പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആഡംബര ജീവിതത്തിന് പണം വേണമെന്ന ചിന്തയായി; അച്ഛന്റെ പ്രായമുള്ള വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയത് അഞ്ചു ലക്ഷത്തിന്; പണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പ്രതികാരാഗ്നിയിൽ കൊല; ഫർഹാനയുടെ സഹോദരൻ പ്രതിയാകില്ല; പിന്നിൽ മൂന്ന് പേർ; ഡീക്കാസിലെ കൊലയിൽ ഇനി അതിവേഗ കുറ്റപത്രം
ജംഷാദ് മലപ്പുറം
മലപ്പുറം: ഹണിട്രാപ്പിൽപെടുത്തി കോഴിക്കോട്ടെ ഹോട്ടലിൽവെച്ചു ഹോട്ടൽ വ്യാപാരിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതു അഞ്ചു ലക്ഷംരൂപ നൽകാത്തതിനാൽ. തിരൂർ ഏഴൂർ സ്വദേശി മേച്ചേരി സിദ്ദീഖിന്റെ കൊലപാതകം ഹണി ട്രാപ്പിന്റെ ഭാഗമായാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും എന്താണു പ്രതികൾ ആവശ്യപ്പെട്ടതെന്നു വ്യക്തമല്ലായിരുന്നു. സിദ്ദീഖിൽ നിന്നും അഞ്ചുലക്ഷം രൂപയാണു മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും പ്രതീക്ഷിച്ചിരുന്നത്. ഈ തുക ആവശ്യപ്പെട്ടപ്പോൾ സിദ്ദീഖ് നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണു സംഭവം കൊലപാതകത്തിൽ കലാശിച്ചതെന്നാണു ഇപ്പോൾ പൊലീസിനും ലഭിച്ച വിവരം.
നിലവിൽ കേസിൽ അറസ്റ്റിലായ ഷിബിലിയും, ഫർഹാനയും ഇവരുടെ സുഹൃത്തായ ആഷിഖും മാത്രമാണു നിലവിൽ കേസിലെ പ്രതികൾ. കേസിൽ സംശയം തോന്നി ഫർഹാനയുടെ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യചെയ്തെങ്കിലും കേസിൽ പങ്കില്ലെന്ന വിവരത്തെ തുടർന്നു വിട്ടയച്ചു. നിലവിലെ സാഹചര്യത്തിൽ മൂന്നുപേർക്കു പുറമെ മറ്റാർക്കും കേസിൽ പങ്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതിനാൽ തന്നെ ഇനി കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയില്ല.
മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും സാമ്പത്തികമായ പ്രയാസങ്ങളുള്ളതിനാലും ആഡംബരമായി ജീവിക്കാനുമായാണ് ഹണിട്രാപ്പിനെ കുറിച്ചു ചിന്തിക്കുന്നത്. പിന്നീട് ഇതിലേക്ക് ഇവരുടെ സുഹൃത്തായ ആഷികിനേയും കൂട്ടുകയായിരുന്നു. രണ്ടുപേർ മാത്രമായി പ്ലാൻ ചെയ്താൽ പൊളിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ഇത്. ആഷിഖാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽനിന്നു താഴെയിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതും.
റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ആദ്യമായി ഷിബിലിയും ഫർഹാനയും തമ്മിൽ കണ്ടു മുട്ടുന്നത്. ഫർഹാന ഏഴാംതരത്തിൽ പഠിക്കുന്ന കാലം മുതൽ ഇരുവരും പ്രണയിച്ചു. അതിനിടെ ഷിബിലിക്കെതിരെ 2021ൽ ഫർഹാന പോക്സോ കേസുഫയൽ ചെയ്തു. ഈ കേസിൽ ഷിബിലി ജയിലിൽ കിടന്നിരുന്നു. പിന്നീട് വീണ്ടും ഇവർ ഒന്നിക്കുകയായിരുന്നു. ചെന്നൈയിൽ നിന്നും പിടിയിലായ പ്രതികളെ തിരൂരിൽ എത്തിച്ചത് ഇന്നലെ പുലർച്ചെ രണ്ടര മണിക്കാണ്. തിരൂർ ഡി.വൈ.എസ്പി. ഓഫീസിലാണ് പ്രതികളെ എത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ സിദ്ധീഖിനെ അക്രമിച്ചപ്പോഴും മൃതദേഹം വെട്ടിമുറിച്ചപ്പോഴും ഉണ്ടായ രക്തം തുടച്ചതുണിയും കട്ടറുമൊക്കെ ഉപേക്ഷിച്ച സ്ഥലവും പറഞ്ഞു കൊടുത്തു. രാവിലെ ആയപ്പോഴേക്കും കേരളക്കരയെ നടുക്കിയ കൊലപാതകത്തിന്റെ പ്രതികളെ കാണാൻ നൂറു കണക്കിനാളുകളാണ് തിരൂർ ഡി.വൈ.എസ്പി. ഓഫീസിനു മുന്നിലെത്തിയത്. മാധ്യമപ്രവർത്തകർക്കു മുന്നിൽ ഒരു കൂസലുമില്ലാതെയാണ് പ്രതികൾ നിന്നത്. തുടർന്ന് തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ പ്രതികളെ പെരിന്തൽമണ്ണയിലെ ചീരട്ടാ മലയിലേക്ക് കൊണ്ടുപോയി.
ഇവിടെ നിന്നും കഷണമാക്കിയ കട്ടറും ബ്ലേഡും രക്തം തുടച്ച തുണികളും കണ്ടെത്തി. മൃതദേഹവുമായുള്ള യാത്രക്കിടയിൽ ഉപേക്ഷിച്ചതാണിവ. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരിൽ നിന്നും പെരിന്തൽമണ്ണയിൽ എത്തിച്ച പ്രതികൾ തന്നെയാണ് ഇവ കാണിച്ചു കൊടുത്തത്. ഫോറൻസിക് പരിശോധനക്കായി ഇവ ശേഖരിച്ചു. കേസിൽ ആദ്യം തെളിവുകൾ ശേഖരിക്കാനും പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനുമാണ് പൊലീസിന്റെ നീക്കം.
കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസമാണ് മൃതദേഹം രണ്ടു കഷണമാക്കി രണ്ട് ട്രോളിബാഗുകളിൽ നിറച്ച് കോഴിക്കോട്ടു നിന്നും വന്ന് അട്ടപ്പാടി ചുരത്തിൽ തള്ളിയത്. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സുജിത്ത് ദാസ് കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത് ഇങ്ങനെയാണ്. ഫർഹാനയുടെ ബാപ്പയും സിദ്ധിഖും പരിചയക്കാരാണ്. ആ ബന്ധത്തിലാണ് ഫർഹാനക്ക് സിദ്ദീഖുമായി പരിചയമായത്. ഫർഹാന പറഞ്ഞിട്ടാണ് ഷിബിലിയെ സിദ്ദിഖ് തന്റെ ഹോട്ടലിൽ ജോലിക്ക് നിർത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഷിബിലി സിദ്ദിഖിന്റെ എ.ടി.എം. കാർഡിന്റെ പാസ് വേഡ് മനസ്സിലാക്കിയെടുത്തു.
ഇക്കഴിഞ്ഞ18ന് ഷിബിലിയെ ഹോട്ടലിൽ നിന്നും പറഞ്ഞു വിട്ടുവെന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഈ ദിവസം സിദ്ദിഖ് കോഴിക്കോട് ഡീകാസിൽ രണ്ടു മുറിയെടുത്തു. ഈ ദിവസം ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ മാർഗം ഫർഹാനയും ആഷിഖും കോഴിക്കോട്ട് ഡീ കാസിയിലെത്തി. ഷിബിലിയും സിദ്ദീഖും അവിടെ എത്തിയിരുന്നു. മുറിയിൽ വച്ച് അവർ സിദ്ദീഖിന്റെ നഗ്നഫോട്ടോകൾ എടുക്കാൻ ശ്രമിക്കുകയും പണത്തിന്റെ കാര്യം പറഞ്ഞ് തർക്കിക്കുകയും ചെയ്തു. വാക്കുതർക്കത്തിനിടെ നിലത്തു വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടുകയും തുടർച്ചയായി മർദ്ദിക്കുകയും ചെയ്തു.
സിദ്ദിഖിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടുകയായിരുന്നു ഷിബിലിയുടേയും ഫർഹാനയുടേയും ആഷിഖിന്റേയും ലക്ഷ്യം. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് പ്രതികൾ മൂവരും കോഴിക്കോട്ടെ ഡീകാസയിലെത്തിയത്. ചെറുത്തു നിൽപ്പുണ്ടായാൽ ഉപയോഗിക്കാൻ ഫർഹാന തന്റെ ബാഗിൽ ചുറ്റിക കൊണ്ടു വന്നിരുന്നു. സിദ്ദിഖ് നിലത്തു വീണയുടൻ ഫർഹാന ബാഗിൽ നിന്നും ചുറ്റികയെടുത്ത് ഷിബിലിയുടെ കയ്യിൽ കൊടുത്തു. ഷിബിലി ചുറ്റിക കൊണ്ട് സിദ്ധീഖിന്റെ തലയ്ക്കടിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായ രണ്ട് ക്ഷതങ്ങൾ സംഭവിച്ചിട്ടുണ്ട്. ആഷിക്ക് നെഞ്ചിൽ ചവിട്ടിയതോടെ ഹൃദയധമനികൾക്ക് കേടു സംഭവിച്ചതും തുടർച്ചയായ മർദ്ദനവുമാണ് മരണത്തിനു കാരണമായത്. അന്നു തന്നെ മൃതദേഹം കടത്തിക്കൊണ്ടുപോയി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ഇതിന് വേണ്ടി മാനാഞ്ചിറയിലെ ഒരു കടയിൽ ചെന്ന് ഒരു ട്രോളിബാഗ് വാങ്ങിക്കൊണ്ടു വന്നു. മൃതദേഹം അതിൽ ഒതുങ്ങില്ലെന്ന് കണ്ടതോടെ അന്ന് മൃതദേഹം കടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല. 19ന് കോഴിക്കോട് ടൗണിൽ നിന്നും കട്ടർ വാങ്ങിക്കൊണ്ടുവന്ന് മൃതദേഹം ബാത്ത് റൂമിൽ കൊണ്ടു പോയി രണ്ടാക്കി മുറിച്ചു. ആദ്യം ബാഗ് വാങ്ങിയ കടയിൽ നിന്നും ഒരു ട്രോളിബാഗ് കൂടി കൊണ്ടുവന്ന് മൃതദേഹം രണ്ടു ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രാമദ്ധ്യേ ചോര പുരണ്ട തുണികളും കട്ടറും ഉപേക്ഷിച്ചു. ഫർഹാനയെ വീട്ടിൽ വിട്ടു. അട്ടപ്പാടിയും പരിസരവും കൃത്യമായി അറിയുന്നയാളാണ് ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലി.
മൃതദേഹം നിറച്ച രണ്ട് ബാഗുകളും അട്ടപ്പാടി ഒമ്പതാം വളവിനു മുകളിൽ നിന്നും താഴേക്കെറിയാൻ ആസൂത്രണം ചെയ്തതും ഷിബിലിയാണ്. തുടർന്ന് കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ചു. മൂവരും ആസ്സാമിലേക്ക് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. അതിനു വേണ്ടി 23ന് ഫർഹാനയെ കൂട്ടി ഒറ്റപ്പാലത്തു നിന്നും ചെന്നൈയിലേക്ക് പോയി. 24 ന് രാവിലെ ചെന്നൈയിലെത്തിയ ശേഷം ആസാമിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് നടത്തിയ അന്വേഷണത്തിൽ എഗ് മോർ സ്റ്റേഷനിൽ നിന്നാണ് ഇവരെ തിരൂർ ഡി.വൈ.എസ്പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എ.ടി.എം. ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം മെയ് 22നാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ദിഖിന്റെ മകന്റേ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൊലപാതകം നടത്തിയ വിശദാംശങ്ങൾ പറയുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്