പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആഡംബര ജീവിതത്തിന് പണം വേണമെന്ന ചിന്തയായി; അച്ഛന്റെ പ്രായമുള്ള വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയത് അഞ്ചു ലക്ഷത്തിന്; പണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പ്രതികാരാഗ്നിയിൽ കൊല; ഫർഹാനയുടെ സഹോദരൻ പ്രതിയാകില്ല; പിന്നിൽ മൂന്ന് പേർ; ഡീക്കാസിലെ കൊലയിൽ ഇനി അതിവേഗ കുറ്റപത്രം
ജംഷാദ് മലപ്പുറം
മലപ്പുറം: ഹണിട്രാപ്പിൽപെടുത്തി കോഴിക്കോട്ടെ ഹോട്ടലിൽവെച്ചു ഹോട്ടൽ വ്യാപാരിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതു അഞ്ചു ലക്ഷംരൂപ നൽകാത്തതിനാൽ. തിരൂർ ഏഴൂർ സ്വദേശി മേച്ചേരി സിദ്ദീഖിന്റെ കൊലപാതകം ഹണി ട്രാപ്പിന്റെ ഭാഗമായാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും എന്താണു പ്രതികൾ ആവശ്യപ്പെട്ടതെന്നു വ്യക്തമല്ലായിരുന്നു. സിദ്ദീഖിൽ നിന്നും അഞ്ചുലക്ഷം രൂപയാണു മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും പ്രതീക്ഷിച്ചിരുന്നത്. ഈ തുക ആവശ്യപ്പെട്ടപ്പോൾ സിദ്ദീഖ് നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണു സംഭവം കൊലപാതകത്തിൽ കലാശിച്ചതെന്നാണു ഇപ്പോൾ പൊലീസിനും ലഭിച്ച വിവരം.
നിലവിൽ കേസിൽ അറസ്റ്റിലായ ഷിബിലിയും, ഫർഹാനയും ഇവരുടെ സുഹൃത്തായ ആഷിഖും മാത്രമാണു നിലവിൽ കേസിലെ പ്രതികൾ. കേസിൽ സംശയം തോന്നി ഫർഹാനയുടെ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യചെയ്തെങ്കിലും കേസിൽ പങ്കില്ലെന്ന വിവരത്തെ തുടർന്നു വിട്ടയച്ചു. നിലവിലെ സാഹചര്യത്തിൽ മൂന്നുപേർക്കു പുറമെ മറ്റാർക്കും കേസിൽ പങ്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതിനാൽ തന്നെ ഇനി കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയില്ല.
മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും സാമ്പത്തികമായ പ്രയാസങ്ങളുള്ളതിനാലും ആഡംബരമായി ജീവിക്കാനുമായാണ് ഹണിട്രാപ്പിനെ കുറിച്ചു ചിന്തിക്കുന്നത്. പിന്നീട് ഇതിലേക്ക് ഇവരുടെ സുഹൃത്തായ ആഷികിനേയും കൂട്ടുകയായിരുന്നു. രണ്ടുപേർ മാത്രമായി പ്ലാൻ ചെയ്താൽ പൊളിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ഇത്. ആഷിഖാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽനിന്നു താഴെയിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതും.
റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ആദ്യമായി ഷിബിലിയും ഫർഹാനയും തമ്മിൽ കണ്ടു മുട്ടുന്നത്. ഫർഹാന ഏഴാംതരത്തിൽ പഠിക്കുന്ന കാലം മുതൽ ഇരുവരും പ്രണയിച്ചു. അതിനിടെ ഷിബിലിക്കെതിരെ 2021ൽ ഫർഹാന പോക്സോ കേസുഫയൽ ചെയ്തു. ഈ കേസിൽ ഷിബിലി ജയിലിൽ കിടന്നിരുന്നു. പിന്നീട് വീണ്ടും ഇവർ ഒന്നിക്കുകയായിരുന്നു. ചെന്നൈയിൽ നിന്നും പിടിയിലായ പ്രതികളെ തിരൂരിൽ എത്തിച്ചത് ഇന്നലെ പുലർച്ചെ രണ്ടര മണിക്കാണ്. തിരൂർ ഡി.വൈ.എസ്പി. ഓഫീസിലാണ് പ്രതികളെ എത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ സിദ്ധീഖിനെ അക്രമിച്ചപ്പോഴും മൃതദേഹം വെട്ടിമുറിച്ചപ്പോഴും ഉണ്ടായ രക്തം തുടച്ചതുണിയും കട്ടറുമൊക്കെ ഉപേക്ഷിച്ച സ്ഥലവും പറഞ്ഞു കൊടുത്തു. രാവിലെ ആയപ്പോഴേക്കും കേരളക്കരയെ നടുക്കിയ കൊലപാതകത്തിന്റെ പ്രതികളെ കാണാൻ നൂറു കണക്കിനാളുകളാണ് തിരൂർ ഡി.വൈ.എസ്പി. ഓഫീസിനു മുന്നിലെത്തിയത്. മാധ്യമപ്രവർത്തകർക്കു മുന്നിൽ ഒരു കൂസലുമില്ലാതെയാണ് പ്രതികൾ നിന്നത്. തുടർന്ന് തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ പ്രതികളെ പെരിന്തൽമണ്ണയിലെ ചീരട്ടാ മലയിലേക്ക് കൊണ്ടുപോയി.
ഇവിടെ നിന്നും കഷണമാക്കിയ കട്ടറും ബ്ലേഡും രക്തം തുടച്ച തുണികളും കണ്ടെത്തി. മൃതദേഹവുമായുള്ള യാത്രക്കിടയിൽ ഉപേക്ഷിച്ചതാണിവ. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരിൽ നിന്നും പെരിന്തൽമണ്ണയിൽ എത്തിച്ച പ്രതികൾ തന്നെയാണ് ഇവ കാണിച്ചു കൊടുത്തത്. ഫോറൻസിക് പരിശോധനക്കായി ഇവ ശേഖരിച്ചു. കേസിൽ ആദ്യം തെളിവുകൾ ശേഖരിക്കാനും പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനുമാണ് പൊലീസിന്റെ നീക്കം.
കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസമാണ് മൃതദേഹം രണ്ടു കഷണമാക്കി രണ്ട് ട്രോളിബാഗുകളിൽ നിറച്ച് കോഴിക്കോട്ടു നിന്നും വന്ന് അട്ടപ്പാടി ചുരത്തിൽ തള്ളിയത്. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സുജിത്ത് ദാസ് കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത് ഇങ്ങനെയാണ്. ഫർഹാനയുടെ ബാപ്പയും സിദ്ധിഖും പരിചയക്കാരാണ്. ആ ബന്ധത്തിലാണ് ഫർഹാനക്ക് സിദ്ദീഖുമായി പരിചയമായത്. ഫർഹാന പറഞ്ഞിട്ടാണ് ഷിബിലിയെ സിദ്ദിഖ് തന്റെ ഹോട്ടലിൽ ജോലിക്ക് നിർത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഷിബിലി സിദ്ദിഖിന്റെ എ.ടി.എം. കാർഡിന്റെ പാസ് വേഡ് മനസ്സിലാക്കിയെടുത്തു.
ഇക്കഴിഞ്ഞ18ന് ഷിബിലിയെ ഹോട്ടലിൽ നിന്നും പറഞ്ഞു വിട്ടുവെന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഈ ദിവസം സിദ്ദിഖ് കോഴിക്കോട് ഡീകാസിൽ രണ്ടു മുറിയെടുത്തു. ഈ ദിവസം ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ മാർഗം ഫർഹാനയും ആഷിഖും കോഴിക്കോട്ട് ഡീ കാസിയിലെത്തി. ഷിബിലിയും സിദ്ദീഖും അവിടെ എത്തിയിരുന്നു. മുറിയിൽ വച്ച് അവർ സിദ്ദീഖിന്റെ നഗ്നഫോട്ടോകൾ എടുക്കാൻ ശ്രമിക്കുകയും പണത്തിന്റെ കാര്യം പറഞ്ഞ് തർക്കിക്കുകയും ചെയ്തു. വാക്കുതർക്കത്തിനിടെ നിലത്തു വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടുകയും തുടർച്ചയായി മർദ്ദിക്കുകയും ചെയ്തു.
സിദ്ദിഖിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടുകയായിരുന്നു ഷിബിലിയുടേയും ഫർഹാനയുടേയും ആഷിഖിന്റേയും ലക്ഷ്യം. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് പ്രതികൾ മൂവരും കോഴിക്കോട്ടെ ഡീകാസയിലെത്തിയത്. ചെറുത്തു നിൽപ്പുണ്ടായാൽ ഉപയോഗിക്കാൻ ഫർഹാന തന്റെ ബാഗിൽ ചുറ്റിക കൊണ്ടു വന്നിരുന്നു. സിദ്ദിഖ് നിലത്തു വീണയുടൻ ഫർഹാന ബാഗിൽ നിന്നും ചുറ്റികയെടുത്ത് ഷിബിലിയുടെ കയ്യിൽ കൊടുത്തു. ഷിബിലി ചുറ്റിക കൊണ്ട് സിദ്ധീഖിന്റെ തലയ്ക്കടിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായ രണ്ട് ക്ഷതങ്ങൾ സംഭവിച്ചിട്ടുണ്ട്. ആഷിക്ക് നെഞ്ചിൽ ചവിട്ടിയതോടെ ഹൃദയധമനികൾക്ക് കേടു സംഭവിച്ചതും തുടർച്ചയായ മർദ്ദനവുമാണ് മരണത്തിനു കാരണമായത്. അന്നു തന്നെ മൃതദേഹം കടത്തിക്കൊണ്ടുപോയി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ഇതിന് വേണ്ടി മാനാഞ്ചിറയിലെ ഒരു കടയിൽ ചെന്ന് ഒരു ട്രോളിബാഗ് വാങ്ങിക്കൊണ്ടു വന്നു. മൃതദേഹം അതിൽ ഒതുങ്ങില്ലെന്ന് കണ്ടതോടെ അന്ന് മൃതദേഹം കടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല. 19ന് കോഴിക്കോട് ടൗണിൽ നിന്നും കട്ടർ വാങ്ങിക്കൊണ്ടുവന്ന് മൃതദേഹം ബാത്ത് റൂമിൽ കൊണ്ടു പോയി രണ്ടാക്കി മുറിച്ചു. ആദ്യം ബാഗ് വാങ്ങിയ കടയിൽ നിന്നും ഒരു ട്രോളിബാഗ് കൂടി കൊണ്ടുവന്ന് മൃതദേഹം രണ്ടു ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രാമദ്ധ്യേ ചോര പുരണ്ട തുണികളും കട്ടറും ഉപേക്ഷിച്ചു. ഫർഹാനയെ വീട്ടിൽ വിട്ടു. അട്ടപ്പാടിയും പരിസരവും കൃത്യമായി അറിയുന്നയാളാണ് ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലി.
മൃതദേഹം നിറച്ച രണ്ട് ബാഗുകളും അട്ടപ്പാടി ഒമ്പതാം വളവിനു മുകളിൽ നിന്നും താഴേക്കെറിയാൻ ആസൂത്രണം ചെയ്തതും ഷിബിലിയാണ്. തുടർന്ന് കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ചു. മൂവരും ആസ്സാമിലേക്ക് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. അതിനു വേണ്ടി 23ന് ഫർഹാനയെ കൂട്ടി ഒറ്റപ്പാലത്തു നിന്നും ചെന്നൈയിലേക്ക് പോയി. 24 ന് രാവിലെ ചെന്നൈയിലെത്തിയ ശേഷം ആസാമിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് നടത്തിയ അന്വേഷണത്തിൽ എഗ് മോർ സ്റ്റേഷനിൽ നിന്നാണ് ഇവരെ തിരൂർ ഡി.വൈ.എസ്പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എ.ടി.എം. ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം മെയ് 22നാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ദിഖിന്റെ മകന്റേ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൊലപാതകം നടത്തിയ വിശദാംശങ്ങൾ പറയുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്