പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആഡംബര ജീവിതത്തിന് പണം വേണമെന്ന ചിന്തയായി; അച്ഛന്റെ പ്രായമുള്ള വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയത് അഞ്ചു ലക്ഷത്തിന്; പണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പ്രതികാരാഗ്നിയിൽ കൊല; ഫർഹാനയുടെ സഹോദരൻ പ്രതിയാകില്ല; പിന്നിൽ മൂന്ന് പേർ; ഡീക്കാസിലെ കൊലയിൽ ഇനി അതിവേഗ കുറ്റപത്രം

ജംഷാദ് മലപ്പുറം
മലപ്പുറം: ഹണിട്രാപ്പിൽപെടുത്തി കോഴിക്കോട്ടെ ഹോട്ടലിൽവെച്ചു ഹോട്ടൽ വ്യാപാരിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതു അഞ്ചു ലക്ഷംരൂപ നൽകാത്തതിനാൽ. തിരൂർ ഏഴൂർ സ്വദേശി മേച്ചേരി സിദ്ദീഖിന്റെ കൊലപാതകം ഹണി ട്രാപ്പിന്റെ ഭാഗമായാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും എന്താണു പ്രതികൾ ആവശ്യപ്പെട്ടതെന്നു വ്യക്തമല്ലായിരുന്നു. സിദ്ദീഖിൽ നിന്നും അഞ്ചുലക്ഷം രൂപയാണു മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും പ്രതീക്ഷിച്ചിരുന്നത്. ഈ തുക ആവശ്യപ്പെട്ടപ്പോൾ സിദ്ദീഖ് നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണു സംഭവം കൊലപാതകത്തിൽ കലാശിച്ചതെന്നാണു ഇപ്പോൾ പൊലീസിനും ലഭിച്ച വിവരം.
നിലവിൽ കേസിൽ അറസ്റ്റിലായ ഷിബിലിയും, ഫർഹാനയും ഇവരുടെ സുഹൃത്തായ ആഷിഖും മാത്രമാണു നിലവിൽ കേസിലെ പ്രതികൾ. കേസിൽ സംശയം തോന്നി ഫർഹാനയുടെ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യചെയ്തെങ്കിലും കേസിൽ പങ്കില്ലെന്ന വിവരത്തെ തുടർന്നു വിട്ടയച്ചു. നിലവിലെ സാഹചര്യത്തിൽ മൂന്നുപേർക്കു പുറമെ മറ്റാർക്കും കേസിൽ പങ്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതിനാൽ തന്നെ ഇനി കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയില്ല.
മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും സാമ്പത്തികമായ പ്രയാസങ്ങളുള്ളതിനാലും ആഡംബരമായി ജീവിക്കാനുമായാണ് ഹണിട്രാപ്പിനെ കുറിച്ചു ചിന്തിക്കുന്നത്. പിന്നീട് ഇതിലേക്ക് ഇവരുടെ സുഹൃത്തായ ആഷികിനേയും കൂട്ടുകയായിരുന്നു. രണ്ടുപേർ മാത്രമായി പ്ലാൻ ചെയ്താൽ പൊളിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ഇത്. ആഷിഖാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽനിന്നു താഴെയിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതും.
റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ആദ്യമായി ഷിബിലിയും ഫർഹാനയും തമ്മിൽ കണ്ടു മുട്ടുന്നത്. ഫർഹാന ഏഴാംതരത്തിൽ പഠിക്കുന്ന കാലം മുതൽ ഇരുവരും പ്രണയിച്ചു. അതിനിടെ ഷിബിലിക്കെതിരെ 2021ൽ ഫർഹാന പോക്സോ കേസുഫയൽ ചെയ്തു. ഈ കേസിൽ ഷിബിലി ജയിലിൽ കിടന്നിരുന്നു. പിന്നീട് വീണ്ടും ഇവർ ഒന്നിക്കുകയായിരുന്നു. ചെന്നൈയിൽ നിന്നും പിടിയിലായ പ്രതികളെ തിരൂരിൽ എത്തിച്ചത് ഇന്നലെ പുലർച്ചെ രണ്ടര മണിക്കാണ്. തിരൂർ ഡി.വൈ.എസ്പി. ഓഫീസിലാണ് പ്രതികളെ എത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ സിദ്ധീഖിനെ അക്രമിച്ചപ്പോഴും മൃതദേഹം വെട്ടിമുറിച്ചപ്പോഴും ഉണ്ടായ രക്തം തുടച്ചതുണിയും കട്ടറുമൊക്കെ ഉപേക്ഷിച്ച സ്ഥലവും പറഞ്ഞു കൊടുത്തു. രാവിലെ ആയപ്പോഴേക്കും കേരളക്കരയെ നടുക്കിയ കൊലപാതകത്തിന്റെ പ്രതികളെ കാണാൻ നൂറു കണക്കിനാളുകളാണ് തിരൂർ ഡി.വൈ.എസ്പി. ഓഫീസിനു മുന്നിലെത്തിയത്. മാധ്യമപ്രവർത്തകർക്കു മുന്നിൽ ഒരു കൂസലുമില്ലാതെയാണ് പ്രതികൾ നിന്നത്. തുടർന്ന് തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ പ്രതികളെ പെരിന്തൽമണ്ണയിലെ ചീരട്ടാ മലയിലേക്ക് കൊണ്ടുപോയി.
ഇവിടെ നിന്നും കഷണമാക്കിയ കട്ടറും ബ്ലേഡും രക്തം തുടച്ച തുണികളും കണ്ടെത്തി. മൃതദേഹവുമായുള്ള യാത്രക്കിടയിൽ ഉപേക്ഷിച്ചതാണിവ. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരിൽ നിന്നും പെരിന്തൽമണ്ണയിൽ എത്തിച്ച പ്രതികൾ തന്നെയാണ് ഇവ കാണിച്ചു കൊടുത്തത്. ഫോറൻസിക് പരിശോധനക്കായി ഇവ ശേഖരിച്ചു. കേസിൽ ആദ്യം തെളിവുകൾ ശേഖരിക്കാനും പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനുമാണ് പൊലീസിന്റെ നീക്കം.
കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസമാണ് മൃതദേഹം രണ്ടു കഷണമാക്കി രണ്ട് ട്രോളിബാഗുകളിൽ നിറച്ച് കോഴിക്കോട്ടു നിന്നും വന്ന് അട്ടപ്പാടി ചുരത്തിൽ തള്ളിയത്. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സുജിത്ത് ദാസ് കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത് ഇങ്ങനെയാണ്. ഫർഹാനയുടെ ബാപ്പയും സിദ്ധിഖും പരിചയക്കാരാണ്. ആ ബന്ധത്തിലാണ് ഫർഹാനക്ക് സിദ്ദീഖുമായി പരിചയമായത്. ഫർഹാന പറഞ്ഞിട്ടാണ് ഷിബിലിയെ സിദ്ദിഖ് തന്റെ ഹോട്ടലിൽ ജോലിക്ക് നിർത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഷിബിലി സിദ്ദിഖിന്റെ എ.ടി.എം. കാർഡിന്റെ പാസ് വേഡ് മനസ്സിലാക്കിയെടുത്തു.
ഇക്കഴിഞ്ഞ18ന് ഷിബിലിയെ ഹോട്ടലിൽ നിന്നും പറഞ്ഞു വിട്ടുവെന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഈ ദിവസം സിദ്ദിഖ് കോഴിക്കോട് ഡീകാസിൽ രണ്ടു മുറിയെടുത്തു. ഈ ദിവസം ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ മാർഗം ഫർഹാനയും ആഷിഖും കോഴിക്കോട്ട് ഡീ കാസിയിലെത്തി. ഷിബിലിയും സിദ്ദീഖും അവിടെ എത്തിയിരുന്നു. മുറിയിൽ വച്ച് അവർ സിദ്ദീഖിന്റെ നഗ്നഫോട്ടോകൾ എടുക്കാൻ ശ്രമിക്കുകയും പണത്തിന്റെ കാര്യം പറഞ്ഞ് തർക്കിക്കുകയും ചെയ്തു. വാക്കുതർക്കത്തിനിടെ നിലത്തു വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടുകയും തുടർച്ചയായി മർദ്ദിക്കുകയും ചെയ്തു.
സിദ്ദിഖിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടുകയായിരുന്നു ഷിബിലിയുടേയും ഫർഹാനയുടേയും ആഷിഖിന്റേയും ലക്ഷ്യം. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് പ്രതികൾ മൂവരും കോഴിക്കോട്ടെ ഡീകാസയിലെത്തിയത്. ചെറുത്തു നിൽപ്പുണ്ടായാൽ ഉപയോഗിക്കാൻ ഫർഹാന തന്റെ ബാഗിൽ ചുറ്റിക കൊണ്ടു വന്നിരുന്നു. സിദ്ദിഖ് നിലത്തു വീണയുടൻ ഫർഹാന ബാഗിൽ നിന്നും ചുറ്റികയെടുത്ത് ഷിബിലിയുടെ കയ്യിൽ കൊടുത്തു. ഷിബിലി ചുറ്റിക കൊണ്ട് സിദ്ധീഖിന്റെ തലയ്ക്കടിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായ രണ്ട് ക്ഷതങ്ങൾ സംഭവിച്ചിട്ടുണ്ട്. ആഷിക്ക് നെഞ്ചിൽ ചവിട്ടിയതോടെ ഹൃദയധമനികൾക്ക് കേടു സംഭവിച്ചതും തുടർച്ചയായ മർദ്ദനവുമാണ് മരണത്തിനു കാരണമായത്. അന്നു തന്നെ മൃതദേഹം കടത്തിക്കൊണ്ടുപോയി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ഇതിന് വേണ്ടി മാനാഞ്ചിറയിലെ ഒരു കടയിൽ ചെന്ന് ഒരു ട്രോളിബാഗ് വാങ്ങിക്കൊണ്ടു വന്നു. മൃതദേഹം അതിൽ ഒതുങ്ങില്ലെന്ന് കണ്ടതോടെ അന്ന് മൃതദേഹം കടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല. 19ന് കോഴിക്കോട് ടൗണിൽ നിന്നും കട്ടർ വാങ്ങിക്കൊണ്ടുവന്ന് മൃതദേഹം ബാത്ത് റൂമിൽ കൊണ്ടു പോയി രണ്ടാക്കി മുറിച്ചു. ആദ്യം ബാഗ് വാങ്ങിയ കടയിൽ നിന്നും ഒരു ട്രോളിബാഗ് കൂടി കൊണ്ടുവന്ന് മൃതദേഹം രണ്ടു ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രാമദ്ധ്യേ ചോര പുരണ്ട തുണികളും കട്ടറും ഉപേക്ഷിച്ചു. ഫർഹാനയെ വീട്ടിൽ വിട്ടു. അട്ടപ്പാടിയും പരിസരവും കൃത്യമായി അറിയുന്നയാളാണ് ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലി.
മൃതദേഹം നിറച്ച രണ്ട് ബാഗുകളും അട്ടപ്പാടി ഒമ്പതാം വളവിനു മുകളിൽ നിന്നും താഴേക്കെറിയാൻ ആസൂത്രണം ചെയ്തതും ഷിബിലിയാണ്. തുടർന്ന് കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ചു. മൂവരും ആസ്സാമിലേക്ക് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. അതിനു വേണ്ടി 23ന് ഫർഹാനയെ കൂട്ടി ഒറ്റപ്പാലത്തു നിന്നും ചെന്നൈയിലേക്ക് പോയി. 24 ന് രാവിലെ ചെന്നൈയിലെത്തിയ ശേഷം ആസാമിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് നടത്തിയ അന്വേഷണത്തിൽ എഗ് മോർ സ്റ്റേഷനിൽ നിന്നാണ് ഇവരെ തിരൂർ ഡി.വൈ.എസ്പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എ.ടി.എം. ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം മെയ് 22നാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ദിഖിന്റെ മകന്റേ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൊലപാതകം നടത്തിയ വിശദാംശങ്ങൾ പറയുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ഇടുക്കി രൂപതയിലെ വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചു; ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് ഫാ.കുര്യാക്കോസ് മറ്റം; ചുമതലയിൽ നിന്ന് നീക്കിയെന്ന് രൂപത
- ട്രിവാൻഡ്രം ഹോട്ടലിൽ നിന്നും പൊലീസ് ജീപ്പിൽ കൊണ്ടു പോയവരിൽ കോടിയേരിയുടെ അളിയനും; പണം വച്ചുള്ള ചീട്ടുകളിയിൽ ജാമ്യം ഉള്ള വകുപ്പുകൾ; വിനയ് കുമാറിന് സർക്കാർ സ്ഥാപനത്തിലെ എംഡി സ്ഥാനം നഷ്ടമാകുമോ?
- ഗോവിന്ദൻ മാഷ് ഇനിയെങ്കിലും തെറ്റ് ഏറ്റുപറയണം; മുഖ്യമന്ത്രിയുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വിദേശയാത്ര വൈകും എന്നതിന്റെ പേരിലല്ലേ ഈ അനാദരവ് കാട്ടിയത്? വിനോദിനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിൽ ജി ശക്തിധരൻ
- ചികിത്സിച്ച് കുളമാക്കിയപ്പോൾ ആശുപത്രിയിൽ നിന്ന് പുറന്തള്ളിയ പെൺകുട്ടി മരിച്ചു; ആശുപത്രിക്ക് പുറത്ത് അവശയായ പെൺകുട്ടി ബൈക്കിൽ ഇരിക്കുന്ന വീഡിയോ പുറത്ത്; ജീവനക്കാർ രോഗിയെ പുറത്തുകൊണ്ടുവന്ന ശേഷം മുങ്ങി; സംഭവം യുപിയിൽ
- തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റുപാർട്ടി വന്നതുകൊണ്ടാണെന്ന് അഡ്വ എം അനിൽകുമാർ; കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- കണ്ണൂരിൽ കവർച്ചാപരമ്പര നടത്തുന്നത് തിരുട്ടുഗ്രാമക്കാരോ? മലയോരത്തെ ഞെട്ടിച്ചു വീണ്ടും കവർച്ച; പെരിങ്ങോത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് പന്ത്രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർന്നു
- ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാക്കും;വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷംവും മറ്റു നിർമ്മിതികൾക്ക് 2.8 ലക്ഷവും കെട്ടിവച്ച് നിർമ്മാണം; എൻ എച്ചിന് വശത്തെ കെട്ടിട നിർമ്മാണ പെർമിറ്റിന് കേന്ദ്രാനുമതി അനിവാര്യം
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍