'അവരൊക്കെ കഞ്ചാവും എംഡിഎമ്മേയുമാ': മയക്കുമരുന്ന്-ഗൂണ്ട സംഘങ്ങൾക്ക് കടിഞ്ഞാണിടാൻ സിപിഎം ഭയക്കുന്നത് വോട്ടുബാങ്ക് നഷ്ടം ഭയന്ന്; ഗൂണ്ടകൾക്ക് എതിരെ എഴുതിയതിന് ഞങ്ങൾ കൊല്ലപ്പെട്ടാലും ഭയമില്ല; ജോമോൾ ജോസഫിന്റെ കുറിപ്പ്
ജോമോൾ ജോസഫ്
'അവരൊക്കെ കഞ്ചാവും എംഡിഎമ്മേയുമാ... '
നമ്മുടെയൊക്കെ നാട്ടിലെ ചില യുവാക്കളെ പറ്റി പലരും ഇങ്ങനെ പറയുന്നത് നമ്മളൊക്കെ കേട്ടു ശീലിച്ചിട്ട് അധികകാലം ആയിട്ടില്ല. ഞങ്ങളുടെ നാട്ടിലെ കുറച്ചു ചെറുപ്പക്കാരെ കുറിച്ച് മിക്ക ആളുകളും ഇങ്ങനെ പറയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ഞാനും കേട്ടു.
കാര്യം വിശദീകരിക്കാം..
കഴിഞ്ഞ ശനിയാഴ്ച ആദിയുടെ സ്കൂളിന്റെ (ഫാത്തിമ എയുപി സ്കൂൾ, പെരുവണ്ണാമൂഴി, കോഴിക്കോട്) എഴുപതാം വാർഷിക ആഘോഷങ്ങൾ ആയിരുന്നു. അതോടൊപ്പം തന്നെ സ്കൂളിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിട സമുച്ചയം യാഥാർഥ്യമായ സന്തോഷത്തിൽ കുട്ടികളും മാതാപിതാക്കളും നാട്ടുകാരും ഒക്കെ മനസ്സുതുറന്നു ആഘോഷിക്കുന്ന രാത്രി. വൈകിട്ട് ആറുമണിയോടെ തുടങ്ങിയ ഉദ്ഘാടന പരിപാടിപാടികൾ കഴിഞ്ഞു, ഏഴു മണിയോടെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു, വലിയ ഗ്രൗണ്ട് നിറയെ കുട്ടികളും, അവരുടെ മാതാപിതാക്കളും, നാട്ടുകാരും, മറ്റു സ്കൂളിൽ പഠിക്കുന്ന കുട്ടികളും, ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും, മുമ്പ് ഈ സ്കൂളിൽ പഠിപ്പിച്ച മുൻ അദ്ധ്യാപകരും അവരുടെ ബന്ധുക്കളും, അയൽ നാട്ടുകാരും ഒക്കെയായി വലിയയൊരു ജനക്കൂട്ടം വളരെ അച്ചടക്കത്തോടെ പരിപാടികൾ ആസ്വദിക്കുന്നു, കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. എല്ലാവരുടെയും മനസ്സുകളിൽ സന്തോഷം മാത്രം..
കുട്ടികളുടെ കലാപരിപാടികൾ കഴിയുന്നതിന് അനുസരിച്ച് അവർക്കും മാതാപിതാക്കൾക്കും, പരിപാടി കാണാൻ വന്നവർക്കും ഒക്കെ പിടിഎ യുടെ ആഭിമുഖ്യത്തിൽ ഭക്ഷണം നൽകുന്നു. കുട്ടികളുടെ പരിപാടി കഴിഞ്ഞു, അദ്ധ്യാപകരുടെ പാട്ടും ഡാൻസും ഒക്കെയായി ആഘോഷ പരിപാടികൾ തകർത്തു മുന്നേറുന്നു, അവിടെ വന്നവരൊക്കെ മനസ്സും വയറും നിറഞ്ഞു നിൽക്കുമ്പോൾ, പൂർവ വിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും മിമിക്രിയും ഒക്കെ ആരംഭിച്ചു.
പെട്ടനാണ് ഏറ്റവും പുറകിലായി സ്കൂൾ ഗേറ്റിനു മുന്നിൽ വലിയ ഒച്ചയും ബഹളവും കേട്ടു നോക്കുമ്പോൾ ഇരുപതോളം ചെറുപ്പക്കാർ രണ്ടു ചേരികളിൽ ആയി തമ്മിൽ തല്ലുന്നു, കൂട്ടം കൂടി ആക്രമണം അഴിച്ചു വിടുന്നു, പിടിച്ചു മാറ്റാൻ ചെന്നവരെയും ഓകെ സംഘം ചേർന്ന് ആക്രമിക്കുന്നു, വീട്ടിലേക്ക് പോകാനായി സ്കൂൾ ഗേറ്റ് വഴി പുറത്തേക്ക് പോകുന്ന അമ്മമാരും കുട്ടികളുടെയും നേരെ വരെ ആക്രോശിച്ചുകൊണ്ട് അക്രമിസംഘം പാഞ്ഞടുക്കുന്നു,പിടിഎ ഭാരവാഹികളും മാനേജ്മെന്റ് പ്രതിനിധികളും നാട്ടുകാരും ഒക്കെ ചേർന്ന് കുട്ടികളെയും സ്ത്രീകളെയും ഒക്കെ സ്കൂൾ ഗേറ്റിന് അകത്താക്കി ഗേറ്റ് പൂട്ടുന്നു. എൽപി, യുപി ക്ലാസ്സുകളിൽ പഠിക്കുന്ന കൊച്ചു കുട്ടികളും അവരുടെ അമ്മമാരും പേടിച്ചു വിറച്ചു സ്കൂൾ ഗേറ്റിന് അകത്ത്. ആഘോഷ പരിപാടികൾ നിർത്തി വെക്കുന്നു..അരമണിക്കൂറോളം ഈ സംഘർഷവും കൊലവിളിയും കൊടിയ ആക്രമണങ്ങളും കൊച്ചു കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ച് നടക്കുന്നു. പൊലീസ് ജീപ്പിന്റെ ലൈറ്റ് അകലെ നിന്നേ കണ്ടപ്പോൾ അക്രമികൾ സ്ഥലം കാലിയാക്കുന്നു.
പിറ്റേന്ന് ഞായറാഴ്ച..
അന്ന് വൈകീട്ട് ഇതേ അക്രമി സംഘത്തിലെ ഒരു വിഭാഗം ഞങ്ങളുടെ നാട്ടിലെ ഒരു ചെറുപ്പക്കാരനെ അങ്ങാടിയിൽ വെച്ച് കൂട്ടം കൂടി അടിക്കുന്നു. പതിനഞ്ചോളം ആളുകൾ കൂടി ഒരുത്തനെ കൂട്ടം കൂടി അടിച്ചു വീഴിച്ചതിന്റെ കാരണം, തലേന്ന് രാത്രി സ്കൂളിൽ നടന്ന അക്രമത്തിനിടയിൽ ആ ചെറുപ്പക്കാരൻ ഇവരെയൊക്കെ പിടിച്ചു മാറ്റാൻ നോക്കിയത്രേ. അടികൊണ്ട് വീണ ആ ചെറുപ്പക്കാരൻ എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപ്പെട്ടു. ഇത് കണ്ടു കൊണ്ട് ആ നൂറോളം കടകൾ ഉള്ള ആ അങ്ങാടിയിൽ നിന്ന ഒരാൾ പോലും അക്രമം തടയാൻ ശ്രമിച്ചില്ല.
അക്രമം കഴിഞ്ഞിട്ടും അക്രമിസംഘം അങ്ങാടിയിൽ തന്നെ തുടർന്നു. ''പത്തു പതിനഞ്ചു പേര് കൂടി ഒരുത്തനെ ഇങ്ങനെ കൂട്ടം കൂടി തല്ലാൻ നിനക്കൊന്നും നാണമില്ലേ'' എന്ന് അൽപ്പ സമയം കഴിഞ്ഞപ്പോൾ മറ്റൊരു ചെറുപ്പക്കാരൻ ഈ ആക്രമി സംഘത്തോട് ചോദിച്ചു.
അവരോട് ആ ചോദ്യം ചോദിച്ചതെ ആ ചെറുപ്പക്കാരന് ഓർമ്മയുള്ളൂ, പിന്നെ ആ അങ്ങാടിയിൽ കണ്ടത് ഇതേ അക്രമി സംഘം സംഘം ചേർന്ന് ആ ചെറുപ്പക്കാരനെ മൃഗീയമായി ആക്രമിക്കുന്ന കാഴ്ചയാണ്. വായിൽ നിന്നും മൂക്കിൽ നിന്നും ചോരയൊഴുകി തളർന്നു വീണ ആ ചെറുപ്പക്കാരനെ അവിടെ നടുറോഡിൽ ഇട്ട് അക്രമിസംഘം പോയ ശേഷം മാത്രമാണ് നാട്ടുകാർ ആ ചെറുപ്പക്കാരനെ എടുത്തു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. അതുവരെ ആരും അങ്ങോട്ടേക്ക് വരാൻ ധൈര്യപ്പെട്ടില്ല.വിവരം അറിഞ്ഞ ഞാൻ പലരോടും ചോദിച്ചു, നിങ്ങളാരും എന്താ പ്രതികരിക്കാത്തത് ?
''അവരൊക്കെ കഞ്ചാവും എംഡിഎംഎയും അടിച്ചു വെളിവില്ലാതെ നടക്കുന്നവരല്ലേ, നമ്മളെന്തു ചെയ്യാനാ'' എന്നായിരുന്നു എല്ലാവരുടെയും മറുപടി സ്കൂളിൽ വെച്ച് നടന്ന ആക്രമണത്തിൽ സ്കൂൾ പിടിഎ ഇവർക്കെതിരെ പൊലീസ് കേസ് കൊടുക്കണം എന്ന നിർദ്ദേശം പിടിഎ എക്സ്ക്യൂട്ടീവിൽ ഞങ്ങൾ അവതരിപ്പിച്ചു.
''അവരൊക്കെ കഞ്ചാവും എംഡിഎംഎ യും അടിച്ചു വെളിവില്ലാതെ നടക്കുന്നവരല്ലേ, ഇനി ഇതിന്റെ പേരിൽ നമുക്ക് നേരെ ആകും ഇവന്മാരുടെ തോന്ന്യവാസം,'' എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഭയം മൂലം പിടിഎ യിൽ ആരും പിന്തുണക്കാതിരുന്നതുകൊണ്ട് കുട്ടികളുടെ സംരക്ഷണത്തിനായി ഈ നാട്ടിൽ നിലവിലുള്ള പോക്സോ നിയമം അനുസരിച്ചുള്ള നിയമപരിരക്ഷയിൽ അധിഷ്ഠിതമായ നീതി ഈ കൊച്ചു കുട്ടികൾക്ക് ലഭിക്കാതെ പോയി.
ഇനി ഞങ്ങളുടെ നാടിനെ കുറിച്ച്..
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിലെ 5,6,7,8 വാർഡുകൾ ഉൾപ്പെട്ട മലയോര ഗ്രാമമാണ് ഞങ്ങളുടെ നാട്. സാധാരണക്കാരിൽ സാധാരണക്കാരായ നാട്ടുകാർ. ഭൂരിഭാഗം ആളുകളും ദിവസക്കൂലിക്ക് ജോലിചെയ്ത് വരുമാനം കണ്ടെത്തുന്നവർ. ഈ വാർഡുകളിൽ 5,6,8 വാർഡുകളിൽ വാർഡ് മെമ്പർമാർ സിപിഎം പ്രതിനിധികൾ, സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് 5 ആം വാർഡിലെ പ്രതിനിധി. ഈ പ്രദേശത്തു നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അദ്ദേഹവും സിപിഎം നേതാവ്. ഈ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അവരും സിപിഎം നേതാവാണ്. ഈ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ സിപിഎം നേതാവ്. അതായത് സിപിഎം എന്ന പാർട്ടിക്ക് അപ്രമാദിത്യമുള്ള മേഖലയാണ് ഞങ്ങളുടെ നാട്.
ഈ നാട്ടിൽ മിക്കർക്കും അറിയാം ഈ നാട്ടിൽ നാടൻ ചാരായം വാറ്റി വിൽക്കുന്നത് ആരൊക്കെയെന്നും, കഞ്ചാവും എംഡിഎംഎ പോലുള്ള കൊടിയ മയക്കു മരുന്നുകൾ ഈ നാട്ടിൽ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്നും, ആരൊക്കെയാണ് വിൽപ്പന നടത്തുന്ന ഏജന്റുമാർ എന്നും. രണ്ടു ചെറുപ്പക്കാരെ സംഘം ചേർന്ന് അടിച്ചു വീഴിച്ച അങ്ങാടിയിൽ ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും ചുമട്ടു തൊഴിലാളികളും ആയ സിഐടിയുഅംഗങ്ങളായി അതായത് സിപിഎം ന്റെ തൊഴിലാളി സംഘടനയിലെ നൂറിലധികം ആളുകൾ ഉള്ളിടത്തു വച്ചാണ്, അവരുടെയൊക്കെ കണ്ണിനു മുന്നിൽ വച്ചാണ്, സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ 100 മീറ്റർ പരിസരത്തു വച്ചാണ് ഈ ആക്രമണം നടന്നത്.
നാടൻ വാറ്റും, കഞ്ചാവും, എംഡിഎംഎയും പോലുള്ള രാസ ലഹരികളും അനധികൃത മദ്യക്കച്ചവടവും ഈ നാട്ടിൽ അനുവദിക്കില്ല എന്ന് സിപിഎം ഒരു രാഷ്ട്രീയ തീരുമാനമെടുത്താൽ ഇതൊന്നും ഈ നാട്ടിൽ പിന്നെ കണികാണാൻ കിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. ആഴ്ചയിൽ പല ദിവസങ്ങളിലും എക്സൈസ് സംഘം നടത്തുന്ന റെയിഡിൽ നൂറു കണക്കിന് ലിറ്റർ വാഷ് (അഥവാ കോട : വാറ്റ് ചാരായം ഉണ്ടാക്കാൻ വേണ്ടി കലക്കി വെക്കുന്ന മിശ്രിതം) കണ്ടെടുത്തിട്ടും, ഈ കോട കലക്കി വെച്ച ഒരു പ്രതിയെ പോലും പിടിക്കാനോ കണ്ടെത്താനോ എക്സൈസ് പൊലീസ് സംഘത്തിന് കഴിയാത്തത് എന്തുകൊണ്ടാകും?
എന്തുകൊണ്ടാകും നാടൻ വാറ്റുചാരായവും, അനധികൃത മദ്യ വിൽപ്പനയും, കഞ്ചാവ് എംഡിഎംഎ വിൽപ്പനയും ഒക്കെ ഈ നാട്ടിൽ നിന്നും ഇല്ലാതാക്കണം എന്ന രാഷ്ട്രീയ തീരുമാനം സിപിഎം എടുക്കാത്തത് ? സ്കൂളിലും അങ്ങാടിയിലും മാത്രമാണോ അക്രമി സംഘം അക്രമം അഴിച്ചു വീട്ടിട്ടുള്ളത്? കിഡ്നി രോഗം ബാധിച്ച് ജോലിക്ക് പോലും പോകാൻ കഴിയാതെ കിടക്കുന്ന, ഒന്നിടവെട്ട ദിവസങ്ങളിൽ ഡയാലിസിസിനു വിധേയനായി കഴിയുന്ന രോഗിയായ മനുഷ്യന്റെ വീട്ടിൽ കയറി കൂടലിനും ഈ നാട്ടിലെ തന്നെ അമ്പലത്തിലെ ഉൽസവത്തിനും വരെ ഇതേ അക്രമിസംഘം അക്രമം അഴിച്ചു വിട്ട് അഴിഞ്ഞാടിയിട്ടും ഈ പ്രദേശത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിക്ക് ഈ ആക്രമിസംഘത്തെ നിയന്ത്രിക്കാനും ഒതുക്കാനും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കഴിയാത്തത് എന്തുകൊണ്ടാകും?
ശനിയാഴ്ച സ്കൂളിൽ വെച്ചും ഞായറാഴ്ച അങ്ങാടിയിൽ വെച്ചും നടന്ന ഗുണ്ടാ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സും സിപിഐ യും പോലും ( സിപിഐ എന്ന പാർട്ടിക്ക് ഈ നാട്ടിൽ നൂറു വോട്ടുകൾ പോലും തികച്ചുണ്ടോ എന്ന് സംശയമാണ് ) അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയിട്ടുപോലും ഈ അക്രമത്തെയോ അക്രമികളെയോ തള്ളിപ്പറയാനോ, ഗുണ്ടാ വിളയാട്ടത്തിൽ പ്രതിഷേധിക്കാനോ ഒരു പ്രകടനം പോലും നടത്താനോ സിപിഎം എന്ന പാർട്ടിക്ക് കഴിയാതെ പോയത് എന്തുകൊണ്ടാകും?
ഇത് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലെ മാത്രം പ്രശ്നമാണോ ? ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതാണ് കേരളം മുഴുവനും ഇന്നുള്ള അവസ്ഥ. എന്താകും ഈ അവസ്ഥക്ക് കാരണം ? സിപിഎം എന്ന പാർട്ടി എന്ന് മുതൽ ഭരണം നേടുന്നതിലും ഭരണം നിലനിർത്തുന്നതിലും മാത്രം ശ്രദ്ധ വെക്കാൻ തുടങ്ങിയോ, എന്ന് സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും അധികാരമോഹം ആരംഭിച്ചോ, എന്ന് അധികാരം സിപിഎം എന്ന പാർട്ടിയെയും (പ്രാദേശിക തലം മുതൽ മുകളിലേക്ക്) പാർട്ടി നേതാക്കളെയും മത്തുപിടിപ്പിച്ചു തുടങ്ങിയോ, അന്ന് മുതൽ സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും ഈ നാടിനോടും ഈ സമൂഹത്തോടുമുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടു തുടങ്ങി.
ഏതു കൊള്ളരുതായ്മ കാണിക്കുന്നവനും സാമൂഹ്യ ദ്രോഹിയും മയക്കുമരുന്നു വിൽപ്പനക്കാരും ഇടപാടുകാരും വരെ ഗ്രാമങ്ങൾ മുതൽ സിപിഎം സഹയാത്രികരോ സിപിഎം അണികളോ അനുഭാവികളോ ഒക്കെയായി മാറി. അവരുടെയും അവരുടെ കുടുംബങ്ങളിൽ നിന്നും നഷ്ടപ്പെടുന്ന വോട്ടുകൾ വരും കാല തിരഞ്ഞെടുപ്പിൽ സിപിഎം എന്ന പാർട്ടിക്ക് നഷ്ടപ്പെടുമോ എന്ന ഭീതിയിൽ അധികാരത്തിലും അധികാര മോഹത്തിലും കഴിയുന്ന സിപിഎം നേതാക്കൾ ഇവരെയാരെയും തള്ളിപ്പയാനോ തിരുത്താനോ ഒറ്റപ്പെടുത്താനോ തയ്യറാകാതെ അവരെയൊക്കെ പാർട്ടി സഹയാത്രികരും വോട്ടുബാങ്കും ആയി കൊണ്ടുനടക്കുന്നു.
അതിന്റെ ബാക്കിപത്രമാണ് നമ്മുടെ നാട്ടിൽ തഴച്ചു വളരുന്ന മയക്കു മരുന്ന് മാഫിയയും, ഗുണ്ടാ സംഘങ്ങളും. ഈ നാട് നശിച്ചാലും സമൂഹത്തിന് എന്ത് ദോഷം വന്നാലും ഭരണം മാത്രം ലക്ഷ്യം എന്ന സിപിഎം നിലപാട് തന്നെയാണ് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലെയും കേരളത്തിലെയും ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണം എന്നതിൽ ആർക്കും ഒരു സംശയവും വേണ്ട.
കൊച്ചിയെന്ന മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഞാൻ ഈ നാട്ടിൽ വന്നു സ്ഥിരതാമസമാക്കിയിട്ട് കേവലം 32 മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കൊച്ചി നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും പോലും ഇത്ര വ്യാപകമായോ പരസ്യമായോ അനധികൃത മദ്യ വിൽപ്പനയോ മയക്കുമരുന്ന് ഇടപാടുകരെയോ കുറിച്ച് എന്റെ 33 വർഷത്തെ ജീവിതകാലത്ത് ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല. നഗരങ്ങൾ അല്ല ഗ്രാമങ്ങൾ ആണ് മയക്കുമരുന്ന് മാഫിയയുടെ കൈകളിൽ.
ഇതെഴുതിയതിന്റെ പേരിൽ, ഈ മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾക്കെതിരെ നിലപാട് എടുത്തതിന്റെ പേരിൽ, നാളെ ഞാനും എന്റെ കുടുംബവും ആക്രമിക്കപ്പെട്ടേക്കാം, ചിലപ്പോൾ കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടത്തിൽ ഞങ്ങൾ കൊല്ലപ്പെട്ടേക്കാം, എങ്കിൽ പോലും ഞാനോ ഞങ്ങളോ ഇവരെ ഭയക്കുന്നില്ല, ഞങ്ങളുടെയും നിങ്ങളുടെയും മക്കൾക്ക് വേണ്ടി, ഞാൻ ആരെയും ഭയക്കാതെയും ജീവനിൽ പേടിയില്ലാതെയും ഇതിവിടെ എഴുതി വെക്കുന്നു. നമ്മുടെ മക്കൾക്ക് വേണ്ടി, വരും തലമുറക്ക് വേണ്ടി.. ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവുകളും അടിമത്തത്തിന്റേതാണ് എന്ന ഉറച്ച ബോധത്തോടെയും ബോധ്യത്തോടെയും..
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്