പ്രക്ഷോഭത്തിന്റെ ചരിത്രം മറന്ന് വിദ്യാർത്ഥി കൺസഷൻ അട്ടിമറിക്കരുത്; നഷ്ടക്കണക്ക് നിരത്തി വെട്ടിക്കുറയ്ക്കാവുന്ന ഒന്നാണ് വിദ്യാർത്ഥി കൺസഷൻ എന്ന വിചാരം വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ വിസ്മരിക്കൽ
അഡ്വ. ആർ അപർണ
വിദ്യാർഥി കൺസഷൻ ഇനിമുതൽ 'അർഹത'യുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള KSRTC യുടെ മാർഗ്ഗ നിർദ്ദേശം പുറത്തുവന്നിരിക്കുകയാണ്. ആരാണ് അർഹർ? ആരാണ് അനർഹർ? അത് നിർണ്ണയിക്കാൻ KSRTC യ്ക്ക് എന്താണവകാശം? അഥവാ ഇങ്ങനെ അർഹതയ്ക്കുള്ള അംഗീകാരമായി വെച്ച് നീട്ടപ്പെടേണ്ടുന്ന ഒന്നാണോ വിദ്യാർത്ഥി കൺസഷൻ?
പുതിയ നിർദ്ദേശമനുസരിച്ച് 25 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും, ആദായ നികുതിയടയ്ക്കുന്നവരുടെയും ജി എസ് ടി റിട്ടേൺ നൽകുന്നവരുടെയും ക്കൾക്കും, അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ APL വിഭാഗത്തിനും ഇളവുണ്ടായിരിക്കില്ല. യാത്ര നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിന് വേണ്ടി ഏതാനും മാസങ്ങൾക്കു മുമ്പ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ആണിത്. ഇതിനെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പൂർണ്ണമായും അംഗീകരിച്ചിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച്‌കൊണ്ട് സ്വകാര്യ ബസ്സുടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 1 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ 18 വയസ്സ് വരെ കൺസഷൻ നൽകാം എന്ന ഒരു ഔദാര്യവും കൽപ്പിച്ചിട്ടുണ്ട്.!
2016 മുതൽ 2020 വരെ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം അനുവദിച്ചതിലൂടെ 966 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കെഎസ്ആർടിസിയുടെ വെളിപ്പെടുത്തൽ! 4000 ൽ താഴെ മാത്രം ബസ്സുകൾ ഉള്ള കെഎസ്ആർടിസിയുടെ നഷ്ടം ഇതാണെങ്കിൽ ഇരുപതിനായിരത്തിൽ പരം ബസ്സുകൾ ഉള്ള തങ്ങളുടെ നഷ്ടം എത്രമാത്രം ആയിരിക്കും എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ ചോദ്യം..! ഇങ്ങനെ നഷ്ടക്കണക്ക് നിരത്തി വെട്ടിക്കുറയ്ക്കാവുന്ന ഒന്നാണ് വിദ്യാർത്ഥി കൺസഷൻ എന്ന വിചാരം ഉടലെടുക്കുന്നത് പൊതുജന സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ വിസ്മരിച്ചുകൊണ്ടുള്ള നയസങ്കൽപങ്ങളിൽ നിന്നാണ്. വിദ്യാഭ്യാസം ചെയ്യുകയെന്നത് ഒരു പൗരന്റെ മൗലിക അവകാശമാണ്. അത് സൗജന്യമായി പ്രദാനം ചെയ്യുകയെന്നത് ഭരണകൂടത്തിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണ്.
എന്നാൽ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചുമതലകളിൽ നിന്നും സർക്കാരുകൾ ഘട്ടം ഘട്ടമായി പിന്മാറി കൊണ്ടിരിക്കുകയും മറുവശത്ത് സ്വകാര്യവൽക്കരണത്തെ വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടു കൊണ്ടിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020തിന്റെ പൂർണമായ നടപ്പിലാക്കലോടുകൂടി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചിട്ട് സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാൻ ആവില്ല എന്ന് പറയുന്നതിലെ യുക്തി ശൂന്യതയെ നാം ചോദ്യം ചെയ്യേണ്ടതാണ്. 25 വയസ്സിനു മുകളിലുള്ളവർക്ക് കൺസഷൻ ഇല്ല എന്ന് പറയുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചുമതലയും വിദ്യാർത്ഥികളുടെത് മാത്രമായി മാറുകയാണ്.
വിദ്യാർത്ഥികൾ സ്വന്തമായി വരുമാനം ഉള്ളവരല്ല. സമൂഹത്തിന്റെ ഭാവി സുരക്ഷിതമാക്കേണ്ട തലമുറയെന്ന നിലയിൽ ശാസ്ത്രീയമായി വിദ്യാഭ്യാസം ചെയ്യുവാനുള്ള അവസരം എല്ലാവർക്കും ഒരേപോലെ ഉറപ്പാക്കുക എന്നത് നികുതി പിരിക്കുന്ന സർക്കാരിന്റെ കർത്തവ്യമാണ്. അവിടെ മാതാപിതാക്കളുടെ സാമ്പത്തിക പരിഗണനകളേതുമില്ലാതെ എല്ലാവരെയും ഒരേപോലെ കാണുക എന്നതാണ് നൈതികമായ നിലപാട്. അതൊരു തലമുറയ്ക്ക് നൽകുന്ന സമത്വബോധത്തിന്റെ സന്ദേശം കൂടിയാണ്.
വിദ്യാഭ്യാസ അനുബന്ധ സംവിധാനങ്ങളിൽ ഒന്നായ, യാത്രാ ഇളവ് നേടിയെടുത്തതിന് പിന്നിൽ ദീർഘമായ പ്രക്ഷോഭത്തിന്റെ വലിയൊരു ചരിത്രമുണ്ട്. 1957ൽ നടന്ന ഒരണസമരം കേരള സമൂഹത്തിന് വിസ്മരിക്കാനാവുന്ന ഒന്നല്ല. വിദ്യാർത്ഥികൾക്ക് ഒരു അണയ്ക്ക് ബോട്ട് ഗതാഗതം നടത്തുവാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ആ പ്രക്ഷോഭം. അത് സൃഷ്ടിച്ച കോളിളക്കം അന്നത്തെ ഇടതു ഗവൺമെന്റിനെ താഴെ ഇറക്കുന്നതിലേക്ക് വരെ നയിച്ചു. തുടർന്ന് ഇങ്ങോട്ട് കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന സർക്കാരുകൾ വിദ്യാർത്ഥി കൺസഷൻ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചപ്പോളെല്ലാം ശക്തമായ പ്രക്ഷോഭങ്ങളിലൂടെ വിദ്യാർത്ഥികൾ ചെറുത്തിട്ടുണ്ട്. ഈ വസ്തുതകളെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ചുകൊണ്ട് നിലവിൽ കെഎസ്ആർടിസിയുടെ കടബാധ്യതയുടെ കാരണക്കാരായി പോലും വിദ്യാർത്ഥികളെ ചിത്രീകരിച്ചുകൊണ്ട് കൺസഷൻ എന്ന സുപ്രധാന അവകാശം ഇല്ലാതാക്കുകയാണ് സർക്കാരും KSRTC യും.
കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാർ വിദ്യാർത്ഥികളാണോ?
കുറച്ച് മാസങ്ങൾക്ക് മുൻപ്, KSRTC എംഡി ബിജു പ്രഭാകർ ഒരു പരസ്യ പ്രസ്താവന നടത്തുകയുണ്ടായി. 'കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ പരിഹരിക്കണമെങ്കിൽ അത് സ്വകാര്യവൽക്കരിക്കപ്പെടണം.' താൻ സ്വകാര്യവൽക്കരണത്തിന്റെ വക്താവാണെന്നും സർക്കാർ നയത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലപ്പത്തിരിക്കുന്നവരുടെ അടിസ്ഥാന നയം സ്വകാര്യവൽക്കരണം ആയിരിക്കുമ്പോൾ സ്വന്തം ജീവനക്കാർക്ക് പോലും ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത വിധം ഈ പൊതുമേഖലാ സ്ഥാപനം തകർന്നതിന്റെ കാരണം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. വൻ തുക വായ്പയെടുത്ത് പ്രവർത്തിക്കുന്ന K Swift എന്ന സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കി KSRTC യുടെ പ്രധാന വരുമാനമായിരുന്ന ദീർഘദൂര റൂട്ടുകളെല്ലാം അവർക്ക് കൈമാറിയിരിക്കുകയാണ്. ഈ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ തൊഴിലും നഷ്ടമായിരിക്കുന്നു. നിലവിൽ KSRTC യുടെ ഭൗതിക സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന k Swift അനതിവിദൂര ഭാവിയിൽ തന്നെ KSRTC യെ വിഴുങ്ങുമെന്നതിൽ സംശയമില്ല.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയെ അടിമുടി പരിഷ്‌കരിച്ച് 'രക്ഷപ്പെടുത്താൻ' വേണ്ടി സർക്കാർ നിയോഗിച്ച പ്രൊഫസർ സുശീൽ ഖന്ന റിപ്പോർട്ട് നിലവിലുണ്ട്. എന്നാൽ, ഈ റിപ്പോർട്ടിൽ പൊതുജനങ്ങൾക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ റോഡ് ഗതാഗതം ഒരുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പൊതുഗതാഗതത്തിൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പങ്ക് വർദ്ധിപ്പിക്കുന്ന യാതൊന്നും തന്നെ നിർദ്ദേശിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതേസമയം കൂടുതൽ ഔട്ട് സോഴ്‌സിങ്ങിനും സ്വകാര്യവൽക്കരണത്തിനും റിപ്പോർട്ട് ഊന്നൽ നൽകുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കെഎസ്ആർടിസിയുടെ സഞ്ചിത നഷ്ടം ഇരട്ടിയിൽ അധികമായെന്നും റവന്യൂവിന്റെ പകുതിയും വായ്പ തിരിച്ചടവിനും പലിശക്കും മറ്റുമാണ് പോകുന്നതെന്നും സുശീൽ ഖന്ന റിപ്പോർട്ടിൽ തന്നെ (27 ഫെബ്രുവരി 2019) പറയുന്നു. ഈ ഭീകരമായ വായ്പ കുരുക്കാണ് കെഎസ്ആർടിസിയിൽ പറയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടം എന്നത് വ്യക്തമാണ്.കെ.എസ്.ആർ.ടി.സിയുടെ തകർച്ചയുടെ യഥാർത്ഥ കാരണക്കാർ മാറി മാറി ഭരണം നടത്തിയ സർക്കാരുകളുടെ നയങ്ങളും മന്ത്രി - ഉദ്യോഗസ്ഥ തലങ്ങളിൽ നടന്നുവരുന്ന വമ്പൻ അഴിമതിയുമാണ്. അതെല്ലാം മറച്ചു പിടിച്ചു കൊണ്ട്, നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും തലയിൽ കെട്ടി വയ്ക്കുകയാണ് സർക്കാർ.
വിദ്യാർത്ഥികളുടെ യാത്ര ചെലവ് സർക്കാർ ഏറ്റെടുത്ത് സൗജന്യമാക്കണം എന്നതാണ് വിദ്യാർത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ആവശ്യം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവിന്റെ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ യാത്ര ചെലവ് താങ്ങാൻ ആവുന്നില്ല എന്ന് സ്വകാര്യ ബസ്സുടമകൾ പറയുന്നതിൽ അതിശയോക്തിയില്ല. എന്നാൽ കൺസഷന്റെ സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുവാൻ സർക്കാരുകൾക്കാവില്ല. വിദ്യാർത്ഥികളുടെ യാത്ര സൗജന്യമാക്കണം എന്ന ആവശ്യം എ ഐ ഡി എസ് ഒ ഉയർത്തുമ്പോൾ ഭരണപ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പോലും 'നിങ്ങൾ മൂഢ സ്വർഗത്തിലാണോ' എന്നാണ് ചോദിക്കുന്നത്. അങ്ങനെയെങ്കിൽ തൊട്ടടുത്ത തമിഴ്‌നാട് ,കർണാടക സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ഗതാഗത സംവിധാനങ്ങളെയും നമുക്ക് ആക്ഷേപിക്കേണ്ടിവരും.
കാസർകോട്ടു നിന്ന് കർണാടകയിലെ മംഗളൂരുവിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കു കർണാടക ആർടിസി ബസുകൾ കൺസഷൻ അനുവദിക്കുന്നുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് 10 മാസത്തേക്ക് 1050 രൂപയും നഴ്‌സിങ് അനുബന്ധ കോഴ്‌സുകൾ പഠിക്കുന്നവർക്ക് 10 മാസത്തേക്ക് 1550 രൂപയുമാണ് കൺസഷൻ നിരക്ക്. കർണാടക സർക്കാർ അവിടത്തെ ആർടിസി കോർപറേഷൻ ഓരോ കൺസഷൻ കാർഡിനും 12,400 രൂപ വീതം റീഇംബേഴ്‌സ് ചെയ്തുകൊടുക്കുകയാണ്.
തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഓർഡിനറി ബസ്സുകളിൽ സമ്പൂർണ്ണ സൗജന്യ യാത്രയാണ്. കെജ്രിവാൾ ഭരിക്കുന്ന ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും വിദ്യാർത്ഥികൾക്ക് പ്രതിമാസം 100 രൂപയുമാണ് ചാർജ്ജ്. അങ്ങനെയെങ്കിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുവാൻ എന്തുകൊണ്ട് കഴിയാതെ പോകുന്നു? വിദ്യാർത്ഥികളെ സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയെടുക്കുമ്പോൾ അവരുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ എന്തുകൊണ്ടാണ് സമരരംഗത്തിറങ്ങുവാൻ കഴിയാതിരിക്കുന്നത്? വിദ്യാർത്ഥി സമൂഹം ഈ അവകാശ ലംഘനത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ തെരുവിലണി നിരക്കേണ്ട സന്ദർഭമാണിത്.
(ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (AIDSO) സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍