തിരുവനന്തപുരം: ലണ്ടനിലെ ഗാറ്റ്‌വിക് എയർപോർട്ടിൽ സംഭവിച്ചത് എന്ത്? അതിന് മറുപടി പറയുകയാണ് ഷാജൻ സ്‌കറിയ. സൈബർ സഖാക്കൾ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോ പരിശോധിച്ചാൽ തന്നെ ഒറ്റ നോട്ടത്തിൽ തന്നെ അടികിട്ടിയത് ആർക്കെന്ന് വ്യക്തമാകും. അത്തരമൊരു വീഡിയോയുമായാണ് സൈബർ സഖാക്കളുടെ വ്യാജ പ്രചരണം. നിരവധി പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ മറുനാടന് അനുകൂലമായി ഉയരുന്നത്. വ്യാജ വാർത്തകളുടെ വമ്പൻ ശേഖരമാണ് സൈബർ സഖാക്കൾ എന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും

വിമാനത്താവളത്തിലെ വിഷയത്തിൽ ഷാജൻ സ്‌കറിയ എഴുതിയ കുറിപ്പ്

എം 25 ലെ ഗതാഗതകുരുക്ക് കാരണം ഒരു മണിക്കൂർ വൈകിയാണ് എയർപോർട്ടിലേയ്ക്ക് എത്തിയത്. ഫ്ലൈറ്റ് മിസാവാതിരിക്കാനുള്ള ഓട്ടത്തിനിടയിൽ രണ്ടുപേർ നടന്നു വരുന്നു. ഒരാൾ ഏഷ്യാനെറ്റിന്റെ ശ്രീകുമാറാണ്.

മറ്റൊരാൾ ഭൂലോക ഫ്രോഡായ ഒരു സഖാവും. ശ്രീകുമാറിനൊരു പുഞ്ചിരി കൈമാറി മുമ്പോട്ട് നടന്നുപോയി. പിന്നെ വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്. തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി കൊടുത്തു. തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ.

പിന്നെ കാണുന്നത് എന്നെ ആദ്യം തെറിവിളിച്ച വീഡിയോ മാത്രം പുറത്തുവിട്ട് എന്നെ തല്ലിയെന്ന് പറയുന്നതാണ്. അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ... പാവം ഇപ്പോൾ ആശുപത്രിയിലാണോ അതോ വീട്ടിൽത്തന്നെ തിരുമ്മൽ ചികിത്സയിൽ ആണോ എന്നറിയില്ല. എന്തായാലും ഞാൻ നാട്ടിലുണ്ട്. എന്നെ തെറിവിളിച്ചതിന്റെ മൂന്നിരട്ടിവേഗതയിൽ ഞാനും തെറി വിളിച്ചിരുന്നു കേട്ടോ...

വിശദമായ വിവരണം നാളെ ഓഫീസിൽ എത്തിയതിന് ശേഷം ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്. ഈ നാട്ടിൽ നൂറായിരം പത്രങ്ങളും, ഓൺലൈൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഒക്കെയുണ്ട്. പക്ഷെ കമ്മികൾക്കും സുഡാപ്പികൾക്കും ഏറ്റവും ഇഷ്ടം എന്നെയാണ്. ഇതിൽ കൂടുതൽ എന്ത് അഭിമാനമാണ് എനിക്ക് വേറെ ഉണ്ടാവേണ്ടത്.