കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം! തിരുവല്ലയിലെ കുമ്പനാട് എത്തിയ ബിബിസി സംഘം വൃദ്ധർ മാത്രം താമസിക്കുന്ന വീടുകളെ നോക്കി വിളിച്ചത് പ്രേത നഗരമെന്ന്; നല്ല ഫോട്ടോകൾ എടുത്തിട്ട് പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളെന്ന് അന്നമ്മയുടെ കുടുംബം; വീണ്ടും ബിബിസി വിവാദം; ബ്രിട്ടണിലെ മലയാളികൾ പ്രതിഷേധത്തിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ഉള്ളത് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും ആണെന്നത് മലയാളികൾക്കെങ്കിലും പുതിയ കാര്യമല്ല. എന്നാൽ തിരുവല്ലയിലെ കുമ്പനാട് എന്ന സ്ഥലത്തെത്തിയ ബിബിസി സംഘം കണ്ടുപിടിച്ചത് ഇവിടെയുള്ള മിക്ക വീടുകളിലും പ്രായം ചെന്നവർ മാത്രമാണ് എന്ന കാര്യമാണ്. ഇതോടെ കുമ്പനാടിനെ ഒരു ചൂണ്ടുപലകയാക്കി മാറ്റി കേരളം അതിവിദൂരമല്ലാത്ത ഭാവിയിൽ വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു സംസ്ഥാനം ആയി മാറുമെന്നും ബിബിസി നിരീക്ഷിക്കുന്നു.
ഇതിൽ വലിയ അതിശയോക്തി ഇല്ലെന്നും പൊതുവിൽ സമൂഹം അംഗീകരിക്കുകയൂം ചെയ്യും. എന്നാൽ തങ്ങളുടെ റിപ്പോർട്ടിന് ആധികാരികത വരുത്താൻ ബിബിസി സംഘം ഉപയോഗിച്ച ചിത്രങ്ങൾ തെറ്റിദ്ധരിപ്പിച്ചാണ് ഉപയോഗിച്ചിരിക്കുന്നതെന്നു വാർത്തയിൽ പ്രത്യക്ഷപ്പെട്ട വൃദ്ധ മാതാവിന്റെ മക്കൾ തന്നെ ആക്ഷേപം ഉയർത്തിക്കഴിഞ്ഞു. ഇത് സോഷ്യൽ മീഡിയയിലും വ്യാപകമായി എത്തിയിട്ടുണ്ട്.
ഇതോടെ ബിബിസിക്ക് എതിരെ നിയമ നടപടി സാധ്യമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കുമ്പനാട് സ്വദേശിയായ അന്നമ്മ ജേക്കബ് എന്ന വൃദ്ധ മാതാവിന്റെ ആകുലത നിറഞ്ഞ നോട്ടവുമായുള്ള ചിത്രമാണ് ബിബിസി തെറ്റിദ്ധരിപ്പിച്ചു പകർത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്. നല്ല ചിത്രങ്ങൾ ഉപയോഗിക്കും എന്ന ധാരണയിലാണ് അന്നമ്മ ഫോട്ടോഷൂട്ടിനു തയ്യാറായതും. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചും. ഇവരെക്കുറിച്ചുള്ള കൂടുംബപരമായ മുഴുവൻ വിവരങ്ങളും നൽകിയാണ് വാർത്ത പുറത്തു വന്നിരിക്കുന്നതും, തങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന വാർത്തയുടെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണം എന്നതാണ് ബിബിസി ഉദ്ദേശിച്ചതെങ്കിൽ കുടുംബത്തിന്റെ സ്വകാര്യതയും മാന്യതയും നഷ്ടമാകും വിധമാണ് കാര്യങ്ങൾ എത്തി നിൽക്കുന്നതെന്നു വ്യക്തം.
കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം എന്ന തലക്കെട്ട് നൽകിയാണ് ബിബിസി വിശേഷിപ്പിച്ചിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ഗുജറാത്ത് കലാപം വിഷയമാക്കി ബിബിസി സംപ്രേഷണം ചെയ്ത ഡോക്യൂമെന്ററി തടയാൻ ഇന്ത്യൻ സർക്കാർ ശ്രമം നടത്തിയപ്പോൾ ബിബിസിക്ക് ഏറ്റവും അധികം പിന്തുണ ലഭിച്ച സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്തി എന്ന് ബിജെപി പക്ഷം നിലപാട് എടുത്തപ്പോൾ എതിർ പക്ഷത്തു നിൽക്കേണ്ട ബാധ്യത കൊണ്ട് കൂടിയുമാണ് ഇടതുപക്ഷ അനുഭാവികൾ ബിബിസി അനുകൂല നിലപാടിലേക്ക് നീങ്ങിയത്. എന്നാൽ ഇപ്പോൾ സ്വന്തം സംസ്ഥാനത്തെ കുറിച്ച് തീർത്തും പ്രതിഷേധാർഹമായ ഒരു വിവരണം ബിബിസി നൽകുമ്പോൾ ആ റിപ്പോർട്ട് സംബന്ധിച്ച് ഒരു പ്രതികരണവും കേരളീയ സമൂഹത്തിൽ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
എന്നാൽ അതിനേക്കാൾ രസകരമായി മാറുന്നത് ഈ റിപ്പോർട്ടിൽ ഉപയോഗിച്ച ചിത്രം മോഡൽ ആയി എത്തിയ വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് എടുത്തതെന്ന കുടുംബത്തിന്റെ ആക്ഷേപമാണ്. മണിക്കൂറുകൾ വീട്ടിൽ ചിലവഴിച്ച ബിബിസി സംഘത്തിന് വീട്ടമ്മയുടെ പ്രസന്നാത്മകമായ ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചെങ്കിലും അവർ വാർത്തയിൽ ഉപയോഗിച്ചത് വിഷാദമൂകമായി അങ്ങകലെ കഴിയുന്ന മക്കളെ ഓർത്തു വിഷമിക്കുന്ന സാധു സ്ത്രീയുടെ പ്രതീകം എന്ന നിലയിലാണ്.
ഈ രീതിയിൽ നിൽക്കണം എന്ന് പറഞ്ഞു പഠിപ്പിച്ചു എടുത്ത ചിത്രം ആണിത് എന്നാണിപ്പോൾ കുടുംബം ആരോപിക്കുന്നത്. മക്കളായ തങ്ങൾക്ക് ഏറെ മനോവിഷമം ഉണ്ടാക്കിയ ചിത്രമാണ് ലോകമെങ്ങും പ്രചരിക്കുന്നതെന്നും തങ്ങളെ അറിയുന്നവർക്ക് മുൻപിൽ അമ്മയെ ഉപേക്ഷിച്ചു പോയ മക്കൾ എന്ന നിലയിൽ ഉള്ള പരിഹാസം നിറഞ്ഞ നോട്ടങ്ങൾ നേരിടേണ്ടി വരുകയാണ് എന്നും ഇവരെ ഉദ്ധരിച്ചു സോഷ്യൽ മീഡിയയിൽ പ്രതികരണം എത്തിയിട്ടുണ്ട്.
നല്ല സന്തോഷം നിറഞ്ഞ ഒട്ടേറെ ചിത്രങ്ങൾ എടുത്തിട്ടും അതിൽ ഒന്ന് പോലും പ്രസിദ്ധീകരിക്കാതെ വിഷാദം നിറഞ്ഞ ചിത്രം മാത്രം പ്രസിദ്ധീകരിച്ചത് ദുരുദ്ദേശപരം ആണെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ ബിബിസി ക്ഷമ പറയണം എന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നുണ്ട്. വൃദ്ധ മാതാവിനെ തെറ്റിദ്ധരിപ്പിച്ചു നെഗറ്റീവ് വാർത്തയ്ക്ക് സാധൂകരണം നൽകാൻ മോഡൽ ആക്കി മാറ്റിയത് എന്ത് ധാർമ്മിക മാധ്യമ പ്രവർത്തനം ആണെന്നും പ്രതിഷേധം ഉയർത്തുന്നവർ ചോദിക്കുന്നു.
സമാനമായ തരത്തിൽ കോഴിക്കോട് ഏഷ്യാനെറ്റ് റിപ്പോർട്ടർ തയ്യാറാക്കി എന്ന വാർത്തയുടെ പേരിൽ പോക്സ് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ നിയമ നടപടി പുരോഗമിക്കുകയുമാണ്. മയക്ക് മരുന്നു കരിയർ എന്ന നിലയിൽ 16 വയസുള്ള പെൺകുട്ടിയെ വ്യാജമായി ചിത്രീകരിച്ചുവെന്നാണ് ഏഷ്യാനെറ്റ് നേരിടുന്ന ആരോപണം.
എന്നാൽ ഒരു വൃദ്ധ മാതാവിനെ തെറ്റിദ്ധരിപ്പിച്ചു മുഖം വ്യക്തമാക്കുന്ന വിധത്തിൽ ചിത്രം പ്രസിദ്ധീകരിച്ചു ലോകമെങ്ങും എത്തിച്ച ബിബിസിക്ക് എതിരെ ഏതു നിയമമാണ് കേരള പൊലീസ് ഉപയോഗിക്കുക എന്നതാണ് മക്കൾ അടക്കമുള്ളവരുടെ പ്രധാന ചോദ്യം. സാധാരണ ഇത്തരം വാർത്തകളിൽ വിവരം നൽകുന്നവരുടെ മുഖം വ്യക്തമായി മനസിലാകാത്ത നിലയിലാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുക.
എന്നാൽ കവർ ഇമേജായി തന്നെ ഈ ചിത്രം ഉപയോഗിച്ച് കുടുംബത്തിന്റെ അന്തസ് ഇടിച്ചു താഴ്ത്താൻ ബിബിസി മനഃപൂർവ്വമായി ശ്രമം നടത്തി എന്നതാണ് അവർക്കെതിരായ ആരോപണം. വാർത്ത പുറത്തു വന്നു 24 മണിക്കൂർ കഴിയുമ്പോഴേക്കും ഇത്തരം ഒരു തിരിച്ചടി പ്രതീക്ഷിക്കാത്ത ബിബിസി വിശദീകരണം നൽകാൻ ഇതുവരെ തയ്യാറായിട്ടുമില്ല. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെത്തി പലവട്ടം റിപ്പോർട്ട് നൽകിയിട്ടുള്ള സൗദിക് ബിശ്വാസാണ് ഈ വാർത്തയും തയ്യാറാക്കിയിരിക്കുന്നത്.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍