Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികൃതരുടെ കണ്ണുവെട്ടിച്ചു കാട്ടിൽ കടന്നു; വഴിതെറ്റിയതോടെ കാട്ടരുവിയിലെ വെള്ളം കുടിച്ചു വനത്തിൽ കഴിഞ്ഞു; രക്ഷയില്ലാതെ വന്നതോടെ ഫോണിൽ വിളിച്ച് പൊലീസിനെ അറിയിച്ചു; തിരിച്ചിലിന് ഒടുവിൽ സംഘത്തെ കണ്ടെത്തി; ഗർഭിണി അടങ്ങുന്ന സംഘം കാട്ടിൽ കുടുങ്ങിയത് ഒരു രാത്രിയും പകലും

അധികൃതരുടെ കണ്ണുവെട്ടിച്ചു കാട്ടിൽ കടന്നു; വഴിതെറ്റിയതോടെ കാട്ടരുവിയിലെ വെള്ളം കുടിച്ചു വനത്തിൽ കഴിഞ്ഞു; രക്ഷയില്ലാതെ വന്നതോടെ ഫോണിൽ വിളിച്ച് പൊലീസിനെ അറിയിച്ചു; തിരിച്ചിലിന് ഒടുവിൽ സംഘത്തെ കണ്ടെത്തി; ഗർഭിണി അടങ്ങുന്ന സംഘം കാട്ടിൽ കുടുങ്ങിയത് ഒരു രാത്രിയും പകലും

മറുനാടൻ മലയാളി ബ്യൂറോ

വിതുര: വനംവകുപ്പ് അധികൃതരുടെ കണ്ണുവെട്ടിച്ച് കാട്ടിൽകടന്ന സംഘത്തെ മണിക്കൂറികൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടത്തി. പേപ്പാറ വനം വന്യജീവി റേഞ്ചിലെ ബോണക്കാട് വനത്തിനുള്ളിൽ കുടുങ്ങിയ ഗർഭിണിയായ യുവതിയും മക്കളും യുവതിയുടെ കൂട്ടുകാരിയും അടങ്ങുന്ന നാലംഗ സംഘത്തൊയാണ് വനം വകുപ്പ് അധികൃതർ തിരിച്ചലിന് ശേഷം കണ്ടെത്തിയത്. അനുവാദമില്ലാതെ വനത്തിനുള്ളിലേക്ക് പ്രവേശിച്ചതിന് ഇവർക്കെതിരെ കേസുമെടുത്തു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണു ബോണക്കാട് വനത്തിനുള്ളിലേക്കു പ്രവേശിക്കുന്നത്. വാഴ്‌വാംതോൽ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നീങ്ങിയ ഇവർക്കു വഴി തെറ്റി. മൊബൈൽ ഫോണിൽ റേഞ്ച് ടി കിട്ടാതെ വന്നതോടെ കാട്ടിൽ കുടുങ്ങിയ. ഒരു രാത്രിയും പകലും അലഞ്ഞ ശേഷം ബോണഫാൾസ് വെള്ളച്ചാട്ടത്തിനു സമീപം മൊബൈലിൽ റേഞ്ച് കിട്ടി പൊലീസിനെ അറിയിച്ചതോടെയാണ് പൊലീസ്, ഫയർ ഫോഴ്‌സ്, വനം ഉദ്യോഗസ്ഥരുടെ 15 അംഗം സംഘം ഇവരെ രക്ഷിക്കാനുള്ള 4 മണിക്കൂറോളം നീണ്ട ശ്രമകരമായ ദൗത്യം ഏറ്റെടുക്കുന്നത്.

ഇവരെ ബോണഫാൾസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും വാഴ്‌വാംതോൽ വെള്ളച്ചാട്ടം വഴി രാത്രിയോടെ കാണിത്തടം ചെക്‌പോസ്റ്റിലേക്കു കൊണ്ടു വരികയും പിന്നാലെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കു ശേഷം പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിന് ഒടുവിലാണു കേസെടുത്തത്. ഇവരെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി. സംഘം നൽകിയ വിശദീകരണത്തിൽ വനം വന്യജീവി വകുപ്പ് അധികൃതർ തൃപ്തരല്ല.

നാലു പേരുടെയും മൊഴികൾ തമ്മിൽ പരസ്പര ബന്ധമില്ലെന്നും അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടോടെ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നു സംഘം പൊന്മുടിയിലേക്കു പുറപ്പെടുന്നത്. പൊന്മുടിയിൽ എത്തിയ സംഘം ഉച്ചയോടെ വിതുരയിൽ എത്തിയ ശേഷം ഓട്ടോറിക്ഷയിൽ വാഴ്‌വാംതോൽ വെള്ളച്ചാട്ടത്തിലേക്കു പോകാനായി കാണിത്തടം ചെക്‌പോസ്റ്റിൽ എത്തി. സമയം വൈകിയതിനാൽ അധികൃതർ കടത്തി വിടാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ജഴ്‌സിഫാം കവാടം ജംക്ഷനിലെത്തി ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം കെഎസ്ആർടിസി ബസിൽ ബോണക്കേട്ടേക്കു തിരിക്കുകയായരുന്നു ഇവർ.

അവിടെയെത്തി സമീപത്തെ ചായക്കടയിൽ നിന്നും ചായ കുടിച്ച ശേഷം തൊട്ടുത്ത അരുവിയിൽ ഇറങ്ങി കുളിക്കുന്നു. അരുവിക്കു സമീപം ഇവരെ കണ്ട പ്രദേശവാസികൾ കാര്യങ്ങൾ ആരായുന്നു. വൈകിയ സമയത്ത് ഇവിടെ നിൽക്കരുതെന്ന് ആവശ്യപ്പെടുന്നു. എന്നാൽ, നാട്ടുകാരുടെ മുന്നറിയിപ്പു വകവെക്കാതെയാണ് ഇവർ കാട്ടിൽ കയറിയത്. തുടർന്ന് ഉൾ വനത്തിലേക്കു പോകുന്നു. വാഴ്‌വാംതോൽ വെള്ളച്ചാട്ടം ലക്ഷ്യം വച്ചു സഞ്ചരിക്കുന്ന ഇവർ രാത്രി കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം പാറപ്പുറത്തു കിടന്നുറങ്ങുന്നു.

ചൊവ്വാഴ്ച രാവിലെ യാത്ര തുടർന്ന ഇവർക്കു വഴി തെറ്റുന്നു. തിരികെ നടക്കാൻ ശ്രമിച്ചെങ്കിലും ആശയക്കുഴപ്പത്തിലാകുന്നു. ഇതിനിടെ മൊബൈലിൽ റേഞ്ച് ലഭിക്കുന്നില്ല. കാട്ടരുവികളിൽ നിന്നും വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാത്ത സാഹചര്യത്തിൽ തീർത്തും അവശരാകുന്നു. വീണ്ടും കുറച്ചു ദൂരം അലഞ്ഞു തിരിഞ്ഞ ഇവർ വൈകിട്ടോടെ ബോണക്കാട് ബോണഫാൾസ് വെള്ളച്ചാട്ടത്തിനു സമീപത്ത് എത്തുമ്പോൾ മൊബൈലിൽ റേഞ്ച് ലഭിക്കുകയും പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിലേക്കു വിളിക്കുകയും ചെയ്യുന്നു. പിന്നാലെയാണു ദൗത്യ സംഘം വനത്തിനുള്ളിലേക്ക് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP