'നോമ്പ് കാലത്ത് ബീച്ചിൽ അനാശാസ്യം അനുവദിക്കില്ല; പള്ളിയിലേക്ക് നിസ്ക്കാരത്തിന് വരാതെ ചെറുപ്പക്കാർ കച്ചവടത്തിലേക്ക് തിരിയുന്നു'; റംസാൻ മാസത്തിൽ കട തുറന്നാൽ അടിച്ചുപൊളിക്കുമെന്ന് ഒരു വിഭാഗം; തങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് കച്ചവടക്കാർ; കോഴിക്കോട് മുഖദാറിൽ റംസാനിൽ കട തുറക്കുന്നതിനെപ്പറ്റി വിവാദം
എം റിജു
കോഴിക്കോട്: റംസാൻ മാസത്തിൽ കടതുറക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ കേരളത്തിൽ പുത്തരിയല്ല. മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പലയിടത്തും നോമ്പുകാലത്ത് പച്ചവെള്ളം പോലും കിട്ടാറില്ല എന്ന്, ആരോപണം പല തവണ ഉയർന്നിരുന്നു. അപ്പോഴൊക്കെ ഇത് വെറും സംഘപരിവാർ പ്രൊപ്പഗാൻഡ മാത്രമാണെന്നായിരുന്നു, ഇസ്ലാമിസ്റ്റുകൾ വിശദീകരിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ കോഴിക്കോട് മുഖദാർ കടപ്പുറത്തെ കച്ചവടക്കാർ, റംസാൻ മാസത്തിൽ കച്ചവടം ചെയ്യാനുള്ള അവകാശത്തിനായി രംഗത്ത് എത്തിയിരിക്കയാണ്്.
എറ്റവും രസം ഇവരും ഈ മാസങ്ങളിൽ പകൽ അടച്ചിടുകയാണ് പതിവെന്നാണ്. നോമ്പുതുറ കഴിഞ്ഞ് രാത്രിയിലാണ് കട തുറക്കാറുള്ളത്. അപ്പോൾ വരുന്ന ആളുകളുടെ കച്ചവടമാണ് ഇവരുടെ ആ മാസത്തെ ആകെ വരുമാനം. എന്നാൽ ഇപ്പോൾ ചിലർ വന്ന് റംസാൻ മാസത്തിൽ രാത്രിയിൽ കച്ചവടം വേണ്ട എന്നും കട തുറന്നാൽ എല്ലാം തല്ലിപ്പൊട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മുഖദാറിലെ കച്ചവടക്കാർ പറയുന്നു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ കച്ചവടക്കാർ ഇത്തരക്കാർക്കെതിരെ ആഞ്ഞടിക്കുന്നുണ്ട്. ഉപ്പിലിട്ടതും, ഐസൊരതിയും, ചായയുമൊക്കെ വിൽക്കുന്ന സാധാരണ കച്ചവടക്കാരാണ് ഇവിടെ ഏറെയും. രാത്രി കച്ചവടം നടത്തിയില്ലെങ്കിൽ തങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.
ഒരു വിഭാഗം വിശ്വാസികളും പള്ളിക്കമ്മറ്റിയും ചേർന്ന്, സദാചാര പൊലീസ് കളിക്കയാണെന്നാണ് ഇവരുടെ ആരോപണം. വൈകുന്നേരം കടകൾ തുറന്നാൽ ബീച്ചിൽ സ്ത്രീകളും പരുഷന്മാരും കൂട്ടമായി എത്തും. റമദാൻ മാസത്തിൽ അത് അംഗീകരിക്കില്ല എന്നാണ് പള്ളിക്കമ്മറ്റിയുടെയും ചില തീവ്രവിശ്വാസികളുടെ നിലപാട് എന്ന് കച്ചവടക്കാർ പറയുന്നു. 'ഇവർക്ക് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഇരിക്കുന്നത് കണ്ടുകൂടാ. നോമ്പ് സമയത്ത് ദാചാര പൊലീസ് കളിക്കാനാണ് ഇവർ നോക്കുന്നത്. ഇവിടെ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ അത് നോക്കാൻ അല്ലേ പൊലീസ്. പക്ഷേ ഞങ്ങൾ തുറക്കുന്നതുകൊണ്ടാണ് ഇവിടെ ജനം എത്തുന്നത് എന്നാണ് ഇവർ പറയുന്നത്. ''- ഒരു വ്യാപാരി ന്യൂസ് 18നോട് തുറന്നിടച്ചു.
മുഖദാർ കടപ്പുറത്ത് രാത്രി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും നോമ്പുകാലത്ത് ഇത് അനുവദിക്കയില്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്. രാത്രി നിസ്ക്കാരത്തിന് വരാതെ കച്ചവടത്തിലേക്ക് തിരിയുന്ന ചെറുപ്പക്കാരെ പള്ളിയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യവുമുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇവിടെ ഒരു അനാശാസ്യമോ, മദ്യ-മയക്കുമരുന്ന് ലോബിയോ ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ സംഭവം വിവാദമായതോടെ രാത്രി കടകൾ പ്രവർത്തിക്കേണ്ടതില്ല എന്ന തീരുമാനം തങ്ങൾ എടുത്തിട്ടില്ല എന്നാണ് മഹല്ല് കമ്മറ്റി പറയുന്നത്. എന്നാൽ നേരത്തെയും ഇവിടെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
നാലുവർഷം മുമ്പും സമാനസംഭവങ്ങൾ
എന്നാൽ 2019ൽ കോഴിക്കോട് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ആ റംസാനിലും രാത്രി കാലത്ത് ഭക്ഷണശാലകൾ അടപ്പിക്കണമെന്ന് കാട്ടി സൗത്ത് ബീച്ച് മുതൽ കോതി പാലം വരെയുള്ള റോഡരികിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിൽ പറയുന്നത് ഇങ്ങനെയായിരുന്നു. 'അറിയിപ്പ്: മുഖദാർ മുഹമ്മദലി കടപ്പുറം മുതൽ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ രാത്രി ഭക്ഷണ സാധനങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ അടച്ചിട്ടത് പോലെ ഈ വർഷവും റംസാൻ മാസത്തിൽ അടച്ചിട്ട് സഹകരിക്കുക'. -എന്ന് സംയുക്ത രാഷ്ട്രീയ പാർട്ടികളും പള്ളി കമ്മിറ്റികളും.
മുഖദാർ ജുമാ മസ്ജിദ്, കണ്ണംപറമ്പ് ജുമാ മസ്ജിദ്, അറക്കൽതൊടി മൊയ്തീൻ പള്ളി എന്നീ മൂന്ന് പള്ളി കമ്മിറ്റികളുടെയും സിപിഎം, കോൺഗ്രസ്, ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിലാണ് തീരുമാനം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇത് വിവാദമായപ്പോൾ എല്ലാവരും തങ്ങൾ അങ്ങനെ ഒരു തീരുമാനം എടുത്തില്ല എന്ന് പറഞ്ഞ് തടിയൂരുായാണ് ചെയ്തത്. പക്ഷേ മൂൻ വർഷങ്ങളിലും ഇവിടെ കടകൾ അടപ്പിച്ചിരുന്നു.
റംസാൻ മാസത്തിലെ രാത്രി കച്ചവടത്തിന്റെ മറപിടിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനാണ് ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ടുവരുന്നത് എന്ന് ചിലർ പറഞ്ഞിരുന്നത്. ഭക്ഷണം കഴിച്ച് ഇവിടെ തമ്പടിക്കുന്ന ചില സംഘങ്ങൾ അർദ്ധരാത്രിയോടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടാക്കുകയും ചെയ്യുമെന്നാണ് ഇവർ പറയുന്നത്. കച്ചവട കേന്ദ്രങ്ങളുടെ മറപിടിച്ച് മയക്കുമരുന്ന് വിൽപനയും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും പള്ളി കമ്മിറ്റി അംഗങ്ങൾ പറയുന്നു.
ഇത് വിവാദമായതോടെ ആ സമയത്തും കച്ചവടക്കാർ പള്ളിക്കമ്മറ്റിക്ക് നേരെ തിരിഞ്ഞിരുന്നു. പകൽ കടകൾ തുറക്കാത്തതിനാൽ രാത്രിയിലെ കച്ചവടം മാത്രമാണ് ആശ്രയം. ഇത്തരം കച്ചവടങ്ങൾ കൊണ്ടു മാത്രം ജീവിക്കുന്നവരാണ് പലരും. രാത്രിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നവരെ തടയുന്നതിന് പകരം കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്. വാങ്ങി സൂക്ഷിച്ച സാധനങ്ങളെല്ലാം ഇതോടെ ഉപയോഗശൂന്യമാവും. വലിയ ബുദ്ധിമുട്ടിലേക്കാണ് ഇത് എത്തിക്കുന്നത്. കുടുംബം കഴിഞ്ഞ് കൂടാൻ തന്നെ വലിയ പ്രയാസമാവും എന്നാണ് അന്നും കച്ചവടക്കാർ പ്രതികരിച്ചത്.
ഇപ്പോഴിതാ കോവിഡ് കഴിഞ്ഞ് വിപണിയൊക്കെ ഒന്ന് ഉഷാറാകുമ്പോൾ, വീണ്ടും കടക്കാരുടെ വയറ്റത്തടിപ്പിച്ചുകൊണ്ട് റംസാൻ മാസത്തിലെ കച്ചവടനിരോധനം മുഖദാറിൽ വരികയാണ്. പക്ഷേ ഇത്തവണ കടയടക്കണമെന്ന് ഭീഷണിപ്പെടുത്തിയവർ പരസ്യമായി ഇറങ്ങുന്നില്ല. അവർക്ക് പൊതുജനങ്ങൾക്കിടയിലും പിന്തുണ കുറവാണ്. അതിനാൽ ഈ നിർദ്ദേശം തള്ളുമെന്നും, ഇത്തവണ രാത്രി കട തുറക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
Stories you may Like
- രാജ്യത്തെ ഏറ്റവും വലിയ റംസാൻ പ്രാർത്ഥനാസംഗമത്തിനൊരുങ്ങി മലപ്പുറം
- പൊതുവിപണിയിലെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുമെന്ന് മന്ത്രി ജിആർ അനിൽ
- ഓടുന്ന വണ്ടിക്കടിയിൽ നിന്നും ചായവിൽപ്പനക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
- വിഷു-റംസാൻ ചന്തകൾ 12മുതൽ
- മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതാരംഭം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്