ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: കാഞ്ചിയാറിലെ അദ്ധ്യാപികയായ അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയത് എങ്ങനെയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തത കൈവന്നു. പ്രതി വിജേഷ് നൽകിയ മൊഴിയും പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റു സാധ്യതകളും പരിശോധിച്ചാണ് അന്വേഷണ സംഘം ഇക്കാര്യത്തിൽ ഒരു നിഗമനത്തിൽ എത്തിയത്. തികച്ചു അപ്രതീക്ഷിത നീക്കത്തോടെയാണ് അനുമോളെ ഭർത്താവ് കീഴ്പ്പെടുത്തിയത്.
ഹാളിലെ കസേരയിൽ ഇരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അനുമോളെ പിന്നിലൂടെയെത്തി വിജേഷ് ഷാൾ കഴുത്തിൽ മുറുക്കിയത്. പിടഞ്ഞപ്പോൾ ബാലൻസ് തെറ്റി ഇരുവരും നിലംപതിച്ചു. എന്നിട്ടും ഷാളിൽ നിന്നും പിടിവിട്ടില്ല. തുടർന്ന് വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു. ഇവിടെ വച്ച് എക്കിൾ എടുത്തപ്പോൾ വെള്ളം നൽകി ശമിപ്പിക്കാനായി ശ്രമം. ഇതിന് ശേഷം ഷാൾ കുറച്ചുകൂടി ശക്തിയിൽ മിറുക്കി. മരണം ഉറപ്പിക്കാൻ കൈയിലെ ഞരമ്പ് മുറിച്ചു. തുടർന്ന് മൃതദ്ദേഹം കട്ടിലിനടിയൽ തള്ളി. പിന്നെ മകൾക്കൊപ്പം ഒന്നും സംഭവിക്കാത്ത് ഭാവത്തിൽ കിടന്നുങ്ങി.
പുലർച്ചെ മകൾ ഉണരുന്നതിന് മുമ്പെ എഴുന്നേറ്റ് മൃതദ്ദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ ഊരിയെടുത്തു. പിന്നീട് പുതപ്പിൽ പൊതിഞ്ഞ് വീണ്ടും കട്ടിലിനടിയിൽ തള്ളി. ഭാര്യ അനുമോളെ കൊലപ്പെടുത്തിയ രാത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഭർത്താവ് തെളിവെടുപ്പു വേളയിൽ പൊലീസിനോട് വിവരിച്ചത് ഇങ്ങനെയാണ്. കൃത്യത്തിന് ശേഷം താൻ ആത്മഹത്യയ്ക്കൊരുങ്ങിയെന്നും തന്റെ കൈയിൽ മുറിവ് സൃഷ്ടിച്ചെന്നും മറ്റും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ വിജേഷിന്റെ ഈ വാദം തെറ്റാണെന്നാണ് പൊലീസിന് മനസ്സിലായ കാര്യം.
കൈയിൽ നേരിയ മുറിവ് കാണുന്നുണ്ടെങ്കിലും ഇത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലന്നാണ് പൊലീസ് ഭാഷ്യം. മദ്യലഹരിയിലായിരുന്ന താൻ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് ജീവിക്കാമെന്ന പറഞ്ഞെന്നും ഈയവസരത്തിൽ അനുമോൾ അനുകൂലിക്കാൻ തയ്യാറായില്ലെന്നും ഇതെത്തുടർന്നാണ് വകവരുത്താൻ തീരുമാനിച്ചതെന്നും വിജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. വിജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതായി അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 11 ന് രാവിലെ ഇരുവരും വനിതാസെല്ലിൽ എത്തി, കാര്യങ്ങൾ സംസാരിച്ച് പിരിഞ്ഞിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ അനുമോൾ തറവാട്ട് വീട്ടിലേക്കും വിജേഷ് തന്റെ സ്വന്തം വീട്ടിലേക്കും പോയി.
തുടർന്ന് ഒരാഴ്ച അനുമോൾ തറവാട്ടിൽ വീട്ടിൽ നിന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ശനിയാഴ്ച സ്കൂൾ വാർഷികാഘോഷം നടക്കുന്നതിനാൽ വെള്ളിയാഴ്ച വൈകിട്ട് അനുമോൾ താമസിച്ചാണ് സ്കൂളിൽ നിന്നും ഇറങ്ങിയത്. അതിനാൽ കാഞ്ചിയാർ പേഴുംകണ്ടത്തുള്ള വീട്ടിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ വിജേഷും ഉണ്ടായിരുന്നു. സ്കൂളിൽ നിന്നും വീട്ടിലെത്തിയ അനുമോൾ പിറ്റേന്ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷത്തിന്റെ പരിപാടികൾ എഴുതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു.ഇതിനിടയിലാണ് സംസാരത്തിനിടെ പ്രകോപിതനായി വിജേഷ് അനുമോളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം തന്റെ വീട്ടിലേയ്ക്കും അനുമോളുടെ വീട്ടിലേയ്ക്കും വിളിച്ച് ഭാര്യ എങ്ങോട്ടോ ഇറങ്ങിപ്പോയി എന്ന് വരുത്താനും ഇയാളുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായി. തുടർന്ന് ഇയാൾ അനുവിനെ കാണാനില്ല എന്ന് കാണിച്ച് കട്ടപ്പന പൊലീസ്ൽ പരാതിയും നൽകുകിയിരുന്നു. പിന്നീട് ഭാര്യയുടെ മോതിരവും ചെയിനും ലബക്കടയിലെ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തി ,പണം കൈയ്ക്കലാക്കി.ഇതിനിടയിൽ ബീവറേജസിൽ വച്ച് അനുമോളുടെ മൊബൈൽ കെട്ടിട നിർമ്മാണ തൊഴിലാളിക്ക് 5000 രൂപയ്ക്ക് വിജേഷ് വിറ്റിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച സന്ധ്യയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അനുമോളുടെ മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്.വിവരം പുറത്തുവന്നതോടെ ഇയാൾ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽക്കഴിഞ്ഞ വിജേഷ് ഇന്നലെ രാവിലെ തിരച്ച് കുമളിൽ എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു.തുടർന്ന് നടത്തിയ തിരച്ചിലിൽ റോസാപ്പൂകണ്ടത്തുനിന്നംും വിജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.വിജേഷിനെ ഇന്ന് രാവിലെ ലബക്കടയിലെ ധനകാര്യസ്ഥാപനത്തിലും വീട്ടിലുമെത്തിച്ച് തെളിവെടുത്തു.തെളിവെടുപ്പിനിടിടെ അയൽക്കാർ വിജേഷിനുനേരെ രോക്ഷ പ്രകടനവുമായി എത്തിയിരുന്നു.
അനുമോളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും രക്തം പറ്റിയ തുണികളും ഇയാൾ വീടിന് സമീപത്ത് കൂട്ടിയിട്ട് കത്തിച്ചിരുന്നു.ഈ സ്ഥലവും വിജേ്ഷ് പൊലീസിനെ കാണിച്ചു. കാഞ്ചിയാർ പള്ളിക്കവല നഴ്സറി സ്കൂൾ അദ്ധ്യാപികയാണ് അനുമോൾ എന്ന പി ജെ വത്സമ്മ. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ-ഫിലോമിന ദമ്പതികളുടെ മകളാണ്. മാർച്ച് 18 മുതൽ അനുമോളെ കാണാതായെന്ന് കാണിച്ച് ബിജേഷ് 19 ന് കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന നടത്തിയ തിരച്ചിലിൽ 21 ന് വൈകീട്ട് ആറരയോടെ പേഴുംകണ്ടത്തെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിന് അടിയിൽ നിന്നും അനുമോളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അനുമോൾ കൊല്ലപ്പെട്ടെന്ന് കരുതുന്ന മാർച്ച് 17 ന് ശേഷവും വിജേഷ് വീട്ടിലുണ്ടായിരുന്നു. 19 ന് വീട്ടിലെത്തിയ അനുമോളുടെ ബന്ധുക്കളെ ഇയാൾ വീട്ടിൽ കയറ്റാതെ തന്ത്രപൂർവം തിരിച്ചയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ അന്നുമുതലാണ് ബിജേഷിനെ കാണാതാകുന്നത്. അഞ്ചുവയസ്സുള്ള ഇവരുടെ കുട്ടിയെ തറവാട്ടുവീട്ടിൽ കൊണ്ടു ചെന്നാക്കിയിട്ടാണ് പ്രതി മുങ്ങിയത്. അനുമോൾ ആരുടെയോ കൂടെ പോയെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്.
Stories you may Like
- പ്രേമവിവാഹം, മറ്റൊരാളുമായി ബന്ധമെന്ന് സംശയം: ഭാര്യയെ വെട്ടിക്കൊന്നു
- ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു
- ചാത്തന്നൂരിലെ വില്ലത്തരം കണ്ടെത്തിയ രേഖാ ചിത്രത്തിൽ സോഷ്യൽ മീഡിയ ചർച്ച സജീവം
- സ്വപ്നാ സുരേഷിനെ വീണ്ടും കുരുക്കാൻ കണ്ണൂരിലെ പൊലിസ്
- എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കത്തോലിക്ക കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍