വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ചേർപ്പിലെ സദാചാരഗുണ്ടാ ആക്രമണത്തിന് പിന്നിലും പീഡനവും ഭീഷണിയും. ഇത്തവണ തൃശ്ശൂർ ചേർപ്പ് ചിറയ്ക്കൽ തിരുവാണിക്കാവിലാണ് യുവാവിന് നേരേ സദാചാരഗുണ്ടാ ആക്രമണമുണ്ടായത്. സ്വകാര്യ ബസ് ഡ്രൈവറായ ചേർപ്പ് സ്വദേശി സഹറിനാണ് സദാചാര ഗുണ്ടകളുടെ ക്രൂരമർദനത്തിൽ ജീവൻ നഷ്ടമായത്. ഇതിന് പിന്നിൽ അവിഹിത സംശയമാണ്. ഒന്നാം പ്രതി രാഹുലിന്റെ ചതിച്ച് വശത്താക്കിയ വിവാഹിതയെ തട്ടിയെടുത്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സഹറും രാഹുലും വിവാഹിതയെ ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. വിവാഹിതയെ ആദ്യം ഭീഷണിയിലൂടെ വശത്താക്കിയത് രാഹുലാണ്. അതിന് ശേഷം അവരറിയാതെ അവരുടെ രഹസ്യ വീഡിയോ രാഹുൽ ചിത്രീകരിച്ചു. ഈ വീഡിയോ കാട്ടി ഈ യുവതിയെ ഭീഷണിപ്പെടുത്തി പലതും നേടി. അതിനിടെ മദ്യപാന സദസ്സിൽ കൂട്ടുകാരേയും ലഹരിക്ക് അടിമപ്പെട്ട് ഈ വീഡിയോ രാഹുൽ കാട്ടി. മദ്യപിച്ച് ബോധം പോയപ്പോൾ രാഹുലിന്റെ മൊബൈലിൽ നിന്നും ഈ വീഡിയോ ഒരു കൂട്ടുകാരൻ സ്വന്തമാക്കി. ഈ കൂട്ടുകാരനും ഈ വീഡിയോ കാട്ടി യുവതിയെ ബ്ലാക് മെയിൽ ചെയ്ത് പീഡിപ്പിച്ചു. ഇത് രാഹുൽ അറിഞ്ഞു. ഇതിന്റെ പകയാണ് സദാചാര ഗുണ്ടാ ആക്രമത്തിൽ കലാശിച്ചത്.
ഫെബ്രുവരി 18-ാം തീയതിയായിരുന്നു തിരുവാണിക്കാവിലെ ആക്രമണം. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു സഹർ. ഫെബ്രുവരി 18-ന് രാത്രി വിവാഹിതയുടെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം വീട്ടിൽനിന്നിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി 12 മണി മുതൽ പുലർച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീഡിയോ ഉപയോഗിച്ചുള്ള ബ്ലാക് മെയിലിൽ വഞ്ചിക്കപ്പെട്ടെന്ന് രാഹുൽ മനസ്സിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹിതയുടെ വീട്ടിൽ ബ്ലാക്മെയിൽ ഭീഷണിയിൽ എത്തിയ സഹറിനെ രാഹുലും കൂട്ടുകാരും ആക്രമിക്കുകയായിരുന്നു.
അടി കിട്ടിയ സഹർ പൊലീസിനോട് പറഞ്ഞത് മറ്റൊരു കഥയാണ്. ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നമായതെന്നായിരുന്നു സഹറിന്റെ മൊഴി. പൊലീസ് അന്വേഷണത്തിലാണ് സദാചാര ആക്രമണത്തിന്റെ സൂചനകൾ കിട്ടിയത്. സംഭവത്തിനുശേഷം പുലർച്ചെ തന്നെ സഹാർ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നു. ക്രൂരമർദനമേറ്റ് അവശനായിരുന്ന യുവാവ് വീട്ടിലെത്തി കിടന്നെങ്കിലും വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചു. ഇതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. തുടർന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിൽ വൃക്കകൾ ഉൾപ്പെടെ തകരാറിലായ യുവാവ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
ചികിത്സയിലിരിക്കെ മാർച്ച് ഏഴ് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇതോടെയാണ് കേസ് പുതിയ തലത്തിലെത്തി. അക്രമത്തിൽ 21നാണ് എഫ് ഐ ആർ ഇട്ടത്. എന്നാൽ ചിഞ്ചു എന്ന ആളിന്റെ പേരുമാത്രമാണുണ്ടായിരുന്നത്. 22ന് പ്രതികളെല്ലാം നാട്ടിലെ ഒരു കല്യാണത്തിൽ പങ്കെടുത്തു. അതിന് ശേഷം അവർ മുങ്ങി. മുഖ്യ പ്രതി രാഹുൽ ഒമാനിലേക്കാണ് കടന്നത്. ഇവിടെയാണ് ഇയാൾക്ക് ജോലി. സഹറുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞ രാഹുൽ വിവാഹിതയെ ചോദ്യം ചെയ്തു. അപ്പോഴാണ് വീഡിയോ കാട്ടിയുള്ള ബ്ലാക് മെയിൽ പീഡനം രാഹുൽ അറിയുന്നത്. ഇതോടെയാണ് സഹറിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
ഏത് ദിവസമാണ് സഹർ എത്തുന്നതെന്ന് മറ്റൊരു കൂട്ടുകാരനിൽ നിന്നും രാഹുൽ അറിഞ്ഞു. അതിന് ശേഷമാണ് സംഘം ചേർന്ന് കാത്തിരുന്നത്. പ്രതീക്ഷിച്ചതു പോലെ സഹർ എത്തുകയും ചെയ്തു. ക്ഷേത്രത്തിന് മുന്നിൽ സിസിടിവി ഉണ്ടെന്ന് അറിയാതെയാണ് അവിടെ എത്തിച്ച് ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ വീട്ടിൽ നിന്ന് സഹറിനെ വിളിച്ചിറക്കുകയായിരുന്നു രാഹുൽ. സഹർ വീട്ടിലേക്ക് കയറിയതോടെ രാഹുലും സംഘവും എത്തി കതക് തട്ടി. യുവതി കതകു തുറന്നു. അവനെ പുറത്തേക്ക് ഇറക്കി വിടാൻ ആക്രോശിച്ചു. ഇതോടെ വെളിയിലേക്ക വന്ന സഹറിനെ ബലപ്രയോഗത്തിലൂടെ ക്ഷേത്ര പരിസരത്ത് എത്തിക്കുയായിരുന്നു. അതിന് ശേഷമായിരുന്നു ക്രൂര മർദ്ദനം. രാഹുലാണ് അതിക്രൂരമായി സഹറിനെ മർദ്ദിച്ചത്. വേലിപത്തൽ ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചു. താഴെ വീണ സഹറിനെ അടിവയറ്റിൽ ക്രൂരമായി ചവിട്ടി. ഇതാണ് ആന്തരികാവയവങ്ങൾ തകരാറിലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
പരിക്കേറ്റ് ചികിത്സ തേടിയ യുവാവിൽനിന്ന് പൊലീസ് ആദ്യം മൊഴിയെടുത്തെങ്കിലും നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് യുവാവ് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരുസംഘം മർദിച്ചെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തായ യുവതിയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറംഗസംഘം മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. അർധരാത്രി 12 മണി മുതൽ പുലർച്ചെ നാലുമണിവരെ ആയുധങ്ങളടക്കം ഉപയോഗിച്ചാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെല്ലാം പ്രദേശത്തെ താമസക്കാരാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സഹറിനെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ആറുപ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടു പേരെ പിടികൂടിയിട്ടുണ്ട്. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വൻവീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വിവിധകോണുകളിൽനിന്ന് പ്രതിഷേധവും ഉയർന്നു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ-തൃപ്രയാർ റൂട്ടിൽ ബസ് സർവീസ് നിർത്തിവെയ്ക്കുമെന്ന് വരെ ബസ് തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിരുന്നു.
Stories you may Like
- പ്രഹേളികയായി രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതം
- പപ്പുമോനിൽനിന്ന് പ്രിയപ്പെട്ടവനിലേക്ക്! രാഹുൽ ഗാന്ധിയുടെ പരിണാമ കഥ
- ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം, വീണ്ടുമൊരു യാത്ര മനസ്സിലുണ്ടെന്ന് രാഹുൽ
- സുപ്രീം കോടതിയുടെ മുന്നറിയിപ്പ് രാഹുൽ ഗാന്ധി അവഗണിച്ചുവെന്ന് സൂറത്ത് കോടതി
- രാഹുലിന്റെ ലണ്ടൻ പ്രസംഗങ്ങൾ കോൺഗ്രസിന് പണി കൊടുക്കുമോ?
- TODAY
- LAST WEEK
- LAST MONTH
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- പാക്കിസ്ഥാൻ വംശജനായ ഹംസ സ്കോട്ട് ലാൻഡിന്റെ മുഖ്യമന്ത്രി; ബ്രിട്ടനെ പിളർന്ന് പുതിയ രാജ്യമുണ്ടാക്കുമെന്ന് പ്രഖ്യാപനം; ചാൾസ് രാജാവിനെ അംഗീകരിക്കില്ല; യൂറോപ്യൻ യൂണിയനിൽ ചേരും; ഇനി ഋഷിയും ഹംസയും നേർക്കുനേർ യുദ്ധത്തിൽ
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- വാൽസല്യത്തോടെ അടുത്തു വിളിച്ചു; തഴുകി.. തലോടി; ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എന്തോ പന്തികേട് തോന്നി ഓടി രക്ഷപ്പെട്ടു; ആൾക്കൂട്ടത്തിൽ ആ മുഖങ്ങൾ ഞാനിന്നും തിരയുന്നുണ്ട്; ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർ
- വിമാനയാത്ര ചെയ്യുമ്പോൾ ലെഗ്ഗിൻസോ ട്രാക്ക് സ്യുട്ടോ ഉപയോഗിക്കരുത്; യാത്രക്കിടയിൽ ഷൂസ് ഊരിയിടുന്നതും അബദ്ധം; വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് ബെസ്റ്റ് സെല്ലർ എഴുത്തുകാരന്റെ ഉപദേശം
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- അഫ്സൽ പണം അയച്ചു; ഗുജറാത്ത് സൈബർ പൊലീസ് ഇടപെട്ടു; ആപ്പിലായത് നെടുമങ്ങാട്ടെ മണിക്കുട്ടനും; അപരിചതരുടെ അക്കൗണ്ടിലേക്ക് 11,000 ഇട്ട് പണികൊടുക്കുന്ന അഫ്സൽ ആരാണ്? കണ്ടെത്തേണ്ടത് ഫെഡർ ബാങ്കിന്റെ ഉത്തരവാദിത്തം
- മേലുദ്യോഗസ്ഥൻ അപമര്യാധയായി പെരുമാറിയപ്പോൾ പരാതി നൽകി; മോഷണ കുറ്റത്തിന് 'ഇരയെ' സസ്പെന്റ് ചെയ്ത് ഉദ്യോഗസ്ഥ മാഫിയ; ഭാര്യയെ പിന്തുണച്ച ഭർത്താവിനേയും പീഡന കേസിൽ പ്രതിയാക്കി; സസ്പെൻഷനോടെ തകർന്നത് ആത്മാഭിമാനം; ജോലിയുപേക്ഷിച്ച് ആർത്തുങ്കലിലെ ദമ്പതികൾ ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍