യുകെ മലയാളികളുടെ സംഘാടകന്റെ ജീവിതത്തിനു തിരശീല വീണു; ബ്രിട്ടീഷ് മലയാളി ബൈജു മേനാച്ചേരി ഇന്നലെ ചാലക്കുടിയിലെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു; മരണം എത്തിയത് അടുത്ത മാസം യുകെയിലേക്ക് മടങ്ങാൻ തയ്യാറെടുക്കവേ; യുകെയിലെ കേരളീയർക്ക് നഷ്ടമായത് പ്രിയ സുഹൃത്തിനെ; വിശ്വസിക്കാനാവാതെ മലയാളി സമൂഹം

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെ മലയാളികൾക്കിടയിലെ സംഘാടകൻ എന്ന് പരിചയപ്പെടുത്താവുന്ന ബൈജു മേനാച്ചേരിയുടെ 52 വർഷത്തെ ജീവിതത്തിനു ഇന്നലെ രാത്രി തിരശീല വീണു. ഒരു വർഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകൾ വിൽക്കുന്നതിനും മറ്റുമായി ബൈജു നാട്ടിൽ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ പത്നി ഹിൽഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാൻ തയ്യാറാവുകയാണ്. അടുത്ത മാസം നാട്ടിൽ നിന്നും യുകെയിലേക്കു മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മരണം കൂട്ടിനെത്തിയത് എന്നത് കുടുംബത്തിനും പ്രിയപ്പെട്ടവർക്കും കൂടുതൽ പ്രയാസം സൃഷ്ടിക്കുകയാണ്. നീണ്ടകാലം നാട്ടിൽ കഴിഞ്ഞ സാഹചര്യത്തിൽ അവസാന സമയവും അവിടെത്തന്നെ ആകട്ടെ എന്ന വിധി നിശ്ചയമാകാം ഇന്നലെ നടപ്പാക്കപ്പെട്ടത്. വീട്ടിൽ കുഴഞ്ഞു വീണ ബൈജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സംസ്കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തിൽ നടക്കും എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഓസ്ട്രേലിയയിൽ ഉള്ള സഹോദരനും ഇന്ന് നാട്ടിലെത്താനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ രാത്രി വൈകി നോട്ടിൻഹാമിൽ വിവരം എത്തുമ്പോൾ മരണം അറിയേക്കേണ്ടവരുടെ പ്രധാന ലിസ്റ്റിൽ ബ്രിട്ടീഷ് മലയാളി കുടുംബാംഗങ്ങൾ ആയിരുന്നെങ്കിലും ഈ റിപ്പോർട്ട് തയ്യാറാക്കുന്ന വേളയിലും ആകസ്മിക മരണം ഉൾക്കൊള്ളാനാകാത്ത വേദനയിലാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കാരണം ബൈജു മേനാച്ചേരി ബ്രിട്ടീഷ് മലയാളിക്ക് വെറും ഒരു സുഹൃത്ത് മാത്രമായിരുന്നില്ല, പലയിടത്തും ബ്രിട്ടീഷ് മലയാളിയുടെ വീറുറ്റ ശബ്ദവും കൂടിയായിരുന്നു. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം ബൈജുവിനും ഏറെ സുഹൃത്തുക്കളെയും വിമർശകരെയും സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ശുദ്ധ ഹൃദയൻ എന്ന് വിമർശകരെ കൊണ്ടും പറയിപ്പിക്കുക എന്നതായിരുന്നു ബൈജുവിന്റെ രീതി.
തൃശൂർക്കാർക്ക് ചാക്കോളാസ് എന്നത് പോലെയാണ് ചാലക്കുടിക്കാർക്കു മേനാച്ചേരി കുടുംബം. ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നാണ് മേനാച്ചേരി. രണ്ടു പതിറ്റാണ്ട് മുൻപ് യുകെയിൽ എത്തിയ ബൈജുവും പത്നി ഹിൽഡയും നോട്ടിൻഹാമിലെ ആദ്യ മലയാളി കുടുംബങ്ങളിൽ ഒന്നാണ്. നോട്ടിങ്ഹാം മലയാളി ജീവിതത്തിൽ ബൈജു ഇല്ലാത്ത പരിപാടികൾ ഒന്നുമില്ലായിരുന്നു. നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെയും പിനീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകർ ആരെന്നു നോക്കിയാൽ ബൈജുവിനോളം ഓടിയ അനേകം പേരെ കണ്ടെത്താനാകില്ല. പതിനഞ്ചു വര്‍ഷം മുൻപ് ബ്രിട്ടീഷ് മലയാളി യുകെ മലയാളികളുടെ സ്വന്തം ബ്രാൻഡായി പരുവപ്പെടുമ്പോൾ അതിൽ ബൈജുവിനും ഒരു സഹായിയുടെ റോൾ ഉണ്ടായിരുന്നു.
സ്റ്റേജ് ഷോകൾ പലതും യുകെ മലയാളികൾ കണ്ടാസ്വദിച്ചതു ബൈജു അടക്കമുള്ള സംഘടകരിലൂടെയാണ്. പലപ്പോഴും പല ഷോകളും നഷ്ടത്തിൽ കലാശിക്കുമ്പോഴും അടുത്ത ഷോ വരുന്നു എന്നറിഞ്ഞാൽ അല്പം പോലും മടികാട്ടാതെ വീണ്ടും ഓടി മുന്നിലെത്തും. തുടർന്ന് ടിക്കറ്റ് വിൽക്കാനും അതിഥികളെ എയർ പോർട്ടിൽ എത്തിക്കാനും അവർക്കു വിരുന്നു നൽകാനും ഒക്കെ സ്വന്തം പോക്കറ്റിലെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും. ഏറ്റവും ഒടുവിൽ കലാഭവൻ മണി അവസാനമായി യുകെയിൽ എത്തുമ്പോൾ ഒരു ചാലക്കുടിക്കാരൻ എങ്ങനെ മറ്റൊരു ചാലക്കുടിക്കാരനെ മറന്നു മാറി നില്കും എന്ന ഭാവത്തോടെയാണ് സ്കോട്ലൻഡിൽ വരെ ബൈജു ഓടിയെത്തിയത്.
ഇതിനിടയിൽ എപ്പോഴോ മനസ്സിൽ കടന്നു കൂടിയ സിനിമ മോഹവും ബൈജു സാധ്യമാക്കി. സാമ്പത്തിക നഷ്ടം വരുത്തിയെങ്കിലും അത് പൂർത്തിയാക്കുവാൻ ഒരു പ്രൊഡ്യുസർ എന്ന നിലയിൽ ഏറെ അധ്വാനിക്കുകയും ചെയ്തിരുന്നു. വാസ്തവത്തിൽ കുടുംബത്തേക്കാൾ ബൈജു എന്ന വ്യക്തി സമൂഹത്തിനു നേട്ടമായി മാറുകയായിരുന്നു. കല സാംസ്കാരിക വേദി ആയാലും ആഘോഷമായാലും ബൈജുവിനെ മുന്നിൽ നിർത്തിയാൽ പരിപാടി പൊളിക്കും എന്ന ഒരു ചിന്ത തന്നെ യുകെ മലയാളികൾക്കിടയിൽ രൂപപ്പെട്ടത് അദ്ദേഹത്തിന്റെ ആത്മാർത്ഥത കൊണ്ട് കൂടിയാണ്.
ഒരിക്കൽ പരിചയപെട്ടാൽ പിന്നെ എടാ എന്ന് വിളിക്കാനുള്ള ഒരു സ്വാതന്ത്ര്യം രൂപപ്പെടുത്തിയെ ബൈജു പിന്മാറൂ. യുകെയിലെ തൃശൂർ ജില്ലക്കാരായ ഒട്ടേറെ സുഹൃത്തുക്കളെ ചുറ്റിനും സൃഷ്ടിച്ച ബൈജു, ടാക്സി ഡ്രൈവർ ആയും ജോലി ചെയ്ത അവസരത്തിൽ യുകെയിൽ എങ്ങും സൗഹൃദവലയം സൃഷ്ടിച്ചാണ് മടങ്ങിയത്. ഇന്ന് ബൈജുവിന്റെ മരണവാർത്ത അറിയുമ്പോൾ ആയിരക്കണക്കിന് യുകെ മലയാളികൾ അദ്ദേഹത്തിനായി ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിക്കും എന്നുറപ്പാണ്. കാരണം അത്ര വലുതും സുദൃഢവുമായിരുന്നു അദ്ദേഹം സൃഷ്ടിച്ചെടുത്ത സൗഹൃദ വലയം.
Stories you may Like
- പത്തു വർഷം മുമ്പ് കുടുസു മുറിയിൽ ക്ലാസെടുത്തിരുന്ന 'ക്രേസി മാത്സ് ടീച്ചർ'
- ബൈജു കൊട്ടാരക്കരയുടെ മാപ്പ് കുറ്റസമ്മതമാകുമ്പോൾ
- ബൈജു രാജുവിന്റെ അവസാന കുറിപ്പ് പുറത്ത് വിട്ട് സംവിധായകൻ എം ബി പത്മകുമാർ
- ഡോ ബൈജു സേനാധിപൻ 'ചതി'യിൽ നിന്ന് രക്ഷപ്പെടുമ്പോൾ
- ബൈജു രാജിന്റെ അന്ത്യാഭിലാഷം യാഥാർത്ഥ്യമായി; ഈ കാഴ്ച പത്മകുമാർ പറയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം; ബസ് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്; അപകടത്തിൽ പെട്ടത് മരപ്പാലത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിൽ; മരണസംഖ്യ ഉയരാൻ സാധ്യത; അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
- മുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്നങ്ങൾ തീരും; ചിരിക്കണം എന്ന് നിർദ്ദേശിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ മറുപടി ഓർത്തും ചിരി; ഉള്ളുനിറയെ തിരുവനന്തപുരം എന്നുപറഞ്ഞ് കൊച്ചിക്ക് പോയ ആൾ; സുകുമാർ വിടവാങ്ങുമ്പോൾ
- സ്കോട്ട്ലൻഡിലെ ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും, കോൺസുൽ ജനറലിനെയും ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞത് അപമാനകരമായ സംഭവം; ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി അനിക്കുട്ടന് ജീവപര്യന്തം തടവും പിഴയും; മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു; രാജേഷിന് എതിരെ തെളിവില്ലെന്ന് കോടതി
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ മെഡിക്കൽ ഓഫീസർ നിയമന കോഴവിവാദം; സിസി ടിവി ദൃശ്യങ്ങളിൽ പരാതിക്കാരൻ ഹരിദാസും ബാസിതും; അഖിൽ മാത്യുവിനെ കാണാനില്ല; പണം കൈമാറുന്ന ദൃശ്യങ്ങളും കണ്ടെത്താനായില്ല
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍