ആൾ ദൈവങ്ങൾ ഉള്ള നാട്ടിൽ നരബലിയിൽ എന്തിന് അത്ഭുതപ്പെടണം? ഏറ്റവും നിരാശാജനകം മാധ്യമങ്ങൾ പ്രചാരം മാത്രം നോക്കി വാർത്തക്ക് പിന്നാലെ പായുന്നത്; കേരളത്തിന് ഏക പ്രതീക്ഷ പ്രവാസികൾ മാത്രം; കിറ്റുപോലെയുള്ള ഫ്രീബീസ് വോട്ടിനുള്ള കൈക്കൂലി തന്നെ; ബ്രിട്ടനിലെത്തിയ സക്കറിയ പങ്കിടുന്ന വിചാരങ്ങൾ ഇങ്ങനെയൊക്കെ

കെ ആർ ഷൈജുമോൻ
കവൻട്രി: ''കേരളത്തിൽ നിന്നും കേൾക്കുന്ന അസാധാരണ സ്വഭാവമുള്ള വാർത്തകളിൽ എന്തിനു അത്ഭുതപ്പെടണം? നിങ്ങളൊക്കെ നാട് വിട്ടു ജീവിക്കുന്നതിനാൽ അത്ഭുതം തോന്നിയേക്കാം. എന്നാൽ എന്നെപോലെ ഉള്ളവർക്കും കേരളത്തിൽ ജീവിക്കുന്ന മഹാഭൂരിപക്ഷത്തിനും ഇപ്പോൾ കേൾക്കുന്ന ''അസാധാരണ കാര്യങ്ങൾ'' ഒന്നും അത്ഭുതമല്ല. പണ്ടേ എറിഞ്ഞ വിത്ത് മുളച്ചു ഇപ്പോൾ വിത കൊയ്തെടുക്കുന്നു എന്ന് കരുതിയാൽ മതി'', ലണ്ടനിൽ ഹ്ര്വസ കാല സന്ദർശനത്തിന് എത്തിയ മലയാളികളുടെ പ്രിയ കറിയാച്ചൻ എന്ന സാഹിത്യലോകത്തെ പോൾ സക്കറിയ കവൻട്രിയിലെ കൂം ആബി എന്ന ചരിത്രമുറങ്ങുന്ന ഹോട്ടലിൽ ഇരുന്നു മാധ്യമ പ്രവർത്തകനായ കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിൽ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതവും പ്രവാസ ലോകത്തെ ചിന്തകളും ഒക്കെ കടന്നു വരുന്നു.
കലാ സാംസ്കാരിക സംഘടനായ ശ്രുതി യുകെയുടെ വാർഷിക സമ്മേളനത്തിന് എത്തിയ സക്കറിയ ഇപ്പോൾ യുകെയിലെ ഓരോ പട്ടണത്തിലും മലയാളികളുടെ ആതിഥ്യം സ്വീകരിച്ചു നാടറിയാനുള്ള സഞ്ചാരത്തിലാണ്. ദീർഘകാല സുഹൃത്തായ ഒമാനിലെ ബിസിനസ് ഒക്കെ അവസാനിപ്പിച്ച് ലോക സഞ്ചാരത്തിന് ഇറങ്ങിയ കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറാണ് ഈ യാത്രയിൽ അദ്ദേഹത്തിന്റെ പങ്കാളി. ഇരുവരും ഒരു മാസത്തിലേറെ നീണ്ട യാത്ര അവസാനിപ്പിച്ച് ഈ ആഴ്ച തന്നെ യുകെയിൽ നിന്നും കേരളത്തിലേക്ക് യാത്രയാകും.
നമുക്ക് നരബലിയിൽ നിന്നും തുടങ്ങാം (ഈ സംഭാഷണം നടത്തുമ്പോൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന പ്രണയ ചതി പുറത്തു വന്നിരുന്നില്ല), എന്താണ് കേരളത്തിൽ സംഭവിക്കുന്നത്?
എന്തിനാണ് അത്ഭുതപ്പെടുന്നത്? (രാവിലെ കഴിച്ച ഇംഗ്ലീഷ് പ്രഭാത ഭക്ഷണത്തിന്റെ മുഴുവൻ ഊർജ്ജവും നിറച്ചാണ് കറിയാച്ചൻ സംഭാഷണം ആരംഭിച്ചത്) ആൾ ദൈവങ്ങൾ ഉള്ള നാടല്ലേ നമ്മുടേത്? അവിടെ ജീവിക്കുമ്പോൾ പൂജയും മന്ത്രവാദവും ഒക്കെ ചെന്നെത്തിക്കുന്നത് പിന്നെ എവിടെയാണ്? ഏതു മതമാണ് ഇതിൽ വ്യത്യസ്തമാകുന്നത്? എല്ലായിടത്തും ആൾക്കൂട്ടവും ആൾദൈവങ്ങളുമാണ്.
ഇത്തരക്കാർക്കിടയിൽ ജീവിക്കുമ്പോൾ ഒരു സമൂഹം എങ്ങനെ ആകാൻ പാടില്ല എന്നിടത്തേക്കാണ് കേരളം ഇപ്പോൾ നടന്നെത്തിയിരിക്കുന്നത്. ആത്മീയത തന്നെ ഒരു ദുരന്തമായി മാറുകയാണ്. ശബരിമല വിഷയമൊക്കെ ആയുധമാക്കി മാറ്റിയത് നിഷ്കളങ്കമായിരുന്നോ എന്നാണ് ചിന്തിക്കേണ്ടത്. ഭരണഘടനാ ലംഘനം ഭരിക്കുന്നവരിൽ നിന്നും തന്നെ ഉണ്ടാകുന്നു. സ്ത്രീകളെ അപമാനിക്കുന്ന നിലപാടും തുടരുന്നതെന്തു കൊണ്ട് എന്ന് മലയാളി സ്വയം ചിന്തിക്കേണ്ടതാണ്.
ഇത്രയും അധഃപതനം മലയാളിക്ക് ഉണ്ടായത് സമീപകാല ജീവിതത്തിൽ നിന്നുമാണോ?
അല്ല, ഒരിക്കലുമല്ല. ഇതിനു വിത്തുപാകിയതു പത്തു മുപ്പതും നാൽപതും കൊല്ലം മുൻപാണ്. വിമോചന സമരത്തിലേക്കാണ് നാം തിരിഞ്ഞു നോക്കേണ്ടത്. നവോത്ഥാനം സ്വീകരിച്ചവരാണ് മലയാളികൾ. ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും പൽപ്പുവിനെയും അയ്യൻകാളിയെയും ഒക്കെ കണ്ട മലയാളി ഇന്നെവിടെ എത്തി നിൽക്കുന്നു. മൂലധനം ഒക്കെ വായിച്ചു മനസിലാക്കിയ ഒരു തലമുറയിൽ നിന്നും നാം മുന്നോട്ടോ പിന്നോട്ടോ പോയതെന്ന് ആരും ചിന്തിക്കുന്നില്ല. അന്ന് നാം കേട്ട, പിന്നീട് നാം അനുഭവിച്ച നവോത്ഥാനത്തിനു പിന്നെന്തു പറ്റി? രാഷ്ട്രീയത്തിന് മുകളിൽ മതം എങ്ങനെ ആധിപത്യം സ്ഥാപിച്ചു? അന്ധവിശ്വാസമൊക്കെ എങ്ങനെയാണു വിദ്യ സമ്പന്നമായ ഒരു സമൂഹത്തിൽ വേരുപിടിച്ചു പടരുന്നതെന്നത് പഠന വിഷയമാക്കേണ്ടതാണ്. ഇക്കാര്യത്തിൽ എല്ലാവർക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. കേരളത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങൾക്കും തെറ്റ് പറ്റി.
കേരളം ഇത്തരത്തിൽ മാറിപ്പോയതിന് ആരെയാകും താങ്കൾ കൂടുതൽ കുറ്റപ്പെടുത്തുക?
ഇക്കാര്യത്തിൽ എനിക്ക് പണ്ടേയുള്ള നിലപാടിൽ ഇന്നും മാറ്റമില്ല. മാധ്യമങ്ങളാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി. വിപണി വിജയം തേടിയാണ് കഴിഞ്ഞ പത്തു മുപ്പതു വർഷത്തിലേറെയായി മലയാള മാധ്യമങ്ങളുടെ സഞ്ചാരം. കൂടുതൽ വരിക്കാരെയും കാഴ്ചക്കാരെയും ലക്ഷ്യം വച്ചപ്പോൾ മൂല്യത്തിലാണ് കത്തി വച്ചത്. അത് സമൂഹത്തിനേൽപ്പിച്ച പരിക്ക് ഏറെ വലുതാണ്. എല്ലാ രംഗത്തും വീഴ്ചകളും മൂല്യ ച്യുതിയും ഒക്കെ സംഭവിക്കുമെങ്കിലും കേരളത്തിലെ മാധ്യമ രംഗത്ത് അത് സംഭവിച്ചത് സങ്കൽപിക്കാൻ പോലും കഴിയാത്ത ആഴത്തിലാണ്.
കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ കേരളത്തെക്കുറിച്ചു നമുക്ക് നിരാശയാണോ പ്രത്യാശയാണോ ബാക്കിയാകുന്നത്?
നിരാശ തന്നെ. ഒരു സംശയവുമില്ല. എങ്ങോട്ടാണ് എന്നറിയാതെ എത്രകാലം ഒരാൾക്ക് നടക്കാനാകും? ഭരണത്തിൽ ഇരിക്കുന്നവർ തുടർ ഭരണത്തെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. ഭരണകാലം എങ്ങനെ മികവുറ്റതാക്കാൻ കഴിയും എന്നതിനെ കുറിച്ചാണ്. പ്രസ്താവനകൾ അല്ല നമുക്കാവശ്യം. ഭരണതലത്തിലോക്കെ മതശക്തികൾ അനാവശ്യ ഇടപെടൽ നടത്തുന്നത് പോലും ആരും അറിയുന്നില്ല, കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. ഒരു സുപ്രഭാതത്തിൽ എവിടെയും വിമോചനം ഉണ്ടായിട്ടില്ല. പൗരബോധം ഉള്ള സമൂഹമാണ് വളർന്നു വരേണ്ടത്.
താങ്കൾ ഉദ്ദേശിക്കുന്ന മാറ്റം എങ്ങനെയാണു സാധ്യമാക്കി എടുക്കുക?
ഇക്കാര്യത്തിൽ വയോജന വിദ്യാഭ്യാസം കൊണ്ട് നേട്ടം ഇല്ലെന്നാണ് ഞാൻ എവിടെയും പറയുക, മനുഷ്യ മതിലും ചങ്ങലയും കെട്ടി സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ ആകില്ല. നാം ആരോടാണ് സംസാരിക്കുന്നത്? അത്രയേറെ ദുഷിച്ചു കഴിഞ്ഞ ഒരു സമൂഹത്തോട് അധര വ്യായാമം നടത്തിയിട്ട് എന്ത് കാര്യം. സാക്ഷരതയുടെ കാര്യത്തിൽ നമുക്ക് വയോജന വിദ്യാഭ്യാസം ആകാം. എന്നാൽ പൗര ബോധത്തിൽ നാം എങ്ങനെ വയോജന വിദ്യാഭ്യാസം നടത്തും? കഴിവതും ഇനി കുഞ്ഞുങ്ങളിൽ തുടങ്ങുകയാണ് അഭികാമ്യം. യൂറോപ്പ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ എത്ര പൗര ബോധമുള്ള കുട്ടികളും തലമുറയുമാണ് വളരുന്നത്. അവർ അക്കാര്യം ഒക്കെ വീടുകളേക്കാൾ കൂടുതൽ മനസിലാക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണല്ലോ. ശരിയായ വിദ്യാഭ്യാസത്തിന്റെ പങ്കു തിരിച്ചറിയുന്നവർ എന്ന് ഭരിക്കാൻ എത്തുന്നുവോ അന്നേ പ്രതീക്ഷക്ക് വകയുള്ളൂ.
കാലങ്ങൾ കൊണ്ട് സാധിക്കുന്ന കാര്യമാണത്, മറ്റൊരു വഴി കൂടി നിർദേശിക്കാമോ?
കുറെയധികം കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചെയ്യാനാകും. കേരളത്തിൽ പ്രചാരണ ശേഷിയുള്ള മാധ്യമങ്ങളാണ് ഉള്ളത്. ഏവരും ഏതെങ്കിലും ഒക്കെ മാധ്യമങ്ങളെ ഫോളോ ചെയ്യുന്നവരുമാണ്. പ്രബുദ്ധ മലയാളി എന്നതൊക്കെ അർഥം നശിച്ചു പോയ വാക്കാണ്. പാർട്ടികൾക്ക് വേണ്ടിയാകരുതു മാധ്യമ വാർത്തകൾ. ഞാനൊക്കെ ഇടതുപക്ഷ മനസോടെ തന്നെയാണ് മാധ്യമ പ്രവർത്തകരെ പരിശീലിപ്പിച്ചിരുന്നത്. പിന്നീട് എപ്പോഴോ ആരും അറിയാതെ സംവരണ പട്ടികയിൽ പേര് വരുന്നത് പോലെ മാധ്യമ പ്രവർത്തകർ സ്ഥാപനങ്ങളിൽ കയറിക്കൂടി.
സിന്ധു സൂര്യകുമാർ, നികേഷ് കുമാർ, കൂടി പോയാൽ പ്രമോദ് രാമൻ എന്നിവർ വരെ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. മികച്ച ബോധ്യമുള്ള ഒരു തലമുറ തീരുകയാണ്. പിന്നീടങ്ങോട്ട് മാധ്യമ പ്രവർത്തകരുടെ നിഷ്ക്രിയതയാണ് കാണാനായത്. പാർട്ടി നോമിനികളാകരുതു മാധ്യമ പ്രവർത്തകരായി വരേണ്ടത്. മാധ്യമങ്ങൾ വിൽപന ചരക്കുകൾ എന്ന ലേബലിൽ നിന്നും പുറത്തു കടക്കണം. ഞാനും ബിആർപിയും ശശികുമാറും ഒക്കെ ചേർന്ന് മാധ്യമ പ്രവർത്തകരെ തിരഞ്ഞെടുക്കുമ്പോൾ അവർ മതേതര പക്ഷക്കാർ ആണെന്നും ഉറപ്പാക്കുമായിരുന്നു. മാധ്യമങ്ങൾ പറയുന്നത് മാത്രം വിശ്വസിക്കുന്ന ശീലവും ഒഴിവാക്കണം. സ്വന്തമായ, സ്വതന്ത്രമായ ചിന്തയ്ക്ക് ആണ് ഇക്കാലത്തു പ്രാധാന്യം നൽകേണ്ടത്.
ജീർണത എല്ലായിടത്തും വന്നല്ലോ, ഭരണ പക്ഷം മോശമായെങ്കിൽ പ്രതിപക്ഷവും അങ്ങനെ തന്നെയല്ലേ?
ഞാൻ ഇടതു മനസുള്ള ആളാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ കോൺഗ്രസ് അത്ര മോശം കാര്യം ഒന്നുമല്ല. കോൺഗ്രസിന് മോശമാകാൻ ഒരു പരിധി വരെയേ പറ്റൂ. അതിനപ്പുറം മോശമാകാൻ അവർക്കാകില്ല.
ഇന്നത്തെ ഇടതുപക്ഷത്തെ കുറിച്ച് കൂടി
ഇപ്പോൾ ഇടതു പക്ഷം എന്നൊന്നില്ല. വിമോചന സമര കാലഘട്ട ശേഷം അവർക്കു മനസിലായി വിപ്ലവം പറഞ്ഞു നടന്നിട്ടു കാര്യം ഇല്ലെന്ന്. കൂടെ കൂട്ടാവുന്നവരെയൊക്കെ കൂടെ കൂട്ടി. രക്തം കുടിച്ചു വളരുമ്പോൾ പലതും തിരിച്ചറിയാതെ പോകും. പിന്നീട് മാധ്യമങ്ങളാണ് അജണ്ടകൾ തീരുമാനിച്ചത്. രാഷ്ട്രീയ പാർട്ടികൾ അതിനൊപ്പം ആടുകയും പാടുകയും ആയിരുന്നു. കമ്യുണിസം നന്മയുള്ള ആശയം ആയിരുന്നു. കുറച്ചു കാലത്തിനു ശേഷം തുടർച്ചയായ വിനാശമാണ് ആശയത്തെ മുറുകെ പിടിക്കുന്നതിൽ അവർക്കും സംഭവിച്ചത്.
ഇനിയെന്താണ് കേരളത്തിൽ സംഭവിക്കുക?
ഇത് ഞാൻ എവിടെ പോയാലും പറയുന്ന കാര്യമാണ്. അൽപം പ്രവാസികളിലാണ് ആകെ പ്രതീക്ഷ. അവർ നിക്ഷേപം നടത്തും എന്നൊന്നും ആരും മനക്കോട്ട കെട്ടരുത്. ഗൾഫിനു ശേഷം യൂറോപ്പിലും കുടിയേറ്റം ശക്തമായതോടെ കുറെയധികം വീടുകളിലേക്ക് പൗണ്ടും യൂറോയും ഒക്കെ വന്നെത്തും. അതുകൊണ്ടു കുറെയധികം പേര് കൂടി പട്ടിണിയില്ലാതെ കഴിഞ്ഞു കൂടും. ഭേദപ്പെട്ട ജീവിത സൗകര്യങ്ങളും ഉണ്ടായെന്നിരിക്കും. ബേസ്ഡ് ടാലന്റ് എന്നൊക്കെ പറയുന്ന ചെറുപ്പക്കാരെ നമുക്ക് നഷ്ടപ്പെടുകയാണ്. പക്ഷെ ഇതുക്കെ ആരോട് പറയാൻ, ആര് തിരിച്ചറിയാൻ.
ഭരണ തുടർച്ചയെ പറ്റി പറഞ്ഞപ്പോൾ കേരളത്തിൽ കണ്ട കിറ്റ് പോലെയുള്ള ഫ്രീബീസുകൾ ലോകമാകെ പടരുകയാണല്ലോ, ഇത് വോട്ടർക്കുള്ള കൈകൂലിയാണോ?
സംശയമെന്ത്, കൈക്കൂലി തന്നെ. സൗജന്യങ്ങൾ നൽകിയാകരുതു ഒരു ഭരണവും മുന്നോട്ട് പോകേണ്ടത്. പണ്ട് തമിഴ്നാട്ടിലും പിന്നീടും ഇപ്പോഴും ഉത്തരേന്ത്യയിലും ഒക്കെ ഈ ഫ്രീബിസ് കണ്ടതാണല്ലോ. പക്ഷെ കേരളത്തിൽ അതെത്തിയപ്പോൾ ആരും എതിർത്തില്ല. ഇപ്പോൾ കടം എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോളല്ലേ ബ്രിട്ടനിൽ ഒരു പ്രധാനമന്ത്രിയുടെ സ്ഥാനം പോയത്. ചിന്തിക്കുന്ന ജനതയും പാർട്ടിയും ഒക്കെയാണ് ഒരു നാടിന്റെ ഭാവി നിശ്ചയിക്കുന്നത്.
പക്ഷെ വിമർശം താങ്കൾ അടക്കം ഉള്ളവരെയും തേടിയെത്തുകയാണ്, വഴി കാട്ടേണ്ട സാംസ്കാരിക നായകർ മൗനം പാലിക്കുന്നതിൽ പുകയുന്ന അമർഷം കാണുന്നില്ലേ
സാംസ്കാരിക നായകർ ഓടി നടന്നു പറഞ്ഞിട്ട് എന്ത് കാര്യം. അധികാരം ഉള്ളവർ പറയുന്നതേ നടക്കൂ. എന്നുവെച്ചു സാംസ്കാരിക നായകർ മിണ്ടാതിരിക്കുക എന്നല്ല ഞാൻ പറയുന്നത്. മിണ്ടിയിട്ടും കാര്യം ഇല്ലെന്നാണ് ഉദ്ദേശിച്ചത്. പാവം സുകുമാർ അഴീക്കോട് എത്ര നല്ല മനുഷ്യൻ ആയിരുന്നു. കേരളം മുഴുവൻ ഓടി നടന്നു പ്രസംഗിച്ചില്ലേ. അനീതിക്കെതിരെ തീ തുപ്പിയില്ലേ? എന്നിട്ടു എന്തുണ്ടായി? ആരെങ്കിലും ഗൗനിച്ചോ? ഇന്ന് ആ പേരെങ്കിലും ആരെങ്കിലും ആത്മാർത്ഥതയോടെ ഉരിയാടുന്നുണ്ടോ? അപ്പോൾ സാംസ്കാരിക നായകരുടെ നെഞ്ചത്ത് കേറിയിട്ടും കാര്യമില്ല. ഞങ്ങളാരും തിരഞ്ഞെടുക്കപ്പെട്ടവരല്ല. ഞങ്ങളൊക്കെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടവർ മാത്രം. അവിടെയാണ് വ്യത്യസം ആരംഭിക്കുന്നതും.
നമ്മുടെ സിനിമക്ക് വരെ എന്താണ് സംഭവിക്കുന്നത്? ശുദ്ധമായ കഥകൾ പോലും ഇല്ലാതാകുകയാണോ
ഞാൻ നല്ല സിനിമ ആസ്വാദകനോ, പതിവില്ലാതെ സിനിമ പിന്തുടരുന്ന ആളോ അല്ല. അതിനാൽ വലിയ അഭിപ്രായം പറയുന്നതിൽ കാര്യമില്ല. പക്ഷെ സൂപ്പർ സ്റ്റാറുകൾ ആയ രണ്ടു പേരും പല തലമുറകളെ സന്തോഷിപ്പിച്ചവരാണ്. അതിനാൽ അവരെ ചെറുതാക്കി കാണുന്നതിലും കഥയില്ല. എന്നാൽ ഇപ്പോഴത്തെ ചെറുപ്പക്കാരിൽ നല്ല കഥകൾ ഉണ്ടാകുന്നു. അതും വ്യത്യസ്തമായ തരത്തിൽ. ദൃശ്യം ഒക്കെ നല്ല കഥയും സംഭവവും ആയ കാര്യമാണ്. എന്നാൽ പുലിമുരുകനോ? രണ്ടും ഒരാളിൽ നിന്നല്ലേ. എങ്കിലും ചെറുപ്പക്കാർ നമ്മളെ നിരാശരാക്കില്ല എന്നാണ് പുതിയ സിനിമകളെ നിരീക്ഷിച്ചാൽ മനസിലാകുക.
അവസാനമായി യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളോട് പറയാൻ എന്തുണ്ട്?
നിങ്ങൾ ഈ നാടിനെ സാംശീകരിക്കുക. നിങ്ങൾ ഇവിടെ ജീവിക്കാൻ എത്തിയവരാണ്. പിറന്ന നാടിനെ മറക്കണം എന്നല്ല പറഞ്ഞത്. എന്നാൽ ഇവിടെയുള്ള നന്മകളെ കണ്ടറിയുക. ഇവിടെ സംസ്കരിക സംഘടനകളും പ്രസ്ഥാനങ്ങളും ഒക്കെ സജീവമാകണം. മത കാര്യങ്ങളിൽ മാത്രം താൽപര്യം ഉള്ളവർ ആയി ഒതുങ്ങിക്കൂടരുത്. മത സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ സാംസ്കാരിക സംഘടനകളുടെ തലയ്ക്കു മുകളിൽ വളരാൻ അനുവദിക്കുകയും അരുത്. അത്രയൊക്കെ ചെയ്യാനായാൽ പ്രവാസം സുന്ദരമാക്കാം.
- TODAY
- LAST WEEK
- LAST MONTH
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്
- പൊന്നും വിലയുള്ള സ്വർണം ഇനി തൊട്ടാൽ പൊള്ളും! ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഡയമണ്ടിനും വിലകൂടും; സ്വർണക്കടത്തു വർധിക്കാൻ ഇടയാകുമോ? വസ്ത്രങ്ങളും പുകവലിയും ചിലവേറിയതാകും; വില കുറയുക മൊബൈൽ ഫോണിനും ടിവിക്കും കാമറയ്ക്കും; ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും അറിയാം
- അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ
- അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
- ദേശവിരുദ്ധ സ്വഭാവം കണ്ടെത്തിയ കേസുകളുമായി ബന്ധപ്പെട്ട് 14 പേരുടെകൂടി മൊഴിയെടുക്കാൻ എൻ.ഐ.എ തീരുമാനിച്ചെന്ന് മാതൃഭൂമി; ഇതിൽ ആറു പേർ ഓൺലൈൻ മാധ്യമ പ്രവർത്തകരെന്നും റിപ്പോർട്ട്; പ്രാഥമികമായി ചോദ്യം ചെയ്തവരിൽ ചേക്കുട്ടിയും ഉണ്ടെന്ന് ജന്മഭൂമി; എൻഐഎ കൊച്ചിയിൽ തമ്പടിക്കുമ്പോൾ
- ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
- ആളും ആരവവും ഇല്ല; യാത്രയയപ്പ് ചടങ്ങുകൾക്കും നിന്നുകൊടുത്തില്ല; പിൻഗാമിക്ക് ചുമതല കൈമാറി, ജീവനക്കാരോട് കുശലം പറഞ്ഞ് ശാന്തനായി പടിയിറക്കം; ഒരുകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നതിന്റെ ഓർമകളുമായി വിരമിക്കുമ്പോഴും കുരുക്കായി കേസുകളും ഇഡിയുടെ നോട്ടീസും
- ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
- മസാജ് പാർലറിലെ അടിപിടിക്കിടെ മൊബൈൽ നഷ്ടമായി; അന്വേഷണം എത്തിയത് നെയ്ത്തുകുളങ്ങര റോഡിലെ ഫ്ളാറ്റിൽ; കുടുങ്ങിയത് വമ്പൻ പെൺവാണിഭ സംഘം; കോവൂരിലേത് നക്ഷത്ര ഇടപെടൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്