ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗവും പുതിയ റെക്കോർഡിൽ; അവസരം മുതലാക്കി വൈദ്യുതി നിര്ക്ക് ഉയർത്താനുള്ള നീക്കങ്ങളുമായി വൈദ്യുതി ബോർഡ്; സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിൽ വീഴ്ച്ച വരുത്തിയതോടെ 2,200 കോടി കേന്ദ്രസഹായം നഷ്ടപ്പെടാനും സാധ്യത; കെടുകാര്യസ്ഥത കൊണ്ട് വരുന്ന അധികഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ഒരുങ്ങി കെഎസ്ഇബി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വേനലിനെ മറയാക്കി സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയർത്താനുള്ള നീക്കങ്ങൾ ശക്തമാക്കി കെഎസ്ഇബി. അവധി ദിവസങ്ങൾ കഴിഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് ഇട്ടു മുന്നേറുന്ന അവസ്ഥയിലാണ്. തിങ്കളാഴ്ച ഇത് 10.035 കോടി യൂണിറ്റ് ആയി. വ്യാഴാഴ്ചത്തെ 10.03 കോടി യൂണിറ്റിന്റെ റെക്കോർഡ് ഉപയോഗത്തെക്കാൾ നേരിയ വർധനയാണ് തിങ്കളാഴ്ച ഉണ്ടായത്. ഈ സാഹചര്യത്തിൽ വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടി വരുമെന്ന വാദമുയർത്തിയാണ് നിരക്ക് ഉയർത്താൻ ശ്രമം നടക്കുന്നത്.
തിങ്കളാഴ്ച്ച വൈകുന്നേരം പീക് ലോഡ് സമയത്തെ ആവശ്യം തിങ്കളാഴ്ച 4,894 മെഗാവാട്ട് ആയിരുന്നു എന്നതു നേരിയ ആശ്വാസമാണ്. വ്യാഴാഴ്ച വൈകുന്നേരം പീക് ലോഡ് സമയത്തെ ആവശ്യം 4,903 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചിരുന്നു. വൈദ്യുതി ഉപയോഗം വർധിച്ചുവെങ്കിലും ഇനി വലിയ തോതിൽ കൂടില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിദിനം 10.2 കോടി യൂണിറ്റ് വരെ ഉപയോഗം ഉയർന്നാലും പ്രശ്നമില്ല. എന്നാൽ ഇതിനിടെ പുറത്തു നിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിൽ തടസ്സം വന്നാൽ പ്രശ്നമാകും.
ദീർഘകാല കരാർ അനുസരിച്ചു ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതിയിൽ 150 മെഗാവാട്ട്, ജനറേറ്ററിന്റെ തകരാർ മൂലം തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ ചെറിയ തോതിൽ നിയന്ത്രണം ഏർപ്പെടുത്തി പ്രതിസന്ധി തരണം ചെയ്യുകയോ പവർ എക്സ്ചേഞ്ചിൽ നിന്നു വൈദ്യുതി വാങ്ങുകയോ ചെയ്യേണ്ടി വരും. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ പവർ എക്സ്ചേഞ്ചിൽ നിന്നു വൈദ്യുതി വാങ്ങി.
ചൂടു കൂടുന്നതിനാൽ പകലും വൻതോതിൽ വൈദ്യുതി ഉപയോഗം വർധിക്കുകയാണ്. ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ നാലു വരെയുള്ള സമയത്തെ ആവശ്യം കഴിഞ്ഞ വർഷം വൈകുന്നേരത്തെ പീക് ലോഡ് സമയത്തെ ആവശ്യത്തെക്കാൾ കൂടുതലാണ്. കഴിഞ്ഞ ദിവസം പകൽ മൂന്നു മുതൽ നാലു വരെയുള്ള വൈദ്യുതി ആവശ്യം 4478 മെഗാവാട്ട് വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം വൈകുന്നേരത്തെ പീക് ലോഡ് സമയത്തെ പരമാവധി ആവശ്യം 4385 മെഗാവാട്ട് ആയിരുന്നു.
അതേസമയം വൈദ്യുതി നിരക്കു വർധന സംബന്ധിച്ചു റഗുലേറ്ററി കമ്മിഷൻ ജൂൺ അവസാനം ഉത്തരവിറക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതോടെ വീണ്ടും നിരക്കുവർധനയാകും ഉപയോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത 4 വർഷത്തേക്കുള്ള നിരക്കു നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പു മെയ് 8നു കോഴിക്കോട്ടും 9നു പാലക്കാട്ടും 10നു കൊച്ചിയിലും 15നു തിരുവനന്തപുരത്തും നടക്കും. നിലവിലുള്ള വൈദ്യുതി നിരക്കിനു ജൂൺ 30 വരെയാണു കാലാവധി. പുതിയ നിരക്കു ജൂലൈ ഒന്നിനു നിലവിൽ വരും.
കമ്മിഷൻ മുൻപാകെ സമർപ്പിച്ച അപേക്ഷയുടെ വിശദാംശങ്ങൾ വൈദ്യുതി ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 202324, 202425 വർഷങ്ങളിൽ 15 പൈസ വീതം വർധിപ്പിക്കണം. തുടർന്നുള്ള 202526 വർഷം 5 പൈസയുടെ വർധനയാണ് ചോദിച്ചിരിക്കുന്നത്. 202627ൽ എല്ലാ സ്ലാബിലും പെട്ട ഗാർഹിക ഉപയോക്താക്കളുടെ യൂണിറ്റ് നിരക്കിൽ വർധന ചോദിച്ചിട്ടില്ല.
51 മുതൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ആദ്യ വർഷം 15 പൈസ, തുടർന്നുള്ള വർഷങ്ങളിൽ 20, 5 പൈസ വീതമാണു വർധന ആവശ്യപ്പെട്ടിരിക്കുന്നത്.101 യൂണിറ്റ് മുതൽ 150 യൂണിറ്റ് വരെയുള്ളവർക്ക് ആദ്യ 2 വർഷങ്ങളിൽ 20 പൈസ വീതമാണ്. തുടർന്ന് 5 പൈസ.151 മുതൽ 200 യൂണിറ്റ് വരെ ആദ്യ വർഷം 10 പൈസയും രണ്ടാം വർഷം 20 പൈസയും മൂന്നാം വർഷം 5 പൈസയുമാണു വർധന ചോദിച്ചിരിക്കുന്നത്.
ആദ്യ അഞ്ചു സ്ലാബുകൾക്കു വ്യത്യസ്ത നിരക്കിന്റെ ആനുകൂല്യം ലഭിക്കുമ്പോൾ തുടർന്നുള്ളവർക്ക് ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും ഒരേ നിരക്കാണ്. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു നിലവിലുള്ള 8 രൂപ നിരക്ക് മുഴുവൻ വൈദ്യുതിക്കും 6.50 എന്നു മാറും .തുടർന്നുള്ള വർഷങ്ങളിൽ 6.80, 6.85, 6.85 എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്കിൽ 30, 30, 5 പൈസ വീതമാണ് ആദ്യ മൂന്നു വർഷം വർധിക്കുക. 350 യൂണിറ്റ് വരെ 60,20,5 പൈസ വീതവും 400 യൂണിറ്റ് വരെ 25,20,5 പൈസ വീതവും ആവശ്യപ്പെട്ടു.
500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ആദ്യ വർഷം വർധന ഇല്ല. രണ്ടാം വർഷം 20 പൈസയും മൂന്നാം വർഷം 5 പൈസയും ചോദിച്ചിട്ടുണ്ട്. 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവരുടെ നിരക്ക് ആദ്യ 3 വർഷം 20,20,5 പൈസ വീതം വർധിപ്പിക്കണം എന്നു ബോർഡ് പറയുന്നു. 40 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളുടെ ഫിക്സഡ് നിരക്കിലും വർധന ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ സിംഗിൾ ഫേസ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന 35 മുതൽ 225 രൂപ വരെയുള്ള നിരക്ക് ആദ്യ വർഷം 40 മുതൽ 255 വരെയും രണ്ടാം വർഷം 50 മുതൽ 265 വരെയും മൂന്നാം വർഷം 55 മുതൽ 280 വരെയും നാലാം വർഷം 60 മുതൽ 285 വരെയും ആക്കണമെന്നു ബോർഡ് ആവശ്യപ്പെടുന്നു. ത്രീ ഫേസ് ഫിക്സഡ് ചാർജ് 90 മുതൽ 225 രൂപ വരെ എന്നത് ആദ്യ വർഷം 135 മുതൽ 265 വരെയും രണ്ടാം വർഷം 145 മുതൽ 275 വരെയും മൂന്നാം വർഷം 150 മുതൽ 280 വരെയും നാലാം വർഷം 155 മുതൽ 285 വരെയും ആക്കണമെന്നാണ് ആവശ്യം. വ്യവസായ, വാണിജ്യ, കാർഷിക നിരക്കിലും വർധന ചോദിച്ചിട്ടുണ്ട്.
അതിനിടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ബോർഡിന് കേന്ദ്രസഹായവും കുറയാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നിരക്ക് വർധനവിന് ബോർഡ് ഒരുങ്ങുന്നത്. കേരളത്തിൽ വൈദ്യുതി സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനുള്ള ആദ്യ ഘട്ട ടെൻഡർ നടപടി പൂർത്തിയാക്കി ജൂൺ 15നു മുൻപു കരാർ നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണരംഗം നവീകരിക്കുന്ന ആർഡിഎസ്എസ് പദ്ധതിക്കുള്ള കേന്ദ്ര ധനസഹായമായ 2,200 കോടി രൂപ നഷ്ടപ്പെടുമെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുണിയനുകൾ അടക്കം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെ എതിർക്കുന്ന നിലപാടിലാണ്.
സംസ്ഥാനത്തു 8,250 കോടി രൂപയുടെ ആർഡിഎസ്എസ് പദ്ധതി നടപ്പാക്കുന്നതിനാണു കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്ര ധനസഹായം തിരിച്ചടയ്ക്കേണ്ടതില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ഊർജ മന്ത്രി ആർ.കെ.സിങ് നേരിട്ടു വൈദ്യുതി ബോർഡ് പ്രതിനിധികൾക്കു മുന്നറിയിപ്പു നൽകുകയായിരുന്നു. ജൂൺ 15നു കരാർ നൽകുന്നില്ലെങ്കിൽ സംസ്ഥാനം ആർഡിഎസ്എസിൽ നിന്നു പിന്മാറുകയും സബ്സിഡി വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നതായിരിക്കും നല്ലത് എന്ന് അദ്ദേഹം അറിയിച്ചു. ആദ്യ ഘട്ടമായി കേന്ദ്രം നേരത്തെ 67 കോടി രൂപ നൽകിയെങ്കിലും അതിൽ 28 ലക്ഷം മാത്രമേ കേരളം ചെലവഴിച്ചുള്ളൂ. ശേഷിച്ച തുക തിരികെ അടയ്ക്കേണ്ടി വന്നു.
ആദ്യഘട്ടമായി 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാനുള്ള വൈദ്യുതി ബോർഡിന്റെ ശ്രമം വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പിനെ തുടർന്നു കുടുങ്ങിക്കിടക്കുകയാണ്. ആദ്യ ഘട്ടത്തിന്റെ ടെൻഡർ എന്നു നൽകുമെന്നു കേന്ദ്ര മന്ത്രി ചോദിച്ചപ്പോൾ ജൂൺ അവസാനം എന്നു ബോർഡ് അധികൃതർ മറുപടി നൽകി. അതു പറ്റില്ലെന്നും ജൂൺ 15ന് അപ്പുറം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍