വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കണ്ണിൽ പച്ചച്ചുണ്ണാമ്പ് ഒഴിച്ചു; ക്രൂരമർദ്ദനവും ജയിൽവാസവും; കാഴ്ച ഭാഗികമായി തിരിച്ചുകിട്ടിയത് ഗാന്ധിജി ഇടപെട്ട് നടത്തിയ ചികിത്സയിൽ; അയിത്തോച്ചാടനത്തിന്റെ ധീര പോരാളി; ആമചാടി തേവൻ സമൂഹത്താൽ വിസ്മരിക്കപ്പെട്ടവൻ; വൈക്കം സത്യാഗ്രഹ ശതാബ്ദി കാലത്തും കാടുപിടിച്ച് ശവകുടീരം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വൈക്കം സത്യഗ്രഹകാലത്ത് പോരാട്ടത്തിന്റെ തീക്കനലായി മാറിയ പുലയയുവാവ് കണ്ണൻ തേവൻ എന്ന ആമചാടി തേവൻ. വൈക്കം സത്യാഗ്രഹത്തിന് ആവേശം പകരാനെത്തിയ മഹാത്മാഗാന്ധിയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയ ധീരപോരാളി. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്, ഗുണ്ടകൾ കണ്ണിൽ പച്ചച്ചുണ്ണാമ്പ് ഒഴിച്ചു. ഏറ്റുവാങ്ങിയത് ക്രൂരപീഡനവും ജയിൽവാസവും. ചരിത്രത്തിൽ അറിയപ്പെടാൻ തക്കവിധം നിറഞ്ഞുനിന്ന് പ്രവർത്തിച്ചിട്ടും പിന്നീട് സമൂഹത്താൽ വിസ്മരിക്കപ്പെട്ടവൻ.
ഒരുകാലത്ത് ഊരും പേരുമില്ലാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത ആലപ്പുഴ പെരുമ്പളം ദ്വീപിലെ ആമചാടി തുരുത്തിലെ കുഴിമാടത്തിൽ ഈ ധീര പോരാളി വിസ്മൃതനായി വിശ്രമം കൊള്ളുന്നു. അയിത്തോച്ചാടനത്തിനായി പോരാടിയ ആമചാടി തേവന് ഉചിതമായ സ്മാരകം വേണമെന്ന ആവശ്യം വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി കാലത്തും നടപ്പായിട്ടില്ല എന്നതാണ് അവഗണനയുടെ ഏറ്റവും വലിയ സാക്ഷ്യപത്രം.
അക്ഷരവെളിച്ചം അയിത്തത്തിനെതിരെ പൊരുതാനുള്ള പ്രേരണ
തീണ്ടലും തൊടീലും കൊടികുത്തിവാണ കാലത്തായിരുന്നു തേവന്റെ ജനനം. ചേർത്തല താലൂക്കിലെ പെരുമ്പളം ദ്വീപിലെ കണ്ണേത്ത് കുടുംബത്തിലെ അടിയോരായിരുന്നു തേവന്റെ അഛൻ കണ്ണനും അമ്മ കാളിയും. തേവന് നാലുവയസ്സുള്ളപ്പോൾ അഛനമ്മമാർ വസൂരി ബാധിച്ച് മരിച്ചു. കണ്ണേത്തു തറവാട്ടിലെ അച്ചുക്കുട്ടിത്തമ്പുരാട്ടി തേവനെ എടുത്തുവളർത്തി. അവിടത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം പകരുമ്പോൾ ഓലക്കീറെടുത്ത് ഇവരുടെ പിന്നാലെയിരുത്തി തേവനെയും പഠിപ്പിച്ചു.
അയിത്തത്തെ വകവെക്കാതെ സ്വന്തം മക്കൾക്കൊപ്പം വളർത്തിയ അച്ചുക്കുട്ടിത്തമ്പുരാട്ടിയായിരുന്നു തേവന്റെ കൺമുന്നിലെ ആദ്യ സാമൂഹ്യപരിഷ്കർത്താവ്. അവർ പകർന്നുനൽകിയ അക്ഷരവെളിച്ചമാണ് പീന്നീട് അയിത്തത്തിനെതിരായ മഹാപ്രക്ഷോഭത്തിലടക്കം തേവന്റെ സമരപാത തെളിച്ചത്.
പതിനേഴ് വയസ്സുള്ളപ്പോൾ പടിപ്പുരയ്ക്കൽ കണ്ണേത്തുചിറയുടെ സൂക്ഷിപ്പുകാരനായി തേവൻ താമസമാക്കി. നായർപ്രമാണിമാരും പൊതുപ്രവർത്തകരുമായ മഠത്തുമുറി രാഘവപ്പണിക്കരോടും കിളക്കൂറ്റിൽ ഗോപാലകൃഷ്ണപ്പണിക്കരോടുമൊപ്പം സൗഹൃദത്തിൽ പ്രവൃത്തിക്കാൻ തേവന് കഴിഞ്ഞത് കണ്ണേത്ത് തറവാട്ടിൽ എടുത്തുവളർത്തിയ കുട്ടിയായതുകൊണ്ടാകാം.
പക്ഷേ, ഇത് സവർണ്ണരിൽ ചിലർക്കുപിടിച്ചില്ല. അവർ ഒരു പുകലക്കേസിൽ കുടുക്കി. വൈക്കത്താണ് കേസ്. അവിടെ കൊണ്ടുപോയി പൊലീസുകാരും എക്സൈസുകാരും ചേർന്ന് മർദ്ദിച്ചു. വിവരമറിഞ്ഞ് കണ്ണേത്തമ്മ കിളക്കൂറ്റിൽ ചെന്നു ഗോപാലകൃഷ്ണപ്പണിക്കരെ കണ്ടു. തേവനെ വൈക്കത്തുകൊണ്ടുപോയിരിക്കയാണെന്നും പിറ്റേന്നുതന്നെ പോയി അവനെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ക്രൂരമർദ്ദനത്തിനിരയായാണ് തേവൻ നാട്ടിൽ തിരികെ എത്തിയത്.
വൈക്കം സത്യഗ്രഹത്തിനു ബീജാവാപം ചെയ്ത പൂത്തോട്ടക്കേസ്
അയിത്തജാതിക്കാർക്ക് ക്ഷേത്രത്തിൽ കയറാൻ പോയിട്ട് സമീപത്തുകൂടി വഴിനടക്കാൻ പോലും കഴിയാത്തതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ആലോചന നടക്കുന്ന സമയം. കെ പി കേശവമേനോനും ടി കെ മാധവനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമൊക്കെ വൈക്കത്തെത്തി. ആമചാടി തേവൻ അടക്കമുള്ള പുലയ സമുദായാംഗങ്ങളെയും അവർ ബന്ധപ്പെട്ടു.
വൈക്കം സത്യാഗ്രഹത്തിനായി, കെ.പി. കേശവമേനോൻ, ടി.കെ. മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, എ.കെ. പിള്ള, കൃഷ്ണസ്വാമി അയ്യർ, കണ്ണന്തോടത്ത് വേലായുധൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്.
അതിന്റെ തുടർച്ചയെന്നൊണം പൂത്തോട്ടയിലെ ശിവക്ഷേത്രത്തിൽ ദീപാരാധന സമയത്ത് ടി കെ മാധവനും ആമചാടി തേവനും പൂത്തോട്ടയിലെ പ്രബുദ്ധരായ ഏതാനും എസ്എൻഡിപി നേതാക്കളും കടന്നുകയറി തൊഴുത്, തെക്കുവശത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വന്നു പുറത്തേക്കിറങ്ങി. 'അശുദ്ധം..അശുദ്ധം' എന്നലറിവിളിച്ച് ക്ഷേത്രത്തിലുണ്ടായിരുന്നവർ പുറത്തേക്കോടി. സവർണ്ണർ നൽകിയ പരാതിയിൽ അറസ്റ്റിലായ ടി കെ മാധവനും തേവനും രണ്ടുവർഷം കോട്ടയം ജയിലിൽ കഴിഞ്ഞു. വൈക്കം സത്യഗ്രഹത്തിനു ബീജാവാപം ചെയ്ത ആ സംഭവം പൂത്തോട്ടക്കേസ് എന്ന് ചരിത്രം രേഖപ്പെടുത്തി.
ദേശസഞ്ചാരത്തിനിടെ അയ്യങ്കാളിയെയും ശിവഗിരിയിൽവെച്ച് ടി.കെ.മാധവനെയും തേവൻ പരിചയപ്പെട്ടു. പന്തിഭോജന പ്രസ്ഥാനത്തിൽ പങ്കാളിയായി. വൈക്കം സത്യാഗ്രഹ സമരത്തിൽ ടി.കെ.മാധവന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം പങ്കെടുത്തത്. തേവന് മഹാത്മാഗാന്ധിയെ പരിചയപ്പെടാനും സംസാരിക്കാനും അവസരം കിട്ടി. കെ.പി. കേശവമേനോനാണ് ഇതിന് സൗകര്യം ഒരുക്കിയത്.
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി പുറപ്പെട്ട ജാഥയിൽ ടി കെ മാധവനൊപ്പം കൊടിപിടിച്ച് തേവനുണ്ടായിരുന്നു. പൂത്തോട്ടക്കേസിൽ അറസ്റ്റിലായ തേവൻ ജയിൽ മോചിതനായി നേരേ പോയത് വൈക്കം സത്യഗ്രഹപ്പന്തലിലേക്കായിരുന്നു. വൈക്കത്ത് തീണ്ടൽപ്പലകയുടെ അതിർത്തി ലംഘിച്ച സമരഭടന്മാരായ കുഞ്ഞപ്പിയേയും ബാഹുലേയനേയും ഗോവിന്ദപ്പണിക്കരേയും അറസ്റ്റു ചെയ്തപ്പോൾ മഹാത്മാഗാന്ധിക്ക് ജയ്വിളിച്ചു നിന്ന സമരക്കാരിൽ ഒരാൾ തേവനായിരുന്നു.
വൈക്കം സത്യഗ്രഹത്തിനിടയിൽ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് പോയ ടി കെ മാധവന് വിവരങ്ങൾ കൈമാറിയത് ആമചാടി തേവനായിരുന്നുവെന്ന് കോട്ടുകോയിക്കൽ വേലായുധന് കൊല്ലത്തുനിന്നു ടി കെ മാധവൻ അയച്ച കത്തിൽ കാണാം. (മഹാത്മാഗാന്ധി- സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിന്റെ 'വൈക്കം സത്യാഗ്രഹ രേഖകൾ' പുസ്തകം. പേജ് 243).
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന് ഇണ്ടൻതുരുത്തി നമ്പൂതിരിയുടെ ഗുണ്ടാപ്പട തേവന്റെയും രാമനിളയതിന്റെയും കണ്ണിൽ ചുണ്ണാമ്പും കമ്മട്ടിപ്പാലും കലർത്തിയ മിശ്രിതമൊഴിച്ചു. മറ്റുനേതാക്കൾക്കൊപ്പം കോട്ടയം സബ് ജയിലിൽ അടയ്ക്കപ്പെട്ട തേവൻ ക്രൂരമർദ്ദനത്തിനിരയായി. തേവന്റെ സമരങ്ങളും ജയിൽവാസവും തുടരുന്ന സമയംമുഴുവൻ ഭാര്യയും കുടുംബവും വൈക്കത്തെ ആശ്രമത്തിലായിരുന്നു. രണ്ടുവിവാഹത്തിലായി പന്ത്രണ്ടുമക്കൾ. ആദ്യ ഭാര്യ കാളി മരിച്ചശേഷം പൊന്നാച്ചിയെ വിവാഹം ചെയ്തു.
തിരിച്ചെത്തിയ തേവൻ കണ്ടത് ഓലയും പനമ്പുമൊക്കെക്കൊണ്ട് ആമചാടി തുരുത്തിൽ താൻ നിർമ്മിച്ച കുടിൽ തകർത്ത് സവർണമേലാളന്മാർ കായലിൽ എറിഞ്ഞതാണ്. വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെയും കെ പി കേശവമേനോന്റെയും ശ്രമഫലമായി ആമചാടിത്തുരുത്തിൽ ഒരേക്കറോളം സ്ഥലം തേവന് പതിച്ചുകിട്ടി. അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി തുടർന്നു. തേവന്റെ പിറന്നാൾ എന്നാണെന്ന കാര്യത്തിൽ രേഖകളൊന്നുമില്ല. 1966 മാർച്ച് 15നായിരുന്നു മരണം.
ആമചാടി തുരുത്തിൽ കാടുകയറി തകർന്നുകൊണ്ടിരിക്കുകയാണ് തേവന്റെ വീട്. അതിന്റെ പൂമുഖത്ത് ഇന്ദിര ഗാന്ധിയുടെ ചിത്രം. ഇവിടെയിപ്പോൾ തേവന്റെ ബന്ധുക്കളാരും താമസിക്കുന്നില്ല. വൈക്കം സത്യഗ്രഹനായകർ പ്രതിമകളായി നഗരത്തിൽ തലയുയർത്തിനിൽക്കുമ്പോൾ തേവന്റെ ഓർമകൾ പോലെ അദ്ദേഹത്തിന്റെ വീടും ശവകുടീരവും നാശോന്മുഖമായിക്കിടക്കുന്നു. ശവകുടീരത്തിന്റെ ഏതാനുംഭാഗം മാത്രമേ പുറത്തു കാണാനാകൂ.
ഗാന്ധിജി അയച്ചുകൊടുത്ത മരുന്ന് ഉപയോഗിച്ച് നടത്തി ചികിത്സയിലാണ് തേവന് നഷ്ടപ്പെട്ട കാഴ്ച ഭാഗികമായി തിരിച്ചുകിട്ടിയത്. വൈക്കം സത്യഗ്രഹവേദിയിൽ കെ പി കേശവമേനോനാണ് ഗാന്ധിജിക്ക് തേവനെ പരിചയപ്പെടുത്തിയത്. മദ്യപിക്കരുത്, ഹരിജനങ്ങളെ മദ്യപാനത്തിൽ നിന്നു പിന്തിരിപ്പിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കാനും ഓലകൊണ്ടുള്ള ആഭരണങ്ങൾ ഉപേക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക തുടങ്ങിയ ഉപദേശങ്ങൾ തേവനെ അടുത്തുവിളിച്ച് ഗാന്ധിജി നൽകി.
തേവൻ ശ്രീനാരായണ ഗുരുവിനെ പരിചയപ്പെടുകയും ആശീർവാദം വാങ്ങുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ പുത്തൻകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവിടെയെത്തിയതായിരുന്നു ഗുരു. തന്നെ കാണാനെത്തിയ തേവനോട് ഗുരു 'തേവനല്ല ദേവനാണ്' എന്നു പറഞ്ഞുവത്രെ.
സവർണരുടെ അക്രമത്തിനും തുടർച്ചയായ കള്ളക്കേസുകൾക്കും തേവൻ വിധേയനായി. ഒരുതവണ പൂത്തോട്ടക്കടവിൽ നിന്നു കടത്തുവള്ളത്തിൽ കയറുമ്പോൾ ഗുണ്ടകൾ അദ്ദേഹത്തിന്റെ വസ്ത്രത്തിൽ കരി ഓയിൽ ഒഴിച്ചു. കള്ളക്കേസിൽ തേവനെ അറസ്റ്റുചെയ്യാൻ വള്ളത്തിലെത്തിയ ഇൻസ്പെക്ടർ കണ്ടത് നനഞ്ഞുപോയ പുസ്തകങ്ങൾ വെയിലത്തിട്ടുണക്കുന്ന തേവനെയാണ്. ഇതുകണ്ട് അത്ഭുതപ്പെട്ട ഇൻസ്പെക്ടർ 'നിങ്ങൾക്ക് ഈ കുറ്റകൃത്യം ചെയ്യാനാവില്ലെ'ന്നും ഒന്നുകൂടി അന്വേഷിക്കട്ടെയെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്