മോഹൻലാൽ പറഞ്ഞത് അതൊക്കെ പൈങ്കിളി കഥയല്ലേ... അത് നമുക്ക് പറ്റിയതല്ലെന്ന്; അങ്ങനെ 'പാളയം' നോവൽ സിനിമയാക്കാനുള്ള പ്രോജക്റ്റ് നടന്നില്ല; അപ്പോഴാണ് സ്ഫടികം വരുന്നത്; പേരും പശ്ചാത്തലവും മാറിയതല്ലാതെ കഥ അതുതന്നെ; വെളിപ്പെടുത്തലുമായി നോവലിസ്റ്റ് ജോയ്സി; ആടുതോമ ലോറിക്കാരൻ നോബിളോ?
എം റിജു
കോഴിക്കോട്: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി, ഭദ്രൻ സംവിധാനം ചെയ്ത് സ്ഫടികം. 28 വർഷത്തിനുശേഷം ഡോൾബി ഡിജിറ്റൽ വേർഷനായി ചിത്രം ഈയിടെ റീ റിലീസ് ചെയ്തപ്പോഴും ജനം അത് ഏറ്റെടുക്കയായിരുന്നു. മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്ന ആടുതോമയെന്ന മോഹൻലാൽ കഥാപാത്രത്തെ ഇപ്പോഴും ആരാധകർ നെഞ്ചിലേറ്റുകയാണ്. പക്ഷേ ഈ സ്ഫടികത്തിന്റെ കഥ, താൻ മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ഹിറ്റ് നോവലായ പാളയവുമായി സാമ്യമുണ്ടെന്ന് പറയുകയാണ് നോവലിസ്റ്റ് ജോയ്സി. സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
സി.വി നിർമ്മല, ജോസി വാഗമറ്റം, ജോയ്സി എന്നീ മൂന്നു പേരുകളിൽ 50ഓളം നോവലുകൾ എഴുതിയ ജോയ്സി, ജനപ്രിയ നോവലുകളുടെ മുടിചൂടാമന്നനായാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വാറ്റകുന്നേൽ ജോയ് എന്നാണ് ശരിക്കുള്ള പേര്. അതായത് ജോയ് സി. ആ ഇനീഷ്യൽ കൂടി തന്നെ പേരിനോട് ചേർത്താണ്, ജേസി ജൂനിയർ എന്ന് പേരിൽ ആദ്യകാലത്ത് എഴുതിയിരുന്ന അദ്ദേഹം ജോയ്സിയായി മാറിയത്. തന്റെ ഓരോ നോവലിന്റെ പിന്നിലെ അണിയറക്കഥകൾ പറയുമ്പോഴാണ് ജോയ്സി, പ്രശസ്ത സംവിധായകൻ ഭദ്രൻ തന്റെ നോവൽ സിനിമയാക്കാൻ വന്ന കഥ അനുസ്മരിക്കുന്ന്.
അത് നോബിളിന്റെ കഥ
ജോയ്സിയുടെ വാക്കുകളുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. '' പാളയം എന്ന നോവലും ഏറെ ബുദ്ധിമുട്ടി എഴുതിയതാണ്. ലോറിക്കാരൻ നോബിൾ എന്ന കഥാപാത്രത്തെ ആരും മറന്നിട്ടില്ല. ഞാൻ അത് അഞ്ചുഭാഗങ്ങൾ എഴുതി. ഇപ്പോളും ആളുകൾ, പലരും ഇതേക്കുറിച്ച് ചോദിക്കാറുണ്ട്്. ഈയടുത്ത കാലത്തും മനോരമക്ക് ഇതുസംബന്ധിച്ച് കത്ത് വരാറുണ്ട്.
നോബിൾ എന്ന പേരായ ഒരാൾ വാസ്തവത്തിൽ ജീവിച്ചിരുന്നയാൾ ആണ്. അത് ഈരാറ്റുപേട്ടക്ക് അടുത്ത കളത്തൂകടവ് എന്ന പ്രദേശത്ത് ജീവിച്ചിരുന്ന, ഒരു ആരെയും വകവെക്കാത്ത റൗഡിയായിരുന്നു. കണ്ടത്തിൽ നോബിൾ എന്നാണ് പേര്. കാറിൽ പോവുന്നവരെ തടഞ്ഞ് നിർത്തി മുഖത്തടിക്കുക പോലുള്ള പല അതിക്രമങ്ങൾ നോബിൾ ചെയ്യും. യാത്രാക്കാരുടെ കൈയിലുള്ള സാധനങ്ങൾ തട്ടിയെടുക്കും. എന്റെ അമ്മാവന്മാർ ഒക്കെ പറഞ്ഞിട്ടാണ് ഞാൻ ഈ കഥകേട്ടത്. ഞാൻ നോബിളിനെ കണ്ടിട്ടില്ല. പൊലീസുകാർക്കുപോലും ഇയാളെ പേടിയായിരുന്നു. കിട്ടുന്ന പൈസ മുഴുവൻ കൂട്ടാളികളെ സൽക്കരിച്ചും, കള്ളുകുടിച്ചും തീർക്കും.
ഒടുവിൽ പൊറുതി മുട്ടിയ ഇവിടുത്തെ പ്രമാണി കുടുംബങ്ങൾ അയാളെ കൊല്ലിക്കയായിരുന്നു. കള്ളുഷാപ്പിൽ ഇരുന്ന് കുടിക്കവേ, നോബിളിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയും, വേദനയോടെ അയാൾ ഓടി പൂഴയിൽ ചാടിയപ്പോൾ വെട്ടിക്കൊല്ലുകയുമായിരുന്നു. ഈ നോബിൾ എന്ന പേരും അയാളുടെ താൻ പോരിമയുമെല്ലാം എന്റെ മനസ്സിൽ കിടന്നു. അതാണ് പാളയത്തിലെ കഥാാപാത്രത്തിന് നോബിൾ എന്ന പേര് കൊടുക്കാൻ കാരണം. ''- ജോയ്സി പറയുന്നു.
പിന്നീടാണ് നോവൽ സിനിമയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. അതേക്കുറിച്ച് ജോയ്സി ഇങ്ങനെ പറയുന്നു. ''ഈ നോവൽ പ്രസിദ്ധീകരിച്ചതിനുശേഷം പാലായിലുള്ള ഡയറകട്ര് ഭദ്രൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഇത് നമുക്ക് സിനിമയാക്കാമെന്ന്. നോവൽ ഒന്ന് തരണമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഈ നോവലിന്റെ കൈയെഴുത്തു പ്രതിയും, കോപ്പികളുമെല്ലാം എടുത്ത് പാലായിലെത്തി ഭദ്രനെ കണ്ടു. ഭദ്രന്റെ അച്ഛന് നോബിളിനെ അറിയാം. ഈ കഥകൾ ഒക്കെ അറിയാം. അന്ന് കൊലനടത്തിയവരുടെ കൂട്ടാളിയായി പറയപ്പെടുന്ന അവശേഷിച്ച ആളുകളെ കണ്ട് ഇന്റവ്യൂ ഒക്കെ നടത്തിയാണ് ഞാൻ നോവൽ എഴുതിയത്.
ഈ കാര്യങ്ങളോക്കെ ഞാൻ ഭദ്രന്റെ അടുത്തു പറഞ്ഞു. നമുക്ക് മോഹൻലാലിനെ വെച്ച് സിനിമ എടുക്കാം, കഥയിവിടെ ഇരിക്കട്ടെ, ഞാൻ വിളിക്കാം എന്ന് ഭദ്രനും പറഞ്ഞു. ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഭദ്രൻ വിളിച്ചിട്ട് പറഞ്ഞു. ഞാൻ മോഹലാലുമായി സംസാരിച്ചപ്പോൾ, മോഹൻലാൽ പറയുന്നത് അതൊക്കെ പൈങ്കിളി കഥയല്ലേ, അത് നമുക്ക് പറ്റിയതല്ല എന്നാണ്. അത് വേണ്ട, നമുക്ക് വേറെ നോക്കാം എന്ന് പറഞ്ഞ് മോഹൻലാൽ അതിൽനിന്ന് പിന്മാറിയതായാണ് ഭദ്രൻ അറിയിച്ചത്.
ഞാൻ എന്നാൽ എന്റെ നോവൽ തിരിച്ച് തന്നേക്കാൻ പറഞ്ഞു. അദ്ദേഹം അത് തിരിച്ച് തരികയും ചെയ്തു. അതിന് സിനിമയാകാനുള്ള യോഗമില്ല എന്ന് ഞാൻ സമാധാനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് സ്ഫടികം വരുന്നത്. സ്ഫടികം വരുമ്പോൾ കഥ ഇതൊക്കെ തന്നെയാണ്. ഈ പാളയത്തിലെ ലോറിക്കാരനും, നോബിളും, അയാളുടെ ചങ്കുറ്റവും ഒക്കെ. പേരും അതിന്റെ ഒരു പശ്ചാത്തലവുമെല്ലാം മാറ്റിയിരിക്കുന്നു. അതുമാത്രമേ, വ്യത്യാസമുള്ളൂ''- ജോയ്സി പറഞ്ഞു.
കുങ്കുമപ്പൂവും കോപ്പിയടിയോ?
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ കുങ്കുമപ്പൂവും താൻ മനോരമയിൽ എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തതാണെന്ന് ജോയ്സി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ. ''ഒരു അനാഥാലയം പൂട്ടിപ്പോയ ഒരു പത്രവാർത്തയിൽ നിന്നാണ് തന്റെ ഏറെ പ്രശംസിക്കപ്പെട്ട നോവലായ, 'മഴതോരും മുമ്പേ' എഴുതിയത്. നാലുവർഷത്തോളം തുടർച്ചയായി അത് മനോരമയിൽ പ്രസിദ്ധീകരിച്ചു.
240 അധ്യായങ്ങൾ ഉണ്ടായിരുന്നു. അതിലെ 9 കുടുംബങ്ങളുടെ കഥയിൽ വായനക്കാർ ഇന്നും മറക്കാത്ത കഥാപാത്രമാണ് അലീന. അത് സിനിമയാക്കണം, സീരിയൽ ആക്കണം എന്ന് പലരും മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞില്ല. പക്ഷേ ആ കഥയുടെ ത്രഡ് എടുത്തിട്ട് 15ഓളം സീരിയലുകൾ വിവിധ ചാനലുകളിൽ കൂടി പുറത്തുവന്നിട്ടുണ്ട്. അതിൽ ഒരു സീരിയൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന 'കുങ്കുമപ്പൂവ്' എന്ന പേരിൽ വന്ന ഏഷ്യാനെറ്റിലെ സീരിയൽ ആണ്. ആശാ ശരത്ത് ഒക്കെ അഭിനയിച്ച സീരിയൽ. അതിന്റെ പേരിൽ കേസിന് പോകണം എന്നൊക്കെ ആഗ്രഹിച്ചുവെങ്കിലും, പിന്നീട് ഒഴിവാക്കി. എനിക്ക് എഴുതാൻ ഇഷ്ടംപോലെ വിഷയങ്ങൾ ഉണ്ടല്ലോ. പറഞ്ഞു തീരാൻ ഈ ആയുസിൽ പറ്റാത്ത അത്രയും കഥകൾ ഉണ്ടല്ലോ എന്ന് കരുതി ഞാൻ അതൊക്കെ വിട്ടുകളയുകയാണ് ഉണ്ടായത്.''- ജോയ്സി പറയുന്നു.
താൻ ജോസിവാഗമറ്റം, സി വി നിർമ്മല എന്നപേരിൽ എഴുതാൽ ഇടയാക്കിയ സാഹചര്യങ്ങളും തന്റെ കഷ്ടതകൾ നിറഞ്ഞ ബാല്യവുമൊക്കെ ജോയ്സി, 'ചരിത്രം എന്നിലൂടെ' പരിപാടിയിലൂടെ വിശദമായി പറയുന്നുണ്ട്. 80കളിൽ ജോയ്സി എഴുത്തിലേക്ക് വരുമ്പോൾ, മാത്യമുറ്റം ആയിരുന്നു ജനപ്രിയ നോവൽ രംഗത്തെ സൂപ്പർ സ്റ്റാർ. മനോരമയും മംഗളവുമായി വലിയ മത്സരം നടക്കുന്ന സമയമാണ്. മാത്യുമറ്റം പുതിയ നോവൽ മനോരമയിൽ എഴുതാമെന്ന് പഞ്ഞതാണ്. എന്നാൽ അദ്ദേഹത്തെ കാണാതായി. എതിർ വാരികക്കാർ കൊണ്ടുപോയി ദൂരെ എവിടെയോ ആക്കി എന്നൊക്കെയുള്ള കഥകൾ പരന്നു.
അതോടെ മനോരമയിലെ നോവൽ മുടങ്ങി. അപ്പോഴാണ് മനോരമ ടീം മാത്യുമറ്റം എഴുതുന്നതുപോലെ ഒരു നോവൽ എഴുതാമോ എന്ന് ചോദിച്ച് ജോയ്സിയെ സമീപിക്കുന്നത്. എന്നാൽ അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. എന്നാൽ അവർ വീണ്ടും സമീപിച്ചു. മാത്യുമറ്റത്തിന്റെ കഥകൾപോലെ, ഒരുപാട് സംഭവങ്ങൾ വരുന്ന രീതിയിൽ, വളരെ പെട്ടെന്ന് കഥ നീങ്ങുന്ന, ഒരു നോവൽ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. എന്നാൽ ഇത് തന്റെ പേരിൽ എഴുതാൻ കഴിയില്ല എന്ന് പറഞ്ഞ ജോയ്സി, ഒരു തൂലിക നാമം സ്വീകരിച്ചു.
അതാണ് ജോസി വാഗമറ്റം. സ്വന്തം നാടായ ഈരാറ്റുപേട്ട തീക്കോയിക്കടുത്തെ വാകമറ്റം എന്ന പ്രദേശത്തെ ചേർത്താണ് ഇത് ഇട്ടത്. മാത്യുമറ്റത്തെ അനുസ്മരിക്കുന്ന രീതിയിൽ ഒരു മറ്റം വേണമെന്നത് മനോരമ ടീമിന്റെ നിർബന്ധമായിരുന്നു. അങ്ങനെ എഴുതിയ നോവൽ ആണ് 'കാവൽ മാടം'. അത് വലിയ ഹിറ്റായി. പിന്നീട് ജോസി വാഗമറ്റം എന്ന പേരിൽ എഴുതിയ നോവലുകൾ ഒക്കെയും, മാത്യുമറ്റത്തെ കടത്തിവെട്ടി ജനലക്ഷങ്ങളെ ആകർഷിച്ചു.
ഈ പേരിന്റെ പേരിൽ മാത്യുമറ്റം തന്നോട് പിണങ്ങിയതും ജോയ്സി പറയുന്നുണ്ട്. ആ മറ്റം കൃത്രിമമായി ഉണ്ടാക്കിയതാണെന്നായിരുന്നു മാത്യുമറ്റത്തിന്റെ ആരോപണം. പക്ഷേ തന്റെ നാട് വാകമറ്റം ആണെന്ന് ജോയ്സി പറഞ്ഞിട്ടും മാത്യുമറ്റം വിശ്വസിച്ചിരുന്നില്ല. ഇങ്ങനെ രസകരമായ പല സംഭവങ്ങളിലൂടെയാണ് ജോയ്സിയുടെ ചരിത്രം എന്നിലൂടെ കടന്നുപോവുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്