നഷ്ടം ജിഹാദികൾക്കല്ല... പാർട്ടിക്കാണ്; അതുകൊണ്ട് പോസ്റ്റർ പലയിടത്തും കീറുന്നതും തീയേറ്ററുകാരെ ഭീഷണിപ്പെടുത്തുന്നതും സഖാക്കളാണ്; ചരിത്രത്തിൽ വായിച്ചെടുത്ത രംഗങ്ങളിൽ ചിലത് ദൃശ്യമാകുമ്പോൾ ഉണ്ടാകുന്ന വിങ്ങൽ പലപ്പോഴും നിയന്ത്രണാതീതം; '1921 പുഴ മുതൽ പുഴ വരെ'യ്ക്ക് നല്ല പ്രതികരണങ്ങൾ; രാമസിംഹൻ ചിത്രം പ്രതീക്ഷയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 1921ലെ മാപ്പിള കലാപത്തെ തുറന്നു കാട്ടുന്ന പുഴ മുതൽ പുഴ വരെ എന്ന രാമസിംഹൻ സിനിമ വിജയത്തിലേക്ക്. ചിത്രത്തെ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് സൂചന. 'തീയറ്ററിൽ നിന്ന് ഇറങ്ങുന്ന ആൾകൂട്ടത്തിന് മുമ്പെങ്ങും ഇല്ലാത്ത നിശബ്ദത; പതിട്ടാണ്ടുകളോളം പലരും ശ്രമിച്ചിട്ടും സംഭവിക്കാത്തത് രാമ സിംഹന്റെ അഭ്രകാവ്യത്തിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ. ഇല്ലാത്ത ഒരു ശത്രുവിനെ മുന്നിൽ നിർത്തി രാമസിംഹന്റെ സിനിമയ്ക്ക് തടസ്സം നിന്നവർക്ക് തിരിച്ചടിയാണ് ആദ്യ ദിവസത്തെ പ്രതികരണം. മിക്ക സ്ഥലത്തും സിനിമ ഹൗസ് ഫുള്ളായിരുന്നു. മിക്കവാറും തീയേറ്റുകളിലും നല്ല പ്രതികരണവും കിട്ടി. സംഘപരിവാർ നേതൃത്വവും സിനിമയോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ആർ എസ് സിന്റെ കേരളത്തിലെ പ്രധാന നേതാക്കളിൽ ഒരാളായ കാഭാ സുരേന്ദ്രനും സിനിമയെ അനുകൂലിച്ച് രംഗത്തു വന്നിട്ടുണ്ട്.
'1921 പുഴ മുതൽ പുഴ വരെ' കണ്ടു. സഖാക്കളാണ് ഈ സിനിമ ജനങ്ങൾ കാണാതിരിക്കാൻ ജാഗ്രത പാലിക്കുന്നത്. ഈ സിനിമ ഒരു കാരണവശാലും കാണരുതെന്ന് അണികൾക്ക് കർശന നിർദ്ദേശം കൊടുത്തിരിക്കുന്നു. കണ്ടാൽ അടിമസഖാക്കൾ ആത്മാഭിമാനം ഉണർന്നവരാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെവന്നാൽ നഷ്ടം ജിഹാദികൾക്കല്ല, പാർട്ടിക്കാണ്. അതുകൊണ്ട് പോസ്റ്റർ പലയിടത്തും കീറുന്നതും തീയേറ്ററുകാരെ ഭീഷണിപ്പെടുത്തുന്നതും സഖാക്കളാണ്. ചരിത്രത്തിൽ വായിച്ചെടുത്ത രംഗങ്ങളിൽ ചിലത് ദൃശ്യമാകുമ്പോൾ ഉണ്ടാകുന്ന വിങ്ങൽ പലപ്പോഴും നിയന്ത്രണാതീതം. ചരിത്രത്തിൽ നടക്കാത്ത ഒരു രംഗം പോലും രാമസിംഹൻ അബൂബേക്കർ ഈ സിനിമയിൽ ചേർത്തിട്ടില്ല-കാഭാ സുരേന്ദ്രൻ കുറിച്ചു. ഇതും പരിവാറുകാർ സിനിമ ഏറ്റെടുക്കുന്നതിന് തെളിവ്. ഇന്നലെ റിലീസ് ചെയ്ത മറ്റ് ചിത്രങ്ങൾക്ക് കിട്ടിയതിനേക്കാൾ മികച്ച പ്രതികരണമാണ് ഈ ചരിത്ര സിനിമയ്ക്ക് കിട്ടുന്നത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത 'പുഴ മുതൽ പുഴ വരെ' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയത് വെല്ലുവളികളെ അതിജീവിച്ചാണ്. 81 തിയേറ്ററുകളിൽ റിലീസിനെത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സംഭാവനയായി ശേഖരിച്ചാണ് രാമസിംഹൻ ചിത്രം നിർമ്മിച്ചത്. അലി അക്ബർ എന്ന് അറിയപ്പെട്ടിരുന്ന സംവിധായകനാണ് മതം മാറി രാമസിംഹനായത്. മാപ്പിള ലഹളയുടെ ഹിന്ദുപക്ഷമാണ് സിനിമ. വലിയ പ്രതിസന്ധിയിലൂടെയാണ് സിനിമ യാഥാർത്ഥ്യമാകുന്നത്.
പരിവാറുകാരിൽ ചിലർ ഈ സിനിമയ്ക്ക് പിന്തുണ നൽകിയില്ല. ബിജെപി നേതൃത്വവും ഒന്നും ചെയ്തില്ല. ദേശീയ സെൻസർ ബോർഡ് പോലും സിനിമയ്ക്ക് കട്ട് പറഞ്ഞു. മൂന്ന് മണിക്കൂറുള്ള സിനിമയിൽ ഒരു മണിക്കൂറായി മാറി. എല്ലാ വെല്ലുവിളിയും മറികടന്നാണ് സിനിമ യാഥാർത്ഥ്യമാക്കുന്നത്. നിയമ പോരാട്ടത്തിനൊടുവിൽ കേരള ഹൈക്കോടതിയുടെ വിധിയുടെ കരുത്തിലാണ് സിനിമ എത്തുന്നത്. സിനിമ കട്ട് ചെയ്ത ഉത്തരവ് റദ്ദാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലാണ് സിനിമ റിലീസ് ചെയ്തത്. വിതരണക്കാരെ പോലും കിട്ടിയില്ല.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസൽ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആർഎൽവി രാമകൃഷ്ണൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുന്നോടിയായി താൻ പൂർവികർക്ക് ഒരു സമൂഹ ബലി അർപ്പിക്കുന്നുവെന്ന് രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു തർപ്പണമാണ്...നിലവിളിച്ചവർക്കുള്ള തർപ്പണം..മമധർമ്മ... ഇനി ഞാനൊന്നുറങ്ങട്ടെ- രാമസിംഹൻ കൂട്ടിച്ചേർത്തു. രാജ്യസ്നേഹികൾ സിനിമ വിജയിപ്പിക്കുമെന്നതാണ് പ്രതീക്ഷ.
എന്നാൽ സിനിമയുടെ പോസ്റ്റർ പോലും കീറി കളയുകയാണ്. മലബാറിൽ വ്യാപകമായി സിനിമയുടെ പോസ്റ്ററുകൾ കീറുന്നു. ഇത് കാരണം സിനിമയുടെ റിലീസ് ജനങ്ങളിലേക്ക് എത്തുമോ എന്ന് സംശയമാണ്. സാറ്റലൈറ്റും ഡിജിറ്റലും ഒന്നും കൊടുത്തില്ല. തീയേറ്ററുകളിൽ വിജയിച്ച ശേഷം ഇത് നൽകാമെന്നാണ് തീരുമാനം. പോസ്റ്ററുകൾ ഒട്ടിക്കുമ്പോൾ തന്നെ കീറി കളയുകയാണെന്ന് രാമസിംഹൻ തന്നെ പറയുന്നു. ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയില്ല. സ്വന്തം ഭൂമിയിലും വയനാട്ടിലും എല്ലാമായിരുന്നു ചിത്രീകരണം. സ്വകാര്യ വസ്തുക്കളിൽ മാത്രമായിരുന്നു ചിത്രീകരണം.
ഹിന്ദുക്കളെ ഉപദ്രവിക്കുന്ന ഭാഗമെല്ലാം കേന്ദ്ര സെൻസർ ബോർഡ് കട്ടു ചെയ്തുവെന്ന് രാമസിംഹൻ പറയുന്നു. നിയമോപദേശം കിട്ടിയപ്പോൾ അങ്ങനെ വെട്ടാനുള്ള ചെയർമാന്റെ തീരുമാനം ശരിയല്ലെന്ന് മനസ്സിലായി. ഇതോടെ നിയമ പോരാട്ടം നടത്തി. കേരളാ ഹൈക്കോടതിയിൽ നിന്നും അനകൂല വിധി കിട്ടി. എന്നിട്ടും അനുമതി നൽകിയില്ല. ഇതോടെ ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. നാലു ദിവസത്തിനകം അനുമതി കിട്ടി. ചെറിയ കട്ടുകൾ മാത്രമാണുള്ളത്-രാമസിംഹൻ മറുനാടനോട് പറഞ്ഞിരുന്നു.
ഇരുപത് ലക്ഷം രൂപ കടമെടുത്തിട്ടുണ്ട്. ഇത് നാട്ടുകാർ കടം തന്നെ. അതുകൊണ്ടാണ് വിതരണം ചെയ്യാനായതെന്നും രാമസിംഹൻ പറയുന്നു. ഏതായാലും സിനിമ രാമസിംഹന് നഷ്ടമാകില്ല. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് താനും ഇതേ വിഷയത്തിൽ ഒരു സിനിമയെടുക്കുമെന്ന പ്രഖ്യാപനവുമായി രാമസിംഹൻ രംഗത്ത് വന്നത്. ആഷിക് അബു സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും രാമസിംഹൻ മുന്നോട്ടുപോവുകയായിരുന്നു. 2021 ഫെബ്രുവരി 20 ന് വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ:
തിരുവനന്തപുരം
ഏരീസ് പ്ലക്സ് എസ്എൽ സിനിമാസ്- തിരുവനന്തപുരം, എസ്പി സിനിമാസ്- പേയാട്, എസ്എൽ സിനിമ- കാട്ടാക്കട, സൂര്യ- നെടുമങ്ങാട്, എംടി സിനി പ്ലസ്- പോത്തൻകോട്, തപസ്യ- ആറ്റിങ്ങൽ, എസ്ആർ- വർക്കല,
കൊല്ലം
വർഷ- അഞ്ചൽ, ഡി-മാൾ പുനലൂർ,
പത്തനംതിട്ട
ധന്യ- പത്തനംതിട്ട,
ആലപ്പുഴ
സി സിനിമാസ്- ചെങ്ങന്നൂർ, ഗാനം- കറ്റാനം, എസ്എൻ സിനിമാസ്- ഹരിപ്പാട്, എസ്സി സിനിമാസ്- കായംകുളം, പാൻ സിനിമ- ആലപ്പുഴ
ഇടുക്കി
സിൽവർ ഹിൽസ്- തൊടുപുഴ, ഐശ്വര്യ- കട്ടപ്പന,
കോട്ടയം
ധന്യ- കോട്ടയം, ധന്യ- ചങ്ങനാശ്ശേരി, ആർഡി സിനിമാസ്- മുണ്ടക്കയം.
എറണാകുളം
സംഗീത - എറണാകുളം
പാലക്കാട്
ആരോമ പാലക്കാട്, എം ലാൽ സിനി പ്ലക്സ് ഷോർണ്ണൂർ, കൗമലയ കൊഴിഞ്ഞാംപാറ, കെആർവി മൂവീസ്, ലാഡർ സിനിമ ലക്കിടി, സിൻഡിക്കേറ്റ് സിനിമ കോപ്പം- എന്നീ തിയറ്ററുകളിലാണ് 'പുഴ മുതൽ പുഴ വരെ' റിലീസ് ചെയ്യുക. കൂടുതൽ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്തേക്കും. കൊച്ചിയിലെ തിയറ്ററുകളുടെ ലിസ്റ്റ് ഉടൻ അറിയിക്കുമെന്നും സംവിധായകൻ പറഞ്ഞു.
മലപ്പുറം
മല്ലിക പ്ലക്സ് മലപ്പുറം, ഇല്ലം സിനിമ പാണ്ടിക്കാട്, ഹരിഹർ ഫിലിം സിറ്റി വണ്ടൂർ, ഗ്യാലക്സി സിനിമ, ശ്രീദേവി സിനിമ മഞ്ചേരി, കാർത്തിക ഫിലിം സിറ്റി, ശാരദ മൂവീസ് എടപ്പാൾ, മാർസ് സിനിമാസ്.
കോഴിക്കോട്
ദി ക്രൗൺ കോഴിക്കോട്, എആർസി, ആർപി ആശിർവാദ് സിനി പ്ലസ്, മല്ലിക ഫിറോക്ക്, ഇ മാക്സ് സിനിമ, സുരഭി സിനിമ രാമാനാട്ടുകര, പീ-സീ മുക്കം, അലങ്കാർ മൂവീസ് പേരാമ്പ്ര, അശോക് സിഎൻസി ഫിലിം ഹൗസ് വടകര, അജന്ത സിനിമ കക്കാട്ടിൽ.
കണ്ണൂർ
സവിതാ ഫിലിം സിറ്റി കണ്ണൂർ, ലിബേർട്ടി പാരഡൈസ് തലശ്ശേരി, കാർണിവൽ സിനിമ തലശ്ശേരി, ബേബി സിനിമ കൂത്തുപറമ്പ്, എസ്ജെ എസ്ജി സിനിമ ഉളിക്കൽ, ദേവ് സിനിമ തളിപ്പറമ്പ്, ആലക്കോട് ഫിലിം സിറ്റി. അലിങ്കീൽ സിനിമ തളിപ്പറമ്പ്
വയനാട്
മിന്റ് സിനിമ ബത്തേരി, ബ്ലൂ മൂൺ സിനിമ പുൽപ്പള്ളി, മാരുതി ഇ സിനിമ മാനന്തവാടി, മഹാവീർ മൂവീസ് കൽപ്പറ്റ.
കാസർകോട്
വിജിഎം മൾട്ടിപ്ലക്സ് കാഞ്ഞങ്ങാട്, മൂവി മാക്സ് സർക്കിൾ കാസർകോട്, കാവേരി സിനിമ കർമംതൊടി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്