ട്രഷറി ബഞ്ചുകാർ ഇങ്ങനെ തുടങ്ങിയാൽ സഭ എങ്ങനെ നടത്തിക്കൊണ്ടു പോകുമെന്നും സ്പീക്കർ ചോദിക്കുന്നത് അത്യപൂർവ്വം; ഭരണപക്ഷത്തെ ശാസിച്ചിരുത്തുന്ന ചെയർ! സ്പീക്കറുടെ കസേരയിൽ ഷംസീർ നടത്തുന്നത് സമാനതകളില്ലാത്ത ഇടപെടൽ; തലശ്ശേരി എംഎൽഎയെ കുറിച്ചോർത്ത് സിപിഎമ്മിലെ ചില കേന്ദ്രങ്ങൾ അസ്വസ്ഥർ; സഭയ്ക്ക് നാഥൻ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്പീക്കർ എൻ എ ഷംസീർ തലവേദനയാകുന്നുവെന്ന തിരിച്ചറിവിൽ സിപിഎമ്മിലെ ഒരു വിഭാഗം. നിയമസഭയിൽ ഭരണപക്ഷ അംഗങ്ങൾക്കു വീണ്ടും സ്പീക്കറുടെ ശാസന കിട്ടുമ്പോൾ വിഷയം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കാണുന്നത്. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ മാത്രം സബ്മിഷൻ അവതരിപ്പിക്കുകയും മന്ത്രിമാർ മറുപടി നൽകുകയുമായിരുന്നു. ഇതിനിടെ ഭരണപക്ഷ അംഗങ്ങളിൽ ചിലർ സീറ്റിൽ നിന്ന് എഴുന്നേറ്റു നടക്കുകയും സഭയ്ക്കുള്ളിൽ കൂട്ടംകൂടി സംസാരിക്കുകയും ചെയ്തു. ഇതാണ് കഴിഞ്ഞ ദിവസം ഷംസീറിന് ഇടപെടേണ്ട അവസ്ഥയുണ്ടാക്കിയത്.
സഭാ നടപടികൾ നിയന്ത്രിക്കാൻ പ്രയാസപ്പെട്ട സ്പീക്കറെ ഇതു പ്രകോപിപ്പിച്ചു. ട്രഷറി അംഗങ്ങൾ സീറ്റുകളിൽ ഇരിക്കണമെന്നും ട്രഷറി ബഞ്ചുകാർ ഇങ്ങനെ തുടങ്ങിയാൽ സഭ എങ്ങനെ നടത്തിക്കൊണ്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. അതോടെ ഭരണപക്ഷം സീറ്റുകളിലേക്കു മടങ്ങി. സാധാരണ ട്രഷറി ബഞ്ചുകാരെ ഇത്ര രൂക്ഷമായി സ്പീക്കർ വിമർശിക്കാറില്ല. ഇതാണ് തെറ്റുന്നത്. പിണറായിയുടെ ആദ്യ സർക്കാരിൽ ശ്രീരാമകൃഷ്ണനായിരുന്നു സ്പീക്കർ. രണ്ടാം സർക്കാരിന്റെ തുടക്കത്തിൽ എംബി രാജേഷും. രാജേഷിനെ മന്ത്രിയാക്കി ഷംസീറിനെ സ്പീക്കറാക്കിയത് മാസങ്ങൾക്ക് മുമ്പാണ്. എന്നാൽ ഇത് വൻ തിരിച്ചടിയാകുമോ എന്ന സംശയം സിപിഎം കേന്ദ്രങ്ങൾക്കുണ്ട്. ഷംസീർ കൂടുതൽ ജനകീയനായി മാറുകയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ എത്തിയതോടെ മന്ത്രിസഭയിൽ അഴിച്ചു പണി വന്നു. ഇതോടെ സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിയാക്കി. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ഷംസീർ സ്പീക്കറും. അതുവരെ ഉണ്ടായിരുന്ന പ്രതിച്ഛായയെല്ലാം സ്പീക്കർ കസേരയിൽ ഷംസീർ മാറ്റിയെടുക്കുകയാണ്. അതിന്റെ സൂചനകളാണ് നടപ്പ് നിയമസഭാ സമ്മേളനത്തിലും നൽകുന്നത്. നിയമസഭ കണ്ട നിഷ്പക്ഷ സ്പീക്കറായി ഷംസീർ മാറുകയാണ്. സ്വർണ്ണ കടത്തും ലൈഫ് മിഷനും കത്തുന്ന കാലത്ത് സ്പീക്കറുടെ ഈ സമീപനം തിരിച്ചടിയാകുമോ എന്ന സംശയം സിപിഎമ്മിലെ ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.
അതിനിടെ നിയമസഭാ നടപടികൾ സംബന്ധിച്ച തെറ്റായ വാർത്തകളെ വിമർശിച്ചും ശ്രദ്ധചെലുത്തണമെന്ന് നിർദ്ദേശിച്ചും സ്പീക്കർ എ.എൻ. ഷംസീറിന്റെ റൂളിങ്. വസ്തുതാപരമല്ലാത്ത തരത്തിൽ കാര്യങ്ങളെ വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും സ്പീക്കറുടെ മുന്നറിയിപ്പ്. സഭാസമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതതു ദിവസത്തെ കാര്യപരിപാടികളും മറ്റ് ബിസിനസുകളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഭരണഘടനയിലേയും സഭയുടെ നടപടി ചട്ടങ്ങളിലേയും വ്യവസ്ഥകളും കീഴ്വഴക്കങ്ങളും പാലിച്ചാണ്. മറ്റൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും ഷംസീർ വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വിശദാംശം സഭയിൽ ഉന്നയിക്കപ്പെടുന്നതിനു മുമ്പുതന്നെ വാർത്താമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഇതും പാർലമെന്ററി മര്യാദകൾക്കു വിരുദ്ധമാണെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അങ്ങനെ കർശന നിലപാടുകളാണ് സ്പീക്കർ സഭയിലെടുക്കുന്നത്. തന്റെ നിലപാട് വ്യക്തമായി തന്നെ പറയുന്നുമുണ്ട്. പ്രതിപക്ഷത്തെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്ന സ്പീക്കർ ഭരണ പക്ഷത്തിന്റെ അമിത ഇടപെടലുകളേയും അംഗീകരിക്കുന്നില്ല.
അടിയന്തരപ്രമേയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചതിനെ ചൊല്ലി സ്്പീക്കറും പ്രതിപക്ഷവും തുടർച്ചയായ രണ്ടാം ദിവസവും നേർക്കുനേർ വന്നിരുന്നു. മുഖ്യമന്ത്രി വിരട്ടിയതിനാലാണ് സ്്പീക്കർ പ്രതിപക്ഷത്തിന്റെ അവകാശമായ അടിയന്തരപ്രമേയ നോട്ടിസ് ആവർത്തിച്ച് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ചട്ടങ്ങളനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മറ്റൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും സ്്പീക്കറുടെ റൂളിംങ് എ്ത്തിയത് അപ്പോഴാണ്. കെ.എസ്.ആർ.ടി.സി പ്രതിസന്ധി അവതരിപ്പിക്കാൻ അനുവാദം ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
ചോദ്യോത്തര വേളയിൽകെ.എസ്.ആർ.ടി.സി സംബന്ധിച്ച് ചോദ്യങ്ങൾ വന്നു, 2022 ൽ ജീവനക്കാർ നൽകിയ ഒരു കേസ് ആറാം തീയതി കോടതി പരിഗണിക്കും. അതിനാൽ കെ.എസ്.ആർ.ടിസി പ്രതിസന്ധി സംബന്ധിച്ച ഒന്നും അടിയന്തര പ്രമേയമായി കൊണ്ടുവരാനാകില്ലെന്നാണ് സ്പീക്കർ എ.എൻ.ഷംസീർസ്വീകരിച്ച നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍