ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എം; ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയായപ്പോൾ സ്ഥിരീകരിച്ചത് പിജെ; ജമാഅത്തെ ഇസ്ലാമി ചെയ്തതു കൊടും പാതകമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആത്മീയാചാര്യനായ ശ്രീ എം, പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായി എന്ന് വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശ്രീ എമ്മും സിപിഎം നേതാവ് പി ജയരാജനും ഇത് സ്ഥിരീകരിച്ചു. വിവാദമുണ്ടായപ്പോൾ തള്ളിക്കളയാനായിരുന്നു എംവി ഗോവിന്ദൻ ശ്രമിച്ചത്. എന്നാൽ പിജെ പറഞ്ഞതോടെ ആ കൂടിക്കാഴ്ച സത്യമായി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആർഎസ്എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ലങ്കേരി എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്ന വിവരം മലയാളി മാധ്യമ പ്രവർത്തകകനാണ് പുറത്തുവിട്ടത്.
ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും നടത്തിയ ചർച്ച ന്യൂനപക്ഷ വിഭാഗങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. അത് വെൽഫെയർ പാർട്ടി- യു.ഡി.എഫ്. രസതന്ത്രത്തിന്റെ തുടർച്ചയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുടെ മറ്റൊരു രൂപമായ വെൽഫെയർ പാർട്ടി കോൺഗ്രസിനും ലീഗിനുമൊപ്പം അണിചേർന്നവരാണ്. കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നുണ്ട്. ലീഗിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വെൽഫെയർ പാർട്ടിയുമായി യോജിക്കുന്നതിന് അനുകൂലവുമാണ്. ഇവരൊക്കെ ആർഎസ്എസ്. ചർച്ചയിൽ പങ്കു വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെയാണ് പഴയ ആർഎസ്എസ്-സിപിഎം ചർച്ചയാകുന്നത്.
ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് യോഗ സെന്റർ സ്ഥാപിക്കുന്നതിന് ഭൂമി നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം വിവാദമായതിന് പിന്നാലെയാണ് പഴയൊരു കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. ഇകണോമിക് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച 'The RSS And The Making of The Deep Nation എന്ന, പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകം, ശ്രീ എമ്മിന് കേരള സർക്കാർ സൗജന്യ ഭൂമി നൽകിയത് വിവാദമായതോടെയാണ് കേരളത്തിൽ ചർച്ചയാകുന്നത്. 1987 ൽ ഇ.കെ നായനാർ സർക്കാർ അധികാരത്തിലെത്താൻ ആർഎസ്എസ് പരോക്ഷമായി സഹായിച്ചതായും പുസ്തകത്തിൽ പറയുന്നുണ്ട്. ഇതൊന്നും ആരും നിഷേധിച്ചതുമില്ല.
പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം തൊട്ടുപിന്നാലെ വന്ന കൊറോണ ലോക്ഡൗണിൽ പെട്ടുപോകുകയായിരുന്നു. ആർ.എസ്.എസിന്റെ പദ്ധതികളെയും വളർച്ചയെയും കുറിച്ച് വിശദവും നിശിതവുമായ പഠനമായിരുന്നുവെങ്കിലും രാജ്യമെങ്ങും പുസ്തകശാലകൾ അടക്കം വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ അധികം മുഖ്യധാര ശ്രദ്ധയിലെത്തിയില്ല. എന്നാൽ ആർഎസ്എസ്-സിപിഎം ചർച്ച പുറത്തായതോടെ പുസ്തകവും പ്രചാരത്തിൽ മുമ്പിലെത്തി. 350 ഓളം പേജുകളുള്ളപുസ്തകത്തിന്റെ നല്ലൊരുഭാഗം കേരളത്തിലെ ആർ.എസ്.എസിന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ചുള്ളതാണ്. ശ്രീഎമ്മിനെയും സിപിഎമ്മിനെയും ആർ.എസ്.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നു. 2014 ൽ കണ്ണൂരിൽ സിപിഎം പ്രവർത്തകർക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പാണ് ബന്ധത്തിന്റെ തുടക്കം. ഈ ക്യാമ്പിൽ പിണറായി വിജയനും പങ്കെടുത്തിരുന്നുവെന്ന് ദിനേഷ് നാരായണൻ പറയുന്നു.
ആർഎസ്എസ്, സിപിഎം നേതാക്കളുമായുള്ള തന്റെ നല്ല ബന്ധം ഇരുപക്ഷത്തെയും ചർച്ചാ മേശക്ക് മുന്നിലെത്തിക്കാൻ ശ്രീ എം ഉപയോഗിക്കുകയായിരുന്നു. സിപിഎം അധികാരത്തിലെത്തിയ ശേഷം 2016 ൽ അദ്ദേഹം അന്ന് പാർട്ടി ജില്ല സെക്രട്ടറിയായ പി. ജയരാജനെ കാണാനെത്തി. സമാധാനത്തിന്റെ സാധ്യതകൾ അദ്ദേഹം ജയരാജനോട് തേടി. ചരിത്രപരമായി ആർ.എസ്.എസിന്റെ ചെയ്തികളെ ജയരാജൻ വിശദീകരിച്ചു. സംസാരത്തിനിടെ ശ്രീ എം ഇടപെട്ടു. 'കാഴ്ചപ്പാടുകൾ വ്യത്യസ്തമാകാം. ആർ.എസ്.എസിന് വേറെ കാഴ്ചപ്പാടായിരിക്കും. അതിലിനി കാര്യമില്ല. ചരിത്രമെന്നത് ചരിത്രമായി കഴിഞ്ഞു'. പുതിയ തുടക്കത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ജയരാജൻ തന്റെ അംഗഭംഗം വന്ന വലതുകൈ നീട്ടി. 'ഞാൻ പറയുന്നത് വിശ്വസിക്കൂ. മറ്റുള്ളവർ പറയുന്നതുപോലെ ഞാനൊരു മൃഗമല്ല. ആരോടും എനിക്ക് വ്യക്തിപരമായി പകയില്ല. എന്നോട് ചെയ്തതിന് പ്രതികാരം ചെയ്യാനും ആഗ്രഹിക്കുന്നില്ല.' അതായിരുന്നു ശ്രീ എം കേൾക്കാൻ ആഗ്രഹിച്ചത്. അതിനായി അദ്ദേഹം നേരത്തെ പശ്ചാത്തലമൊരുക്കിയിരുന്നു.
ആഴ്ചകൾക്ക് മുമ്പ് സമാധാന സംഭാഷണങ്ങൾക്കുള്ള സാധ്യത ശ്രീ എം മുഖ്യമന്ത്രി പിണറായി വിജയനോടും ആരാഞ്ഞിരുന്നു. 'അവർ (ആർഎസ്എസ്) കേൾക്കുമോ' എന്നായിരുന്നു പിണറായിയുടെ മറുപടി. ആർഎസ്എസ് നേതാവ് ഗോപാലൻ കുട്ടിയോട് ശ്രീ എം ഇക്കാര്യം ഉന്നയിച്ചപ്പോൾ അദ്ദേഹം ചോദിച്ചതും ഇതുതന്നെയായിരുന്നു: 'താങ്കളെ കുറിച്ചും താങ്കളുടെ ആത്മീയ നിലപാടുകളെ കുറിച്ചും നമുക്ക് നന്നായി അറിയാം. പക്ഷേ, കമ്യൂണിസ്റ്റുകാർ സമ്മതിക്കുമോ'. പിന്നാലെ ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷിയെ കൊച്ചി ഓഫീസിൽ വെച്ച് ശ്രീ എം കണ്ടു. സംരംഭങ്ങളോട് പോസിറ്റീവായാണ് ജോഷി പ്രതികരിച്ചത്. സർസംഘ്ചാലകുമായും ശ്രീഎമ്മിന് സംസാരിക്കണമായിരുന്നു. ന്യൂഡൽഹിയിൽ വിഗ്യാൻ ഭവനിലെ ഒരു ചടങ്ങിനിടെ അദ്ദേഹത്തോടും ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക് ബന്ധപ്പെടാനുള്ള വ്യക്തികളുടെ പേരുകൾ തരണമെന്നും ശ്രീ എം മോഹൻ ഭാഗവതിനോട് അഭ്യർത്ഥിച്ചു. നാലുപേരുകൾ ഭാഗവത് നൽകി. അങ്ങനെയാണ് നിർണായകമായ ആ അതീവരഹസ്യ കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങിയത്.
ഇനിയുള്ള ഭാഗം ശ്രീ എം, പിണറായി വിജയൻ, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്ണൻ, വൽസൻ തില്ലങ്കേരി എന്നിവരുമായി 2017, 2018 വർഷങ്ങളിൽ ദിനേഷ് നാരായൺ നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തിരുവനന്തപുരത്തെ ഒരു ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു. ആർഎസ്എസ് സ്റ്റേറ്റ് സെക്രട്ടറി ഗോപാലൻകുട്ടി, വിഭാഗ് പ്രചാർ പ്രമുഖ് വൽസൻ തില്ലങ്കേരി, ജന്മഭൂമി എം.ഡി എ.രാധാകൃഷ്ണൻ, മുൻ പ്രാന്ത് പ്രചാരക് എസ്. സേതുമാധവൻ എന്നിവർ നേരത്തെ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്നാലെ വന്നു. രാത്രി വൈകിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും എത്തി, ഒറ്റക്ക്. പൊലീസ് എസ്കോർട്ട് ഇല്ലാതെ. അതീവ രഹസ്യയോഗത്തിന്റെ വിവരങ്ങൾ പുറത്താകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നു. ചർച്ചകൾ തുടങ്ങി. ഒരു ആർഎസ്എസ് നേതാവ് സിപിഎം അക്രമങ്ങളെ കുറിച്ച് ആഞ്ഞടിച്ചു. പിണറായി നിശബ്ദനായി കേട്ടിരുന്നു. ഇടക്കൊന്ന് ശ്രീ എമ്മിനെ നോക്കി. മിനിറ്റുകൾ കഴിഞ്ഞപ്പോൾ ശ്രീ എം ഇടപെട്ടു. പിണറായി വിജയന് പറയാനുള്ള ശാന്തമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടു. 'വിഴുപ്പലക്കാനല്ല ഞാനിവിടെ വന്നത്, അക്രമം അവസാനിക്കുന്നതിലാണ് എന്റെ താൽപര്യം' -പിണറായി വ്യക്തമാക്കി.
അതോടെ മഞ്ഞുരുകി. സ്ഥിരമായി കൂടിക്കാഴ്ചകൾ നടത്താനും ആശയവിനിമയത്തിനുമുള്ള സംവിധാനങ്ങൾ രൂപപ്പെട്ടു. മൂന്നുദശകത്തിനിടെ ആദ്യമായി അക്രമങ്ങൾക്ക് അറുതി വരുത്താനുള്ള തീരുമാനത്തിൽ ഇരുപാർട്ടികളുടെയും ഉന്നതനേതൃത്വം എത്തി. അക്രമങ്ങളുടെ പ്രഭവ കേന്ദ്രമായ കണ്ണൂരിൽ ഒരുയോഗം നടത്തുന്നതിനെ കുറിച്ച് പിണറായി വിജയൻ പറഞ്ഞു. സൗഹാർദ അന്തരീക്ഷത്തിലായിരുന്നു യോഗമെന്നും മുൻകാലയോഗങ്ങൾ പോലെ പരസ്പര ആരോപണങ്ങളും വാക്പോരും ഉണ്ടായില്ലെന്നും ഗോപാലൻ കുട്ടി പിന്നീട് സൂചിപ്പിച്ചു. ഈ സൗഹാർദ അന്തരീക്ഷം തുടരണമെന്നും ധാരണയായി. ഒരാഴ്ചക്ക് ശേഷം കണ്ണൂരിൽ ഒരുആർഎസ്എസ് പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഉടൻ തന്നെ ഗോപാലൻകുട്ടി പിണറായി വിജയനെ നേരിട്ടുവിളിച്ചു. മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചു. സമാധാന ശ്രമങ്ങളിൽ പിണറായി വിജയന് ആത്മാർഥത ഉണ്ടെന്ന് ഗോപാലാൻ കുട്ടി കരുതുന്നതായി ദിനേഷ് നാരായണൻ എഴുതുന്നു. പിന്നാലെ, ഇരുപാർട്ടികളും എല്ലാതലത്തിലും ആശയവിനിമയ സംവിധാനം സൃഷ്ടിച്ചു. ഓരോ തലത്തിലും ബന്ധപ്പെടേണ്ടവരുടെ പേരുകളും നമ്പരുകളും പരസ്പരം കൈമാറി. എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ അടിയന്തിരമായി നേതാക്കൾ ഇടപെടാനും ധാരണയായി-ഇതായിരുന്നു പുസ്തകത്തിലെ വെളിപ്പെടുത്തൽ.
എന്നാൽ ചർച്ച സ്ഥിരീകരിച്ച സിപിഎം നേതൃത്വം എന്താണ് സംഭവിച്ചതെന്ന് ഇനിയും പറയുന്നില്ല. ഇതാണ് വസ്തുതയെന്നിരിക്കെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ആർഎസ്എസ് ചർച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കടന്നാക്രമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്