ത്രിപുരയിൽ ബിജെപിക്ക് ഇക്കുറി കാലിടുമോ? കോൺഗ്രസ് - സിപിഎം സഖ്യം ഭരണകക്ഷിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളി; കോൺഗ്രസിന്റെ തുറുപ്പുചീട്ടായി സുദീപ് റോയ് ബർമാൻ എന്ന ഒറ്റയാൻ; സിപിഎമ്മിലെ ക്രൗഡ്പുള്ള ഇപ്പോഴും മണിക് സർക്കാർ തന്നെ; തിപ്ര മോത്ത തലവൻ പ്രദ്യോത് മാണിക്യയും അത്ഭുതം സൃഷ്ടിക്കാൻ കെൽപ്പുള്ളയാൾ
മറുനാടൻ ഡെസ്ക്
അഗർത്തല: ത്രിപുരയിൽ ബിജെപി സർക്കാർ ഇക്കുറി ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. കോൺഗ്രസ്- സിപിഎം സഖ്യം ഭരണകക്ഷിക്കെതിരെ ശക്തമായ മത്സരം തന്നെയാണ് ഇക്കുറി. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ പ്രചരണം കൂടിയായാൽ അട്ടിമറികൾ അസാധ്യമല്ലെന്നാണ് സിപിഎം കണക്കുകൂട്ടൽ. മുൻ മുഖ്യമന്ത്രി മണിക് സർക്കാറിന്റെ ജനകീയ കരുത്ത് തന്നെയാണ് സിപിഎമ്മിന് പ്രതീക്ഷ നൽകുന്ന കാര്യം. ത്രിപുരക്കാർ ഇപ്പോഴും മാണിക് ദായോട് പ്രത്യേകം ഇഷ്ടം തന്നെയാണ്. ഇതിനൊപ്പം മറ്റു ക്രൗഡ്പുള്ളർമാരും കൂടി ചേരുന്നത് ഗുണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം സംസ്ഥാനത്ത് തീർത്തും ഇല്ലാതായെന്ന് വിധിയെഴുതിയ പാർട്ടിയെ കൈപിടിച്ചു ഉയർത്തി കൊണ്ടുവന്നത് സുദീപ് റോയ് ബർമാൻ എന്ന പോരാളിയാണ്. ബിപ്ലബ് ദേബിനെതിരേ പട നയിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്നു പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സുദീപ് റോയ് ബർമാൻ കോൺഗ്രസിലേക്കു തിരിച്ചുവന്നതോടെയണ് പാർട്ടിക്ക് ഉണർവ്വുണ്ടാകുന്നത്. പാർട്ടിയുടെ ക്രൗഡ് പുള്ളറായി കണക്കാക്കുന്ന ബർമാനാണ് പാർട്ടിയെ മുന്നോട്ടു നയിക്കുന്നത്.
സുദീപിന്റെ നേതൃത്വത്തിൽ 7 മാസം മുൻപു നടന്ന ഉപതിരഞ്ഞെടുപ്പിൽ 27 ശതമാനം വോട്ടു വിഹിതം വർധിപ്പിച്ചു വരവ് അറിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് സുദീപ് കോൺഗ്രസിന്റെ ഏക എംഎൽഎയായി നിയമസഭയിലെത്തുകയും ചെയ്തു. ഈ ഫൈറ്റ് ത്രിപുര ജനത ഇപ്പോഴും ഓർത്തിരിക്കുന്നു എന്നാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന കാര്യം.
സിപിഎമ്മിനെതിരെയും പിന്നീട് ബിജെപിക്കെതിരെയും തെരുവിൽ പോരാടി ചങ്കുറപ്പുള്ള നേതാവ് എന്ന ഇമേജുമായാണ് സുദീപ് റോയ് ആരാധകരെ നേടിയെടുത്തത്. തുടർച്ചയായി 4 വട്ടം അഗർത്തലയിൽ നിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ബിജെപിയിൽ ചേർന്നത്. ബിപ്ലബ് ദേബ് സർക്കാരിൽ ആരോഗ്യ, പൊതുമരാമത്ത് മന്ത്രിയായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയാണ് പാർട്ടിയിൽ നിന്നു പുറത്തുപോകുന്നത്.
അസമിൽ കോൺഗ്രസിനെ നെടുകെ പിളർത്തി ഹിമന്ത ബിശ്വശർമ ബിജെപിയിൽ പ്രവേശിച്ചതിനു സമാനമായിരുന്നു സുദീപ് റോയിയുടെ ബിജെപി പ്രവേശനവും. സുദീപ് സൃഷ്ടിച്ച കൊടുങ്കാറ്റിൽ വൈകാതെ ബിപ്ലബ് ദേബിന് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിന് 9 മാസം മുൻപ് ഡോ.മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കി. ബിജെപി വിട്ട് ഒരുവർഷത്തിനകം 4 തവണ ആക്രമണത്തിനിരയായിട്ടുണ്ട് സുദീപ് റോയ് ബർമാൻ. ഇദ്ദേഹം കോൺഗ്രസിലെത്തിയ ശേഷമാണു സിപിഎമ്മിനു പോലും പുറത്തിറങ്ങി പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമുണ്ടായതെന്നു നേതാക്കൾ തന്നെ സമ്മതിക്കുന്നു.
അതേസമയം രണ്ട് പതിറ്റാണ്ട് മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ ഇത്തവണ മത്സരരംഗത്തില്ല. സിപിഎമ്മിന്റെ 8 സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42.22% വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. ബിജെപിയെക്കാളും ഒന്നര ശതമാനത്തിനു താഴെ മാത്രം. 2013 തിരഞ്ഞെടുപ്പിൽ 36.53% വോട്ടും 10 സീറ്റും ലഭിച്ച കോൺഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചത് 1.79% മാത്രമാണ് താനും.
ത്രിപുരയിലെ ബിജെപി സർക്കാരിന്റെ പരാജയവും ജനദ്രോഹവും മൂടിവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളക്കഥകൾ മെനയുകയാണെന്ന് പറഞ്ഞ് മണിക് സർക്കാർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം നിറയെ അസത്യങ്ങളും അർധസത്യങ്ങളുമാണ്. ത്രിപുരയ്ക്ക് വികസനവും ജനങ്ങൾക്ക് ജീവിതപുരോഗതിയും ഉണ്ടായത് ഇടതുമുന്നണി ഭരണത്തിലാണ്.
ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ബിജെപിയെ കരകയറ്റാൻ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്ഥാനം ദുരുപയോഗിക്കുകയാണ്. ആദിവാസിക്ഷേമം ഉറപ്പാക്കാൻ ത്രിപുരയിൽ ഇടതുമുന്നണി സർക്കാർ മേഖല കൗൺസിൽ രൂപീകരിക്കുകയും ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ ആദിവാസികളുടെ സ്ഥിതി എന്താണ്? ഇടതുമുന്നണി ഭരണകാലത്ത് സംസ്ഥാനം ശാന്തമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം ത്രിപുരയിൽ എന്താണ് നടന്നതെന്ന് എല്ലാവർക്കുമറിയാം. വഞ്ചിക്കപ്പെട്ട ത്രിപുര ജനതയ്ക്ക് മുന്നിൽ ഈ നാടകം വിലപ്പോകില്ല- മണിക് സർക്കാർ പറഞ്ഞു.
അതേസമയം ഈ തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നത് തിപ്ര മോത്ത പാർട്ടിയും തലവൻ പ്രദ്യോത് മാണിക്യ ദേബ് ബർമനിൽ നിന്നാണ്. ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും കോൺഗ്രസ് മുൻ പ്രസിഡന്റുമായ പ്രദ്യോത് മാണിക്യ കോൺഗ്രസ് വിട്ടാണ് നാലു വർഷം മുൻപ് തിപ്ര മോത്ത (തിപ്ര ഇൻഡിജനസ് പ്രോഗ്രസീവ് റീജനൽ അലയൻസ്) രൂപീകരിച്ചത്. ത്രിപുര രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ഗോത്ര മേഖലയെ ഇളക്കിമറിക്കുന്ന ഈ നാൽപത്തിനാലുകാരൻ.
ഗോത്ര വിഭാഗങ്ങൾക്കായി ഗ്രേറ്റർ തിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായാണ് തിരഞ്ഞടുപ്പിനെ നേരിടുന്നത്. 20 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ജയിച്ച തിപ്ര മോത്ത 42 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും 20 എസ്ടി മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. 10 സീറ്റിനു മുകളിൽ തിപ്ര മോത്ത ഏതു സാഹചര്യത്തിലും നേടുമെന്നാണ് രാഷ്ട്രീയ എതിരാളികൾപോലും പറയുന്നത്. പ്രദ്യോത് മാണിക്യ മത്സരിക്കുന്നില്ല.
സിപിഎം-കോൺഗ്രസ് സഖ്യവും ബിജെപിയും തിപ്ര മോത്തയുമായി ചർച്ചകൾ നടത്തിയിരുന്നു. സിപിഎം-കോൺഗ്രസ് സഖ്യവുമായി തിപ്ര മോത്ത വോട്ട് പങ്കുവയ്ക്കുന്നതിൽ ധാരണയിലെത്തുമെന്നാണു കരുതുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റിൽ മത്സരിച്ച് ഒന്നൊഴികെ ബാക്കിയെല്ലാം നേടിയ ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) എന്ന ഗോത്രവർഗ പാർട്ടിയുടെ തകർച്ചയ്ക്കു കാരണവും തിപ്ര മോത്തയാണ്. ബിജെപി സർക്കാരിലെ ഐപിഎഫ്ടി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ തിപ്ര മോത്തയിൽ ചേർന്നതോടെ ആ പാർട്ടി ക്ഷയിച്ചു. തിപ്ര മോത്തയിൽ ഐപിഎഫ്ടി ലയിക്കാൻ ഏറെക്കുറെ ധാരണയായിരുന്നെങ്കിലും അവസാന മണിക്കൂറുകളിൽ ബിജെപി നടത്തിയ സമ്മർദത്തിൽ പാർട്ടി അതിനു മുന്നിർന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍