മകന്റെ കല്യാണം സിയാൽ കൺവൻഷൻ സെന്ററിൽ സൗജന്യമായി പൊടിപൊടിച്ചു; പ്രവാസി വ്യവസായിയെ ബെനാമിയാക്കി ഓഹരി വെട്ടിപ്പ്; സിയാൽ മുൻ എംഡി വി ജെ കുര്യന് എതിരെ വിജിലൻസ് അന്വേഷണം; ഓഹരി വെട്ടിപ്പിൽ നടന്നത് അഞ്ചര കോടിയുടെ അഴിമതി എന്നാരോപണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൽ) മുൻ എംഡി വി ജെ കുര്യന് എതിരെ വിജിലൻസ് അന്വേഷണം. കുര്യൻ എംഡി ആയിരുന്ന കാലത്ത് നടത്തിയ ഓഹരി വെട്ടിപ്പാണ് വിഷയം. വിജിലൻസ് അന്വേഷണത്തിന് മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. പൊതുപ്രവർത്തകനും, സിയാലിന്റെ ഷെയർ ഹോൾഡറുമായ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. ഓഹരി വെട്ടിപ്പിലൂടെ അഴിമതി നടന്നുവെന്ന ആരോപണത്തിൽ, ദ്രുത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളത്തെ വിജിലൻസ് ഡിവൈഎസ്പിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് പ്രത്യേക ജഡ്ജി സൈദലാവി പി.പി ഉത്തരവിട്ടു.
വി ജെ കുര്യന് എതിരെയുള്ള മുഖ്യ ആരോപണം ഇങ്ങനെ:
സിയാലിലെ പല അഴിമതികളുടെയും സൂത്രധാരൻ വി ജെ കുര്യൻ ആയിരുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കമ്പനിയിലെ എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പദ്ധതി പ്രകാരം സ്ഥിരം തൊഴിലാളികൾക്ക് ഓഹരി നൽകിയതിലാണ് കുര്യൻ വെട്ടിപ്പ് കാണിച്ചതെന്നാണ് ആരോപണം. പദ്ധതി പ്രകാരം തൂപ്പുകാരൻ മുതൽ എയർപോർട്ട് ഡയറക്ടർ വരെയുള്ളവർക്ക് സിയാൽ ഓഹരികൾ നൽകിയിരുന്നു.
2011-2017 കാലഘട്ടത്തിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഒരു ഓഹരിയുടെ ഫേസ് വാല്യൂ 40 രൂപ ആയിരുന്നു. ഇക്കാലയളവിൽ സിയാലിന്റെ സ്ഥിരം തൊഴിലാളികൾക്ക് മാത്രം, 40 രൂപ ഫേസ് വാല്യൂ ഉണ്ടായിരുന്ന സിയാലിന്റെ ഓഹരി 10 രൂപ ഫേസ് വാല്യൂവിൽ കൊടുക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. അതിൽ നിന്നും 1,20,000 ഷെയർ സിയാലിന്റെ എംഡി ആയിരുന്ന വി ജെ. കുര്യന്റെ ബെനാമിയായ പ്രവാസി വ്യവസായി സെബാസ്റ്റ്യൻ എന്ന വ്യക്തിക്ക് തന്റെ സ്വാധീനം ഉപയോഗിച്ച് നൽകി എന്നാണ് ആരോപണം.
സംഭവത്തിൽ 5.5 കോടിരൂപയുടെ അഴിമതി നടന്നു എന്നാണ് ഹർജിക്കാരനായ ഗിരീഷ് ബാബു ആരോപിക്കുന്നത്. സിവിൽ സർവീസിലുള്ള വിജെ കുര്യന് ഓഹരികൾ അലോട്ട് ചെയ്തിരുന്നില്ല. എന്നാൽ, സിയാലിൽ ഒരു ജോലിയുമില്ലാത്ത പ്രവാസി വ്യവസായിയായ തൃശൂർ ശോഭാ സിറ്റി നിവാസിയായ സെബാസ്റ്റ്യന്‍ എങ്ങനെ ഇത്രയും ഓഹരി കിട്ടിയെന്നതാണ് മുഖ്യ ചോദ്യം. വി ജെ കുര്യന്റെ ബെനാമിയാണ് സെബാസ്റ്റ്യൻ എന്ന് ഹർജിയിൽ ആരോപിക്കുന്നു. സെബാസ്റ്റ്യൻ പിന്നീട് ഈ ഓഹരികൾ മറിച്ചുവിറ്റു. അങ്ങനെ വിറ്റത്, കുര്യന്റെ ബന്ധുവിനാണെന്നും ആരോപണമുണ്ട്. സിയാലിൽ ഒരു റോളുമില്ലാത്ത സെബാസ്റ്റ്യന്‍ എങ്ങനെ 1,20,000 ഷെയർ കിട്ടി എന്നതിലാണ് മുഖ്യമായി വിജിലൻസ് അന്വേഷണം നടക്കുന്നത്. കുര്യനെതിരെ മറ്റ് ആരോപണങ്ങളും ഹർജിക്കാരൻ ഉന്നയിച്ചെങ്കിലും, ഓഹരി തട്ടിപ്പ് അന്വേഷിക്കാനാണ് കോടതി നിർദ്ദേശം.
മകന്റെ വിവാഹം സൗജന്യമായി പൊടിപൊടിച്ചു
വി ജെ കുര്യനെതിരായ മറ്റൊരു ആരോപണം, സിയാൽ സംവിധാനം ആകെ ദുരുപയോഗിച്ചുകൊണ്ട് മകന്റെ വിവാഹം നടത്തിയെന്നാണ്. 2016 ജനുവരി 2 നായിരുന്നു മകന്റെ വിവാഹം. വിവാഹം നടന്ന സിയാൽ കൺവൻഷൻ സെന്റർ തികച്ചും സൗജന്യ നിരക്കിലാണ് കുര്യൻ ഉപയോഗിച്ചതെന്നാണ് ആരോപണം. ഇങ്ങനെ ലക്ഷങ്ങൾ വാടകയുള്ള കൺവൻഷൻ സെന്റർ സൗജന്യമായി ഉപയോഗിച്ച് സിയാലിന് വൻനഷ്ടം വരുത്തി. വിവാഹത്തിന് ഈവന്റ് മാനേജ്മെന്റുകാർ ഉണ്ടായിട്ടും സിയാൽ ജീവനക്കാരെ ശുചിമുറി വൃത്തിയാക്കൽ മുതൽ കാർ പാർക്കിങ് മേൽനോട്ടത്തിന് വരെ നിയോഗിച്ചു.
2015 ഡിസംബറിൽ, വിവാഹത്തിൽ വധൂവരന്മാർക്ക് സഞ്ചരിക്കാൻ സ്കോഡ സൂപ്പർബ് എഫ്എൽ എലഗൻസ് കാർ 28 ലക്ഷം രൂപ മുടക്കി സിയാൽ ചെലവിൽ വാങ്ങിച്ചു. ഈ കാർ വിവാഹത്തിന് അല്ലാതെ പിന്നീട് സിയാലിന്റെ പരിസരത്ത് എങ്ങും കണ്ടിട്ടില്ല. അന്ന് പരിയാരം മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്ന കുര്യന്റെ മകൻ ആണ് ഈ ആഡംബര കാർ ഉപയോഗിച്ചിരുന്നതെന്നും പറയുന്നു. ഇതുകൂടാതെ ടയോട്ട ഇന്നോവയും ടയോട്ട കാംറിയും കുര്യൻ തന്റെ കുടുംബത്തിനായി അന്ന് ഉപയോഗിച്ചിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഇതടക്കം വി ജെ കുര്യന്റെ കാലഘട്ടത്തിൽ നടത്തിയ മറ്റു ചില അഴിമതികളും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. കമ്പനി സെക്രട്ടറിയായിരുന്ന ആർ വെങ്കിടേശ്വരൻ, എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന ജോസ് തോമസ്, ഡപ്യൂട്ടി ജനറൽ മാനേജരായിരുന്ന ജോസഫ് പീറ്റർ, ചീഫ് ഫിനാൻസ് ഓഫീസർ സുനിൽ ചാക്കോ എന്നിവരെയും സിയാൽ അഴിമതി കേസിലെ എതിർ കക്ഷികളാണ്. സിയാൽ എംഡിയായിരുന്ന വി ജെ കുര്യനും, മറ്റുനാലുപേരും, കുര്യന്റെ ബെനാമി സെബാസ്റ്റ്യനും ചേർന്ന് ഗൂഢാലോചന നടത്തി അന്യായ ലാഭം ഉണ്ടാക്കി എന്നാണ് ഹർജിയിലെ മുഖ്യആരോപണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍