സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തി; സർവീസിലുള്ള ഡിവൈഎസ് പി ചെയ്ത നിയമവിരുദ്ധ പ്രവർത്തനത്തിന്റെ വിവരങ്ങൾ വ്യക്തിഗതമെന്നും നൽകാൻ കഴിയില്ലെന്നും റെയിൽവേയിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ വിചിത്ര മറുപടി; ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെതിരായ വിവരങ്ങൾ പൂഴ്ത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവരാകാശ നിയമം അട്ടിമറിച്ച് തങ്ങൾക്ക് വേണ്ടെപ്പെട്ടവരെയും സ്വാധീനമുള്ളവരെയും സംരക്ഷിക്കുന്ന പ്രവണത വർധിക്കുന്നു. ഇതിനായി നിയമത്തിലെ വകുപ്പുകൾ തന്നെയാണ് ദുർവിനിയോഗം ചെയ്യുന്നത്. പല കാരണങ്ങൾ പറഞ്ഞ് മറുപടി വൈകിപ്പിക്കുകയോ നൽകാതെ ഇരിക്കുകയോ ചെയ്യും. അത്തരമൊരു നടപടിയാണ് റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
സ്റ്റോപ്പില്ലാത്ത റെയിൽവേ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ച് നിർത്തുകയും ലോക്കോപൈലറ്റിനോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ പ്രതിയായ ഡിവൈ.എസ്പിയെക്കുറിച്ചും സംഭവത്തിന്റെ വിശദാംശങ്ങൾ തേടിയും നൽകിയ വിവരാവകാശ അപേക്ഷ നിരസിച്ചിരിക്കുകയാണ് റെയിൽവേയിലെ വിവരാവകാശ ഉദ്യോഗസ്ഥൻ. ഇത് വ്യക്തിഗത വിവരങ്ങളാണെന്നും വിവരാവകാശ നിയമം 8(1)(ജെ) പ്രകാരം നൽകാൻ കഴിയില്ലെന്നുമാണ് അറിയിച്ചിട്ടുള്ളത്.
നിലവിൽ ഐപിഎസ് കൺഫർ ചെയ്തു കിട്ടിയിട്ടുള്ള, മാധ്യമ പ്രവർത്തകൻ ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി എൻ. അബ്ദുൾ റഷീദ് ആണ് രാജധാനി എക്സ്പ്രസ് ട്രെയിൻ ചങ്ങല പിടിച്ചു നിർത്തിയത്. 2010 ഡിസംബർ 28 നായിരുന്നു സംഭവം. ഗോവയിൽ അവധി ആഘോഷിച്ച് മടങ്ങിയ അബ്ദുൾ റഷീദിനും കുടുംബത്തിനും കൊല്ലത്താണ് ഇറങ്ങേണ്ടിയിരുന്നത്. ഇവിടെ രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് ഇല്ല. കൊല്ലത്തിനുള്ള യാത്രക്കാർ തിരുവനന്തപുരത്ത് പോയി ഇറങ്ങി തിരികെ വരണം. എട്ടു മണിക്കൂർ വൈകി ഓടിവന്ന ട്രെയിൻ കൊല്ലം സ്റ്റേഷൻ പിന്നിടാൻ ഒരുങ്ങുമ്പോഴാണ് അബ്ദുൾ റഷീദ് ചങ്ങല വലിച്ചു നിർത്തിയത്. തുടർന്ന് ഇദ്ദേഹം കുടുംബാംഗങ്ങളുമായി ഇവിടെ ഇറങ്ങുകയും ചെയ്തു.
ചോദ്യം ചെയ്ത ലോക്കോ പൈലറ്റ്, ആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവരോട് റഷീദ് മോശമായി പെരുമാറി. ആർപിഎഫ് എസ്ഐ ടി. മനോഹരൻ ക്രൈംനമ്പർ 1/2011 ആയി റെയിൽവേ ആക്ട് 1989 പ്രകാരം 141-ാം വകുപ്പിട്ട് റഷീദിനെതിരേ കേസ് എടുത്തു. എന്നാൽ, പിന്നീട് ഈ ഉദ്യോഗസ്ഥൻ തന്റെ നിലപാട് പാടേ മാറ്റി. ട്രെയിന്റെ ചങ്ങല വലിച്ചത് ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് 2011 ഡിസംബറിൽ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ ഇതേ നിലപാട് റെയിൽവേ കോടതിയിലും ആവർത്തിച്ചു.
റഷീദ് ട്രെയിനിന്റെ ചങ്ങല വലിച്ച് നിർത്തിയതിന് ഒരു സാക്ഷി വന്നതോടെ കേസിന് വീണ്ടും ജീവൻ വച്ചു. 2013 മെയ് 10 ന് എസ്ഐ ടി. മനോഹരൻ അബ്ദുൾ റഷീദിന് എതിരേ കോടതിയിൽ കുറ്റപത്രം നൽകി. ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതിയായപ്പോൾ അബ്ദുൾ റഷീദിനെതിരേ സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ വിവരങ്ങൾ പ്രതിപാദിക്കുകയും മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തിരുന്നു.
ഈ സംഭവം സംബന്ധിച്ചാണ് അപേക്ഷകൻ ഒമ്പതു ചോദ്യങ്ങൾ റെയിൽവേയിലെ വിവരാവകാശ ഉദ്യോഗസ്ഥനോട് ചോദിച്ചത്. ഉണ്ണിത്താൻ വധശ്രമക്കേസിൽ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ റഷീദ് ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയത് പരാമർശിക്കുന്ന ഭാഗം സഹിതമായിരുന്നു ചോദ്യം. എല്ലാ ചോദ്യങ്ങൾക്കും വ്യക്തിഗത വിവരം ആയതിനാൽ നൽകാൻ കഴിയില്ലെന്ന മറുപടിയാണ് ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ നൽകിയത്. ഇവിടെയാണ് അട്ടിമറി നടന്നത്. ഈ കേസിന് എന്തു സംഭവിച്ചു എന്നറിയാനുള്ള സാധാരണ പൗരന്റെ അവകാശമാണ് ഹനിക്കപ്പെട്ടത്.
ഡിവൈ.എസ്പി പബ്ലിക് സെർവന്റ്, മറുപടി നിഷേധിച്ചത് വിവരാവകാശത്തിന് വിരുദ്ധം
താൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നിഷേധിച്ചതിനെതിരേ അപേക്ഷകൻ അപ്പീൽ നൽകിയിട്ടുണ്ട്. അട്ടിമറി മറുപടിയിൽ നിന്ന് വ്യക്തമാണെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു. പൊതുജനസേവകനായ ഡിവൈ.എസ്പിയെ സംബന്ധിച്ച വിവരങ്ങൾ, പ്രത്യേകിച്ചും ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഒരിക്കലും വ്യക്തിഗതമല്ല. സർക്കാരിന്റെ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന പൊതുജനസേവകനായ ഡിവൈ.എസ്പി ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റിയതിന് ശേഷമാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഇത് കാരണം വിവരം നൽകുന്നത് നിഷേധിക്കാനാവില്ല. അബ്ദുൾ റഷീദ് നിലവിൽ ഐ.പി.എസ് നേടിക്കഴിഞ്ഞു. അദ്ദേഹത്തിന് ഐപിഎസ് ലഭിക്കുന്നതിന് മുന്നോടിയായി ഈ കേസ് തീർക്കേണ്ടതാണ്. എങ്ങനെയാണ് കേസ് തീർത്തത് എന്ന് അറിയാൻ പൊതുജനത്തിന് താൽപര്യമുണ്ട്. ഇതൊന്നും വ്യക്തിഗതമല്ല. പൊതുതാൽപര്യമുള്ളതാണ്. ആ വിവരം മറച്ചു വയ്ക്കാൻ വിവരാവകാശ നിയ പ്രകാരം പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി: ട്രാഫിക് എസ് പി അബ്ദുൾ റഷീദിന് തിരിച്ചടി
- സിൽവർ ലൈൻ ഇനി ട്രാക്കിൽ കയറില്ലെന്ന് തന്നെ
- കെ റെയിലിന്റെ കാര്യത്തിൽ റെയിൽവേക്ക് 'വേണ്ടണം' നിലപാട്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍