കണ്ണൂർ അർബൻനിധി തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ; അസി. മാനേജർ ആദികടലായി സ്വദേശിനി ജീനയും കീഴടങ്ങി; താൻ വെറും ജീവനക്കാരി മാത്രമെന്നും പണം തിരിമറിയെ കുറിച്ചു ഒന്നും അറിയില്ലെന്നും ജീന; ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഷൗക്കത്തലിയെയും ഗഫൂറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടങ്ങി
അനീഷ് കുമാർ
കണ്ണൂർ: കണ്ണൂർ അർബൻ നിധി തട്ടിപ്പുകേസിൽ പ്രതിയായ ആദികടലായി വട്ടക്കുളത്തെ സി.വി ജീനയെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാൻഡ് ചെയ്തത്. ജീന തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂർ ജെ. എഫ്.സി. എം കോടതിയിൽ കീഴടങ്ങിയത്. അർബൻ നിധിയുമായി ബന്ധപ്പെട്ട 19 കേസുകളിൽ നാല്, അഞ്ച്. ആറ് സ്ഥാനത്തുള്ള പ്രതിയാണ് അസി. ജനറൽ മാനേജരായ ജീന. ഇവർക്കെതിരെ 420,409 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ജീന മുഖേനെയാണ് അർബൻ ബാങ്കിൽ ഭൂരിഭാഗം നിക്ഷേപങ്ങളുമെത്തിയതെന്നു പൊലിസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ താൻ അവിടെ സ്റ്റാഫ് മാത്രമായിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ചു തനിക്കൊന്നും അറിയില്ലെന്നും ജീന കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.അർബൻ നിധിയിലെ പണം കാണാതായ സംഭവത്തിൽ തനിക്കൊന്നും അറിയില്ല. അർബൻനിധിയിലെ പണം കാണാതായെന്നു അറിയാം. താൻ അവിടെ സ്റ്റാഫായി മാത്രമാണ് പ്രവർത്തിച്ചതെന്നും ജീന പറഞ്ഞു.
ഇതിനിടെ അർബൻ നിധി തട്ടിപ്പുകേസിൽ റിമാൻഡിയിൽ കഴിയുന്ന രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച്ച കസ്റ്റഡിയിൽ വാങ്ങി. തൃശൂർ സ്വദേശി കെ. എം ഗഫൂർ(46) മലപ്പുറം സ്വദേശി ഷൗക്കത്തലി(43) എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം അർബൻ നിധിക്കെതിരെ ആറുപരാതികൾ കൂടി ലഭിച്ചിട്ടുണ്ട്. ചക്കരക്കൽ, മയ്യിൽ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷനുകളിലാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ട നിക്ഷേപകർ പരാതിയുമായെത്തിയത്.
ഇതിൽ ഒരു തൃശൂർ സ്വദേശിയും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ചക്കരക്കല്ലിൽ ഗിരിജാ സന്തോഷിന്റെ പതിനൊന്നുലക്ഷവും മോഹനന്റെ പന്ത്രണ്ട് ലക്ഷവും കണ്ണൂർ ടൗണിൽ പ്രേമരാജന്റെ 15ലക്ഷവും ആദികടലായി സ്വദേശി അജിത്ത് കുമാറിന്റെ ഒൻപതു ലക്ഷവും ചാലാട് സ്വദേശി അജിത്ത് പവിത്രന്റെ ഒൻപതു ലക്ഷവും കണ്ണപുരത്ത് കല്യാശേരി സ്വദേശി മനോഹരന്റെ മൂന്നേ മുക്കാൽ ലക്ഷവും താളിക്കാവ് സ്വദേശി സതിയുടെ എട്ടുലക്ഷവും തൃശൂർ സ്വദേശി രാധാമണിയുടെ എട്ടുലക്ഷവും അർബൻ നിധിയിൽ നിക്ഷേപിച്ചതുകാരണം നഷ്ടപ്പെട്ടുവെന്നാണ് പരാതി. ചക്കരക്കൽ, മയ്യിൽ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി സ്റ്റേഷനുകളിലാണ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയുമായി കൂടുതൽ ആളുകളെത്തിയത്. നിലവിൽ 230- പരാതികളാണ് കണ്ണൂർ ജില്ലയിലാകെ ലഭിച്ചത്.
അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് മയ്യിൽ സ്റ്റേഷനിൽ മാത്രം പണണം നഷ്ടപ്പെട്ടത് മുപ്പതുപേർക്കാണ്. നിലവിൽ രണ്ടുകേസുകളാണ് മയ്യിൽ പൊലിസ് രജിസ്റ്റർ ചെയ്തതെങ്കിലും കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായെത്തുമെന്നാണ സൂചന. കൂലിപ്പണിക്കാർ മുതൽ പ്രവാസികൾ വരെ ഇവിടെ തട്ടിപ്പിനിരയായിട്ടുണ്ട്. അൻപതിനായിരം മുതൽ അഞ്ചുലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവരുണ്ടെന്നാണ വിവരം. എന്നാൽ പണം നഷ്ടപ്പെട്ടവരിൽപലരും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല.
നിക്ഷേപങ്ങൾക്ക് പന്ത്രണ്ടു ശതമാനം പലിശയും സ്ഥാപനത്തിൽ സ്ഥിര ജോലിയും വാഗ്ദാനം ചെയ്താണ് സംഘം വ്യാപകമായി തട്ടിപ്പു നടത്തിയത്. ജോലി പ്രതീക്ഷിച്ചെത്തിയവർ അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപ സമാഹരിച്ചുവെന്നാണ് വിവരം. മയ്യിലിൽ നിലവിൽ 31ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് രണ്ടു പരാതികളിലാണ് കേസെടുത്തത്. കരിങ്കൽകുഴിയിലെ പി. ആതിരയിൽ നിന്ന് 15.18 ലക്ഷം രൂപയും കണ്ണാടിപറമ്പ് ശബരി നിവാസിൽ മുരളിയിൽ നിന്ന് 15.20 ലക്ഷം രൂപയുംതട്ടിയെടുത്തുവെന്നാണ് പരാതി.
കണ്ണൂർ അർബൻ നിധി ഡയറക്ടർ തൃശൂർ കുന്നത്ത് പീടികയിലെ കെ. എം ഗഫൂർ, സഹസ്ഥാപനമായ എനി ടൈസ് മണിയുടെ ഡയറക്ടർമാരായ മലപ്പുരം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പിൽ ഷൗക്കത്തലി, ആന്റണി, അർബൻ നിധിയുടെ അസി.ജനറൽ മാനേജർ കണ്ണൂർ സ്വദേശിനിയായ ജീന, എച്ച്. ആർ മാനേജർ പ്രഭീഷ്, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. ഉയർന്ന പലിശയും സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു.
2021 മുതൽ നൂറുകണക്കിനാളുകളിൽ നിന്നും ഏകദേശം നൂറുകോടിയിലേറെ രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. തന്റെ 59.5 ലക്ഷം രൂപയുടെ നിക്ഷേപം നഷ്ടമായതായുള്ള തലശേരി സ്വദേശി ഡോ. ദീപക്ക് ഉൾപ്പെടെയുള്ളവരുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം കണ്ണൂർടൗൺ പൊലിസ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. ഗഫൂറിനെയും ഷൗക്കത്തലിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ നിന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങിയിട്ടുണ്ട്. എന്നാൽ ഇരുവരുടെയും അറസ്റ്റു മയ്യിൽ പൊലിസും രേഖപ്പെടുത്തും.
അതേ സമയം ഷൗക്കത്തലിയും ഗഫൂറും സംസ്ഥാന വ്യാപകമായി തട്ടിപ്പു നടത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്നുു മാസം മുൻപ് തൃശൂരിൽ പ്രതീക് അർബൻ ആഗ്രോ സൊസൈറ്റി എന്ന പേരിൽ പുതിയ ധനകാര്യസ്ഥാപനം തുടങ്ങിയതായും നിക്ഷേപംസ്വീകരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കേസുകളുടെ ബാഹുല്യം കാരണം കണ്ണൂർ ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിൽ തട്ടിപ്പിനിരയായവരുടെ കേസുകൾ അതാത് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് നടന്നുവരുന്നത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിലെ കേസുകളുടെ അന്വേഷണം നടന്നുവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍