സുധാകരനും മുരളീധരനും അടൂർപ്രകാശിനും ലോക്സഭയിലേക്ക് താൽപ്പര്യക്കുറവ്; ഹൈബി ഈഡനും രണ്ടു മനസ്സിൽ; വടകരയിലും കണ്ണൂരിലും നോട്ടമിട്ട് മുല്ലപ്പള്ളി; എറണാകുളത്തും ആറ്റിങ്ങലിലും മോഹമുള്ളത് നിരവധി പേർക്ക്; തദ്ദേശത്തിലെ വിജയം നൽകുന്നത് ആത്മവിശ്വാസവും; ലോക്സഭയിലെ സ്ഥാനാർത്ഥികളെ ഉടൻ കോൺഗ്രസ് ഉറപ്പിക്കും; കോട്ട പൊളിച്ച് മുന്നേറാൻ സുധാകരനും സതീശനും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിക്കില്ല. കെ മുരളീധരനും അടൂർ പ്രകാശിനും ദേശീയ രാഷ്ട്രീയത്തോട് താൽപ്പര്യമില്ല. ഇതോടെ കണ്ണൂരിലും വടകരയിലും ആറ്റിങ്ങലിലും പുതിയ സ്ഥാനാർത്ഥികളെ കോൺഗ്രസിന് കണ്ടെത്തേണ്ടി വരും. വടകരയിലോ കണ്ണൂരോ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറായേക്കും. ആറ്റിങ്ങലിൽ ആരെത്തുമെന്നാണ് നിർണ്ണായകം. അടൂർ പ്രകാശിന് കോന്നിയിലേക്ക് താവളം മാറ്റാനാണ് താൽപ്പര്യം.
കെ മുരളീധരനും അടൂർ പ്രകാശിനേയും പോലെ നിയമസഭയിൽ കെ സുധാകരനും മത്സരിച്ചേക്കും. ഇവർക്ക് ഉറപ്പായി ജയിക്കാൻ കഴിയുന്ന സീറ്റുകൾ നിയമസഭയിലുണ്ട്. ഈ നേതാക്കൾക്ക് പകരം ആ മണ്ഡലത്തിൽ ആർക്കും ജയിക്കാനും കഴിയുന്നില്ല. കണ്ണൂരും വട്ടിയൂർക്കാവും കോന്നിയും അടക്കമുള്ള നിയമസഭാ സീറ്റുകൾ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു പിടിക്കാൻ ഈ നേതാക്കളെ നിയോഗിക്കാൻ കഴിയും. ഏതായാലും മത്സരത്തിനില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന് ആവേശമാണ്. ഈ സാഹചര്യത്തിൽ ഉടൻ ലോക്സഭയിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രവർത്തനങ്ങളിലേക്ക് കെപിസിസി കടക്കാനാണ് സാധ്യത.
അതിനിടെ ആർഎസ്എസ് കാര്യാലയത്തിന് മാത്രമല്ല എസ്എഫ്ഐ നേതാവിനും സംരക്ഷണം നൽകിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറയുന്നു. ബ്രണ്ണൻ കോളജിൽ വെട്ടേറ്റു കിടന്ന എസ്എഫ്ഐ നേതാവ് അഷ്റഫിനെ ചുമലിലേറ്റി ആശുപത്രിയിലാക്കി. എം വിരാഘവനുനേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചുവെന്നും സുധാകരൻ പറഞ്ഞു. ആർ എസ് എസുമായുള്ള സഹകരണ വിവാദത്തിൽ കിറുകൃത്യമായി മറുപടി പറഞ്ഞ് സുധാകരൻ ചില സൂചനകൾ കൂടി നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. മനോരമ ന്യൂസ് മേക്കൾ പരിപാടിയിലായിരുന്നു ഈ പ്രഖ്യാപനം.
കെപിസിസി അധ്യക്ഷനെന്ന നിലയിൽ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്തതിനാലാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ലെന്നും വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയമെന്നും അദ്ദേഹം വ്യക്തമാക്കി. അതായത് പുതിയ സ്ഥാനാർത്ഥികൾക്ക് സാധ്യതയുണ്ടെന്ന് പറയുകയാണ് സുധാകരൻ. കേരളത്തിലെ 20ൽ 19ലും കോൺഗ്രസ് മുന്നണിക്ക് സിറ്റിങ് എംപിമാരുണ്ട്. ആലപ്പുഴയിൽ മാത്രമാണ് കഴിഞ്ഞ തവണ കോൺഗ്രസിന് തോൽവി പിണഞ്ഞത്.
ആലപ്പുഴയിലും വടകരയിലും കണ്ണൂരിലും ആറ്റിങ്ങളിലും സ്ഥാനാർത്ഥി മാറ്റമുണ്ടാകും. എറണാകുളത്തിന്റെ പ്രതിനിധിയായ ഹൈബി ഈഡനും ദേശീയ രാഷ്ട്രീയത്തോട് താൽപ്പര്യക്കുറവുണ്ട്. ഹൈബിയും നിയമസഭയിലേക്ക് മത്സരിക്കാനെത്തിയാൽ എറണാകുളത്തും പുതിയ സ്ഥാനാർത്ഥി ലോക്സഭയിലേക്ക് എത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ലോക്സഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യക്കുറവുണ്ട്. കേരളത്തിലെ നിയമസഭയിൽ മത്സരിക്കാനാണ് വേണുഗോപാലിനും താൽപ്പര്യം. അതുകൊണ്ട് തന്നെ ആലപ്പുഴ ലോക്സഭയിലേക്കും ചിലർ നോട്ടമിടുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് യു.ഡി.എഫ് രാഷ്ട്രിയം കരുത്താർജ്ജിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. തുടർ ഭരണം ലഭിച്ച ഇടതു സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നതും ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ദൃശ്യമാണ്. 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റിലും തിളങ്ങുന്ന ജയമാണ് യു.ഡി.എഫ് കരസ്ഥമാക്കിയത്. 7 സീറ്റുകൾ മാത്രമാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. സിപിഎമ്മിൽ നിന്ന് ഏഴും ബിജെപി യിൽ നിന്ന് രണ്ടും സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാർഡ് എൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ലഭിച്ചു.
ഓഗസ്റ്റ് 22 ന് മട്ടന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലവും യു.ഡി.എഫിന് അനുകൂലമായിരുന്നു. എൽ.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ മട്ടന്നുരിൽ 7 സീറ്റിൽ നിന്ന് 14 സീറ്റിലേക്ക് യു.ഡി.എഫിന്റെ വിജയം ഉയർന്നത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ 29 ഉപതെരഞ്ഞെടുപ്പുകളിലും മന്ത്രിമാരടക്കമുള്ളവരെ കൊണ്ട് വന്ന ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തിയത്. ആനാവൂർ നാഗപ്പനും ശിവൻ കുട്ടിയും അടക്കം പ്രചരണത്തിനിറങ്ങിയ തിരുവനന്തപുരം ജില്ലയിലെ രണ്ട് സീറ്റും ജയിച്ചത് യു.ഡി.എഫ് ആണ്. വിലകയറ്റവും ഭരണത്തിലെ തുടർ വീഴ്ചകളും വിവാദങ്ങളും ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയെ തുടർന്ന് കോൺഗ്രസും യു.ഡി എഫും ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിൽ ആയിരുന്നു.
മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും നീക്കി പകരം വന്ന സുധാകരനും സതീശനും മുന്നോട്ടുള്ള പോക്ക് എളുപ്പമല്ലായിരുന്നു. തുടർ ഭരണം ലഭിച്ചതിന്റെ ഖ്യാതിയുമായി അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അധികാരം നഷ്ടപ്പെട്ട പാർട്ടിയിലെ നേതാക്കന്മാരുടെ കുത്തി തിരിപ്പുകൾ കളേയും ഒരേ പോലെ നേരിടാൻ ആദ്യം ഇവർ ബുദ്ധിമുട്ടിയെങ്കിലും പതുക്കെ കളം പിടിക്കാൻ ഇവർക്കായി. പല ജില്ലകളിലായി നടന്ന സിൽവർ ലൈൻ സമരത്തെ ഏകോപിപിച്ച് യു.ഡി.എഫിന്റെ കുടക്കീഴിൽ കൊണ്ട് വരാൻ സതീശന് കഴിഞ്ഞു. അതോടൊപ്പം ഫലപ്രദമായി സതീശൻ സിൽവർ ലൈൻ സമരം നയിച്ചതോടെ പിണറായി സിൽവർ ലൈനിൽ നിന്ന് പുറകോട്ട് കാൽ വച്ചു. കഴിഞ്ഞ ആറു വർഷത്തിനിടയിൽ യു.ഡി.എഫ് ഏറ്റെടുത്ത് വിജയിപ്പിച്ച ഏക ജനകീയ സമരമായിരുന്നു സിൽവർ ലൈൻ സമരം.
സമരവിജയത്തോടെ ജനങ്ങൾ യു.ഡി.എഫിനെ വിശ്വാസത്തിലെടുത്ത് തുടങ്ങി. കെപിസിസി പ്രസിഡണ്ട് കെ.സുധാകരനും പുതിയ ഡി.സി.സി പ്രസിഡണ്ട്മാരും പാർട്ടിക്ക് വേണ്ടി അക്ഷീണം അദ്ധ്വാനിക്കാൻ തുടങ്ങിയതോടെ പാർട്ടിയും ചലിച്ച് തുടങ്ങി. ലീഗും ആർ എസ് പിയും കേരള കോൺഗ്രസും ആർ എം പിയും ഒരേ മനസോടെ പ്രവർത്തിക്കാൻ തുടങ്ങിയതോടെ തൃക്കാക്കരയിലും മട്ടന്നൂരിലും ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയവഴിയിൽ തിരിച്ചെത്തി. ദിവസത്തിൽ മൂന്ന് നേരവും തിരുവനന്തപുരം കേന്ദ്രികരിച്ച് പത്രസമ്മേളനങ്ങൾ നടത്തി പ്രവർത്തിച്ചിരുന്ന കഴിഞ്ഞ കാലത്തിൽ നിന്ന് മാറി ബൂത്ത് തലങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ച് പ്രവർത്തിക്കാൻ സതീശനും സുധാകരനും തീരുമാനമെടു ത്തതോടെ ഇടതു കോട്ടകളിൽ പോലും വിള്ളൽ ഉണ്ടാക്കാൻ യു.ഡി.എഫിന് സാധിച്ചു.
സിപിഎമ്മിന്റെ എല്ലാ കോട്ടകളും പൊളിക്കുമെന്ന് സതീശന്റെ ഉറച്ച പ്രഖ്യാപനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലപ്രദമായി നേരിടാൻ യു.ഡി.എഫ് തയ്യാറായി കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍