ബാലരമ അമർ ചിത്രകഥകൾ കഥാപ്രസംഗമാക്കി അവതരിപ്പിച്ച കൊച്ചു മിടുക്കൻ; കർണനും അഭിമന്യുവും കാണാപ്പാഠം; പ്രസംഗത്തിലെ മികവുകാരൻ ആഗ്രഹിച്ചത് വക്കീലാകാൻ; ചേച്ചിക്ക് ഐഎഎസ് കിട്ടിയപ്പോൾ അനുജനും അനുജത്തിയും ആ വഴിയിൽ എത്തി; അഴിമതിയെ പുറത്ത് നിർത്തി ന്യായം നോക്കി പ്രവർത്തിക്കും ജനുസ്; കോഴിക്കോട്ട് സിപിഎമ്മിനെ വിറളി പിടിപ്പിച്ച് വീണ്ടും ചർച്ചകളിൽ; ഇത് ഡിഐജി അക്ബറിന്റെ സർവ്വീസ് സ്റ്റോറി
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. കോഴിക്കോട്ടെ സിറ്റി പൊലീസ് കമ്മീഷണർ എ അക്ബറിനെതിരെ സി പി എം യുദ്ധം പ്രഖ്യാപിച്ചതിന് പിന്നിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സംഭവത്തിൽ പൊലീസ് മുഖം നോക്കാതെ നടപടി എടുത്തത് തന്നെ. ഡി വൈ എഫ് ഐ ക്കാരുടെ അതിക്രമങ്ങൾ സി സി ടിവി കണ്ട് ബോധ്യപ്പെട്ടശേഷമാണ് കേസടുക്കാനും മറ്റ് നടപടികൾക്കും പൊലീസ് തുനിഞ്ഞത്.. പൊലീസിന്റെ ഓരോ നടപടിയും വാച്ച് ചെയ്തു വേണ്ട നിർദ്ദേശങ്ങൾ ന്ല്കിയ കമ്മീഷണർ പ്രതികളെ പിടിക്കാനും മുൻ പന്തിയിലുണ്ടായി. ഇതാണ് സി പി എം നെ പ്രകോപിപ്പിച്ചതും ജില്ലാ സെക്രട്ടറി തന്നെ കമ്മീഷണർക്കെതിരെ പരസ്യമായി രംഗത്ത് എത്തിയതും.
ന്യായം നോക്കി മാത്രം തീരുമാനം എടുക്കുന്ന എ അക്ബർ എന്ന ഡി ഐ ജിയെ സി പി എം ന് മെരുക്കാൻ കഴിഞ്ഞില്ല, മാത്രമല്ല അന്യായമായി ഒന്നും ചെയ്യില്ലെന്ന് ശപഥം ചെയ്തിട്ടുള്ള ഈ ഓഫീസർ മെഡിക്കൽ കോളേജ് അക്രമത്തിൽ നടപടി ശക്തമാക്കാൻ താഴോട്ടു നിർദ്ദേശവും നല്കി ഇതാണ് സി പി എം നെ കൂടുതൽ ചൊടിപ്പിച്ചത്. . 2005 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ എ അക്ബർ ജോലി ചെയ്ത സ്ഥലത്തെല്ലാം ആർക്കും വിധേയനാകാത്ത സത്യസന്ധൻ തന്നെയാണ്. ജോലിയുടെ തുടക്കത്തിൽ പലയിടത്തും രാഷ്ട്രീയക്കാരോടു കൊമ്പ് കോർത്തിട്ടുണ്ട്. അതും ന്യായം നടപ്പിലാക്കാൻ, അല്ലെങ്കിൽ അഴിമതി തടയാൻ. അന്യായമായ അപേക്ഷകൾ ചവറ്റു കുട്ടയിലെറിഞ്ഞിട്ടുണ്ട്.
തൃശൂർ റേഞ്ച് ഡി.ഐ.ജി ആയിരുന്ന എ.അക്ബറിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചത് കഴിഞ്ഞ ഏപ്രിലിൽ ആണ്. എ.വി.ജോർജ് വിരമിച്ച ഒഴിവിലായിരുന്നു നിയമനം. തലശേരി അഡീഷണൽ എസ്പിയായിട്ടാണ് അക്ബർ സേനയിലെത്തുന്നത്. കണ്ണൂരിലും സി പി എമ്മിന് വഴങ്ങാതെ തന്നെ മുന്നോട്ടു പോയി അതിനാൽ അധികനാൾ അവിടെ ഉണ്ടായില്ല. നെയ്യാറ്റിൻകര എ.എസ്പി, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്പി, ആലപ്പുഴ എസ്പി, കോട്ടയം എസ്പി, തിരുവനന്തപുരം റൂറൽ എസ്പി, ക്രൈംബ്രാഞ്ച് എസ്പി, ഇന്റലിജൻസ് സെക്യൂരിറ്റി എസ്പി, ഇന്റലിജൻസ് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെയെല്ലാം മേൽ ഓഫീസർമാർ പറഞ്ഞാൽ പോലും ന്യായം വിട്ടു പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥൻ ആയിരുന്നു.
സ്വന്തം സ്ഥാനം തെറിച്ചാലും നിലപാടിൽ വെള്ളം ചേർക്കാൻ തയ്യാറാകാത്ത ഐ പി എസുകാരൻ അതു തന്നെയാണ് എ അക്ബറിനെ സേനയിൽ വ്യത്യസ്തനാക്കുന്നത്. കൂടാതെ പദവികൾ തേടി പോകുന്ന ശീലമില്ല അതു കൊണ്ട് തന്നെ നിർണായക ചുമതലകളിൾ അധിക നാൾ ഇരിക്കുന്ന ശീലവും അക്ബറിന് ഇല്ല. രാഷ്ട്രീയക്കാർക്ക് വിധേയനല്ലാതെ വരുമ്പോൾ ഭരണ നേതൃത്വം തന്നെ അപ്രധാന ചുമതലകളിലേക്ക് മാറ്റാറുണ്ട്. കോഴിക്കോട് സംഭവത്തിലും നിലപാടിൽ വെള്ളം ചേർക്കില്ലന്നും ഡി വൈ എഫ് ഐക്കാർ കാണിച്ചത് ഗുണ്ടായിസമാണന്നും അവർ ഒരു സൗജന്യവു എന്നിൽ നിന്നും പ്രതീക്ഷിക്കണ്ടായെന്നും അദ്ദേഹം നിലപാട് എടുക്കുന്നു. ഈ നിലപാടാണ് സി പി എം ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സി പി എം നേതൃത്വത്തിന്റെ നീരസത്തിന് പാത്രമായെങ്കിലും എ അക്ബറിന് ഒരു കുലുക്കവുമില്ല, താൻ ശരിയെന്ന് തോന്നുന്നതേ ചെയ്തിട്ടുള്ളു ഇനിയും അതേ ചെയ്യു എന്ന നിലപാടു തന്നെ.
സ്കൂളിൽ പഠിക്കുമ്പോഴേ വക്കീലാവാനായിരുന്നു അക്ബറിന് ഇഷ്ടം. ബിഎ ഇക്കണോമിക്സ് കഴിഞ്ഞു എറണാകുളം ലോ കോളജിൽ ചേർന്നു.എൽഎൽഎം കഴിഞ്ഞ് ഹൈക്കോടതിയിൽ മൂന്നുവർഷത്തിലധികം പ്രക്ടീസ് ചെയ്തു. അപ്പോഴാണ് അക്ബറിന്റെ ചേചി ഷൈലയ്ക്ക് ഐ.എ.എസ് കിട്ടിയത്. അപ്പോൾ ഷൈല പ്രോത്സാഹിപ്പിച്ചു.''നീ ശ്രമിക്ക്, കിട്ടിയാൽ കിട്ടട്ടെ.''മസൂറിയിലെ ട്രെയിനിങ് ആരംഭിച്ച് ഒരു മാസം പിന്നിട്ട ദിവസം ഷൈല അനിയൻ അക്ബറിന് ഒരു കത്തെഴുതി. 'സിവിൽ സർവീസ് നേടാനുള്ള കഴിവും പ്രാപ്തിയും നിനക്കുണ്ട്. ആ ശക്തി തുണയാകേണ്ട ഒരു കൂട്ടം ആളുകൾ നമ്മുടെ പിന്നിലും. നീ സിവിൽ സർവീസിൽ ചേരണം....' ആ കത്ത് അക്ബർ വായിച്ചത് കണ്ണുകൾ തുറന്നു പിടിച്ചല്ല, മനസ്സ് തുറന്നു വച്ചായിരുന്നു. അക്ബർ അപ്പോൾ എൽഎൽഎം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്തായാലും ചേച്ചിയുടെ ആ കത്ത് തന്നെയാണ് അക്ബറിന്റെ ജീവിതം മാറ്റിമറിച്ചത്.
ചേച്ചിയുടെ ' കത്ത് കിട്ടിയതോടെ അക്ബറിനും സിവിൽ സർവീസിനോട് താൽപര്യമായി. മെയിൻ സബ്ജക്ട് ലോ തന്നെ എടുക്കാമെന്നുള്ളതുകൊണ്ട് വാശിയോടെ പഠിച്ചു. 2004 ൽ എൽ എൽ എം ഫസ്റ്റ് റാങ്കോടെ പാസായി. നിയമത്തിൽ ജെആർഎഫും കിട്ടി. പരീക്ഷ പാസായി അഭിഭാഷകനായി കോടതിയിൽ പ്രാക്ടീസ് ചെയ്തു തുടങ്ങിയ സമയത്ത് രണ്ട് ടെസ്റ്റ് എഴുതിയിരുന്നു, സെയിൽസ് ടാക്സ് ഓഫിസറും മുനിസിപ്പൽ സെക്രട്ടറിയും. രണ്ടും കിട്ടി. മുനിസിപ്പൽ കൗൺസിലിന്റെ കീഴിൽ ജോലി ചെയ്യാൻ താൽപര്യമില്ലാത്തതു കൊണ്ട് സെയിൽസ് ടാക്സ് ഓഫിസറായി ജോയിൻ ചെയ്തു. ആ സമയത്താണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. പിന്നെ സംഭവിച്ചത് ചരിത്രം. 2005 ൽ അക്ബറും 2007ൽ അനുജത്തി ഷൈനയും സിവിൽ സർവീസുകാരായി. അക്ബർ കേരള കേഡർ ഐ.പി. എസും ഷൈന ഹിമാചൽ കേഡർ ഐഎഎസുമാണ്.
ആലുവ കോട്ടപ്പുറം ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്ന അബു മാഷിനും ഭാര്യ സുലേഖയ്ക്കും മൂന്നു മക്കൾ ഷൈല ഐഎഎസ്, അക്ബർ ഐപിഎസ്, ഷൈനമോൾ ഐഎഎസ്. സഹോദരങ്ങൾ മൂന്നു പേരും സിവിൽ സർവീസ് നേടിയ ഇന്ത്യയിലെ അപൂർവ കുടുംബം. പെൺമക്കളെ രണ്ടു പേരെയും അദ്ധ്യാപികമാരാക്കണമെന്നും മകനെ വക്കീലാക്കണമെന്നുമാണ് ആ അച്ഛൻ ആഗ്രഹിച്ചത്. അക്ബർ കുഞ്ഞുന്നാൾ മുതലേ ബാലരമ അമർ ചിത്രകഥയിലെ കഥകൾ വായിച്ച് കഥാപ്രസംഗമാക്കി അവതരിപ്പിക്കുമായിരുന്നു. കർണനും അഭിമന്യുവും പോലെയുള്ള കഥാപാത്രങ്ങൾ അവന് കാണാപ്പാഠമായിരുന്നു. പിന്നെ നന്നായി പ്രസംഗിക്കുകയും ചെയ്യും. അതുകൊണ്ടാണ് അക്ബറിനെ വക്കീലാക്കണം എന്ന പിതാവ് ആഗ്രഹിച്ചത്.'
പക്ഷേ, അദ്ധ്യാപികയാകാനുള്ള തീരുമാനം ചേച്ചി ഷൈല മാറ്റിയതിന് കാരണം . ഒരു ഡൽഹി യാത്രയായിരുന്നു. 'പി.ജിക്ക് എം.ജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്കായിരുന്നു ഷൈലയ്ക്ക്. എക്കണോമിക്സിന് യു.സി. കോളജിന് കിട്ടുന്ന ആദ്യത്തെ റാങ്ക്. പഠിക്കുമ്പോൾ തന്നെ നെറ്റ് എഴുതി. ആ സമയത്ത് അഖിലേന്ത്യാ തലത്തിൽ റിസൾട്ട് തടഞ്ഞു വച്ചു. അടുത്ത തവണ വീണ്ടും എഴുതി. കോഴ്സ് കഴിഞ്ഞ് ജൂണിൽ റിസൾട്ട് വന്നതിന്റെ കൂടെ രണ്ട് പരീക്ഷകളുടെയും റിസൾട്ട് വന്നു, രണ്ടു നെറ്റ്, ഒരു ജെ.ആർ.എഫ് അങ്ങനെ എൻവയോൺമെന്റൽ എക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാൻ തുടങ്ങി. പഠിച്ച കോളേജിൽ തന്നെ ഗസ്റ്റ് ലക്ചററായി ജോലിക്കും ചേർന്നു. ആ സമയത്ത് ഇംഗ്ലീഷ് പത്രത്തിൽ ഒരു പരസ്യം വന്നു, ഇന്ത്യൻ എക്കണോമിക്സ് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അപേക്ഷ ക്ഷണിക്കുന്നു. ടീച്ചർമാർ പറഞ്ഞിട്ട് എഴുതി നോക്കി. ഇന്റർവ്യൂവിനായി ഡൽഹിയിലേക്ക് പോയി. അതാണ് ജീവിതം മാറ്റി മറിച്ച തീരുമാനങ്ങളുടെ തുടക്കമായത്.
ഹിമാചലിൽ പ്രൊബേഷനറി ട്രെയിനിങ്ങും പോസ്റ്റിങ്ങും കഴിഞ്ഞ് ഡെപ്യൂട്ടേഷനിലാണ് അക്ബറിന്റെ അനിയത്തി ഷൈന കേരളത്തിലെത്തിയത്. ഇപ്പോൾ ഹിമാചലിൽ ആണ്. ഭീഷണിക്കോ സ്വാധീനത്തിനോ വഴങ്ങില്ല എന്നും ആദ്യമേ മൂന്നു പേരും തീരുമാനിച്ചിരുന്നു. ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ വിളിക്കും. നിയമവിരുദ്ധമായി ചെയ്യാൻ പറ്റാത്ത കാര്യത്തിന് ആരും നിർബന്ധിച്ചാലു ചെയ്യില്ല. പുറ്റിങ്ങൽ അപകടത്തിന്റെ കാര്യത്തിലും ആ നിലപാടാണ് അന്ന് കൊല്ലം ജില്ല കളക്ടർ ആയിരുന്ന ഷൈന സ്വീകരിച്ചത്. പുറ്റിങ്ങൽ വെടിക്കെട്ടിന് അനുമതി നിഷേധിച്ചപ്പോൾ കുറ്റപ്പെടുത്തിയവർ പോലും അപകടത്തിനു ശേഷം അനുകൂലിച്ചു. മൂന്നു കേഡറുകളിലേക്ക് പിരിഞ്ഞു പോയെങ്കിലും വീട്ടിലെത്തിയാൽ പിന്നെ ഇവർ മൂവരും കോട്ടപ്പുറത്തെ കൂട്ടുകുടുംബമാകും. ഓഫീസിലെ ടെൻഷൻ വീട്ടിലേക്ക് കൊണ്ടു വരാറില്ല.
ജോലിയിൽ വിട്ടു വീഴ്ച ചെയ്യാത്തവർ വീട്ടിൽ വന്ന് ടെൻഷനടിക്കേണ്ട കാര്യമില്ലല്ലോ. പിന്തുണയുമായി ഷൈലയ്ക്കൊപ്പം ഭർത്താവ് റോയ് ഉണ്ട്. അഭിഭാഷകനായ ഇദ്ദേഹം മുംബൈയിൽ ലോ ഫേം നടത്തുന്നു. രണ്ടു മക്കളാണ്, റിമയും റിച്ചയും. അക്ബറിന്റെ ഭാര്യ അമൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ അദ്ധ്യാപിക. മക്കൾ അന്മോലും അഫ്രീനും സ്കൂൾ വിദ്യാർത്ഥികൾ. ഷൈനയുടെ ഭർത്താവ് ഷാനവാസ് മേത്തർ എറണാകുളത്ത് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. പിതാവ് ആഗ്രഹിച്ചതുപോലെ അദ്ധ്യാപികയും അഭിഭാഷകനും ആയില്ലെങ്കിലും ജീവിതത്തിലേക്ക് അഭിഭാഷകരെയും അദ്ധ്യാപികയെയും തിരഞ്ഞെടുക്കാൻ ഇവർക്കായി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്