'നീ എനിക്ക് യുക്രെയിൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സമ്മതം നൽകണമെന്ന്' ഭർത്താവ്; 'റേപ്പ് ചെയ്തോളൂ, പക്ഷേ കോണ്ടം ഇടണം' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് സമ്മതം നൽകി ഭാര്യ; ഓഡിയോ ലീക്കായപ്പോൾ നിഷേധം; റഷ്യൻ സൈനികരുടെ റേപ്പുകൾ കുടുംബവും സൈന്യവും അറിഞ്ഞുകൊണ്ടുതന്നെ!
എം റിജു
കീവ്: എല്ലാ യുദ്ധങ്ങളും സ്ത്രീകൾക്ക് നേരെയുള്ള കൊടിയ അതിക്രമങ്ങളായാണ് അവസാനം മാറുക. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലുമൊക്കെ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ സംഖ്യ പതിനായിരങ്ങളാണ്. ഇപ്പോൾ യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിലും, കണ്ണില്ലാത്ത ക്രൂരതയുടെ വാർത്തകളാണ് പുറത്തുവരുന്നത്. റഷ്യൻ സൈന്യം ഒഴിച്ചുപോയ ബുച്ച നഗരത്തിൽ നിന്നെല്ലാം ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.
ബലാത്സംഗത്തെ കേവലം പട്ടാളക്കാരുടെ ആനന്ദത്തിന് മാത്രമല്ല, യുക്രെയിനെ മാനസികമായി തകർക്കാനും പേടിപ്പെടുത്താനുമുള്ള ഒരു തന്ത്രം കൂടിയായാണ് റഷ്യ ഉപയോഗിക്കുന്നത് എന്നും പാശ്ചാത്യ മാധ്യമങ്ങൾ വിമർശിക്കുന്നു. എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് സിവിലിയന്മാരെ ബലാത്സംഗം ചെയ്യാൻ സൈനിക ജനറൽമാർ തന്നെ അനുമതി നൽകുകയും അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലെന്ന് നിർദ്ദേശം കൊടുത്തതായും ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ അതിലും ഞെട്ടിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തൾ. യുക്രെയിൻ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിനായി അനുമതി നൽകുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ഓഡിയോ ലോകത്തെ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ ഭർത്താക്കന്മാർ ഇത്തരം ക്രൂരതകൾ ചെയ്യുമെന്ന് സത്രീകൾക്ക് പോലും അറിയാമെന്നും എന്നിട്ടും അവർ തടയുന്നില്ല എന്നതും ഞെട്ടിപ്പിക്കുന്നതാണെന്ന് ഇത് പുറത്തുവിട്ട മാധ്യമമായ റേഡിയോ ഫ്രീ യൂറോപ്പ് ചൂണ്ടിക്കാട്ടുന്നു. യുക്രെയിനി സ്ത്രീകളെ തങ്ങളുടെ പട്ടാളക്കാരായ ഭർത്താക്കന്മാർക്ക് അവകാശപ്പെട്ടതാണെന്ന് ഭാര്യമാരെക്കൊണ്ട് കരുതിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറുകയാണ്. യുക്രെയിനികൾ ഇങ്ങനെ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് സാമാന്യ ജനതയെക്കൊണ്ട് വിശ്വസിപ്പിക്കാൻ, റഷ്യൻ പ്രൊപ്പഗൻഡ മീഡിയക്ക് കഴിഞ്ഞുവെന്നും മീഡിയാ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
കോളിളക്കം സൃഷ്ടിച്ച് ഒരു ഓഡിയോ
കഴിഞ്ഞ ആഴ്ച യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസി റഷ്യയിൽ നിന്നും അവരുടെ സൈനികർക്ക് വന്ന ചില കോളുകൾ ചോർത്തി പുറത്തുവിട്ടിരുന്നു. അതിലൊരു കോൾ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ളതായിരുന്നു. റഷ്യയിൽ യുദ്ധത്തിന് വന്ന ഭർത്താവിനോട് ഭാര്യ സംസാരിക്കുന്ന കോൾ ആണ് പുറത്തുവിട്ടത്. യുക്രെയിൻ സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ താൻ അനുമതി ഭർത്താവ് ചോദിക്കുകയാണ്. എന്നാൽ, 'ബലാൽസംഗം ചെയ്യാൻ സമ്മതം. പക്ഷേ, ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കണം' എന്നായിരുന്നു ഭാര്യയുടെ മറുപടി.
ഇത് പുറത്തുവന്നതോടെ ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും യുക്രെയിൻ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന, അവകാശവാദവുമായി റഷ്യൻ മാധ്യമങ്ങളും രംഗത്ത് എത്തി. അതിനിടെയാണ് ബലാത്സംഗം ചെയ്യാൻ സ്വന്തം ഭർത്താവിന് അനുവാദം നൽകിയ റഷ്യൻ യുവതിയെ റേഡിയോ ഫ്രീ യൂറോപ്പ് കണ്ടെത്തിയത്.
യുഎസ് ഗവൺമെന്റ് ഫണ്ട് ചെയ്യുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി എന്ന മാധ്യമസ്ഥാപനമാണ് സംഭവം അന്വേഷിച്ചത്. റോമൻ ബൈകോവ്സ്കി എന്ന 27 -കാരനായ റഷ്യൻ സൈനികനാണ് റഷ്യയിൽ നിന്നും കോൾ വന്നതെന്നാണ് ഈ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാളെ വിളിച്ച് ബലാൽസംഗത്തിന് അനുമതി നൽകിയത് ഭാര്യ ഓൾഗ ബൈക്കോവ്സ്കിയയാണെന്നും റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോർട്ടിൽ പറയുന്നു.
യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസിയാണ് ഇവരുടെ ഫോൺ കോൾ ചോർത്തിയത്. അവരിൽ നിന്നും സംഘടിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് തങ്ങളുടെ റഷ്യൻ സഹപ്രവർത്തകരുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെർസൺ മേഖലയിൽ നിന്നുള്ള കോളാണ് നേരത്തെ പുറത്തുവന്നത്. യുക്രെനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ തനിക്ക് അനുമതി നൽകണമെന്ന് ഒരാൾ പറയുന്നതും ഇത് കേട്ട സ്ത്രീ ചിരിച്ചു കൊണ്ട് സമ്മതം മൂളുന്നതും റെക്കോഡിംഗിൽ കേൾക്കാം. ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി, ഏജൻസി ആദ്യം ദമ്പതികളുടെ ടെലിഫോൺ നമ്പറുകൾ കണ്ടെത്തി. തുടർന്ന്, ഇരുവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തി. തുടർന്ന് ഇരുവരെയും ബന്ധപ്പെട്ടു. തങ്ങൾക്കെതിരായ ആരോപണങ്ങൾ ഇരുവരും നിഷേധിച്ചു. എന്നാൽ തങ്ങളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ശബ്്ദങ്ങളും ബലാൽസംഗ കോളിലെ ശബ്ദങ്ങളും ഒന്നു തന്നെയാണെന്ന് സ്ഥിരീകരിച്ചതായി റേഡിയോ ഫ്രീ യൂറോപ്പ് വ്യക്തമാക്കി.
മകൻ യുക്രെയിനിൽ യുദ്ധത്തിന് പോയിരിക്കുകയാണെന്ന് റോമന്റെ അമ്മ ഐറിന ബൈക്കോവ്സ്കി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കുന്നുണ്ട്. താൻ ഒരു സൈനികനാണെന്ന് അയാളും ടെലിഫോൺ സംഭാഷണത്തിൽ സമ്മതിച്ചു. ക്രിമിയൻ തുറമുഖമായ സെവാസ്റ്റോപോളിലാണ് റോമൻ ഉള്ളത്. ഭർത്താവ് സെവാസ്റ്റോപോളിലാണെന്ന് ഓൾഗ ബൈക്കോവ്സ്കിയും സമ്മതിച്ചു. എന്നാൽ, ഫോൺ കോളിൽ കേട്ട ശബ്ദം തങ്ങളുടേതല്ലെന്ന് ഇരുവരും പറഞ്ഞു. യുദ്ധത്തിൽ പരിക്കേറ്റ ഭർത്താവ് ചികിത്സയിലാണെന്നാണ് ഓൾഗയുടെ വാദം. എന്നാൽ ഇത് തെറ്റാണെന്ന് റേഡിയോ ഫ്രീ യൂറോപ്പ് തെളിയിച്ചു.
ഓഡിയോ ലീക്ക് ആയതോടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ഞെട്ടൽ രേഖപ്പെടുത്തുകയാണ്. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള യുദ്ധകുറ്റകൃത്യങ്ങൾ ഇത് ലോകത്ത് ആദ്യമാണെന്നാണ് ട്വിറ്ററിൽ പലരും പ്രതികരിക്കുന്നത്.
മാനഭംഗപ്പെടുത്തി സ്വസ്തിക ചിഹ്നം പൊള്ളിക്കുന്നു
യുക്രെയിൻ സ്ത്രീകളെ റഷ്യൻ സൈനികർ ബലാത്സംഗം ചെയ്തതായി വ്യാപക ആരോപണം ഉയരുന്നതിനിടയിലാണ് ഈ സംഭവം പുറത്ത് വന്നത്. തന്റെ രാജ്യത്ത് ചെറിയ കുട്ടികൾ അടക്കം പലരും റഷ്യൻ സൈനികരിൽ നിന്ന് ലൈംഗികാതിക്രമങ്ങൾ നേരിടുന്നതായി യുക്രെയിൻ പ്രസിഡന്റ്് വൊളോദിമർ സെലെൻസ്കി ആരോപിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളോടൊന്നും റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബലാത്സംഗം ഒരു യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കുന്നത്. കുറ്റവാളികളായ സൈനികർ പിടിക്കപ്പെട്ടാൽ അന്താരാഷ്ട്ര കോടതിയിൽ വിചാരണ നേരിടേണ്ടി വരും. ബലാത്സംഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, പ്രതികരിക്കാതെ ഇരിക്കുന്ന കമാൻഡർമാരും നിയമത്തിന് മുന്നിൽ തെറ്റുകാരാണ്. റഷ്യ പിന്തിരിഞ്ഞുപോയ യുക്രൈനിലെ ബുച്ച നഗരത്തിൽനിന്ന് ഒക്കെ ക്രൂരമായ ബലാത്സംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലെസിയ വാസിലെങ്കോ എന്ന യുക്രെയിൻ എം പി പറയുന്നത് സ്ത്രീകളെ ക്രൂരമായ ബലാത്സംഗത്തിന് വിധേയരാക്കുന്ന റഷ്യൻ സൈനികർ പിന്നീട് അവരുടെ ദേഹത്ത് സ്വസ്തിക ചിഹ്നത്തിന്റെ രൂപത്തിൽ പൊള്ളൽ ഉണ്ടാക്കുമായിരുന്നത്രെ. ഇങ്ങനെയുള്ള മൃതദേഹങ്ങളും കിട്ടിയിട്ടുണ്ട്.
ഹിറ്റ്ലർക്ക് സമാനമായ കാര്യങ്ങളാണ് യുക്രൈനിൽ പുടിൻ ചെയ്യുന്നത്. ബുച്ചയിൽ നിന്ന് മരിയാപോളിൽ നിന്നുമൊക്കെ പുറത്തുവരുന്ന വിവരങ്ങൾ കൂടി കണക്കിലാക്കുമ്പോൾ റഷ്യൻ സൈന്യം ശരിക്കും നരനായാട്ടുതന്നെയാണ് നടത്തുന്നത് എന്ന് വ്യക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്