ഇതാ ലക്ഷണമൊത്ത ഒരു സ്യൂഡോ സിനിമ! ഡോ ബിജുവിന്റെ 'വെയിൽ മരങ്ങൾ' ഉണ്ടാക്കുന്നത് നിരാശ മാത്രം; ചെരുപ്പിനനുസരിച്ച് കാൽമുറിക്കുന്ന രീതിയിൽ പൊളിറ്റിക്സിന് അനുസരിച്ച് കഥയുണ്ടാക്കുന്നു; നാടിനെ വെള്ളരിക്കാപ്പട്ടണമായി ചിത്രീകരിക്കുന്ന കേരളാ വിരുദ്ധ ചിത്രം; ആശ്വാസമായി ഇന്ദ്രൻസിന്റെ പ്രകടനം
എം റിജു
അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ബോധപൂർവമോ അല്ലാതെയോ കയറിവരുന്ന ഒരു സ്യൂഡോ കേരളമുണ്ട്. സദാ മലബന്ധം അലട്ടുന്നവരെപ്പോലത്തെ മുഖഭാവവുമായി പ്രാഞ്ചിപ്രാഞ്ചിനടക്കുന്ന ,കുത്തിയാൽമാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും, വെളിച്ചത്തോട് അലർജിയുള്ള മട്ടിലുള്ള നരച്ച ഷോട്ടുകളുമൊക്കെയായി, ഒട്ടും ആത്വിശ്വാസമില്ലാത്ത ആളുകൾ ജീവിക്കുന്ന ഒരു കേരളമാണ് അടൂർ സിനിമകളിൽ ഭൂരിഭാഗത്തിലും പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ തിളയ്ക്കുന്ന ജീവിതം ഒരിക്കൽപോലും ക്യാമറയിൽ പകർത്താതെ,
'കയറ്റുമതി' മാത്രം ലക്ഷ്യമിടുന്ന വ്യാജ ചിത്രങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് അടൂർ കാലഘട്ടത്തിന് ശേഷമാണെന്നതിൽ തർക്കമില്ല. അതുവഴി ഇല്ലാതായത് നല്ല സിനിമയെ സ്‌നേഹിക്കുന്ന സിനിമാധാരയാണ്. ചലച്ചിത്രമെന്നാൽ ഒന്നുകിൽ അറുവഷളൻ കച്ചവട ചിത്രങ്ങൾ, അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത ഗരുഡൻ സിനിമകൾ. കച്ചവട സിനിമയെ വെല്ലുവിളിച്ചുകൊണ്ട് കലാമമൂല്യമുള്ള ചിത്രങ്ങൾ എടുക്കുമെന്ന് പറഞ്ഞ് വരുന്നവർ ഒക്കെയും, പിന്നീട് അടൂർ സൃഷ്ടിച്ച ആ വ്യാജ സിനിമകൾ അനുകരിക്കാൻ ശ്രമിക്കുന്നതായി കാണാം. ഇതിന് എറ്റവും നല്ല ഉദാഹരണമാണ് ഡോ ബിജു സംവിധാനം ചെയ്ത, വെയിൽ മരങ്ങൾ എന്ന ചിത്രം.
2019ൽ ചിത്രീകരിച്ച ഈ ചിത്രം ഇപ്പോഴാണ് ആമസോൺ പ്രൈമിലുടെ പൊതുജനത്തിന് കാണാവുന്ന മട്ടിൽ റിലീസ് ആവുന്നത്. ഷാങ്ഹായി ഫെസ്്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം, കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡും നേടിയ ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പടം കാണാൻ തുടങ്ങിയത്. ( ഒരുവേള മന്ത്രി ആർ ബിന്ദു വെയിൽമരങ്ങൾ എവിടെ കാണാൻ കഴിയുമെന്ന് ഡോ ബിജുവിന്റെ പോസ്റ്റിനുതാഴെ കമന്റിട്ടതും വാർത്തയായിരുന്നു) പക്ഷേ തുടങ്ങി പത്തുമിനുട്ടിനുള്ളിൽ തന്നെ കാര്യം പിടികിട്ടി. അടൂർ മോഡലിൽ ഒന്നാന്തരം സ്യൂഡോ സിനിമ. അന്തരിച്ച എം.ജെ രാധാകൃഷ്ണന്റെ ഒന്നാന്തരം ക്യാമറാവർക്കും, ഇന്ദ്രൻസിന്റെ നിയന്ത്രിത അഭിനയവും മാറ്റി നിർത്തിയാൽ ചിത്രത്തിൽ ഒന്നുമില്ല. ഉള്ളുലയ്്ക്കുന്ന, അല്ലെങ്കിൽ ഓർത്തുവെക്കാൻ കഴിയുന്ന ഒറ്റ ഷോട്ടുപോലുമില്ല. എന്നിട്ടും തള്ളിമറയ്ക്കലുകളാണ് ഭീകരം.
ഫലത്തിൽ ഇത് കേരളാ വിരുദ്ധ ചിത്രം
താൻ ശരിയെന്ന് വിശ്വസിക്കുന്ന പൊളിറ്റിക്സിന് അനുസരിച്ച് ഒരു സിനിമയുണ്ടാക്കുക. അല്ലാതെ കഥയുടെ സ്വാഭാവിക പ്രയാണത്തിൽ ഒരു പൊൽറ്റിക്സ് കടന്നുവരികയല്ല ചെയ്യുന്നത്. ചെരുപ്പിനനുസരിച്ച് കാൽമുറിക്കുന്ന രീതി. ഡോ ബിജുവിന് ചിത്രീകരിക്കേണ്ടത് ഒരു ദലിതനായ കൂലിവേലക്കാരൻ കേരളത്തിൽ നേരിടുന്ന പ്രതിസന്ധികളാണ്. അയാൾ പീഡിപ്പിക്കപ്പെടണം എന്ന മൂൻവിധിയോടെയാണ് തിരക്കഥ തയ്യാറാക്കുന്നത്. അനുദിനം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു തുരുത്തിലാണ്, റോഡ് പണിചെയ്ത് കുടുംബം പുലർത്തുന്ന ഇന്ദ്രൻസിന്റെ നായക കഥാപാത്രവും, ഭാര്യയും ( സരിത കുക്കു), മകനും (മാസ്റ്റർ ഗോവർധൻ) കഴിയുന്നത്. തുരത്ത് മുങ്ങുമെന്ന് സർക്കാർ മുന്നറിയപ്പ് നൽകിയതിനാൽ ഭൂരിഭാഗംപേരും അവിടം വിട്ട് പോയിക്കഴിഞ്ഞിരുന്നു. എന്നിട്ടും പോകൻ ഇടമില്ലാതെ കുറച്ച് കുടുംബങ്ങൾ മാത്രം അവിടെ കഴിയുന്നു. ( അങ്ങനെ ഒരിടം കേരളത്തിൽ എവിടെയാണാവേ ഉള്ളത്) ചിത്രം തുടങ്ങുന്നതുതന്നെ ഒരു പെരുമഴക്കാലത്താണ്. ഒരു രാത്രി തുരത്തിനെ പൂർണ്ണമായും കായൽ എടുക്കയാണ്. ഇവിടുത്തെ പത്തോപതിനഞ്ചോ വീട്ടുകാരുടെ എല്ലാം നഷ്ടമാവുന്നു. അവർ ജന്മാനാട്ടിൽ അഭയാർഥികളായി ഒരു സ്‌കൂളിലേക്ക് മാറ്റപ്പെടുന്നു.
ഇനിയാണ് തനി അത്ഭുദം. സർക്കാരും പൊതുസമൂഹവും ഈ പാവങ്ങളെ പൂർണ്ണമായും കൈയൊഴിയുകയാണ്. ഈ ക്യാമ്പ് ഒരാഴ്ച കൂടിയെ കാണൂ എന്നും അതിനുശേഷം നിങ്ങൾ ബന്ധുക്കളുടെ വീട്ടിലേക്കോ മറ്റോ മാറിക്കോ എന്ന് പറഞ്ഞ് സർക്കാർ പ്രതിനിധി കൈ മലർത്തുകയാണ് ! നോക്കണം എത്രകൂരവും കേരളാ വിരുദ്ധവും ആണിതെന്ന് നോക്കണം. അത്ര മോശമാണോ, കേരളം. ഇവിടെ രാഷ്ട്രീയ പാർട്ടികളും ഭരണ സംവിധാനവും ഒന്നുമില്ലേ. കേരളത്തെ ഒരു വെള്ളരിക്കാപ്പട്ടമാക്കി ചിത്രീകരിച്ചാൽ സായിപ്പിന്റെ സിമ്പതി കിട്ടും എന്ന് കരുതി എന്തും കാണിച്ചുവെക്കരുത്. ഒരു തുരുത്ത് മുഴുവൻ മുങ്ങിയാൽ എത്രമാത്രം മാധ്യമ ശ്രദ്ധയായിരിക്കും അതിന് കിട്ടുക. രണ്ട് പ്രളയം അതിജീവിച്ചവരാണ് നാം. സർക്കാർ മെഷിനറി മാത്രമല്ല, എത്രയെത്ര സ്വകാര്യ വ്യക്തികളും തങ്ങളുടെ ജീവിതം തൃണവത്ക്കരിച്ചുകൊണ്ട് സഹായത്തിന് ഓടിയെത്തിയ നാടാണിത്. ആ നാടിനെ ഇങ്ങനെ അപമാനിക്കണോ.
കാലതാമസം ഉണ്ടാവും. ഭരണ നിർവഹണത്തിൽ പാളിച്ചകൾ ഉണ്ടാവും. എന്നാലും ഒരു തുരത്തു മുഴുവൻ മുങ്ങിപ്പോയിട്ടും തിരുഞ്ഞുനോക്കാത്തവർ ആണോ കേരളീയ പൊതുസമൂഹം. നാണക്കേടാണ് ബിജു സാറെ ഇങ്ങനെയൊക്കെ ചിത്രീകരിക്കുന്നത്.
ആധാർകാർഡ് ഇല്ലാത്തിനാൽ തുരുത്തിലുള്ളവർക്ക് ആനൂകൂല്യം കിട്ടില്ല എന്നും ചിത്രത്തിൽ പറയുന്നുണ്ട്. കേരളത്തിൽ ആധാർകാർഡ് ഇല്ലാത്തവർ എത്രപേരുണ്ട്. ഇനി ആധാർ യാതൊരു ആനുകൂല്യത്തിനുമുള്ള അവസാന വാക്കല്ല ബിജുസാറെ. സിനിമയൊക്കെ എടുക്കുന്നതിന് മുമ്പ് ഇത്തരം അടിസ്ഥാന കാര്യങ്ങളൊക്കെ ഒന്ന് പഠിക്കേണ്ടെ. റേഷൻകാർഡോ, വോട്ടർകാർഡോ അടക്കം എന്തെങ്കിലും ഒന്നുമതി പ്രളയ ദുരിതാശ്വാസമൊക്കെ അനുവദിച്ച് കിട്ടാൻ. ഇനി തുരുത്തിലെ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി താമസിക്കുന്നവരുടെ കാര്യമാണെങ്കിൽ ഒരുപക്ഷേ അത് ശരിയാവുമായിരുന്നു. പക്ഷേ സിനിമയിൽ ഇവരെ ചിത്രീകരിക്കുന്നത് വർഷങ്ങളായി ഈ പ്രദേശത്തെ താമസക്കാർ ആയാണ്. പക്ഷേ ഭരണകൂട ഭീകരത ചിത്രീകരിക്കാനുള്ള വ്യഗ്രതയിൽ ഡോ ബിജു സാഹചര്യങ്ങൾ ഒന്നു പഠിക്കാതെ എന്തൊക്കെയൊ എഴുതിവിട്ടു. ഇങ്ങനെ വരുമ്പോൾ അത് ഫലത്തിൽ ഒരു കേരളാ വിരുദ്ധമായ ചിത്രം ആവുകയാണ്. വളരെ മോശം ആയ ഒരു ഇമേജ് ആണ് ഇതുകാണുന്ന വിദേശികൾക്ക് കിട്ടുക. പെറ്റനാടിനെ ഡാഷ് ആക്കുന്ന ഒരു തരം പരിപാടിയായിപ്പോയി ബിജുസാറെ ഇത്!
ഭരണകൂട ഭീകരതാ പൊളിറ്റിക്സിന്റെ അസ്‌ക്യത
അതുപോലെ തന്നെ ഒട്ടും ചേരാത്ത ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. പൊലീസ് ഭീകരത ഇത്തരം 'മനുഷ്യാവകാശ' ചിത്രങ്ങളുടെ അടിസ്ഥാനമാണെല്ലോ. ഒരു ബ്ലോക്കും സൃഷ്ടിക്കാതെ റോഡിന്റെ ഒരു ഓരത്ത് നിലക്കടലക്കച്ചവടം ചെയ്യുന്ന പയ്യനെ പൊലീസ് തെറി പറയുകയാണ്. അത് അവിടെ നിന്ന് ചുരുട്ടിക്കെട്ടാൻ പറയുന്നു. ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് ഭീഷണിപ്പെടുത്തുന്നു. അതുപോലെ അവന് 12 വയസ്സാണ് എന്ന് അറിയുമ്പോൾ, ബാലവേലക്ക് കേസ്് എടുക്കുമെന്നാണ് പൊലീസ് പിതാവിനെ ഭീഷണിപ്പെടുത്തുന്നത്. ഒരു മലയാളിയായ 12 വയസ്സുകാരൻ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്ത് ജീവിക്കുന്നത്, ഈ സോഷ്യൽ മീഡിയയുടെ കാലത്ത് കേരളത്തിൽ എവിടെയാണ് ബിജു സാറെ. നേരെത്ത ഹനാൻ എന്ന പെൺകുട്ടി മത്സ്യവിൽപ്പന നടത്തിയപ്പോൾ അവൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സ്നേഹവും കാരുണ്യവും നിറഞ്ഞ് കവിഞ്ഞതും, ഒരു പാട് സഹായങ്ങൾ കിട്ടിയതും ഓർമ്മയില്ലേ. ഇവിടെ എത്തുന്ന നാടോടി ബാലന്മാരെപ്പോലും ചൈൽഡ് ലൈൻ പ്രവർത്തകർ ബാലവേലയിൽനിന്ന് മോചിപ്പിക്കുന്ന കാലത്താണ്, ഒരു മലയാളിപ്പയ്യൻ പരസ്യമായി ബാലവേല ചെയ്യുന്നത്! സാധാരണ ഗതിയിൽ ഇത്തരം ഒരു കട്ടിയെ കണ്ടാൽ ഏത് പൊലീസുകരനും ആദ്യം ചെയ്യുക കുട്ടിയെ ബാലവേലയിൽനിന്ന് മോചിപ്പിക്കുക എന്നതാണ്. പക്ഷേ അങ്ങനെ വന്നില്ലെങ്കിൽ മാത്രമല്ലേ സായിപ്പിന്റെ മാർക്ക് കിട്ടൂ. അപ്പോൾ മാത്രമല്ലേ ചിത്രത്തിന്റെ എക്സ്പേർട്ട് ക്വാളിറ്റി വർധിക്കൂ.
വീട് നഷ്ടമായ കുടുംബത്തെയും സർക്കാരോ സുമനസ്സുകളോ ആരും സഹായിക്കുന്നില്ല. അങ്ങനെ അയാൾ ഒരു സുഹൃത്ത് വഴി ഒരു വീട് ഒപ്പിക്കുന്നു. ആ വീടാകട്ടെ ഒറ്റമകനെ പൊലീസുകാർ തല്ലിക്കൊന്ന അമ്മയുടെ വീടാണ്. ആ മകന്റെ മുറിയാണ് വാടകയൊന്നുമില്ലാതെ താമസിക്കാൻ ഈ കുടുംബത്തിന് നൽകുന്നത്. കാര്യങ്ങൾ എങ്ങനെ ഒത്തുവരുന്നുവെന്ന് നോക്കുക! പഴയ 'അമ്മ അറിയാൻ' കാലമാണ് ഓർമ്മവരുന്നത്.
ഭരണകൂട ഭീകരത കഴിഞ്ഞാൽ പിന്നെ ഇച്ചരി ജാതി പൊൽറ്റിക്സ് വിതറണം. ജാതി വിവേചനം തീർത്തും നിർമ്മാർജനം ചെയ്ത നാടൊന്നുമല്ല കേരളം. പക്ഷേ അത്തരം ഒരു പ്ലോട്ട് പറയുമ്പോൾ അതിന് വിശ്വസനീയത വേണ്ടെ. ഇന്ദ്രൻസിന്റെ കഥാപാത്രം ഒരു ബസ് യാത്രക്കിടെ പോക്കറ്റടിക്കാരൻ എന്ന് പറഞ്ഞ് പിടിക്കപ്പെടുന്നു. അയാളുടെ നിറം തന്നെയാവണം പ്രശ്നം. അവിടെ സ്റ്റേഷനിലുണ്ട് കടലക്കച്ചവടത്തിന്റെ വൈരാഗ്യമുള്ള അതേ പൊലീസുകാരൻ. കൈയിൽനിന്ന് ഒന്നും കിട്ടിയില്ലെങ്കിലും അയാൾക്ക് ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വരുന്നു. പിറ്റേന്ന് പരാതിക്കാരന്റെ വീട്ടിൽനിന്ന് പഴ്സ് കിട്ടിയതിനാൽ അയാളെ പറഞ്ഞു വിടുന്നു. ഇത് ഒട്ടും വിശ്വസനീയമല്ല. സമാനമായ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ( തിരുവനന്തപുരത്ത് പിങ്ക് പൊലീസ് പെൺകുട്ടിയെ കള്ളിയാക്കിയ സംഭവം തന്നെ ഉദാഹരണം) പക്ഷേ അതൊന്നും പഠിച്ച് ഗൃഹപാഠം ചെയ്യാൻ ബിജു തയ്യാറായില്ല. ആദ്യമേ തന്നെ ഭരണകൂട ഭീകരതയും ജാതി ഭീകരതയും സമാസമം ചേർത്ത് പാകം ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. ജയിലിൽ അംബേദ്ക്കറുടെ ഫോട്ടോക്ക് താഴെ ഇന്ദ്രൻസിന്റെ ഒരു ഷോട്ട് വേണം. അതിനുള്ള കഥാപരമായ തത്രപ്പാടാണ് ഇതൊക്കെ. ഒരു പൊളിറ്റികസ് ആദ്യമേ പിടിക്കുക. എന്നിട്ട് അതിന് അനുസരിച്ച് കഥയുണ്ടാക്കുക. ഗംഭീരം തന്നെ.
ഇന്ദ്രൻസിന്റെത് അർഹിക്കുന്ന അംഗീകാരം
തീർന്നില്ല ചിത്രത്തിലെ കേരളാവിരുദ്ധത. അങ്ങനെ ഈ നാട്ടിലെ മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളും, ഭരണകൂട-ജാതി ഭീകരതയും താങ്ങാൻ കഴിയാതെ നമ്മുടെ കഥാനായകനും കുടുംബവും നാടുവിടുകയാണ്. കേരളത്തിലേക്ക് ധാരാളം ബംഗാളികളും ബീഹാറികളുമെല്ലാം ഒഴുകിവരുന്നകാലത്ത് ഒരു മലയാളികൂടുംബം ജോലിക്കായി ഹിമാചലിലേക്ക് പോവുകയാണ്. അതും റോഡ് പണി തൊട്ട് ഹോട്ടൽ പണിവരെ എല്ലാം അറിയുന്ന ഒരാൾ. മാന്വൽ ജോലികൾ ചെയ്യുന്നവർക്കൊക്ക കേരളത്തിൽ എന്തെങ്കിലും തൊഴിലവസരം കുറവുണ്ടോ. ഉണ്ടെങ്കിൽ ഇത്രമാത്രം അതിഥി തൊഴിലാളികൾ ഈ നാട്ടിൽ എത്തില്ലായിരുന്നല്ലോ. ഇനി ഇവർക്ക് ഹിമാചലിലെ ആപ്പിൾ തോട്ടത്തിൽ കിട്ടുന്ന കൂലിയാണ് ഗംഭീരം. പുരുഷന് വെറും 3500 മാസ ശമ്പളം. സ്ത്രീക്ക് 2500, കുട്ടിക്ക് ആയിരം. ആകെ വെറും 7000 ഉലുവയാണ് പ്രതിമാസം ശമ്പളം. ഇതിനാണ് ഒരാൾക്ക് 750 രൂപ കൂലിയുള്ള കേരളത്തിൽനിന്ന് ഹിമാചലിലേക്ക് വണ്ടി കയറുന്നത്! തലക്ക് വെളിവുള്ള ഒരാൾക്ക് ഇതുപോലെ കഥ എഴുതാൻ കഴിയുമോ.
ഇനി 12 വയസ്സുള്ള മകനെ സ്‌കൂളിൽ വിടാതെ ബാലവേലചെയ്യിക്കുന്ന ആ പിതാവിന്റെ മനസ്സും നാം കാണാതെ പോകരുത്. രണ്ടുവശവും തളർന്ന് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു വ്യക്തിയോട് ചോദിച്ചാൽപോലും, തന്റെ മക്കൾ സ്‌കൂളിൽപോയി പഠിച്ച് വലിയ ആളാകണമെന്നാണ് ആഗ്രഹം പറയുക. ചരുക്കിപ്പറഞ്ഞാൽ അടിമുടി വ്യാജമാണ് ഈ സിനിമയുടെ കഥ.
പക്ഷേ കഥയും തിരക്കഥയും പാളിയിട്ടും വേറിട്ട ക്രാഫ്റ്റ്കൊണ്ട് ചിത്രത്തെ രക്ഷിച്ചെടുക്കാൻ സംവിധായകന് കഴിയുന്നില്ല. ഇന്ദ്രൻസിന്റെ അസാധാരണമായ അഭിനയ ചാതുരി മാത്രമാണ് മനസ്സിൽ തങ്ങിനിൽക്കുന്നത്. ഒപ്പം അഭിനയിച്ച സരിത കുക്കുവും മാസ്റ്റർ ഗോവർധനും മോശമാക്കിയില്ല. അതുപോലെ എം.ജെ രാധകൃഷ്ണൻ എന്ന അകാലത്തിൽ പൊലിഞ്ഞ മാസ്റ്റർ ക്യാമറാന്റെ ഫ്രയിമുകളും ശ്രദ്ധേയമാണ്. മികവുകൾ അവിടെ തീരുന്നു. പക്ഷേ എന്നിട്ടും ഇതുപോലെ ഒരു ചിത്രത്തിന് എന്തുകൊണ്ട് ഇത്രയും അവാർഡുകൾ കിട്ടി എന്നതിന് 'അടൂർ സിൻഡ്രോം' എന്ന് തന്നെയാണ് മറുപടി. ദേശീയ അവാർഡ് കിട്ടിയ മരക്കാറിന്റെയൊക്കെ സ്ഥിതി നാം കണ്ടു. അതിന്റെയൊക്കെ ഒരു എക്സ്റ്റൻഡഡ് അന്താരാഷ്ട്ര വേർഷൻ.
അവസാനമായി ഒരു കാര്യം പറയട്ടെ. കാട് പൂക്കുന്ന നേരം എന്ന ഒന്നാന്തരം സിനിമയെടുത്തയാളാണ് ഡോ.ബിജു. സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാർഡ് കിട്ടിയ പേരറിയാത്തവരും കൊള്ളാം. ബാക്കിയുള്ള വീട്ടിലേക്കുള്ള വഴിയും, ആകാശത്തിന്റെ നിറവും, എൻഡോസൾഫാൻ പ്രമേയമായി എടുത്ത ചിത്രവുമൊക്ക വലിയ നിരാശയാണ് സമ്മാനിച്ചത്. കാട് പൂക്കുന്ന നേരം പോലുള്ള ഒരു ഗംഭീര ചിത്രവുമായി ഡോ ബിജുവിന് തിരിച്ചുവരാൻ കഴിയട്ടെ.
വാൽക്കഷ്ണം: ഇതുപോലെ ഒരു സ്യൂഡോ സിനിമ നേരത്തെ കണ്ടത് ജയരാജിന്റെ 'നിറയെ തത്തകൾ ഉള്ള മരം' എന്ന ചിത്രമായിരുന്നു. ഇതുപോലെ ഒരു ബാലൻ അച്ഛനും മുത്തച്ഛനും ഒക്കെയുള്ള ഒരു കുടുംബത്തെ, ഒരു യന്ത്രവത്കൃതബോട്ടിൽ മീൻപിടിച്ച് പോറ്റുന്ന കദന കഥ. ഇവിടെയും ആശയത്തിന് തൂക്കമൊപ്പിച്ച് സിനിമയെടുക്കുന്നതാണ് കണ്ടത്. രാഷ്ട്രീയമായി രണ്ട് വിരുദ്ധ ധ്രുവങ്ങളിൽനിൽക്കുന്നവരാണ് ഡോ ബിജുവും, ജയരാജും. എന്നിട്ടും അവരുടെ ചിത്രങ്ങളിൽ വരുന്ന സമാനകൾ നോക്കുക.
Stories you may Like
- നേരമംഗലത്തെ കടത്തുകാർ രക്ഷപ്പെട്ടേക്കും
- നേര്യമംഗലം റെയ്ഞ്ച് വിവാദമരംമുറിയിൽ അന്വേഷണം വെറും തട്ടിപ്പ്
- നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ അനധികൃത മരംമുറിയിൽ അന്വേഷണം
- അരിക്കൊമ്പന് പിറകെ പാഞ്ഞ് വനംവകുപ്പ്; കാട് വെട്ടിത്തെളിച്ച് കീശ വീർപ്പിച്ച് കാട്ടുകള്ളന്മാർ
- മുട്ടിലിൽ മുറിച്ചുകടത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള 104 ഈട്ടി മരങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍