- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ പെൺകുട്ടിയുടെയും മൃതദേഹം കിട്ടി; പതിനൊന്നുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി; മരണമടഞ്ഞത് ബന്ധുക്കളായ പെൺകുട്ടികൾ
മലപ്പുറം: ആനക്കയം പന്തല്ലൂർ മില്ലുംപടിയിൽ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുെൈസന്റെ മകൾ ഫാത്തിമ ഇഫ്റത്ത് (19), ഹുെൈസന്റെ സഹോദരൻ അബ്ദുറഹ്മാെന്റ മകൾ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അൻവറിന്റെ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട പാലിയൻകുന്നത്ത് വീട്ടിൽ അബ്ദുല്ലക്കുട്ടിയുടെ മകൾ അൻഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത് കുട്ടികളാണ് പുഴയിലിറങ്ങാൻ ഒരു കിലോമീറ്റർ അകലെയുള്ള കരിയംകയം കടവിലേക്ക് പോയത്. പിന്നാലെ അബ്ദുറഹ്മാനും പോയി. അബ്ദുഹ്മാൻ എത്തുന്നതിന് മുമ്പ് കുട്ടികൾ പുഴയിലിറങ്ങി. ഇതിനിടെയാണ് നാലുപേർ ഒഴുക്കിൽപ്പെട്ടത്.അബ്ദുറഹിമാൻ ഇറങ്ങി മൂന്നുപേരെയും ചേർത്തുപിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കിൽപ്പെട്ടു.
മറുകരയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്ദുല്ല നാസർ സഹോദരങ്ങളെയും മറ്റും വിളിച്ചുവരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.സീനത്താണ് ഫാത്തിമ ഇഫ്റത്തിന്റെ മാതാവ്. ഹുദ പർവിൻ, അഫ്താബ്, ഷഹദിയ എന്നിവരാണ് സഹോദരങ്ങൾ. ഫാത്തിമ ഫിദയുടെ മാതാവ്: ഫസീല. ഫാത്തിമ ഹിബ, മുഹമ്മദ് ജിഷ്തി, മുഹമ്മദ് ഫാകിഹ് എന്നിവരാണ് സഹോദരങ്ങൾ. റസീനയാണ് ഫസ്മിയ ഷെറിന്റെ മാതാവ്. സഹോദരങ്ങൾ: അസ്ഹബ്, അസ്ലഹ്, അസ്നാഹ്. പോസ്റ്റുമോർട്ട ശേഷം വെള്ളിയാഴ്ച പന്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.