നാട്ടിലെ ജനങ്ങൾക്ക് തീപിടിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും; വിദേശത്തേക്ക് കയറ്റുമതി വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലും! പെട്രോൾ വില 100 രൂപയിലേക്ക് കുതിക്കുമ്പോൾ എന്തുകൊണ്ട് ഈ ശ്മശാന മൂകത? പി.സി.സിറിയക് ഐഎഎസ് എഴുതുന്നു
പി.സി.സിറിയക് ഐഎഎസ്
പെട്രോൾ വില 100 രൂപയിലേയ്ക്കോ?
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില സർവകാല റിക്കാർഡുകൾ ഭേദിച്ചുകൊണ്ട് ലിറ്ററിന് 90 രൂപയും കടന്ന് സെഞ്ച്വറി അടിച്ച് 100 തികച്ച് അതും ഒരു ആഘോഷമാക്കാനോ മോദി സർക്കാരിന്റെ പുറപ്പാട്?
കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രസ്താവിച്ചു, ഇവിടെ വില കൂടിയത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടിയതുകൊണ്ടാണെന്ന്. ആവശ്യമുള്ള ക്രൂഡോയിലിന്റെ 800 ശതമാനവും ഇറക്കുമതി ചെയ്യേണ്ട നമുക്ക് മറ്റെന്ത് ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്. മന്ത്രി പറഞ്ഞത് നേരാണോ?
ഇപ്പോൾ നാം ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ വില 52 ഡോളർ മാത്രം. ഡോ. മന്മോഹൻ സിങ്ങിന്റെ കോൺഗ്രസ് ഭരണകാലത്ത് 152 ഡോളറായിരുന്നുവില. അന്ന് ഇവിടെ പെട്രോൾ വില 70 രൂപ. അപ്പോൾ മന്ത്രി പറയുന്നത് നുണയോ? കോവിഡ് 19 കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് ക്രൂഡിന്റെ വില 40 ഡോളർ തലത്തിലേയ്ക്ക് താഴ്ന്നിരുന്നു. അവിടെ നിന്നും ഉയർന്ന് അത് 50 ഡോളറിലെത്തിയതാണ്. പെട്രോളിന്റെ വിലക്കയറ്റത്തിന് യഥാർത്ഥ കാരണം, കേന്ദ്ര സർക്കാർ പെട്രോൾ/ഡീസലിന്മേലുള്ള എക്സൈസ് തീരുവ ഉയർത്തിയത് മാത്രമാണ്.
ഇന്നത്തെ ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ക്രൂഡ് വാങ്ങി നമ്മുടെ റിഫൈനറികൾ അത് ശുദ്ധീകരിച്ച് പെട്രോൾ ഉല്പാദിപ്പിക്കാനുള്ള ചെലവ് 35-36 രൂപ മാത്രമേ വരൂ. ഡീസലിന് ഇത് രണ്ടോ മൂന്നോ രൂപ കൂടി ആയേക്കാം. ഇതിന്മേൽ വൻ തോതിൽ എക്സൈസ് തീരുവ ചുമത്തുന്നതുകൊണ്ടാണ് വില ഉയരുന്നത്. ഈ ഉയർന്ന വിലയിന്മേൽ സംസ്ഥാന സർക്കാരുകൾ അവരുടെ മൂല്യവർദ്ധിത നികുതി (VAT - വാല്യൂ ആഡഡ് ടാക്സ്) ചുമത്തുന്നു. ഇന്ന് നാം 90 രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ അതിൽ 60 രൂപയും നികുതിയാണ്. അതിന്റെ നാലിലൊരു ഭാഗം സംസ്ഥാന സർക്കാരുകളുടെ നികുതിയും.
വിലക്കയറ്റത്തിന് കാരണം, നികുതി ഉയർത്തിയത് മാത്രമാണ്. അപ്പോൾ കേന്ദ്രമന്ത്രി പറയേണ്ട ന്യായം എന്തെന്നോ? കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിലെ വ്യവസായ, ബിസിനസ്, തൊഴിൽ, സേവന മേഖലകളാകെ തകർന്നു. അതൊടെ സർക്കാരിന്റെ നികുതി വരുമാനവും ഇടിഞ്ഞു. നഷ്ടം നികത്താൻ വഴി തേടേണ്ടേ? നികുതി വരുമാനത്തിലുണ്ടായ കുറവ് വീണ്ടെടുക്കാൻ കേന്ദ്രം കണ്ട എളുപ്പവഴിയാണ് പെട്രോളിയം മേഖലയെ കൂടുതൽ നികുതിക്ക് വിധേയമാക്കുന്നത്. പ്രതിദിനം മുപ്പതും, നാല്പതും പൈസ കണ്ട് നികുതി ഉയർത്തുന്നു. ചെറിയ ഡോസിൽ ഉള്ളിൽ ചെല്ലുന്നത് വിഷമാണെങ്കിലും, അതിന്റെ ഫലം ജനത്തിന് കാണാനും, അറിയാനും, വേദനിക്കാനും ഉടനേ ഇടയാകില്ലല്ലോ. ( ഈ ഡെയ്ലി ഡോസ് പ്രയോഗം തുടങ്ങിയത് പക്ഷെ, യുപിഎ സർക്കാരായിരുന്നു).
കോവിഡിന്റെ തുടക്കത്തിൽ ലോകത്തിലേറ്റവും കർക്കശമായ ലോക്ക് ഡൗൺ അനുഭവിക്കേണ്ടി വന്നത് പാവം ഇന്ത്യക്കാരായിരുന്നു. അതും വെറും നാല് മണിക്കൂറിന്റെ മുന്നറിയിപ്പോടെ. ലോക്ക് ഡൗൺ കഠിനമായതോടെയാണ് സമ്പദ് വ്യവസ്ഥ മുഴുവൻ നിശ്ചലമായതും എല്ലാ മേഖലകളും തകർച്ചയെ നേരിടേണ്ടി വന്നതും. അങ്ങനെ ജോലിയും കൂലിയും നഷ്ടപ്പെട്ട് ശിക്ഷയനുഭവിച്ചുകഴിയുന്ന ജനങ്ങളെ സർക്കാർ വീണ്ടും ശിക്ഷിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതോടെ നിത്യോപയോഗ വസ്തുക്കൾ ഉൾപ്പെടെ സർവസാധനങ്ങളുടെയും വില ഉയരുകയാണ്.
കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി ഉയരുന്നതോടെ സംസ്ഥാന സർക്കാരുകളുടെ മൂല്യവർദ്ധിത നികുതി വരുമാനവും ഉയരുന്നു. അതുകൊണ്ടായിരിക്കാം സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള കക്ഷികളെല്ലാം, പെട്രോൾ വിലക്കയറ്റത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടപ്പിക്കാതെ, കിട്ടുന്ന തുക വാങ്ങിയെടുത്ത് മുൻപോട്ട് പോകാൻ ശ്രമിക്കുന്നത്.
കോൺഗ്രസിന്റെ ഭരണകാലത്ത് ക്രൂഡിന്റെ വില 150 ഡോളറിൽ എത്തുകയും ഇവിടെ പെട്രോൾ വില 70ന് മുകളിലേയ്ക്ക് കയറുകയും ചെയ്തപ്പോൾ ബിജെപി നടത്തിയ ശക്തമായ പ്രതിഷേധപ്രകടനങ്ങളും സമരങ്ങളും അവർ സൗകര്യപൂർവം മറക്കുകയാണ്. പക്ഷെ ജനം മറന്നിട്ടില്ല. നഗരവീഥികളിലൂടെ കാളവണ്ടിയോടിച്ചും, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് ജാഥയായിച്ചെന്ന് ബൈക്കുകൾ ഓടിച്ചു കയറ്റിയതും ഓർക്കുന്നവരുണ്ട്.
ഇന്ന് ക്രൂഡിന്റെ വില അന്നത്തെ 150 ഡോളറിന്റെ മൂന്നിലൊരു ഭാഗം മാത്രമായി നിൽക്കുമ്പോളാണ് നാം 90 രൂപക്ക് പെട്രോൾ വാങ്ങേണ്ടി വരുന്നത് എന്ന് വിളിച്ചു പറയേണ്ട പ്രതിപക്ഷത്തിന്റെ ദുർബലമായ ശ്രമങ്ങൾ കണ്ട് ജനം മൂക്കത്ത് വിരൽ വയ്ക്കുന്നു. അന്നു ബിജെപിയുടെ സമരപരിപാടികൾക്ക് ആഘോഷ പൂർവമായ പ്രചരണം നൽകിയ മാധ്യമങ്ങൾക്കും ഇന്ന്, ഇത് ഒരു വലിയ വിഷയമല്ല. നമ്മുടെ നഗരങ്ങളിലും, ഗ്രാമാന്തരങ്ങളിലും പ്രതിഷേധക്കാരുടെ ബഹളവുമില്ല. ഈ കഠിനമായ വിലക്കയറ്റം ആരെയും വേദനിപ്പിക്കുന്നില്ലേ? എന്തുകൊണ്ട് ഈ ശ്മശാന മൂകത?
മാധ്യമങ്ങളോട് ചോദിച്ചു നോക്കൂ, അവർ പറയും പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. ശക്തമായ പ്രതികരണവും, ഇടപെടലും അവരുടെ ഭാഗത്ത് കാണുന്നില്ല. വാർത്തകൾ സൃഷ്ടിക്കുന്ന പ്രകടനങ്ങളുമില്ല. അപ്പോൾ ഞങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യാനാണ്?
പ്രതിപക്ഷത്തോട് ചോദിച്ചാൽ അവർ പറയും ഞങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ, മാധ്യമങ്ങളൊന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ല. അവരെല്ലാം സർക്കാരിന് ഒരു അനിഷ്ടവും വരാതെ സൂക്ഷിച്ചു പ്രവർത്തിക്കുന്ന സ്ഥിതിയിലായിക്കഴിഞ്ഞിരിക്കുന്നു. അവരെ വരുതിയിൽ നിറുത്തുവാനുള്ള തന്ത്രങ്ങൾ വിജയകരമായി ബിജെപി പയറ്റുന്നു.
ഏതായാലും കഷ്ടപ്പെടുന്നത് പാവങ്ങളെക്കാൾ മദ്ധ്യതരക്കാരാണ്. മിഡിൽ ക്ലാസ് എന്ന് വിവരിക്കപ്പെടുന്ന ഇക്കൂട്ടർക്ക് ഒരു ചെറിയ കാറോ, ടൂവീലറോ സ്വന്തമായി ഉണ്ടായിരിക്കും. പരിമിതമായ വരുമാനം കൊണ്ട് ബുദ്ധിമുട്ടി, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എക്കാലവും പാടുപെടുന്ന ഇവർക്ക് പെട്രോൾ വിലക്കയറ്റം കനത്ത പ്രഹരം തന്നെയാണ്. പക്ഷെ, ഉത്തരേന്ത്യയിൽ ഈ മദ്ധ്യവിഭാഗം ബഹുഭൂരിപക്ഷവും പ്രധാനമന്ത്രി നരന്ദ്രമോദിയുടെ ഭക്തരാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഏത് കഠിന നടപടിയെടുക്കാനും ഭയമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവരുടെ വോട്ട് നേടാനുള്ള വിഭാഗീയ വികാരം ഉണർത്തൽ എന്ന പഴയ ആയുധവും കൈവശമുണ്ടല്ലോ. അവരിൽ നിന്നും വലിയ പ്രതിഷേധ പ്രകടനമൊന്നും ഉണ്ടാകുമെന്ന് ബിജെപിക്ക് ഭയപ്പെടാനില്ല എന്നർത്ഥം.
കോൺഗ്രസ് പാർട്ടിയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവില അവരുടെ ഭരണകാലത്ത് 150 ഡോളറിൽ എത്തിയപ്പോളത്തെ സ്ഥിതിയും അത് 50 ഡോളർ മാത്രമായി നിൽക്കുന്ന ഇന്നത്തെ സ്ഥിതിയും താരതമ്യം ചെയ്ത് ജനങ്ങൾക്ക് കാര്യം എളുപ്പം മനസിലാകുന്ന വിധത്തിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല. മാധ്യമങ്ങൾക്ക് പടംപിടിച്ച് കാണിക്കാൻ സഹായകരമായ നിറപ്പകിട്ടുള്ള കാളവണ്ടി ജാഥകളോ സൈക്കിൾ യാത്രകളോ സംഘടിപ്പിക്കുന്നുമില്ല.
ഈ തമാശ നിങ്ങൾ കേട്ടില്ലേ?
ഇതിനിടക്ക് മറ്റൊരു തമാശ, നമ്മുടെ എണ്ണ ശുദ്ധീകരണശാലകളിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് സംസ്കരിച്ച് നാം ഉല്പാദിപ്പിക്കുന്ന പെട്രോൾ ഡീസൽ ഇവ നാം വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. എന്തു വിലയ്ക്ക്? വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലും!
തീപിടിക്കുന്ന വിലയായ 90 രൂപക്ക് ജനങ്ങൾക്ക് പെട്രോൾ നൽകുന്ന സർക്കാർ 15 വിദേശ രാജ്യങ്ങളിലേയ്ക്ക് പെട്രോൾ കയറ്റി അയയ്ക്കുന്നത് തുച്ഛമായ വിലയ്ക്ക്. വിവരാകാശ നിയമപ്രകാരം ഈയിടെ മാംഗ്ളൂർ റിഫൈനറീസ് പെട്രോക്കെമിക്കൽസ് എന്ന പൊതു മേഖലാ സ്ഥാപനത്തിൽനിന്നും ലഭിച്ച വിവരമാണിത്.
ഇന്ന് ലോകത്തിൽ ഏറ്റവുമധികം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേ സമയം ഏറ്റവുമധികം പെട്രോളും, ഡീസലും മറ്റു റിഫൈനറി ഉല്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിലും നാമുണ്ട് (ഈ ലിസ്റ്റിൽ നാം പത്താം സ്ഥാനത്ത്).
ഇന്ന് ഇന്ത്യക്ക് വിദേശനാണ്യത്തിന്റെ കാര്യത്തിൽ പഞ്ഞമില്ല. റിക്കാർഡ് തലത്തിലാണ്, നമ്മുടെ വിദേശ നാണ്യനീക്കിയിരുപ്പിന്റെ കണക്ക്. 540 ബില്യൺ ഡോളർ! ഒരു ബില്യൻ ഡോളർ 7500 കോടി രൂപ എന്ന കണക്കാക്കുക. ഈ സാഹചര്യത്തിൽ രൂപ 34 നും 37 നും മറ്റും എന്തിന് വേണ്ടിയാണ് നാം പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്നത്? ആ കയറ്റുമതി നിറുത്തി ആ ഉല്പന്നം കൂടി നമ്മുടെ ആഭ്യന്തര വിപണിയിൽ വില്പന നടത്തിയാൽ ജനങ്ങൾക്ക് പെട്രോളും, ഡീസലും പത്തോ പതിനഞ്ചോ രൂപ കണ്ട് വില കുറച്ച് ലഭ്യമാക്കാൻ കഴിയും. അതേസമയം സർക്കാരിന് പെട്രോളിയം മേഖലയിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനം കുറയാതെ സൂക്ഷിക്കാൻ കഴിയും. മൂന്നാമതായി റിഫൈനറിയുടെ വരുമാനവും, ലാഭവും ഉയരുകയും ചെയ്യും. ഒരു വെടിക്ക് മൂന്ന് പക്ഷികൾ!
ഇതോടൊപ്പം സർക്കാരിന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കുകയും അഴിമതി കർശനമായി നിയന്ത്രിക്കുകയും ചെയ്താൽ പെട്രോൾ വില വീണ്ടും കുറച്ചുകൊണ്ടുവരാൻ കഴിയും. ജനങ്ങളുടെ നടുവ് ഒടിക്കാതെ സർക്കാരിന് ആവശ്യമായ നികുതി വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷെ, ദന്ത ഗോപുരത്തിൽ നിന്നിറങ്ങി കഷ്ടപ്പെടുന്ന ജനങ്ങളുടെ ദീനരോദനം കേൾക്കാൻ സർക്കാർ തയ്യാറാകണം. അതോ, ഞങ്ങൾ എന്ത് ചെയ്താലും തിരഞ്ഞെടുപ്പ് വരുമ്പോൾ അവരുടെ വോട്ട് നേടാനുള്ള വേറെ ആയുധം കൈയിലുണ്ട് എന്ന് കരുതി അഹങ്കാരപൂർവം മുന്നോട്ട് പോകുമോ?
(ലേഖകനായ പി.സി.സിറിയക് ഐഎഎസ് മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയും ആം ആദ്മി പാർട്ടി നേതാവുമാണ്. തമിഴ്നാട് കേഡറിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം മധുര ജില്ലാ കളക്ടറായും, തമിഴ്നാട് സർക്കാരിന്റെ ഗതാഗത വകുപ്പ്, വ്യവസായ വകുപ്പ്, തദ്ദേശ ഭരണ വകുപ്പ് എന്നിവയിൽ പ്രിൻസിപ്പൽ സെക്രട്ടറി, തമിഴ്നാട് സർക്കാരിന്റെ ചീഫ് സെക്രട്ടറി എ എ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റബ്ബർ ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.)- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്