സനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും? മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം; വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ചതിയനായ വാമനൻ ധർമ്മിഷ്നായ മഹാബലിയെ പാതാളലോകത്തിൽ ചവിട്ടിത്താഴ്ത്തിയതും ദളിതനായ മഹാബലിയോട് സവർണ്ണനായ വാമനൻ ചെയ്ത ബ്രാഹ്മണിക്കൽ ഹെജിമണിയുമാണല്ലോ ഇപ്പോൾ ഇടതിടങ്ങളിലെ പ്രധാന വിഷയങ്ങൾ. സനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും ?ചരിത്രാന്വേഷണത്തിന്റെയും മിത്തുകളുടെയും നേർത്ത ഇടനാഴികളിലൂടെയുള്ള നീണ്ട സഞ്ചാരം അവസാനിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഒന്നുമാത്രം. കേരളത്തിന്റെ സ്വന്തമെന്നു പറയാനുള്ളത് വായ്മൊഴിപഴക്കത്തിലൂടെ കിട്ടിയ മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം.
ആരാണ് ശരിക്കും ഈ വിവാദപുരുഷനായ വാമനൻ? ഗരുഡപുരാണത്തിൽ ബലിബന്ധനനെന്നും , ഋഗ്വേദത്തിൽ ത്രിവിക്രമനെന്നും സ്കന്ദപുരാണത്തിൽ ഉരുക്രമനെന്നും ( നീണ്ട ചുവട് നടന്നവൻ) പേരുള്ള വാമനൻ ദശാവതാരങ്ങളിൽ വിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപമാണെന്നറിയുക. പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനൻ പ്രതിനിധീകരിക്കുന്നത്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണെന്നാണ് അനുമാനം. കൃഷ്ണാവതാരത്തിന് മുൻപ് വാമനൻ മാത്രമാണ് 'വിശ്വരൂപം' കാണിച്ചിട്ടുള്ളത്. ഹൃദയഗുഹയിൽ പെരുവിരൽ വലുപ്പത്തിൽ വാമന സ്വരൂപനായ പരമാത്മാവ് ഇരിക്കുന്നു എന്ന് ശ്രുതിയിൽ പറയുന്നുണ്ട്.
പുരാതനഭാരതചരിത്രത്തിന്റെ പ്രധാനസ്രോതസ്സുകളായ വേദങ്ങളിലും ബ്രാഹ്മണൃങ്ങളിലും പതിനെട്ടുപുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം വാമനാവതാരത്തെ കുറിച്ചും ബലിയെ കുറിച്ചും പരാമർശമുണ്ട്. വാമനപുരാണത്തിൽ വ്യക്തമായി അവതാരലക്ഷ്യത്തെകുറിച്ചു പരാമർശിക്കുന്നുണ്ട് താനും. ശ്രീമദ് മഹാഭാഗവതത്തിൽ അഷ്ടമസ്കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പ്രതിപാദിക്കുന്നുണ്ട്.
കശ്യപമഹർഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാർ അസുരന്മാരും അദിതിയുടെ പുത്രന്മാർ ദേവന്മാരും ആയിരുന്നു. അതായത് ഒരേ അച്ഛന് രണ്ടമ്മമാരിൽ പിറന്ന മക്കളാണ് ദേവന്മാരും അസുരന്മാരുമെന്നർത്ഥം. അല്ലാതെ അവർണ്ണ-സവർണ്ണവിവേചനങ്ങളില്ല. അതുകൊണ്ട് തന്നെ കശ്യപമഹർഷിക്ക് ദിതിയിലുണ്ടായ അസുരവംശത്തിൽ പെട്ട മഹാബലിക്ക് വെറുതെ ദളിത് പരിവേഷം നല്കേണ്ട. അതുപോലെ വാമനനു സവർണ്ണ പരിവേഷവും ! കാരണം വാമനനും അവതാരപിറവിയെടുത്തത് കാശ്യപന്റെയും അദീതിയുടെയും മകനായി തന്നെയാണ്. അസുരന്മാരുടെ അച്ഛനും ദേവന്മാരുടെ അമ്മയും തന്നെയാണ് വാമനന്റെയും മാതാപിതാക്കൾ. അമ്മയും വംശവും മാത്രം മാറിയെന്നേയുള്ളൂ. പറഞ്ഞുവരുമ്പോൾ പിറവിക്കാധാരം ഒരേ ആളായ കശ്യപമഹർഷി തന്നെ.
ഇനി മഹാബലിയെ ചവിട്ടിതാഴ്ത്തിയെന്ന കഥയിലേയ്ക്ക് വരാം. മേല്പറഞ്ഞ പുരാണസ്രോതസ്സുകളിലൊന്നും അത്തരത്തിലൊരു പരാമർശമേയില്ല. ശത്രുനിഗ്രഹം വാമനാവതാരത്തിനില്ല.ബാക്കിയെല്ലാ അവതാരങ്ങളിലും ശത്രുവിനെ നിഗ്രഹിച്ച് ചരാചരങ്ങൾക്ക് ശാന്തി നല്കാനാണ് അവതാരമെങ്കിൽ വാമനാവതാരലക്ഷ്യം അഹംബോധനിഗ്രഹം മാത്രമാണ്. മൂന്നടി ഭിക്ഷ യാചിച്ച വാമനനു തന്റെ അഹംബോധം തിരിച്ചറിഞ്ഞ ബലി തലകുമ്പിട്ടുനല്കുമ്പോൾ തൃക്കാൽക്കൊണ്ട് അനുഗ്രഹിച്ച് സുതലലോകത്തിലേയ്ക്ക് നയിക്കുകയാണ് വാമനൻ.
ഭാരതദർശനങ്ങൾ പ്രകാരം അഹന്ത അഥവാ അഹംബോധം പൊറുക്കാനാവാത്ത തെറ്റായി കണക്കാക്കപ്പെടുന്നു. ബലി രാജാവ് ആണ്. പക്ഷെ ജീവിച്ചിരിക്കുന്ന കാലത്തോളമേ രാജ്യം ബലിക്ക് സ്വന്തമായുള്ളൂ. ബലിക്ക് മുൻപ് മറ്റാരുടെയോ ആയിരുന്ന ഭൂമി. ബലിക്ക് ശേഷവും മറ്റാരുടെയോ ആകാനുള്ള ഭൂമി. ബലി താൽക്കാലിക നടത്തിപ്പുകാരൻ മാത്രമാണ്.വിശ്വജിത് യാഗത്തിന് മുന്നിൽ നിൽക്കുമ്പോളും ബലി തത്വം അറിയുന്നില്ല. ത്യജിക്കുന്നതെല്ലാം തന്റേതാണ് എന്ന അഹന്തയിൽ ആണയാൾ. യഥാർഥത്തിലോ മുന്നുലോകങ്ങൾക്കും അവകാശി ആണ് മുന്നിൽ നിൽക്കുന്നത്. അത് ബലി മനസ്സിലാക്കുന്നത് വിശ്വരൂപം കാണുമ്പോൾ മാത്രവും. ബലിയുടെ അഹന്ത നീക്കാനാണ് വാമനൻ മൂന്ന് ലോകവും കാലുകൊണ്ട് അളന്നെടുക്കുന്നത്.ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം 19ൽ വ്യക്തമായി ഇത് വിശദീകരിക്കുന്നുണ്ട്.
ഇനി കേരളവും ഈ അവതാരവുമായുള്ള ബന്ധം നോക്കിയാൽ ചരിത്രപരമായ രേഖകൾ ഒന്നും കിട്ടില്ലെന്നതാണ് വാസ്തവം. മഹാബലി നടത്തിയ വിശ്വജിത്ത് യാഗം പോലും നർമ്മദാനദീതീരത്തായിരുന്നു. നർമ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യർ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകൾ യാഗം ചെയ്തത്. പക്ഷേ തൃക്കാക്കരക്ഷേത്രവും വാമനനുമായി ബന്ധമുണ്ട് താനും. മഹാബലി കേരളം ഭരിച്ചിരുന്നുവോയെന്നതിന് വായ്മൊഴിപ്പാട്ടുകളല്ലാതെ പൗരാണിക രേഖകൾ ഒന്നുമില്ല താനും. പക്ഷേ ഓണാഘോഷത്തെ കുറിച്ച് പരാമർശിക്കുന്ന രേഖകൾ ഉണ്ട് താനും. ആ രേഖകളിലാവട്ടെ ഉള്ളത് മഹാബലിക്ക് വേണ്ടിയുള്ള ആഘോഷമാണ് ഓണം എന്നല്ല മറിച്ച് വിഷ്ണുവിന്റെ ജന്മാഘോഷം എന്ന നിലയിലാണ്. (വാമനൻ അവതാരമെടുത്തത് തിരുവോണദിവസമല്ല.ജനിച്ച ദിവസം തന്നെയല്ല യാഗഭൂമിയിൽ പോയതും മൂന്നടി ചോദിച്ചതും) ശ്രാവണമാസത്തിലെ തിരുവോണത്തിന്, ത്രിവിക്രമനായി മാറിയതാണ് വാമനൻ. അതിന്റെ ഓർമ്മയ്ക്കാണ് മണ്ണ് കൊണ്ട് രൂപമുണ്ടാക്കി തൃക്കാക്കരയപ്പനെ അത്തപ്പൂക്കളത്തിൽ കുടിയിരുത്തുന്നത്.
പഴന്തമിഴ് പാട്ടുകളിലെ പത്തുപാട്ടിൽപെടുന്ന മധുരൈകാഞ്ചി എന്ന പാട്ടിൽ ഓണം എന്നൊരു പദമുണ്ട്. മായോൻ എന്ന ദേവന്റെ ജന്മനാളായ ഓണം എന്നാണ് അതിൽ പരാമർശം. ഇന്ന് നാം ആഘോഷിക്കുന്ന ഓണത്തിന്റെ പുരാവൃത്തവുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നാൽ എട്ടാം ശതകത്തിലെ ആഴ്വാർ കൃതികളിൽ തിരുവോണത്തെക്കുറിച്ച് പരാമർശമുണ്ട്. പെരിയാഴ്വാർ പാടുന്ന പാട്ടിൽ താൻ തിരുമാളിന്റെ (വിഷ്ണു) ജന്മനാളാഘോഷിക്കുകയാണെന്ന് ഒരു പരാമർശമുണ്ട്. മറ്റൊന്ന് തിരുമങ്കൈ ആഴ് വാരുടെ പരാമർശമാണ്. അതും വിഷ്ണുവിന്റെ തിരുനാൾ കൊണ്ടാടിയതിനെപ്പറ്റിയാണ്. ആഴ് വാന്മാർ വൈഷ്ണവരായിരുന്നു. ഒമ്പതാം ശതകത്തിൽ സ്ഥാണുരവി പെരുമാളിന്റെ പതിനേഴാം ഭരണവർഷത്തിൽ ഓണത്തിന് ഊരുടയോരെ (ഊരാളർ) ഊട്ടുന്നതിന്റെ പരാമർശം തിരുവാറ്റുവായ് ക്ഷേത്രലിഖിതത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പുഞ്ചപ്പാടാകാരത്ത് ചേന്നൻ ചങ്കരൻ ആവണി ഓണമാടാൻ കൊടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രമാണമാണ് ഈ ലിഖിതം.
മറ്റൊന്ന് തൃക്കാക്കരയിൽനിന്ന് ലഭിച്ച ലിഖിതമാണ്. ഭാസ്കരരവി പെരുമാളിന്റെ നാൽപത്തിരണ്ടാം ഭരണവർഷത്തിൽ (എ.ഡി.1004) ഇരുപത്തിയെട്ടുദിവസം നീണ്ടുനിന്ന ഓണാഘോഷത്തിന്റെ പരാമർശമുണ്ട്. ഇതിൽ പൂരാടംമുതൽ ഉത്രാടംവരെയുള്ള നാളുകളിൽ ബ്രാഹ്മണരെയും ശ്രീ വൈഷ്ണവരെയും ഊട്ടാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ അതിലും വിഷ്ണുവിന്റെ ജന്മദിനമായിട്ടാണ് പരാമർശം. അതിന്റെ ചുവട് പറ്റിയിട്ടാവണം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലും ചിങ്ങമാസത്തിലെ തിരുവോണം എന്നത് പത്മനാഭസ്വാമിയുടെ ജന്മദിനമാണ്.
തമിഴ്നാട്ടിൽ വാമനക്ഷേത്രങ്ങളുണ്ടെങ്കിലും ഓണാഘോഷമില്ല.ഉലകളന്ത പെരുമാൾ ആയിട്ടാണ് തമിഴ്നാട്ടിൽ വാമനനെ ആരാധിക്കുന്നത്. ലോകം മുഴുവൻ അളന്ന ഭഗവാൻ എന്നാണ് ഉലകളന്ത പെരുമാൾ എന്ന വാക്കിന്റെ അർത്ഥം. വാമനജയന്തിയാണ് പ്രധാന ഉത്സവാഘോഷം. വാമനജയന്തിയെന്നത് ഉത്തരേന്ത്യക്കാർക്ക് ആഘോഷമാണ്. അതിനു തിരുവോണവുമായി ബന്ധമില്ല. എല്ലാ വർഷവും തിരുവോണത്തിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസങ്ങളിലായിരിക്കും അത്. ഇത്തവണ (2020)പൂരാടം ദിനത്തിലായിരുന്നു വാമനജയന്തി.
ഐതിഹ്യം അല്ലെങ്കിൽ മിത്ത് എന്നത് ഒരു നേർചരിത്രസംഭവമായി ആരും കാണില്ല. ഇത് ഒരു കടങ്കഥയാണെങ്കിലും ഓണത്തിനുപിന്നിലെ സങ്കൽപ്പം മഹത്തരമായതുകൊണ്ടാണ് തലമുറകളായി മഹാബലിയെ മലയാളികൾ സ്നേഹത്തളികയിൽ വരവേൽക്കുന്നത്. 1961ൽ പട്ടം താണുപിള്ളയാണ് ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത്. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒരുമയോടെ കഴിയുന്ന സമത്വസുന്ദര കാലത്തിന്റെ സ്വപ്നമാണ് ഇതിൽ തുടിക്കുന്നത്. അതങ്ങനെ തന്നെ നിലനില്ക്കട്ടെ. പക്ഷേ അതിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെ വിത്തുകൾ വിളമ്പുമ്പോഴാണ് പലരും പലതും ചികഞ്ഞെടുക്കുന്നത്. ഹൈന്ദവതയുടെ പ്രധാന ആരാധനാമൂർത്തിയായ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്