ഡേറ്റ ആണ് പുതിയ കാലത്തെ എണ്ണ; എന്തുകൊണ്ടാണ് എണ്ണപ്പാടത്തിന് മുകളിൽ ഒട്ടകങ്ങളുമായി കറങ്ങുന്ന ബെഡുവിനെപ്പോലെ ഇത്രമാത്രം ഡേറ്റയുടെ അധിപനായിട്ടും നമ്മൾ കഷ്ടപ്പെടേണ്ടി വരുന്നത്? മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം. കഴിഞ്ഞ വർഷം സ്പ്രിങ്ക്ലർ വിവാദമുണ്ടായപ്പോൾ കേരളത്തിലെ ആളുകൾ തലങ്ങും വിലങ്ങും എടുത്തു വീശിയ പ്രയോഗമാണിത്. ഇതൊരു പുതിയ പ്രയോഗമല്ല. പത്തു വർഷം മുൻപ് സൂപ്പർ മാർക്കറ്റ് ആയ ടെസ്കോയുമായി ചേർന്ന് ഒരു ലോയൽറ്റി പ്രോഗ്രാം (ക്ലബ് കാർഡ്) തുടങ്ങിയ ക്ലൈവ് ഹംബിയാണ് ഈ പ്രയോഗം ആദ്യമായി നടത്തിയത് എന്നാണ് ഇപ്പോൾ പൊതുവെ കരുതപ്പെടുന്നത്. ഈ പ്രയോഗത്തിന് പല അർത്ഥ തലങ്ങളുണ്ട്. അത് പറയുന്നതിന് മുൻപ് എന്താണ് ഡേറ്റ എന്നും എന്താണ് എണ്ണ എന്നും നമ്മൾ മനസ്സിലാക്കണം.
ഡേറ്റ എന്ന വാക്കിന് കൃത്യമായ മലയാള പരിഭാഷ ഇല്ല. വസ്തുതകൾ, അടിസ്ഥാന വിവരങ്ങൾ എന്നൊക്കെയാണ് ഏകദേശ പരിഭാഷ. ഇവിടെ 'ശേഖരിക്കപ്പെട്ട വസ്തുതകൾ' എന്ന പരിഭാഷയാണ് ഞാൻ ഉപയോഗിക്കാൻ പോകുന്നത്. അതിന് എന്റെ ബന്ധുവും സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റിലെ മുൻ ഉദ്യോഗസ്ഥനുമായ മഞ്ഞപ്ര ഉണ്ണികൃഷ്ണനോട് കടപ്പാട്. എണ്ണ 'അസംസ്കൃത എണ്ണ, അഥവാ ക്രൂഡ് ഓയിൽ' ആണ്. ഗൾഫ് രാജ്യങ്ങളെ സന്പന്നമാക്കുകയും, നമ്മുടെയൊക്കെ കാറുകൾ മുതൽ വിമാനം വരെ ഓടിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്ന ഇന്ധനങ്ങളുടെ അടിസ്ഥാനമായ അതേ പെട്രോളിയം തന്നെ. പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ക്രൂഡ് ഓയിൽ എങ്ങനെ രാജ്യങ്ങളുടെ സന്പത്തിന്റെയും ശക്തിയുടെയും അടിസ്ഥാനമായോ അതുപോലെയാണ് ഡേറ്റ നാളത്തെ ലോകത്ത് പ്രസക്തമാകാൻ പോകുന്നതെന്നാണ് 'ഡേറ്റ ഈസ് ദി ന്യൂ ഓയിൽ' എന്ന പ്രയോഗത്തിന്റെ ഒരു അർത്ഥതലം. ഇതിന് വേറെയും അർത്ഥങ്ങളുണ്ട്.
ദശ ലക്ഷക്കണക്കിന് വർഷങ്ങൾ അറേബ്യൻ മരുഭൂമിയുടെ കീഴെ എണ്ണയുടെ ശേഖരം ഉണ്ടായിരുന്നു. അതവിടെ ഉണ്ടെന്ന് പോലും അറിയാതെ കഷ്ടപ്പെട്ട് ഒട്ടകങ്ങളെ വളർത്തിയും എണ്ണപ്പന കൃഷി ചെയ്തും പല തലമുറകൾ അതിന് മുകളിൽ ജീവിച്ചു പോയി. ഇപ്പോഴും എത്രയോ സ്ഥലങ്ങളിൽ എണ്ണ ശേഖരങ്ങൾക്ക് മുകളിലും ചുറ്റിലുമായി എത്രയോ ആളുകൾ നെൽകൃഷി നടത്തിയും മീൻ പിടിച്ചും ദരിദ്രരായി ജീവിക്കുന്നു. അതുപോലെയാണ് ഡേറ്റയും. നമ്മുടെ ചുറ്റും വിലപ്പെട്ട ഡേറ്റ ഉണ്ടെന്ന് പോലും അറിയാതെ ലോകത്ത് അനവധി ആളുകൾ ദരിദ്രരായി ജീവിക്കുകയാണ്.
മണലാരണ്യങ്ങൾക്ക് മുകളിൽ ജീവിച്ചിരുന്ന നാടോടികളോ കടലിൽ മീൻ പിടിച്ചിരുന്ന മുക്കുവരോ അല്ല ക്രൂഡ് ഓയിൽ കണ്ടുപിടിച്ചതും വീണ്ടെടുത്തതും. അതിന് ആധുനിക ശാസ്ത്രത്തിൽ അറിവുള്ളവർ (പലപ്പോഴും വിദേശങ്ങളിൽ നിന്നും വന്ന) വേണ്ടി വന്നു. ഡേറ്റയുടെ കാര്യവും അങ്ങനെ തന്നെയാണ്. നമ്മുടെ കയ്യിലും ചുറ്റിലും ഡാറ്റ ഉണ്ടെന്ന് നമുക്ക് തന്നെ അറിയില്ല. അത് അറിയാനും, വീണ്ടെടുക്കാനും, ഉപയോഗിക്കാനും നമുക്കുള്ള വിജ്ഞാനം മതിയാവില്ല താനും. പലപ്പോഴും മറ്റു രാജ്യങ്ങളിൽ നിന്നും ആളുകൾ വരേണ്ടി വരും.
നമ്മുടെ പാടത്തിനും പറന്പിനും കീഴെ എണ്ണ ഉണ്ടെന്ന് അറിഞ്ഞാൽ പോലും അത് കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങൾക്ക് ശതകോടികളുടെ ചിലവുണ്ട്. അതറിയുന്ന കന്പനികൾ വളരെ കുറച്ചേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളൂ. അപ്പോൾ നമ്മുടെ പറന്പിലുള്ള എണ്ണ കുഴിച്ചെടുക്കാനുള്ള അവകാശം ചെറിയൊരു വിലയ്ക്ക് കന്പനികൾക്ക് നൽകുക എന്നത് മാത്രമാണ് മാർഗ്ഗമുണ്ടായിരുന്നത്. ഡേറ്റയുടെ കാര്യവും അത് തന്നെയാണ്. നമ്മുടെ അടുത്ത് വിലയുള്ള ഡേറ്റ ഉണ്ടെന്ന് അറിഞ്ഞാൽ പോലും അത് ഉപയോഗിക്കാനുള്ള അറിവ് നമുക്ക് ഇല്ലെങ്കിൽ അതുള്ളവർക്ക് ചെറിയ വിലയ്ക്ക് നൽകുക മാത്രമാണ് നമുക്ക് ചെയ്യാനാകുന്നത്.
ക്രിസ്തുവിനും നാലായിരം വർഷങ്ങൾക്ക് മുൻപേ കണ്ടുപിടിച്ച വസ്തുവാണ് ക്രൂഡ് ഓയിൽ. എങ്കിലും പത്തൊന്പതാം നൂറ്റാണ്ട് വരെ അതിന് ഇത്രമാത്രം വിലയോ പ്രസക്തിയോ ഉണ്ടായിരുന്നില്ല. ഒരു കാലത്ത് അസംസ്കൃത എണ്ണയിലെ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്ന ഭാഗങ്ങളെല്ലാം ബാഷ്പീകരിച്ച് കളഞ്ഞതിനു ശേഷം ബാക്കിയാകുന്ന ബിറ്റുമിൻ (ടാർ) ആയിരുന്നു ആകെ വിലയുണ്ടായിരുന്ന വസ്തു. ഇന്നിപ്പോൾ വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യൂവൽ മുതൽ കപ്പലിൽ ഉപയോഗിക്കുന്ന ബങ്കർ ഓയിൽ വരെ റിഫൈനറിയിൽ ഡിസ്റ്റിൽ ചെയ്ത് എടുത്തതിന് ശേഷം കിട്ടുന്ന ഏറ്റവും വില കുറഞ്ഞ വസ്തുവാണ് ടാർ.
ഡേറ്റയുടെ കാര്യവും ഇതുപോലെയാണ്. ഏതു ഡേറ്റയിൽ ഏതൊക്കെ വിലയാണ് ഉള്ളതെന്നുള്ള അറിവ് മുൻകൂട്ടി നമുക്കില്ല. ഇന്റേണൽ കന്പസ്റ്റൈൻ എൻജിൻ (Internal combustion engine) വന്നപ്പോൾ പെട്രോളിന് വിലയുണ്ടായത് പോലെ മറ്റു രംഗങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഡേറ്റയുടെ വിലയിൽ മാറ്റമുണ്ടാക്കും. ഇത്തരത്തിൽ എണ്ണയും ഡേറ്റയും തമ്മിൽ അനവധി സാമ്യങ്ങളുണ്ട്.
എങ്ങനെയാണ് ഡേറ്റ പുതിയ എണ്ണയാകുന്നത് ?
അതിന് ഡേറ്റ എന്താണെന്നറിയണം, ഡേറ്റയെപ്പറ്റി സെൻസ് ഉണ്ടാകണം, അതുപയോഗിക്കാൻ സെൻസിബിലിറ്റി ഉണ്ടാകണം. ഇതിപ്പോൾ വർഷാവർഷം ഐ എ എസ് അക്കാദമിയിൽ അടവെയ്ക്കുന്ന സിലബസിൽ ഡേറ്റ ഉണ്ടോ? അഞ്ചു വർഷം കൂടുന്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്ക് ഡേറ്റയുടെ വിലയെപ്പറ്റി ശരിയായ അറിവ് ഉണ്ടോ? എന്തിന് എല്ലാ ഡേറ്റകളുടെയും ആധാരമായ നമുക്ക് ഈ ഡേറ്റയെപ്പറ്റി വല്ല വിവരോം ഉണ്ടോ. നമ്മളെപ്പറ്റിയല്ലേ പൂന്താനം 'കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമന്നീടുന്നു ഗർദ്ദഭം' എന്ന് പാടിയത്? അതിന്റെ അർത്ഥമല്ലേ പൊതുജനം കഴുത എന്ന പ്രയോഗം? അപ്പോൾ നമ്മൾ ചുമക്കുന്ന, കുങ്കുമത്തോളം വിലപിടിപ്പുള്ള ഈ ഡേറ്റ എവിടെയാണുള്ളത്?
എന്തുകൊണ്ടാണ് എണ്ണപ്പാടത്തിന് മുകളിൽ ഒട്ടകങ്ങളുമായി കറങ്ങുന്ന ബെഡുവിനെപ്പോലെ ഇത്രമാത്രം ഡേറ്റയുടെ അധിപനായിട്ടും നമ്മൾ കഷ്ടപ്പെടേണ്ടി വരുന്നത്? ശേഖരിക്കപ്പെട്ട വസ്തുതയാണ് ഡേറ്റ എന്ന് പറഞ്ഞല്ലോ. ഇവിടെ രണ്ടു കാര്യങ്ങൾ പ്രധാനമാണ്. വസ്തുതയും ശേഖരണവും. ഇത് രണ്ടും ഉണ്ടെങ്കിലേ ഡേറ്റ ആവുകയുള്ളൂ. ഡേറ്റ ആയാലേ വിലയുണ്ടാകൂ. ഒരു മനുഷ്യൻ ജനിക്കുന്പോൾ മുതൽ വസ്തുതകളുടെ ഖനിയാണ്. ഓരോ ദിവസവും നമ്മൾ ജീവിക്കുന്പോൾ കൂടുതൽ കൂടുതൽ വസ്തുതകൾ നമ്മൾ ഉണ്ടാക്കുന്നു. ഇവ ഓരോന്നിനും വ്യത്യസ്തമായ മൂല്യമാണുള്ളത്.
ഉദാഹരണത്തിന് ഒരു കുട്ടി ജനിക്കുന്പോൾ ആ കാര്യം നമ്മൾ പലയിടങ്ങളിൽ രേഖപ്പെടുത്താറുണ്ട്. അതിനൊരു മൂല്യമുണ്ട്. ഡെമോഗ്രഫി ഈസ് ഡെസ്ടിനി. ഇന്നത്തെ ജനസംഖ്യയാണ് നാളത്തെ രാജ്യത്തിന്റെ/പ്രദേശത്തിന്റെ ഭാവി നിർണ്ണയിക്കുന്നത്. പോപ്പുലേഷൻ ഡേറ്റ എന്നത് ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഖനിയാണ്. ഇന്നത്തെ കുട്ടി നാളത്തെ കസ്റ്റമർ ആണ്. ബേബി ഫുഡ് തൊട്ട് സ്കൂളുകൾ വരെ ആ കുട്ടിക്ക് ആവശ്യമായി വരും. വസ്ത്ര കച്ചവടക്കാർ മുതൽ വാഹന കച്ചവടക്കാർക്ക് വരെ ലോകത്തെവിടെയെല്ലാമാണ് കുട്ടികൾ ഉണ്ടായിരിക്കുന്നത് എന്നതിൽ താല്പര്യമുണ്ട്.
മുൻപ് പറഞ്ഞ ഡേറ്റയിൽ 'ഒരു കുട്ടി ജനിച്ചു' എന്ന വിവരം മാത്രമേ ഉള്ളൂ. കുട്ടിയുടെ ഉയരം, തൂക്കം, ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യങ്ങൾ ഉണ്ടോ, ആണാണോ, പെണ്ണാണോ, മാതാപിതാക്കളുടെ വിദ്യാഭ്യാസം, വരുമാനം ഇതൊക്കെ പലപ്പോഴും ആശുപത്രി രേഖകളിൽ ഉണ്ടാകും. ഇത്തരം വ്യക്തിപര ഡേറ്റയുടെ മൂല്യം വ്യക്തിപരമല്ലാത്ത വിവരങ്ങളെക്കാൾ വളരെ കൂടുതലാണ്.
ജനനം മുതൽ മരണം വരെ നമ്മൾ ഓരോ ദിവസവും ഇത്തരത്തിൽ ഡേറ്റ പോയിന്റുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഫേസ്ബുക്കിൽ ഓൺലൈനായിരിക്കുന്ന ഓരോ മിനിറ്റിലും നമ്മൾ പുതിയ പുതിയ ഡേറ്റ അവിടെ അവശേഷിപ്പിക്കുകയാണ്. ഓരോ പ്രാവശ്യവും സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്യുന്പോൾ നമുക്ക് കിട്ടുന്നത് ഭക്ഷണവും അവർക്ക് കിട്ടുന്നത് ഡേറ്റയുമാണ്. വാട്സ്ആപ്പ് മുതൽ ജി മെയിൽ വരെ നമ്മൾ നിത്യവും ഉപയോഗിക്കുന്ന പലതും ഡേറ്റ വലിച്ചെടുക്കുന്ന യന്ത്രങ്ങളാണ്. നമുക്ക് സൗജന്യമായോ ലാഭകരമായോ എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ അവരുടെയും പ്രധാന ലക്ഷ്യം ഡേറ്റ തന്നെയാണ്.
നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്തെ സന്പദ്വ്യവസ്ഥയിലെ അടിസ്ഥാന അസംസ്കൃത വസ്തു ഡേറ്റ ആണ്. അത് വലിച്ചെടുക്കാനുള്ള സംവിധാനമാണ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് യായി വികസിക്കപ്പെടുന്നത്. ഇതറിഞ്ഞേ നമുക്ക് നാളത്തെ ലോകത്തിന് തയ്യാറെടുക്കാനാകൂ. ഒരുദാഹരണം പറയാം. ഇന്ന് കേരളത്തിൽ നഷ്ടത്തിൽ നടക്കുന്ന ഒരു പ്രസ്ഥാനമാണ്, 1965 ൽ രൂപീകൃതമായതെന്ന് വിക്കിപ്പീഡിയ പറയുന്ന കെ എസ് ആർ ടി സി. 1937 ലുണ്ടായ ട്രാൻവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ തുടർച്ചയാണത്.
ഒരു ദിവസം മുപ്പത് ലക്ഷത്തിലധികം യാത്രക്കാർ കെ എസ് ആർ ടി സി വാഹനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് വെബ്സൈറ്റ് പറയുന്നത്. ഇത് കേരള ജനസംഖ്യയുടെ പത്തിൽ ഒന്ന് വരും. ഇതിൽ ഒരാൾ ഒരു പ്രാവശ്യം ഒന്നിലേറെ ബസുകളിൽ കയറുന്നു എന്ന് കരുതിയാൽ പോലും പതിനഞ്ചു ലക്ഷമായി. രണ്ടിൽ കൂടുതൽ ബസിൽ കുറച്ചു പേർ കയറുന്നു എന്ന് വിചാരിച്ചാൽ പോലും പത്തുലക്ഷം ആളുകൾ ഓരോ ദിവസവും കെ എസ് ആർ ടി സി കസ്റ്റമർ ആണ്.
അവരുടെ പ്രായം, ലിംഗം, തൊഴിൽ, വിദ്യാഭ്യാസം, ഇമെയിൽ, കോൺടാക്ട് നന്പർ, ഇവരിൽ എത്ര പേർ സ്ഥിരം കെ എസ് ആർ ടി സിയിൽ യാത്ര ചെയ്യുന്നു, ആരൊക്കെയാണ് ആഴ്ചാവസാനം യാത്ര ചെയ്യുന്നത്, അതിൽ നാട്ടുകാർ എത്ര, മറു നാട്ടുകാർ എത്ര, മലയാളം അറിയുന്നവർ എത്ര, അറിയാത്തവർ എത്ര തുടങ്ങി അവരെപ്പറ്റി എന്ത് വിവരശേഖരമാണ് കെ എസ് ആർ ടി സി നടത്തിയിട്ടുള്ളത്?
ഡേറ്റ, ഓയിൽ ആണെന്ന് പ്രവചിച്ച ക്ലൈവ് ഹന്പി എന്ന മഹാൻ ടെസ്കോ സൂപ്പർ മാർക്കറ്റിൽ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു ലോയൽറ്റി കാർഡ് ഉണ്ടാക്കുക വഴി അവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ചെയ്തത്. കസ്റ്റമർക്ക് പല തരത്തിലുള്ള ഡിസ്കൗണ്ട് അതുമൂലം കിട്ടി. അവർ പ്രത്യക്ഷത്തിൽ വിലപ്പെട്ടതൊന്നും തിരിച്ചു നൽകിയതുമില്ല (പേരും, അഡ്ഡ്രസ്സും, ഫോൺ നന്പറും ഒഴിച്ച്). മാസങ്ങൾക്കകം ടെസ്കോ ഉപഭോക്താക്കളുടെ കൃത്യമായ പ്രൊഫൈലിങ്ങ് നടത്താൻ അദ്ദേഹത്തിന് സാധിച്ചു.
അദ്ദേഹത്തെ പറ്റി ടെസ്കോയുടെ എം ഡി പറഞ്ഞത് ഇതാണ്. 'ടെസ്കോയുടെ കസ്റ്റമേഴ്സിനെ കുറിച്ച് എനിക്ക് കഴിഞ്ഞ മുപ്പത് വർഷത്തിൽ അറിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ മൂന്നു മാസത്തിനകം ഇദ്ദേഹത്തിന് അറിയാവുന്നത്.'ആ അറിവ് വെറുതെയായില്ല. ടെസ്കോക്കും മറ്റു സ്ഥാപങ്ങൾക്കും അത് ഏറെ ഗുണകരമായി, ടെസ്കോയുടെ വിപണി സാന്നിധ്യം ഇരട്ടിയായി. ടെസ്കോയിലേക്ക് വസ്തുക്കൾ സപ്ലൈ ചെയ്യുന്ന നൂറു കണക്കിന് കന്പനികൾക്ക് ആ ഡേറ്റ മൂല്യമുള്ളതായി. ഹന്പി കോടീശ്വരനായി. ഇതാണ് ഡേറ്റയുടെ ശക്തി.
ഇന്നും കെ എസ് ആർ ടി സി യെ എങ്ങനെ രക്ഷപെടുത്താം എന്ന ചർച്ചകളിൽ എത്ര ബസുകൾ കട്ടപ്പുറത്തിരിക്കുന്നു, ഏതൊക്കെ ബസ് സ്റ്റാൻഡുകൾ വാടകക്ക് കൊടുക്കാം എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഡേറ്റയുടെ സാധ്യതകളെ ആരും കാണുന്നതേയില്ല. ലോകത്തെ ഒരു ആധുനിക ലോജിസ്റ്റിക്സ് കന്പനി കെ എസ് ആർ ടി സി യെ വിലക്കെടുക്കാൻ ചിന്തിക്കുന്നു എന്ന് കരുതുക. അവർ കെ എസ് ആർ ടി സി യുടെ മൂല്യം കണക്കാക്കുന്പോൾ ആദ്യം ചിന്തിക്കുന്നത് നിരത്തിലോടുന്നതോ കട്ടപ്പുറത്തിരിക്കുന്നതോ ആയ ബസുകളെയോ, പണിയെടുക്കുന്നതോ പണിയെടുക്കാത്തതോ ആയ ജോലിക്കാരെയോ, കേരളത്തിലെ എല്ലാ നഗരങ്ങളിലും അവർക്കുള്ള റിയൽ എസ്റേറ്റിനെയോ പറ്റി ആയിരിക്കില്ല. കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് പോലുമുള്ള മില്യൺ യാത്രക്കാരെക്കുറിച്ച് ആയിരിക്കും. അവരുടെ ഡേറ്റയും അവരെപ്പറ്റിയുള്ള ഡേറ്റയും ആണ് ഏറ്റവും മൂല്യമുള്ളത്. പക്ഷെ ഈ ഊരുതെണ്ടിയുടെ കയ്യിൽ എന്താണുള്ളത്? അതില്ലെങ്കിൽ ഗുരുവിന്റെ ഖബറിൽ മണ്ണുവാരിയിടേണ്ടി വരും !
ഇത് തന്നെയാണ് ബീവറേജ്സ്സ് കോർപ്പറേഷന്റെയും സിവിൽ സപ്പ്ലൈസ് കോർപ്പറേഷന്റെയും കാര്യം. ലക്ഷക്കണക്കിന് കസ്റ്റമേഴ്സ് അവർക്കുണ്ട്. എന്നാൽ അവരെപ്പറ്റി കോർപ്പറേഷനുകൾക്ക് എന്തൊക്കെ അറിയാം? നമ്മുടെ കുടിയന്മാരെ വെയിലത്ത് നിർത്തുന്നതിന് പകരം അവർക്കൊക്കെ ഒരു സ്മാർട്ട് കാർഡ് കൊടുത്തിരുന്നെങ്കിൽ നാളെ സ്വകാര്യവൽക്കരണം വന്ന് സർക്കാർ കന്പനികൾ പൂട്ടിപ്പോകുന്ന കാലത്ത് പെൻഷനുള്ള പണം ഡേറ്റയിൽ നിന്നും ഉണ്ടാക്കാൻ സാധിച്ചേനെ. കുടിയന്മാരുടെ ശാപമാകും ഇത്തരം ഐഡിയ ഒന്നും തലയിൽ തോന്നിപ്പിക്കാത്തത്.
ഇനിയുള്ള കാലത്ത് ഡേറ്റ ഉണ്ടെങ്കിൽ കന്പനികൾക്ക് ആസ്തിയും ലാഭവും ഒന്നുമില്ലെങ്കിലും വില താനേ ഉണ്ടാകും. എന്തുകൊണ്ടാണ് ലോകത്തുള്ള ആർക്കും ഫ്രീ ആയി ഇമെയിൽ ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ, ചരിത്രത്തിൽ ലാഭം ഉണ്ടാക്കാതിരുന്ന ഹോട്ട് മെയിൽ എന്ന സ്ഥാപനത്തെ മൈക്രോസോഫ്ട് 2800 കോടി രൂപക്ക് വാങ്ങിയത്?
എന്തുകൊണ്ടാണ് നാട്ടുകാർക്ക് മുഴുവൻ ഫ്രീ ആയി മണ്ടത്തരം കൈമാറാൻ അവസരമുണ്ടാക്കിയ വാട്ട്സ്ആപ്പിനെ ഫേസ്ബുക്ക് 28000 കോടി രൂപക്ക് വാങ്ങിയത്? അതുപയോഗിക്കുന്നവരുടെ ഡേറ്റ തന്നെയാണ് അതിന്റെ ഏറ്റവും വലിയ മൂല്യം. അവിടുത്തെ സെർവറോ പ്രോഗ്രാമോ ജോലിക്കാരോ ഒന്നുമല്ല. പക്ഷെ ഡേറ്റക്ക് മൂല്യം ഉണ്ടാകണമെങ്കിൽ ആദ്യം ഡേറ്റ ഉണ്ടാകണം. രണ്ടാമത് അത് കന്പ്യൂട്ടറുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. മൂന്നാമത് അവ ഉപയോഗിക്കാൻ അറിയണം.
2019 ൽ യു എ ഇ യിലെ 'നിർമ്മിത ബുദ്ധിയുടെ' മന്ത്രിയെ കണ്ട കാര്യം ഞാൻ അനവധി തവണ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കേരളത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യയുള്ള യു എ ഇ എന്ന ചെറിയ രാജ്യം നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ ലോകത്തെ മുൻകിട രാജ്യങ്ങളിൽ ഒന്നായത്? നിർമ്മിത ബുദ്ധിയുടെ പൂർണ്ണമായ വളർച്ചക്കും ഉപയോഗത്തിനും നമുക്ക് വേണ്ടത് ഡേറ്റ ആണ്. ഡേറ്റയുടെ കാര്യത്തിൽ അതിന്റെ volume, variety, velocity ഇവയാണ് പ്രധാനമായിട്ടുള്ളത്.
എത്രമാത്രം ഡേറ്റ ലഭ്യമാണ്? അവ എത്ര വൈജ്യാത്യം ഉള്ളതാണ്? എത്ര വേഗത്തിൽ ലഭ്യമാണ്?
ചെറിയ രാജ്യമായ ദുബായിക്ക് ഡേറ്റയുടെ അളവും അത്രത്തോളം കുറവായിരിക്കുമല്ലോ. നൂറ്റി നാല്പത് കോടി ജനസംഖ്യയുള്ള ഇന്ത്യയുമായി ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ദുബായിക്ക് ഡേറ്റ വോളിയത്തിന്റെ കാര്യത്തിൽ മത്സരിക്കാൻ ഒറ്റനോട്ടത്തിൽ കഴിവില്ല. മൂന്ന് കോടി ജനസംഖ്യയുള്ള കേരളത്തിൽ പോലും അതിനേക്കാൾ കൂടുതൽ ഡേറ്റ ഉണ്ടാകും.
പക്ഷെ ദുബായിൽ ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഡേറ്റയും കന്പ്യൂട്ടറൈസ്ഡ് ആണ്. ആളുകൾ യാത്രക്ക് സ്മാർട്ട് കാർഡുകളും സാധനങ്ങൾ വാങ്ങാൻ ക്രെഡിറ്റ് കാർഡും ഉപയോഗിക്കുന്നു. ഓരോ യാത്രയിലും, കച്ചവടത്തിലും ആളുകളുടെ ഡേറ്റ കുന്നുകൂട്ടുകയാണ്. അവ അതിവേഗതയിൽ അത് ഉപയോഗിക്കാൻ അറിയാവുന്നവർക്ക് ലഭ്യമാവുകയാണ്.
ബ്രിട്ടീഷുകാർ ഭരിച്ച രാജ്യമായതിനാൽ നമുക്ക് വളരെ വ്യാപകമായ ഡേറ്റ കളക്ഷൻ സംവിധാനം ഉണ്ട്. പക്ഷെ ഇവ പലപ്പോഴും ഡിജിറ്റൽ അല്ല. ഒരു ഡേറ്റയും ആർക്കും കൊടുക്കാതിരിക്കുക എന്നതാണ് നമ്മുടെ പൊതു രീതി. സർക്കാർ ഡേറ്റ വിദേശ കന്പനികൾക്ക് കൊടുക്കില്ല എന്ന് പറയുന്നത് സ്വാഭാവികം, നാട്ടുകാർക്ക് കൊടുക്കാൻ നിബന്ധനകൾ ഉള്ളതും മനസിലാക്കാം. പക്ഷെ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ തമ്മിൽ പോലും ഡേറ്റ പരസ്പരം കൈമാറുന്നില്ല എന്നതാണ് സത്യം. ഇവിടെയാണ് കുങ്കുമത്തിന്റെയും ഗർദ്ദഭത്തിന്റെയും കഥ പ്രസക്തമാകുന്നത്.
ഇത് ഡേറ്റയെപ്പറ്റിയുള്ള അറിവുകളുടെ ഒരു തുടക്കം മാത്രം. എന്താണ് ബിഗ് ഡേറ്റ, ഡേറ്റ അനലിറ്റിക്സ്, എങ്ങനെയാണ് ഡേറ്റയിൽ നിന്നും നിർമ്മിത ബുദ്ധി ഉണ്ടാകുന്നത്, എന്താണ് ഡേറ്റയിലെ സ്വകാര്യത, സർക്കാരിൽ നിന്നും സ്വിഗ്ഗിയിൽ നിന്നും പിടിച്ചെടുക്കപ്പെടുന്ന നമ്മുടെ ഡേറ്റക്ക് നമുക്ക് എന്ത് അവകാശമുണ്ട്, നമ്മുടെ സമ്മതമില്ലാതെ വിവരങ്ങൾ ശേഖരിക്കാമോ, ശേഖരിച്ചാൽ അത് വിൽക്കാമോ? വിറ്റാൽ കിട്ടുന്ന പണത്തിന്റെ ഒരംശത്തിന് നമുക്കും അവകാശമുള്ളതല്ലേ? എന്നീ ചോദ്യങ്ങൾക്കൊക്കെ ഉത്തരവുമായി പിന്നീടൊരിക്കൽ വരാം. ചിലപ്പോൾ ഇക്കാര്യത്തിൽ ഒരു സീരീസ് തന്നെ വേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
- ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴി
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- മരണദിവസം ആതിരയുടെ വീട്ടിൽ അമ്മ എത്തിയതെന്തിന്? അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാൻ പൊലീസ്; ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പ്രതീക്ഷ; ദുരൂഹത നീക്കാൻ ഫോൺവിളികളും ഇഴകീറി പരിശോധിക്കുന്നു
- എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
- പെൺകുട്ടികളെ സമീപിച്ചിരുന്നത് ടാറ്റൂ ആർട്ടിസ്റ്റ് എന്ന നിലയിൽ; അടുപ്പം സ്ഥാപിച്ചത് നിനക്ക് എന്റെ കൂട്ടുകാരിയുടെ മുഖം എന്ന നമ്പരിറക്കിയും; പോക്സോ കേസിൽ അറസ്റ്റിലായ അഭിരാമി ചെറിയ പുള്ളിയല്ലെന്ന് പൊലീസ്
- കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും
- തന്റെ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒരു പുതിയ യുദ്ധം പോലും തുടങ്ങിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പടിയിറങ്ങിയത് ആണവപ്പെട്ടിയുമായി; വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോയപ്പോഴും ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ പെട്ടി ട്രംപിനൊപ്പം തന്നെ; അമേരിക്കൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ച് ട്രംപിന്റെ പടിയിറക്കം
- കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്