പിണറായിയുടെ പുതിയ മന്ത്രി ഇന്ത്യൻ സ്കൂളിൽ നിന്നും ലക്ഷങ്ങൾ അടിച്ചു മാറ്റിയതിന് കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തയാൾ; തോമസ് ചാണ്ടി കേസിൽ നിന്നും ഒഴിവായത് 60ലക്ഷം രൂപ അടച്ച്; ഇപ്പോഴും കുവൈറ്റിൽ പോകാൻ കഴിയാത്ത കെപി മോഹനൻ തട്ടിപ്പിന് ശേഷം നാട്ടിലെത്തി ചാനൽ പ്രമുഖനായി വിലസുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2000ൽ കുവൈറ്റ്-ഇന്ത്യൻ സ്കൂൾ അഴിമതിയുമായി ബന്ധപ്പെട്ട് നാല് മലയാളികൾ കുറ്റക്കാരായതിൽ രണ്ട് പേർ കുവൈറ്റിൽ അറസ്റ്റിലായി. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സംസ്ഥാനങ്ങളിൽ ഏതിലെങ്കിലും എത്തിയാൽ നാല് പേരിലൊരാളായ ജയ്ഹിന്ദ് ചാനൽ എഡിറ്റർ ഇൻ ചീഫ് കെപി മോഹനനേയും അറസ്റ്റ് ചെയ്യാൻ കുവൈറ്റ് അഥോറിറ്റി ഉത്തരവിട്ടിരുന്നു. നാലമത്തെയാൾ ഇന്ന് ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയാണ്. തോമസ് ചാണ്ടിയേയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കിളിരൂർ സ്ത്രീ പീഡനക്കേസിലെ വിഐപി വിവാദത്തിലും തോമസ് ചാണ്ടിയുടെ പേര് ഉയർന്നു വന്നിരുന്നു. ആലപ്പുഴയിലെ ചാണ്ടിയുടെ റിസോർട്ടിൽ ശാരിയെ കൊണ്ടുവന്നതായിരുന്നു ഇതിന് കാരണം. കെപി മോഹനനും ഇവിടെ പരാമർശിക്കപ്പെട്ടു. എന്നാൽ കുവൈറ്റിലെ സുഹൃത്തുക്കളെ പൊലീസ് വെറുതെ വിട്ടു. ആരും അവരെ പ്രതിചേർത്തില്ല. ഈ സമയം കെപി മോഹനൻ ഏഷ്യാനെറ്റിന്റെ മാനേജിങ് എഡിറ്ററായിരുന്നു. ഉന്നത ബന്ധങ്ങളായിരുന്നു ഇതിനു കാരണവും.
കുവൈറ്റിലും തട്ടിപ്പിൽ നിന്ന് സമർത്ഥമായി രക്ഷപ്പെടാൻ ഇത്തരം ബന്ധങ്ങൾ ഇരുവർക്കും തുണയായെന്നാണ് സൂചന. കുവൈറ്റിലെ കേസിന്റെ നിലവിലെ അവസ്ഥയെ കുറിച്ചു പോലും ആർക്കും ഒരു പിടിത്തവുമില്ല. ഈ കേസിന് ശേഷവും കുവൈറ്റിൽ സ്വന്തം സാമ്രാജ്യം കരുത്തുള്ളതാക്കി മുന്നോട്ട് പോകാൻ തോമസ് ചാണ്ടിക്കായി. ഈ കേസിന് ശേഷമാണ് രാഷ്ട്രീയ പ്രവേശനം പോലും തോമസ് ചാണ്ടിയുടെ മനസ്സിലേക്ക് എത്തിയത്. ഒടുവിൽ മന്ത്രിപദമെന്ന ലക്ഷ്യസ്ഥാനത്ത് തോമസ് ചാണ്ടി എത്തുകയും ചെയ്യുന്നു.
5,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിച്ചിരുന്ന കുവൈറ്റ് ഇന്ത്യൻ സ്കൂൾ അക്കൗണ്ടുകൾ ഒരു പ്രാഥമിക സൂക്ഷ്മ പരിശോധനയിൽ 40 കോടിദശലക്ഷം രൂപ കാണാനില്ലെന്നു വെളിപ്പെടുത്തി ശേഷം വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കളും കുവൈറ്റ്-ഇന്ത്യൻ സ്കൂളിസെ 250ൽപ്പരം സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ്രക്ഷേഭമുയർത്തിയിരുന്നു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കള്ളക്കളികൾ പൊളിഞ്ഞത്.
അറസ്റ്റിലായ സ്കൂൾ അഡ് ഹോക് കമ്മിറ്റി മുൻ ചെയർമാ, മാത്യു ഫിലിപ്പ്, 4 മാസത്തോളം കുവൈറ്റ് ജയിലിൽ കഴിയുകയും ചെയ്തു. കുവൈറ്റിൽ മറ്റൊരു സ്കൂൾ നടത്തിയിരുന്ന തോമസ് ചാണ്ടിക്ക് കുവൈറ്റ് ഇന്ത്യൻ സ്കൂളുമായി ബന്ധമുണ്ടായിരുന്നു. സ്കൂളിന് നൽകാനുണ്ടായിരുന്ന 60 ലക്ഷത്തോളം രൂപ തിരിച്ച് നൽകിയാണ് തോമസ് ചാണ്ടി അന്ന് രക്ഷപ്പെട്ടത്. ആ കേസിന്റെ അന്വേഷണവും നടപടി ക്രമങ്ങളും പൂർത്തിയാകുന്നത് വരെ കുവൈറ്റിന് പുറത്ത് പോകാൻ ചാണ്ടിക്ക് അനുമതിയുണ്ടായിരുന്നില്ല.
ജയ്ഹിന്ദ് മേധാവി കെ പി മോഹനന് പുറമേ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ ബിഎംസി നായരായിരുന്നു മറ്റൊരു പ്രതി. കെപി മോഹനൻ അഡ്ഹോക് കമ്മിറ്റി അംഗമായിരുന്നു. അംബാസിഡർ എന്ന പദവി ഉപയോഗിച്ച് നായർ കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് തട്ടിപ്പിന് കൂട്ട് നിൽക്കുകയുമായിരുന്നു. അന്നത്തെ എംബസി സെക്രട്ടറി സഞ്ചീവ് കുമാറിനേയും കേസിൽ ഉൾപ്പെടുത്തിയരുന്നു.
കുവൈറ്റ് നിയമ മന്ത്രാലയം കെപി മോഹനനെതിരെ അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കെപി മോഹനനെ കോടതിയിൽ ഹാജരാക്കാതെ തോമസ് ചാണ്ടിക്ക് കുവൈറ്റ് വിട്ട് പോകാൻ അനുമതിയുണ്ടായിരുന്നില്ല. കെപി മോഹനൻ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിൽ മോഹനൻ നൽകേണ്ട 90 ലക്ഷം രൂപ നൽകേണ്ട ബാധ്യതയും ചാണ്ടിയുടെ മേൽ വന്ന് വീഴുകയായിരുന്നു.
എന്നാൽ ഈ വിഷയത്തിൽ കെപി മോഹനന്റെ പ്രതികരണം അവ്യക്തമായിരുന്നു. സ്കൂളിന്റെ നന്മ മാത്രം ലക്ഷ്യം വച്ചാണ് താൻ പെരുമാറിയിട്ടും പ്രവർത്തിച്ചിട്ടുള്ളതുമെന്നായിരുന്നു വിശദീകരണം. എന്നാൽ താൻ കാരണം സുഹൃത്തുക്കൾക്ക് കുവൈറ്റിൽ അനുഭവിക്കേണ്ടി വന്ന നിയമ നൂലാമാലാകളെ കുറിച്ച് കെ പി മോഹനൻ മൗനം പാലിക്കുകയായിരുന്നു. പിന്നീടൊരിക്കലും കെപി മോഹനൻ കുവൈറ്റിലേക്ക് പോയിട്ടില്ലെന്നാണ് സൂചന. കേസിലെ പ്രതിയായിരുന്ന നായർ പിന്നീട് തമിഴ്നാട്ടിൽ ചില ബിസിനസുകളുമായി മുന്നോട്ട് പോയപ്പോയി. തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്വീകാര്യമെന്ന് കുവൈറ്റ് ഇന്ത്യൻ സ്കൂളിന്റെ പുതിയ മാനേജിങ് കമ്മിറ്റി പ്രഖ്യാപിച്ചു. പിന്നീട് കേരളത്തിൽ നിന്നും കുവൈറ്റ്ിലേക്കുള്ള ഒരു യാത്രയിൽ ചാണ്ടി പൊലീസ് വലയിലാവുകയും ചെയ്തുവെന്നും സൂചനയുണ്ട്. എന്നാൽ ഉന്നത ബന്ധങ്ങളുടെ പിൻബലത്തിൽ രക്ഷപ്പെടുകയായിരുന്നു. ഈ കേസിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ആർക്കും ഒരു പിടിത്തവുമില്ല.
കേസിന് ശേഷം കേരളത്തിലെത്തിയ കെപി മോഹനൻ ഏഷ്യാനെറ്റിൽ മാനേജിങ് എഡിറ്ററായി. പിന്നീട് രാജീവ് ചന്ദ്രശേഖറിന് ഏഷ്യാനെറ്റ് കൈമാറിയപ്പോൾ കെ പി മോഹനൻ അവിടം വിട്ടു. കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയുടെ തലവനായി. ഇപ്പോഴും അതിന്റെ തലപ്പത്ത് തുടരുന്നു. തോമസ് ചാണ്ടിയാകട്ടെ രാഷ്ട്രീയത്തിൽ സജീവമായി മന്ത്രിപദത്തിലെത്തുന്നു. അപ്പോഴും കുവൈറ്റുമായുള്ള ബന്ധം വിട്ടതുമില്ല. കുവൈറ്റിലെ മൂന്ന് സ്കൂളുകളുടെയും സൗദി അറേബ്യയിലെ ഒരു സ്കൂളിന്റെയും ചെയർമാനാണ് തോമസ് ചാണ്ടി ഇപ്പോഴും. ആലപ്പുഴ പുന്നമടയിലെ ലേക്പാലസ് റിസോർട്ടിന്റെ ഉടമയാണ്.
കല്ലേകടമ്പിൽ തറവാട് വെട്ടിക്കാട് കളത്തിൽപറമ്പിൽ വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ഓഗസ്റ്റ് 29ന് ചേന്നങ്കരിയിലാണ് ജനനം. ചേന്നങ്കരി ദേവമാതാ സ്കൂൾ, കൈനകരി സെന്റ് മേരീസ് ഹൈസ്കൂൾ, ആലപ്പുഴ ലീയോ തേർട്ടീന്ത് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾപഠനം. മദ്രാസിൽനിന്ന് ടെലികമ്യൂണിക്കേഷനിൽ ഡിപ്ളോമ നേടി. കുവൈത്ത് ഇന്ത്യൻഓവർസീസ് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു ദീർഘകാലം. കുവൈത്ത് യുദ്ധകാലത്ത് ഇവാക്യുവേഷൻ കമ്മിറ്റിയിൽ അംഗമായി. സന്ദർശക വിസയിൽ കുവൈറ്റിൽ ചെല്ലുന്നത് 1975ൽ. അന്നേ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. കെ. കരുണാകരനായിരുന്നു ഇഷ്ടനേതാവ്. കരുണാകരനോടുള്ള വ്യക്തിപരമായ അടുപ്പമാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ വഴിയൊരുക്കിയത്.
2006ൽ കെ. കരുണാകരെന്റ ഡി.ഐ.സി(കെ) മത്സരിച്ച 17 മണ്ഡലങ്ങളിൽ തോമസ് ചാണ്ടി മാത്രമാണ് വിജയിച്ചത്. പിന്നീട് പാർട്ടി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ലയിച്ചു. 2011ൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി രണ്ടാം വിജയം. 2016ൽ ഹാട്രിക് വിജയം ആവർത്തിച്ചപ്പോഴും മന്ത്രിപദം ലഭിച്ചില്ല. അഞ്ചാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.കെ. ശശീന്ദ്രനുവേണ്ടി മന്ത്രിമോഹത്തിൽ വിട്ടുവീഴ്ചചെയ്തു. പത്ത് വർഷത്തോളം കുവൈത്തിലെ വിവിധ കമ്പനികളിൽ ജോലിനോക്കിയ തോമസ് ചാണ്ടി പ്രവാസലോകത്ത് അറിയപ്പെടുന്നത് കുവൈത്ത് ചാണ്ടി എന്നാണ്.
1985ൽ യുൈനറ്റഡ് ഇന്ത്യൻ സ്കൂൾ എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ച തോമസ് ചാണ്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 6500 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സി.ബി.എസ്.ഇ സ്കൂളും 4500 വിദ്യാർത്ഥികൾ പഠിക്കുന്ന കുവൈത്തിലെതന്നെ ഇന്ത്യൻ പബ്ലിക് സ്കൂളും തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ളതാണ്. സൗദിയിൽ ആരംഭിച്ച അൽ അലിയ ഇന്റർനാഷനൽ സ്കൂളിൽ 5000 വിദ്യാർത്ഥികളാണുള്ളത്. ആയിരത്തിലേറെ അദ്ധ്യാപകരും അനവധി മറ്റ് ജീവനക്കാരും ഈ സ്ഥാപനങ്ങളിൽ ജോലിനോക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്