മലബാറിലെ തീയ്യന്മാർ എക്കാലത്തും പരസ്പരം കൊന്നു ജീവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ; കുന്തം ആയുധമാക്കി പരസ്പരം കൊന്നൊടുക്കിയവർ ഇന്ന് വടിവാളുകൊണ്ട് പകതീർക്കുന്നു; സിപിഎമ്മിനും ബിജെപിക്കും വേണ്ടി തീയ്യന്മാർ തമ്മിൽ തല്ലി ചാകുമ്പോൾ രക്തസാക്ഷികളുടെ പേരിൽ അധികാരത്തിന്റെ അപ്പകഷ്ണങ്ങൾ നുണയുന്നത് നമ്പ്യാർമാർ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പരസ്പരം വെട്ടമരിക്കാനുള്ളതാണോ കണ്ണൂരിലെ തീയ്യന്മാരുടെ ജീവിതം. ബന്ധുത്വ വിവാദം കേരള രാഷ്ട്രീയത്തിൽ കൊഴുക്കുമ്പോൾ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും ചർച്ചയാകുന്നത് യാദൃശ്ചികം. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം കണ്ണൂരിൽ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. സിപിഎമ്മും ബിജെപിയും കൊമ്പുകോർക്കുമ്പോൾ പൊലിയുന്നത് തീയ്യ സമുദായത്തിൽപ്പെട്ട സാധാരണക്കാരായ ഓട്ടോ തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെല്ലാം ഇന്ന് സുരക്ഷിത അകലത്തിലാണ്. വടിവാളും ബോംബും കഠാരയുമായി പകരത്തിന് പകരം ചോദിക്കുകയാണ് സിപിഎമ്മിനും ബിജെപിക്കും വേണ്ടി തീയ്യന്മാർ എന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയ അക്രമങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവരിൽ ബഹുഭൂരിഭാഗവും ഈ സമൂദായത്തിലെ അംഗങ്ങൾ. ഈ കൊലപാതക രാഷ്ട്രീയത്തിന്റെ നേട്ടം മറ്റൊരു സമുദയാത്തിനും. ബന്ധുത്വവിവാദത്തിൽ കണ്ണൂരിലെ നമ്പ്യാർമാർ നേടുന്ന സ്ഥാനമാനങ്ങൾ ഈ അവസരത്തിൽ കേരളം ചർച്ച ചെയ്യുകയാണെന്നത് തികച്ചു യാദൃശ്ചികം മാത്രം
പിണറായി വിജയിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനുശേഷം നാലുമാസത്തിനിടെ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലിഞ്ഞത് ഏഴു ജീവനുകളാണ്. നൂറിലേറെ ആക്രമണക്കേസുകളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ വിജയാഹ്ലാദത്തിനിടെ പിണറായിക്ക് സമീപത്തുവച്ചാണ് സിപിഐ(എം) പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടത്. പിന്നീട് പിണറായി മേഖലയിൽ വ്യാപകമായ സംഘർഷവും ആക്രമണങ്ങളും അരങ്ങേറി. പയ്യന്നൂരിൽ ഡിവൈഎഫ്ഐ നേതാവ് ധൻരാജിനെ വെട്ടിക്കൊലപ്പെടുത്തി അരമണിക്കൂറിനുള്ളിൽ കുന്നരുവിൽ ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ വെട്ടേറ്റു മരിച്ചു. തില്ലങ്കേരിയിൽ ഡിവൈഎഫ്ഐ നേതാക്കൾ സഞ്ചരിച്ച കാറിനുനേരെ ബോംബാക്രമണം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആർഎസ്എസ് നേതാവ് ബിനീഷ് കൊല്ലപ്പെട്ടു. ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ആർഎസ്എസ് പ്രവർത്തകനായ ദീക്ഷിതുകൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പ് പാതിരിയാട് പട്ടാപ്പകൽ ഷാപ്പിലെത്തിയ സംഘം സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം മോഹനനെ വെട്ടിക്കൊന്നു. മോഹനന്റെ സംസ്കാരം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി പ്രവർത്തകനായ രമിത്തിനെ പിണറായിയിൽ കൊലപ്പെടുത്തിയത്.
മരിച്ച് വീഴുന്നത് സാധാരണ അണികൾ മാത്രമാണ്. കൂലിവേലക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും. കണ്ണൂരിലെ പ്രത്യേക സമൂദായ അംഗങ്ങൾ മാത്രമാണ് കൊലക്കത്തിക്ക് ഇരയാകുന്നതെന്നതും ചർച്ചയാകേണ്ടതാണ്. കുടുംബത്തിലെ പരാധീനതകളിൽ ബുദ്ധിമുട്ടുന്നവരെ രാഷ്ട്രീയ വിദ്വേഷങ്ങളിൽ കുടുക്കി കൊലപാതക രാഷ്ട്രീയം കണ്ണൂരിൽ ആളിക്കത്തിക്കുകയാണ്. 2008ൽ നടന്ന നീണ്ട കൊലപാതക പരമ്പരകൾക്കുശേഷം കണ്ണൂർ ജില്ല പൊതുവെ ശാന്തമായിരുന്നു. അതിനുശേഷവും കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായിട്ടില്ല എന്നല്ല. അതൊന്നും ജില്ലയിലെ സമാധാനാന്തരീക്ഷത്ത ദോഷകരമായി ബാധിച്ചിരുന്നില്ല. 2010 ൽ മാഹിയിൽ രണ്ട് ബിജെപി പ്രവർത്തകർ പട്ടാപ്പകൽ കൊലചെയ്യപ്പെട്ട സംഭവവും, പാനൂരിൽ ബിജെപി മണ്ഡലം കമ്മിറ്റിയംഗമായ അഡ്വ.വത്സരാജ് കുറുപ്പിന്റേതുൾപ്പെടെയുള്ള കൊലപാതകങ്ങളുമെല്ലാം ഇതിനിടയിലുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളൊന്നും ആളിക്കത്തിയില്ല. സിപിഎമ്മിന്റെ പ്രവർത്തകരും കൊല്ലപ്പെട്ടു. അപ്പോഴും എണ്ണം നോക്കി കൊലയിലേക്ക് കാര്യങ്ങളെത്തിയില്ല. നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂർ വീണ്ടും സംഘർഷ രാഷ്ട്രീയത്തിലേക്ക് വലിച്ചെറിയപ്പെടുകയും സമാധാനാന്തരീക്ഷം ചോദ്യംചെയ്യപ്പെടുകയും ചെയ്തത് 2014 സെപ്റ്റംബർ ഒന്നുമുതലാണ്. അന്ന് ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തിൽ മനോജ് കുമാറിനെ പട്ടാപ്പകൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ക്രൂരമായി വെട്ടിക്കൊന്നു. ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അതിന് ശേഷം ഇനിയും കണ്ണൂർ ശാന്തമായിട്ടില്ല.
കുറുമ്പ്രനാട് രാജാക്കന്മാരുടെ പടയാളികളായിരുന്നു ഒരു കാലത്ത് ഉത്തരകേരളത്തിലെ തീയ്യർ. മാത്രമല്ല നടുവിൽ ആസ്ഥാനമായുള്ള മന്നനാർ രാജവംശം തീയ്യരുടേതായിരുന്നു. അതുകൊണ്ടുതന്നെ ആ രാജാവിന്റെ പടയാളികൾ തീയ്യർ തന്നെ. അതിനു പുറമേ ഒട്ടേറെ നാട്ടുരാജാക്കന്മാരുടെ പോരാളികളായും തീയ്യർ പ്രവർത്തിച്ചു പോന്നിരുന്നു. തീയ്യരുടെ ശൂരവീര പരാക്രമങ്ങളാണ് പടയാളികളായി അവരെ തിരഞ്ഞെടുക്കാൻ കാരണമായത്. ഗോത്രവൈരം വംശീയമായി തന്നെ അലിഞ്ഞു ചേർന്ന ഈ സമുദായം ഇന്ന് പരസ്പരം പോരടിക്കുന്നത് രണ്ടു രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടിയാണ്. അതിലൂടെ കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മഹാഭൂരിപക്ഷവും തീയ്യർ തന്നെയെന്നത് ഒരു വസ്തുതയാണ്.
പണ്ടു കാലത്ത് ഒരേ ഗോത്രത്തിലുള്ള തീയ്യർ തന്നെ തറവാട്ടുമഹിമയുടെ പേരിലും ദേശത്തിന്റെ പേരിലും പരസ്പരം പോരാടി കഴിഞ്ഞവരാണ്. അന്ന് രാഷ്ട്രീയമായിരുന്നില്ല കാരണം. നരവംശ ശാസ്ത്രപരമായി പരിശോധിക്കുമ്പോൾ വംശീയപരമായി ആധിപത്യത്തിനു വേണ്ടി പരസ്പരം പോരടിച്ചുകഴിഞ്ഞ ഒരു സമൂഹമായിരുന്നു ഇവരെന്ന് മുതിർന്ന പത്രപ്രവർത്തകൻ മൈസൂരിലെ കെ. രാമകൃഷ്ണൻ പറയുന്നു. 15 ഉം 16 ഉം നൂറ്റാണ്ടുകളിൽ കുന്തം ആയുധമാക്കി നടന്നിരുന്ന തീയ്യർ കുലത്തിന്റേയും തറവാടിന്റേയും പേരിൽ പരസ്പരം കൊല്ലും കൊലയും നടത്തിയവരായിരുന്നു. അതിന് മുമ്പ് കൈയാങ്കളിയിലും പക തീർക്കാറുണ്ട്.
കടത്തനാട്ടെ കളരികൾ ഒരു കാലത്ത് നിലനിന്നിരുന്നതു തന്നെ കുടിപ്പക തീർക്കാനായിരുന്നു. അക്കാലത്ത് കളരി പരിശീലനത്തിന് പോകുന്നവരുടെ ലക്ഷ്യം പൊയ്തായിരുന്നു. ആ രീതിയെ പരിഷ്ക്കരിപ്പിച്ച് കളരിയെ ഒരു ആയോധന കലയാക്കി മാറ്റിയത് കോട്ടക്കൽ കരുണാകരൻ ഗുരുക്കളായിരുന്നു. അതുവരെ പ്രഭുക്കൾക്കും ജന്മിമാർക്കും വേണ്ടി പൊയ്ത്തിനു പോകുന്ന പോരാളികളായിരുന്നു തീയ്യർ. പൊയ്ത്ത് കഴിഞ്ഞ് ജയിച്ചു വന്നാൽ നാട്ടിൽ ആരാധനാ പാത്രമാവുന്നതിനു പുറമേ സ്വർണ്ണമുൾപ്പെടെയുള്ള പാരിതോഷികങ്ങളൂും ലഭിച്ചു പോന്നിരുന്നു. മാത്രമല്ല വിജയിക്ക് ജന്മിയുടേയോ പ്രഭുവിന്റേയോ മകളെപ്പോലും ദാനം ചെയ്തിരുന്നു. സേനാനായക പദവിയും ലഭിച്ചു പോന്നു.
ടിപ്പു സുൽത്താൻ മലബാറിൽ പടയോട്ടം നടത്തിയ കാലത്ത് പിണറായിയിൽ അനന്തൻ എന്ന തീയ്യ പടയാളി അതിനെ ചെറുക്കാൻ തീരുമാനിച്ചു. പടയോട്ടം നടത്തുന്നത് ടിപ്പുവായതിനാൽ ബ്രാഹ്മണരും നായന്മാരും എല്ലാം അരിച്ചു പെറുക്കി സ്ഥലം വിട്ടു. അനന്തന്റെ നേതൃത്വത്തിലുള്ള തീയ്യപ്പട കുന്തവും വാളുമായി എതിരിട്ടതോടെ ടിപ്പുവിന്റെ പട പിൻതിരിഞ്ഞോടി. സംഘർഷത്തിലിടപെടാതെ സ്ഥലം വിട്ട ബ്രാഹ്മണരും നായന്മാരും മലപ്പുറത്ത് അഭയം തേടുകയായ്ിരുന്നു. ഒരു ദശ വർഷത്തിനു ശേഷം അവർ തിരിച്ചു വന്നപ്പോൾ അവരെ ഉൾക്കൊള്ളാൻ പ്രദേശവാസികൾ തയ്യാറായില്ല. അങ്ങിനെ ഈ പ്രദേശം തീയ്യ ഭൂരിപക്ഷ മേഖലയായി മാറുകയും ചെയ്തു. പാനൂർ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ അരങ്ങേറി. അവിടെ തീയ്യർ ഉറച്ച് നിൽക്കുകയും ബ്രാഹ്മണരും മറ്റും പലായനം ചെയ്യുകയുമായിരുന്നു.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് തലശ്ശേരി മേഖലകളിലും കോഴിക്കോട്ടെ നാദാപുരം വടകര മേഖലകളിലും ഇന്ന് കാണുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഭൂരിഭാഗവും തീയ്യരുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ബിജെപി.യിലും സിപിഐ.(എം) ലും ഉൾപ്പെട്ട തീയ്യരാണ് അക്രമത്തിൽ മുന്നിൽ നിൽക്കുന്നതും കൊലചെയ്യപ്പെടുന്നതും. ഒരു ഭാഗത്തുകൊല്ലപ്പെട്ടും മറ്റൊരു ഭാഗത്തും കൊല ചെയ്തും കുടുംബങ്ങൾ അനാഥമാവുകയാണ്. ഇവരെ ഭംഗിയായി ഉപയോഗിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആവുന്നു എന്നതാണ് സത്യം. ഒരു കാലത്ത് പാനൂർ പ്രദേശത്ത് മുൻ മന്ത്രിയായിരുന്ന പി.ആർ കുറുപ്പിന് പോരാളികളുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും തീയ്യർ തന്നെ. എതിർ ഭാഗത്ത് സിപിഐ.(എം.) ആയിരുന്നു. അവരും ഇതേ വിഭാഗക്കാർ തന്നെ. മനുഷ്യന്റെ തലക്കും തെങ്ങിനും വാഴക്കുമൊക്കെ വെട്ടേൽക്കാറ് പതിവായിരുന്നു.
ഈ നശികരണ കാലം ദശകങ്ങളോളം നീണ്ടു നിന്നിരുന്നു. രാഷ്ട്രീയ മുന്നണികളുടെ മാറ്റം മറിച്ചിലിനൊപ്പം അക്രമിക്കപ്പെട്ടവരും അക്രമകാരികളും ഒരേ പക്ഷത്ത് എത്തിയതോടെ ആ കാലം പര്യവസാനിച്ചു. ഇപ്പോൾ അവിടേയും ബിജെപി.യും സിപിഐ.(എം.) യുമാണ് പരസ്പരം ചോര വീഴ്ത്തുന്നത്. വിശ്വസിക്കുന്നവരോടൊത്ത് പൊരുതുക എന്ന ശീലം തീയ്യരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ഇന്നത് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പരം പോരടിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളും സമാധാനശ്രമങ്ങളിലേക്ക് തിരിയുന്നേയില്ല. കൊല്ലാനും കൊല്ലിക്കാനും തീയ്യപ്പോരാളികളുണ്ടല്ലോ?
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ തലശ്ശേരിയിലും കണ്ണൂരിലും അവരുടെ വിശ്വസ്തരിൽ പ്രധാനികളായിരുന്നു തീയ്യർ. ബ്രിട്ടീഷുകാരുടെ പ്രാദേശിക സേനയിൽ കോൽക്കാർ എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ബട്ട്ലർമാരും സുരക്ഷാ ചുമതലക്കാരും തീയ്യരായിരുന്നു. അക്കാലത്ത് മെയ്യൂർ കേളപ്പൻ എന്നയാൾ താമരശ്ശേരി വഴി തലശ്ശേരിക്ക് വരുമ്പോൾ കാരണമൊന്നുമില്ലാതെ വഴിയിൽ കണ്ട രണ്ടു യുവാക്കളെ വെട്ടിക്കൊന്നു. ക്രൂരവും പൈശാചികവുമായ കൊല ചെയ്ത കേളപ്പനെ തലശ്ശേരിലെ നാരങ്ങാപ്പുറത്ത് വച്ച് കൊല്ലാനായിരുന്നു വിധി. തീയ്യനായ കേളപ്പനെ മറ്റൊരു തീയ്യനെക്കൊണ്ട് കഴുത്തറുത്ത് ശിക്ഷ നടപ്പാക്കുകയായിരുന്നു. തലശ്ശേരി, പാനൂർ മേഖലകളിൽ രാഷ്ട്രീയ കൊല നടന്നാൽ മൃതദേഹം മണിക്കൂറുകളോളം പൊതു ദർശനത്തിന് വെക്കാറുണ്ട്.
അത് കാണാൻ മുത്തശ്ശിമാരും യുവതികളും എത്തിച്ചേരുന്നതും പതിവാണ്. സാധാരണ ദുർമരണങ്ങളുടെ മൃതദേഹം കാണാൻ സ്ത്രീകൾ പോകുന്നത് വിരളമാണെങ്കിലും ഈ ദേശങ്ങളിൽ അതിൽനിന്ന് വ്യത്യസ്തമാണ്. വംശീയപരമായി തീയ്യരുടെ വീരത്വത്തിന്റെ തെളിവാണിതൊക്കെയെന്ന് പറയുന്നു. അത് പ്രോത്സാഹിപ്പിച്ച് മുതലെടുക്കുകയാണ് ബിജെപി.യും സിപിഐ.(എം.)ഉം. അതിലൂടെ കണ്ണൂർ കുരുതിക്കളമാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്