Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴയിൽ നിന്നും അറിയാതെ എത്തിയ ഒരു മിസ്‌കോളിൽ തുടക്കം; കോളുകൾ ആവർത്തിച്ചപ്പോൾ ജംസീല ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷി മുങ്ങി; നാല് ദിവസം കഴിഞ്ഞു വന്നു കൊണ്ടു പോയ കുഞ്ഞിനെ ഇടക്ക് എത്തിച്ച് വീണ്ടും മുങ്ങി; മുണ്ടക്കയത്ത് നിന്നും കഞ്ചാവ് കടത്തിന് പിടികൂടിയ പെൺകുട്ടിയുടെ പടം കണ്ട് ഞെട്ടി തളിപ്പറമ്പുകാർ

ആലപ്പുഴയിൽ നിന്നും അറിയാതെ എത്തിയ ഒരു മിസ്‌കോളിൽ തുടക്കം; കോളുകൾ ആവർത്തിച്ചപ്പോൾ ജംസീല ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷി മുങ്ങി; നാല് ദിവസം കഴിഞ്ഞു വന്നു കൊണ്ടു പോയ കുഞ്ഞിനെ ഇടക്ക് എത്തിച്ച് വീണ്ടും മുങ്ങി; മുണ്ടക്കയത്ത് നിന്നും കഞ്ചാവ് കടത്തിന് പിടികൂടിയ പെൺകുട്ടിയുടെ പടം കണ്ട് ഞെട്ടി തളിപ്പറമ്പുകാർ

രഞ്ജിത് ബാബു

കണ്ണൂർ: മൂന്ന് മാസം മുമ്പ് തളിപ്പറമ്പിൽ നിന്നും കാണാതായ ജംസീല എന്ന യുവതി കഞ്ചാവ് കടത്തിൽ ഏർപ്പെട്ടതിന്റെ കഥ ഇങ്ങിനെ. പുഴക്കുളങ്ങര മുബീന മൻസിലിലെ ജംസീലക്ക് ഒരു മിസ്ഡ് കോൾ വന്നു. തിരിച്ചു വിളിച്ചപ്പോൾ ഒരു യുവാവിന്റെ മധുരമായ ശബ്ദം. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ ആലപ്പുഴ സ്വദേശിയായ ഷഫീക്ക് ഫോൺ വിളി ഒരു പതിവാക്കി.

ആ ബന്ധം വളർന്നു. സ്വന്തം ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഒരു നാൾ അവർ ഷഫീക്കിനൊപ്പം ഒളിച്ചോടി. അതാണിപ്പോൾ കഞ്ചാവ് കടത്തിലേക്കും ജയിലാകാനും ജംസീലക്ക് വിധിച്ചത്. കുമിളി ചെക്കു പോസ്റ്റിന് സമീപം വെച്ച് മൂന്നര കിലോ ഗ്രാം കഞ്ചാവുമായി പിടികൂടപ്പെട്ട തളിപ്പറമ്പ് സ്വദേശിയായ ജംസീലയുടെ ചിത്രം മാധ്യമങ്ങളിൽ വന്നപ്പോൾ തളിപ്പറമ്പുകാർ മൂക്കത്തു വിരൽ വച്ചു. 27 കാരിയും സുന്ദരിയുമായ ജംസീല ഒളിച്ചോടി പോയ ശേഷം എവിടെയാണ് കഴിയുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല.

ആലപ്പുഴ സ്വദേശികളായ ഷഫീക്ക്, അനൂപ്, എന്നിവർക്കൊപ്പം കോഴിക്കോട് സ്വദേശിനിയായ ഷീബയും ജംസീലക്ക് കഞ്ചാവ് കടത്തിൽ കൂട്ടാണ്. തളിപ്പറമ്പിലെ ഒരു നാട്ടിൻ പുറത്തുകാരി സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ഒരു കഞ്ചാവ് കടത്ത് സംഘത്തിൽ അംഗമായത് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. ഷഫീക്കിനൊപ്പം ഒളിച്ചോടി പോയ ശേഷം നാല് ദിവസം കഴിഞ്ഞ് ജംസീല തിരിച്ച് വീട്ടിലെത്തിയിരുന്നു. മന: പരിവർത്തനത്തിനായി മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കോഴിക്കോട്ടെ ഒരു പള്ളിയിൽ കൊണ്ടു പോവുകയും അവിടെ പ്രാർത്ഥന നടത്തുകയും ചെയ്തു. എന്നാൽ പള്ളിയിൽ നിന്നും പുറത്തിറങ്ങിയ ജംസീല അതിവേഗതയിലെത്തിച്ചേർന്ന ഒരു കാറിൽ കയറി കുഞ്ഞിനേയും എടുത്ത് സ്ഥലം വിടുകയായിരുന്നു. ആ കാറിൽ ആലപ്പുഴക്കാരൻ ഷഫീക്കുമുണ്ടായിരുന്നു. ഇരുവരും ചേർന്ന് ബോധപൂർവ്വം വീട്ടുകാരെ കബളിപ്പിക്കുകയായിരുന്നു.

ഈ സംഭവങ്ങൾക്കൊടുവിൽ ഗൾഫുകാരനായ ഭർത്താവ് ജംസീലയെ ഉപേക്ഷിച്ചിരുന്നു. കുഞ്ഞിനെ അവകാശപ്പെട്ട ഭർത്താവിന് അയാളുടെ വീട്ടിൽ ഒരു നാൾ കാറുമായെത്തി മാതാപിതാക്കൾക്ക് കുഞ്ഞിനെ നൽകുകയും ചെയ്തിരുന്നു. എല്ലാം സിനിമാ സ്റ്റൈലിൽ പ്രാവർത്തികമാക്കാൻ കഴിവുള്ള അവസ്ഥയിലേക്ക് ജംസീല വളർന്നു കഴിഞ്ഞിരുന്നു. പിന്നീട് ജംസീലയെക്കുറിച്ച് നാട്ടുകാർക്കോ വീട്ടുകാർക്കോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തുന്നതിനിടെ ഷഫീക്കിനൊപ്പം പിടിയിലായതോടെയാണ് ജംസീലയും ഇതിലെ പ്രധാന കണ്ണിയാണെന്ന വിവരം പുറത്ത് വന്നത്.

ഷഫീക്കിനും സംഘത്തിനുമൊപ്പം കുമിളി ചെക്ക് പോസ്റ്റിന് സമീപം വച്ച് കാറിൽ സഞ്ചരിക്കവേയാണ് എക്‌സൈസ് അധികൃതർക്ക് ഇവരെക്കുറിച്ച് സംശയം ജനിച്ചത്. കാറിന് കൈ നീട്ടിയിട്ടും നിർത്താതെ പോവുകയും ചെയ്തു. അതോടെ എക്‌സൈസ് സംഘം അവരെ പിൻതുടർന്ന് കാർ പിടികൂടിയെങ്കിലും ഷഫീക്കും ജംസീലയും കാറിൽ നിന്നും മാറി കഞ്ചാവുമായി മറ്റൊരു ബസ്സിൽ കയറിയിരുന്നു. തന്ത്ര പൂർവ്വം എക്‌സൈസ് അധികൃതർ കൂട്ടാളികളെക്കൊണ്ട് ഫോൺ വിളിച്ച് ബസ്സിൽ നിന്നും ഇറങ്ങാൻ പ്രേരിപ്പിച്ചു.

അതോടെയാണ് ജംസീലയുൾപ്പെടെയുള്ളവർ പിടിയിലായത്. ഷഫീക്കിനൊപ്പം കഞ്ചാവ് കടത്താൻ അടുത്ത കാലം കൊണ്ടു തന്നെ ജംസീല വൈദഗ്ദ്യം നേടിയതായും അധികൃതർക്ക് അറിവായിട്ടുണ്ട്. കുടുംബത്തെ ഉപേക്ഷിച്ച് കഞ്ചാവ് സംഘത്തിലെത്തിയ ജംസീലക്ക് ഇനി ജയിലിൽ കഴിയാനാണ് വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP