- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തർക്ക പരിഹാരത്തിനായി വിളിച്ചു വരുത്തി യുവാവിനെ കുത്തിക്കൊന്ന കേസ്; ആലക്കോട് സംഭവത്തിൽ പ്രതി അറസ്റ്റിൽ
കണ്ണൂർ: ആലക്കോട് യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. മോറാനി സ്വദേശി മാവോടിയിൽ ജയേഷ്(39)നെയാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയിൽ മാത്യുവിന്റെയും പരേതയായ വൽസമ്മയുടെയും മകൻ ജോഷി മാത്യുവിനെ(35)യാണ് ജയേഷ് തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ കുത്തിക്കൊന്നത്. ഇരുവരും തമ്മിലുള്ള ചില പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാർക്കിങ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്.
സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് കുത്തുകയായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. പെയിന്റിങ് ജോലിക്കാരനായ ജോഷി അവിവാഹിതനാണ്. പ്രതി ജയേഷ് ആലക്കോട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സഹോദരങ്ങൾ: സ്വപ്ന(ബംഗളൂരു), സോണിയ(സൗദി അറേബ്യ