മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന; തിരുവനന്തപുരത്ത് നിന്നും വിവാഹത്തിന് മുമ്പ് മുങ്ങിയ യൂവതി അടക്കം നിരവധി പേരെ കണ്ടെത്തി; എഴുപത് പേർ മതം മാറിയതിന്റെ രേഖകളും കണ്ടെത്തി; തർബിയത്ത് ഇസ്ളാം സഭ ഈ വർഷം മതംമാറ്റിയത് 363 പേരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി.
സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പുതുതായി പാസ്പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്രിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.
ബി.എ.എം.എസ് വിദ്യാർത്ഥിനിയായ കണ്ണൂരിലെ ബ്രാഹ്മണ പെൺകുട്ടിയും സംഘത്തിലുണ്ടെന്ന് മഞ്ചേരി സി. ഐ അറിയിച്ചു. എല്ലാവരുടേയും ചിത്രങ്ങളും മൊഴിയും മതപരിവർത്തനത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചു. കാസർകോട്ട് ബി.ഡി.എസ് പഠനത്തിനിടെ ഐസിസിലേക്ക് റിക്രൂട്ട്ചെയ്തതായി പൊലീസ് സംശയിക്കുന്ന ആറ്റുകാലിലെ നിമിഷയെ എത്തിച്ചതും സത്യസരണിയിലാണ്. നിമിഷയെയും കൊച്ചിയിലെ മെറിനേയും 2014സെപ്റ്റംബറിൽ മുംബയിലെത്തിച്ച് ജുമാമസ്ജിദ് ഒഫ് ബോംബെട്രസ്റ്റ് മുഖേന ആർഷി ഖുറേഷിയും റിസ്വാൻഖാനും ചേർന്ന് മതംമാറ്റിയെന്നും പിന്നീട് മതപഠനത്തിനായി നിമിഷയെ മഞ്ചേരിയിലെത്തിച്ചെന്നാണ് നിഗമനം. മുംബയിലെ ട്രസ്റ്റുമായി സത്യസരണിക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നിമിഷ കരസേനയിലെ ക്യാപ്റ്റന്റെ സഹോദരിയാണ്. ഇതിനു പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥയുടെ മകളായ അപർണയേയും കാണാതായത്. ആർഷിഖുറേഷിയും റിസ്വാൻഖാനും ചേർന്ന് കേരളത്തിൽ നിന്നടക്കം 700ലേറെ പേരെ മുംബയിലെത്തിച്ച് മതംമാറ്റിയ ശേഷം വിവാഹം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകളിൽ വധൂവരന്മാരുടെ രക്ഷിതാക്കളായും സാക്ഷികളായും ഇരുവരുടേയും പേരുകളാണുള്ളത്. മുംബയ് കല്യാണിലെ വിവാഹബ്യൂറോയുടെ മറവിലായിരുന്നു വിവാഹങ്ങൾ.
മഞ്ചേരി സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ട്രസ്റ്റ് ചെയർമാൻ ടി.അബ്ദുറഹ്മാൻ ബാഖവി അറിയിച്ചു. ഇവിടെ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല. തിരുവനന്തപുരം സ്വദേശിയായ അപർണ എന്ന ആയിഷ ഹൈക്കോടതിയിൽ ഹാജരായി 2016 ഏപ്രിൽ എട്ടിനാണ് ഇവിടെ അഡ്മിഷൻ നേടുന്നത്. നിലമ്പൂർ മരുത സ്വദേശിയായ കെ. ശ്രീകാന്ത് 2015 സെപ്റ്റംബർ 21നാണ് സ്ഥാപനത്തിൽ എത്തിയത്. രക്ഷിതാക്കൾ പരാതി നൽകിയതിനാൽ സെപ്റ്റംബർ 23ന് നിലമ്പൂർ കോടതിയിൽ ഹാജരായ ശേഷം 26ന് തിരിച്ചെത്തി. പഠനം പൂർത്തിയാക്കി ഡിസംബർ ഒന്നിന് സ്ഥാപനംവിട്ടു. ഇപ്പോൾ ശ്രീകാന്ത് സ്ഥാപനത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നതിന്റെ പിന്നിലും അപർണയെ വേട്ടയാടുന്നതിന് പിന്നിലും സംഘപരിവാർ കേന്ദ്രങ്ങളാണ്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് മഞ്ചേരി സത്യസരണിയിൽ എത്തിയതെന്ന് അപർണ എന്ന ആയിഷയും പറഞ്ഞു. എട്ടാം കഌസ് മുതലാണ് ഇസഌമിക വിശ്വാസം ഉൾക്കൊണ്ടത്. കൂട്ടുകാരിൽ നിന്നാണ് ഇസഌമിനെപ്പറ്റി അറിഞ്ഞത്. സത്യസരണിയിൽ അഡ്മിഷൻ നേടുന്നത് എയ്റോനോട്ടിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ്. കോഴിക്കോട് തർബിയത്തിൽ നിന്നാണ് സ്വന്തം ഇഷ്ടപ്രകാരം സത്യസരണിയിലെത്തിയത്. പഠനം പൂർത്തിയാക്കി വീട്ടിലേക്കു തന്നെ തിരിച്ചുപോവും. കാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലിക്ക് ശ്രമിക്കും. അമ്മയുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്. വിളിക്കാറുമുണ്ട്. ബന്ധുക്കളടക്കം ഒരുപാടുപേർ അമ്മയെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാവും അമ്മ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതെന്നും അപർണ പറഞ്ഞു.
എയ്റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മകൾ അപർണ വിജയൻ (21) വിവാഹത്തിന് 15 ദിവസം മുൻപ് വീട്ടിൽനിന്നു പോയെന്ന് പരാതിയാണ് നിർണ്ണായകമായത്്. തുടർന്ന് മതം മാറിയെന്നും മലയാളികളെ കാണാതായ വിവരം പുറത്തായ ശേഷം മകളുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മിനി വിജയൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. അന്വേഷണം നടത്തി ഓഗസ്റ്റ് 29ന് റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്ക് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവു നൽകി. മകളെ തീവ്രവാദത്തിന് ഇരയാക്കി വിദേശത്തേക്ക് കടത്തുമെന്നും ഐസിസിൽ ചേർക്കുമെന്നും ഭയപ്പെടുന്നതായും പരാതിയിലുണ്ടായിരുന്നു. ഇതോടെയാണ് സത്യസരണി പൊലീസ് റെയ്ഡ് നടത്തിയത്. മിനിയുടെ ഭർത്താവ് വിജയകുമാർ നേരത്തേ മരണമടഞ്ഞതാണ്.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിമിഷയെ കടത്തിക്കൊണ്ടുപോയി മതം മാറ്റിയവരാണ് തന്റെ മകളെയും മതം മാറ്റിയതെന്ന് മിനിയുടെ പരാതിയിലുണ്ടായിരുന്നു. എറണാകുളം ജുവൽ എജ്യൂക്കേഷണൽ ട്രസ്റ്റിൽ എയ്റോനോട്ടിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായിരുന്നു അപർണ. ചില കൂട്ടുകാരികളുടെ നിർബന്ധത്തിന് വഴങ്ങി ഹാസ്മിൻ എന്ന സ്ത്രീ നടത്തുന്ന ഹോസ്റ്റലിലേക്ക് താമസം മാറിയിരുന്നു. അപർണയുടെ വിവാഹം കഴിഞ്ഞ ഏപ്രിൽ 11ന് നിശ്ചയിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ മാർച്ച് 30ന് മകളെ വിളിക്കാൻ ഹോസ്റ്റലിൽ ചെന്നപ്പോൾ അപർണ എന്ന പേരിൽ ആരും അവിടെ താമസിച്ചിട്ടില്ലെന്നറിഞ്ഞു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അയിഷ എന്ന കൂട്ടുകാരിയോടൊപ്പം അപർണ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അപർണയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ അപർണ കോഴിക്കോട്ടെ ഒരു പള്ളിയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തെർബിയത്ത് ഇസ്ലാംസഭ മുക്താർ എന്ന പള്ളിയിലെ സി.സി ടിവി ദൃശ്യത്തിൽ അപർണയുടെ ചിത്രമുണ്ടെന്ന് കണ്ടെത്തിയതായും പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ സുമയ്യ എന്ന സ്ത്രീയാണ് അപർണയെ എത്തിച്ചത്. കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി അവളുടെ ഇഷ്ടപ്രകാരം സുമയ്യയ്ക്കൊപ്പം വിട്ടയച്ചു. അപർണ ഇപ്പോൾ മഞ്ചേരിയിലെ സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിലുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി.
തർബിയത്ത് ഇസ്ളാം സഭ ഈ വർഷം മതംമാറ്റിയത് 363 പേരെ
കോഴിക്കോട്ടെ കുണ്ടുങ്ങലിൽ പ്രവർത്തിക്കുന്ന തർബിയത്ത് ഇസ്ളാം സഭ കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ 363 പേരെ മതം മാറ്റിയതായി കണ്ടെത്തി. ഈ വർഷം ജനുവരി മുതൽ ജൂലായ് 26 വരെയാണ് ഇത്രയും പേരെ ഇസ്ലാം മതത്തിൽ ചേർത്തത്. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ആഭ്യന്തരവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. അടുത്തിടെ ഇവിടെ എത്തിയവരെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐസിസിൽ കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തിയത്. കാസർകോട്ടെ തൃക്കരിപ്പൂരിൽ കാണാതായ അബ്ദുൾ റഷീദിന്റെ ഭാര്യ എറണാകുളം സ്വദേശി സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ ഈ കേന്ദ്രത്തിൽ എത്തിയെന്ന സംശയം പൊലീസിനുണ്ട്.
ഇതര സമുദായങ്ങൾക്കുള്ള ഇസ്ളാം മതപഠനകേന്ദ്രമെന്ന നിലയിൽ 1936ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് തർബിയത്ത് ഇസ്ളാം സഭ. ഇവിടെ ഖുറാൻ പഠനം, പ്രാർത്ഥനാ പരിശീലനം, ഇസ്ളാം ചരിത്രപഠനം എന്നിവയ്ക്ക് സൗകര്യമുണ്ട്. ഒരു മാസം 50 പേർക്ക് വരെ പ്രവേശനം നൽകുമെന്നാണ് സ്ഥാപനമേധാവികളുടെ വിശദീകരണം. താമസം, ഭക്ഷണം, മരുന്ന് എന്നിവ ഇവിടെ സൗജന്യമാണ്. വിദ്യാസമ്പന്നരാണ് എത്തിയവരിൽ ഏറെയും. അന്തേവാസികൾക്ക് മുസ്ളിം പേര് നൽകും. മതപഠനത്തിന് ശേഷം ഇവരെ സ്വന്തം നാടുകളിൽ തന്നെ അയയ്ക്കുമെന്നാണ് സഭ അവകാശപ്പെടുന്നത്. സ്വമേധയാ ഇസ്ളാം മതം സ്വീകരിക്കാൻ വരുന്നവരാണ് ഇവരെന്നും സഭ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്