കൊച്ചി: 'ചെകുത്താൻ'എന്ന പേരിൽ വിഡിയോ ചെയ്യാറുള്ള യുട്ഊബർ അജു അലക്‌സിനെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ട്വിസ്റ്റ്. അതൊരു കള്ളപ്പരാതിയാണെന്ന് ബാല പറയുന്നു. മറുപടി വിഡിയോ പങ്കുവെച്ച് നടൻ ബാല അത് തെളിയിക്കുകയാണ്. ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ സാധനങ്ങൾ അടിച്ചുതകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു.

അജുവിന്റെ മുറിയിലെത്തിയ നടൻ അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. മിസ്റ്റർ ചെകുത്താൻ, നിങ്ങൾ പൊലിസ് സ്റ്റേഷനിൽ പോകുമെന്നറിഞ്ഞുതന്നെയാണ് ഞാൻ ഈ വിഡിയോ എടുത്തത്. ഞാൻ അന്ന് അവന്റെ മുറിയിൽ പോയി എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ കാണൂ, ചെറിയ കുട്ടികൾക്കു വേണ്ടിയെങ്കിലും നാക്ക് അൽപം കുറയ്ക്കൂ...ചീത്ത വാക്കുകൾ ആരും ഉപയോഗിക്കരുത്, എന്നു ബാല പറയുമ്പോൾ അജു വർഷങ്ങളായി ചെയ്യുന്ന കാര്യമാണെന്നും അത് വ്യക്തിപരമാണെന്നും സുഹൃത്ത് പറയുന്നതാണ് വിഡിയോയിൽ.

ബാല തന്റെ വീട്ടിൽക്കയറി തോക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്നും സാധനങ്ങൾ തല്ലിപ്പൊട്ടിച്ചെന്നുമായിരുന്നു ബാലയ്‌ക്കെതിരെ യുട്യൂബറുടെ പരാതി. ആറാട്ട് അണ്ണൻ എന്ന വിളിപ്പേരുള്ള സന്തോഷ് വർക്കിയെയും ഗുണ്ടകളെയും കൊണ്ടാണ് മുറിയിൽ വന്നതെന്നുമായിരുന്നു അജുവിന്റെ ആരോപണം. സംഭവത്തിൽ ബാലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്നു സംഭവിച്ചതെന്താണെന്നു വ്യക്തമാകുന്ന വിഡിയോ ബാല പുറത്തുവിട്ടത്.

ടൻ ബാലയ്‌ക്കെതിരെ പരാതിയുമായി ചെകുത്താൻ എന്ന യുട്ഊബർ. ബാല ഇയാളുടെ ഫ്ളാറ്റിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 'ചെകുത്താൻ' എന്ന പേരിൽ വീഡിയോകൾ ചെയ്യുന്ന അജു അലക്‌സിനെ ഭീഷണിപ്പെടുത്തിയെന്ന കാട്ടി സുഹൃത്ത് മുഹമ്മദ് അുൾ ഖാദർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാലയ്‌ക്കെതിരെ വീഡിയോ ചെയ്തതിന്റെ വിരോധമാണ് ഭീഷണിക്ക് പിന്നിലെന്നാണ് വിവരം. അജു അലക്‌സ് താമസിക്കുന്ന വീട്ടിലെത്തി സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞെന്നും കൊല്ലുമെന്നും സുഹൃത്തിനോട് പറഞ്ഞുവെന്ന് അജു ആരോപിച്ചു.

എന്നാൽ യൂട്ഊബർ തന്റെ വീഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരെരായ തന്റെ പ്രതികരണമെന്നാണ് ബാല പറയുന്നത്. നിങ്ങൾ പൊലീസ് സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓർത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ, ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയിൽ പറയുന്നു.

വിമർശിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ചീത്ത വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും ഇതോടെ നിർത്തിക്കോളാൻ പറയണമെന്നും ബാല അജുവിന്റെ മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനോയും ബാല പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.