ഭുവനേശ്വർ: പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയിൽ. ഒഡിഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

'ആലൂ പറാത്ത' തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്നു മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെയാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൾ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു നടി. മിക്കപ്പോഴും അവൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അവരുടെ പാട്ടുകൾക്ക് നിരവധി ആരാധകരുണ്ടായിരുന്നു.

500ലധികം പോസ്റ്റുകളാണ് നടി ഇതുവരെ ഇട്ടിരിക്കുന്നത്. രുചിസ്മിതയുടെ വീഡിയോകളും ഫോട്ടോകളും തൽക്ഷണം വൈറലാകാറുണ്ട്.