വിമാനം കേടായതിൽ കലിപൂണ്ടത് ഏതാനും യുകെ മലയാളികൾ; ഞായറാഴ്ച കൊച്ചിയിൽ നടന്നത് മലയാളിക്ക് നാണക്കേടായ സംഭവങ്ങൾ; ലണ്ടൻ - കൊച്ചി വിമാനം എന്നന്നേക്കുമായി നിലച്ചേക്കും; എയർ ഇന്ത്യ ജീവനക്കാർ പരാതിയുമായി രംഗത്ത്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ : കഴിഞ്ഞ ഞായറാഴ്ച ഒട്ടും സുഖപ്രദമായ കാര്യങ്ങളല്ല നെടുമ്പാശേരി എയർപോർട്ടിൽ അരങ്ങേറിയത് എന്ന് സാങ്കേതിക തകരാർ മൂലം യാത്ര മുടങ്ങിയ വിമാനത്തിൽ യുകെയിൽ മടങ്ങിയെത്തിയ മലയാളികൾ മറുനാടൻ മലയാളിയോട്.
നീണ്ട ഒന്നര വർഷക്കാലത്തോളം ലോകമെങ്ങും കോവിഡ് നിയന്ത്രണം മൂലം പാർക്കിങ് ബേകളിൽ കഴിയേണ്ടി വന്ന വിമാനങ്ങൾ ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ യാത്രകൾ പുനരാരംഭിച്ചിട്ട്. ഇക്കാരണത്താൽ ഏതു നിമിഷവും ചെറിയ സാങ്കേതിക തകരാറുകൾ സ്വാഭാവികം.
എയർ കണ്ടിഷനിങ് സംവിധാനത്തിൽ തകരാർ ഉണ്ടെന്നു കണ്ടെത്തിയതോടെ കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാർ പരിഹരിക്കും വരെ പറക്കില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിക്കുകയായിരുന്നു. എന്നാൽ ഇതിനോട് മുതൽ മുഴുവൻ യുകെ മലയാളികൾക്കും നാണക്കേടാകും വിധത്തിലാണ് ഏതാനും യാത്രക്കാർ പെരുമാറിയതെന്ന് വ്യക്തമായി.
ബഹളം കൂട്ടാൻ നാലഞ്ച് പേർ, നാണക്കേടായതു മുഴുവൻ യാത്രക്കാർക്കും
സാധാരണ ഞായറാഴ്ച ഉച്ചക്ക് 1.20 നു പറക്കേണ്ട വിമാനം ചെക് ഇൻ നടപടികൾ പൂർത്തിയാക്കി യാത്രക്കാർ ലോഞ്ചിൽ വിശ്രമിക്കുമ്പോഴാണ് അവിചാരിതമായി യാത്ര മുടങ്ങിയതായി അറിയിപ്പ് എത്തുന്നത്. സ്വാഭാവികമായും ആദ്യം യാത്രക്കാർ ഒന്ന് അമ്പരന്നെങ്കിലും തകരാർ പരിഹരിക്കാൻ വിദഗ്ധ സംഘം മുംബൈയിൽ നിന്ന് എത്തുമെന്നും ചെറിയ തകരാർ മാത്രമേ ഉള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി .
കൂടുതൽ സമയം വേണ്ടിവന്നാൽ യാത്രക്കാർക്ക് ഹോട്ടൽ മുറിയടക്കമുള്ള സൗകര്യം ഒരുക്കാമെന്നും റിഫെർഷ്മെന്റ് നൽകുന്ന വേളയിൽ എയർപോർട്ട് അധികൃതരും വ്യക്തമാക്കി. ഇതോടെ ബഹുഭൂരിഭാഗം യാത്രക്കാരും അടുത്ത അറിയിപ്പിനായി ക്ഷമയോടെ കാത്തിരുന്നു.
എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ഏതാനും യാത്രക്കാർ തയാറായില്ല. അവർക്കു പകരം വിമാനം ഉടൻ എത്തണം. യുകെയിൽ എത്തിയിട്ട് ഒരുപാടു കാര്യങ്ങൾ ബാക്കിയുണ്ട്. ഇങ്ങനെയൊക്കെ വാദങ്ങൾ തുടങ്ങി. പ്രധാനമായും ഒരു സ്ത്രീയും രണ്ടോ മൂന്നോ പുരുഷന്മാരും മാത്രമാണ് വാഗ്വാദത്തിനു തയാറായത്. തങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിയുന്നത് മനസിലാക്കാതെയായിരുന്നു പരിധി വിട്ട ആക്രോശം.
എയർപോർട്ടുകളിൽ അകാരണമായി ജീവനക്കാർക്ക് നേരെ ആക്രോശമുയർത്തിയാൽ എയർ പോർട്ടിനും ചില അധികാരങ്ങൾ ഉണ്ടെന്നു പലവട്ടം യാത്ര ചെയ്തിട്ടുള്ള യുകെ മലയാളികൾ ഇതുവരെ അറിഞ്ഞിട്ടില്ലേ എന്ന മട്ടിൽ സഹയാത്രികർ മൗനം പാലിച്ചപ്പോൾ അവർക്കെതിരെയും ബഹളക്കാർ ശബ്ദമുയർത്താൻ തുടങ്ങി. നിങ്ങൾക്കാർക്കും യുകെയിൽ മടങ്ങി ചെല്ലേണ്ട, ഇവർ എന്താ പകരം വിമാനം അയക്കാത്തതു എന്നൊക്കെയായി ചോദ്യങ്ങൾ.
എന്നാൽ ബഹളം തുടരാൻ ഭാവം എന്ന് കണ്ടതോടെ എയർപോർടിലെ മുതിർന്ന ഉദ്യോഗസ്ഥർ എത്തി കാര്യങ്ങൾ വിശദമാക്കുകയും അല്പം ശബ്ദം ഉയർത്തുകയും ചെയ്തതോടെ പരാതിക്കാർ തങ്ങൾ ഈ നാട്ടുകാരേ അല്ലെന്ന മട്ടിലേക്കു പത്തി താഴ്ത്തിയതും ശ്രദ്ധേയമായി .
സിയാൽ നടപടികൾ വേഗത്തിൽ, എയർ ഇന്ത്യയും അവസരത്തിനൊത്തുയർന്നു
തങ്ങളുടെ അഭിമാന സർവീസായ കൊച്ചി ലണ്ടൻ വിമാനം ആഴ്ച തോറും ഉള്ള സർവീസ് മൂന്നു ദിവസമായി ഉയർത്തിയതിന് ആദ്യ സർവീസ് തന്നെ തകരാറിൽ ആയെന്നു അറിഞ്ഞതോടെ മുതിർന്ന ജീവനക്കാർ എല്ലാം സ്ഥലത്തെത്തി മുഴുവൻ യാത്രക്കാരുടെയും ലിസ്റ്റ് എടുത്തു നടപടികൾ വേഗത്തിൽ ആക്കുക ആയിരുന്നു.
എയർ ഇന്ത്യ മുംബൈ ഓഫിസുമായി ബന്ധപ്പെട്ടു സാങ്കേതിക വിഭാഗം ജീവനക്കാർ എത്രയും വേഗത്തിൽ സ്പെയർ പാർട്സ് അടക്കം എത്തുമെന്ന് ഉറപ്പിച്ച ശേഷമാണു യാത്രക്കാരുടെ ഹോട്ടൽ താമസം അടക്കമുള്ള കാര്യങ്ങൾ തീർപ്പാക്കാനായത്. തകരാർ പരിഹരിക്കാൻ ഏതാനും മണിക്കൂർ സമയം വേണ്ടി വന്നേക്കും എന്ന് ഉറപ്പായതോടെ വിമാനത്തിന്റെ അടുത്ത യാത്രയ്ക്കായി ഉദ്യോഗസ്ഥർക്ക് കടമ്പകൾ ഏറെയായിരുന്നു.
ഡിജിസിഎ വൃത്തങ്ങൾ ഉൾപ്പെടെയുള്ളവരെ അറിയിക്കാൻ ഉള്ള നടപടിക്രമങ്ങൾ വേറെ. ഇപ്പോഴും പൂർണ തോതിൽ പ്രവർത്തന സജ്ജം അല്ലാത്തതും കോവിഡ് മൂലം ജീവനക്കാരുടെ എണ്ണം കുറഞ്ഞതും ഞായറാഴ്ച ആണെന്നതും ഒന്നും യാത്രക്കാരിൽ ചിലർക്ക് പ്രശ്നമേ ആയിരുന്നില്ല. കോവിഡ് കാലത്തു പലവിധ പ്രയാസങ്ങളാണ് വ്യോമയാന യാത്രയിൽ കാത്തിരിക്കുന്നത് എന്നറിയാത്ത മട്ടിൽ പെരുമാറിയ യാത്രക്കാരിൽ ചിലരുടെ അപക്വ പെരുമാറ്റം സംബന്ധിച്ച് എയർ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. ഏതുവിധേനയും കൊച്ചി ലണ്ടൻ വിമാനം ഇല്ലാതാകട്ടെ എന്ന് കരുതുന്ന ചില ജീവനക്കാർക്ക് കയ്യിൽ കിട്ടിയ പിടിവള്ളിയായി ഞായറാഴ്ചയിലെ സംഭവങ്ങൾ.
അതിനിടെ എയർപോർട്ടിൽ തന്നെ ഫ്ലോറ ഹോട്ടലിൽ പരമാവധി യാത്രക്കർക്കും താമസം ഒരുക്കിയ എയർപോർട്ട് അധികൃതർ എല്ലാ വിവരവും കൃത്യമായി കൈമാറുകയും ചെയ്തിരുന്നു. വൈകുനേരം ഏഴു മണിയോടെ യാത്രക്കാരെ മുഴുവൻ പേരെയും ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. ലഗേജുകൾ കൈയിലെടുക്കണം എന്ന് ആദ്യം എയർപോർട്ട് അധികൃതർ പറഞ്ഞപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏതാനും യാത്രക്കാർ സൂചിപ്പിച്ചപ്പോൾ എയർപോർട്ടിൽ തന്നെ സൂക്ഷിക്കാൻ സിയാൽ അധികൃതർ പ്രത്യേകം സൗകര്യം ഒരുക്കുകയും ചെയ്തു. സ്വന്തം നാട്ടിൽ വച്ച് യാത്ര തടസപ്പെട്ടതിൽ ദൈവത്തോട് പ്രാർത്ഥിക്കുക ആയിരുന്നു ഭൂരിഭാഗം യാത്രകകരും.
സഞ്ചാരത്തിനിടയിൽ മറ്റേതെങ്കിലും രാജ്യത്തു അടിയന്തിരമായി ഇറങ്ങേണ്ട സാഹചര്യം ഉണ്ടായില്ലല്ലോ എന്നാണ് യാത്രക്കാരിൽ പലർക്കും പറയാൻ ഉണ്ടായിരുന്നത്. മടങ്ങി വീട്ടിൽ പോകാനായില്ലെങ്കിലും സൗകര്യമായി ഹോട്ടലിൽ ഇരുന്നു വീട്ടുകാരോട് വിഡിയോ കോൾ നടത്തി സമയം ചെലവിടാനാണ് മിക്കവരും ശ്രമിച്ചത്.
എവിടെയും സംഭവിക്കാവുന്ന സ്വാഭാവിക കാര്യം
ഇത്തരം സന്ദർഭങ്ങളിൽ കഴിവതും എയർ ലൈൻ ജീവനക്കാരും എയർപോർട്ട് അധികൃതരും ആയി നല്ല നിലയിൽ പെരുമാറാൻ ആയാൽ അത് യുകെ മലയാളികളെ കുറിച്ച് തന്നെ മതിപ്പുയർത്തുന്ന ഘടകം ആയിരിക്കും. പ്രത്യേകിച്ചും ഈ നോൺ സ്റ്റോപ്പ് വിമാനത്തിൽ മറ്റു യാത്രക്കാർ ആരും ഇല്ലെന്നും മലയാളികൾ ഓർത്തിരിക്കണം എന്നുമാണ് തനിക്കു പറയാൻ ഉള്ളതെന്ന് കാര്യങ്ങൾ വെളുപ്പെടുത്തിയ യാത്രക്കാരൻ വ്യക്തമാക്കി.
നിമിഷ വേഗത്തിൽ ഒരു ദീർഘ ദൂര യാത്രക്കായുള്ള ഒരു വിമാനം ഷെഡ്യൂൾ ചെയ്യാനുള്ള സാങ്കേതിക പ്രശ്ങ്ങൾ സാമാന്യ വിവരം ഉള്ള ആർക്കും ഊഹിക്കാവുന്നതാണ്. മാത്രമല്ല ഇത്തരം വിമാനങ്ങളുടെ ലഭ്യത കുറവ് ലോകത്തെ ഏതു വമ്പൻ വിമാനക്കമ്പനികൾക്കും ഉള്ളതുമാണ്.
എല്ലാ വിമാനങ്ങളും രണ്ടു മണിക്കൂർ മാത്രം ഇടവേള എടുത്തു വീണ്ടും പറക്കുന്നതും വിമാനങ്ങളുടെ ലഭ്യത കുറവ് മൂലവും കൂടിയാണ്. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം ആണെങ്കിലും എവിടെയാണെങ്കിലും അല്പം ബഹളം കൂട്ടുക എന്നത് കൂടപ്പിറപ്പായ സ്വഭാവം ആയതിനാൽ കൊച്ചിയിലും അതാണ് സംഭവിച്ചത് എന്ന ആശ്വാസമാണ് മറ്റു യാത്രക്കാർ പങ്കുവയ്ക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്