കെൻസ ഹോൽഡിംഗ്സിൽ 400 കോടി രൂപയുടെ നിക്ഷേപം നടത്തിയത് താൻ തന്നെയെന്ന് ഷിഹാബ് ഷാ; പണമെവിടെ നിന്നെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഉരുണ്ടുകളിച്ച് ഉഡായിപ്പിന്റെ ഉസ്താദ്; ഷിഹാബ് ഷാ പറയുന്നത് കള്ളമോ അതോ കള്ളപ്പണത്തിന്റെ ഹുങ്കോ എന്ന് കണ്ടെത്തേണ്ട പൊലീസിന് ഇപ്പോഴും മൗനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെൻസ ഹോൾഡിംഗ്സ് ഉടമ ഷിഹാബ് ഷായുടെ തട്ടിപ്പിന്റെ വിവരങ്ങൾ വാർത്തയായതിന് പിന്നാലെ, യുഎഇയിൽ ഒരു വാർത്താ സമ്മേളനം വിളിച്ച് തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമം നടത്തിയിരുന്നു. 400 കോടി രൂപയും തന്റെ മാത്രം നിക്ഷേപമാണ് എന്ന അവകാശ വാദമാണ് അവിടെ അയാൾ ഉയർത്തിയത്. എന്നാൽ ഈ പണം ഏത് ബാങ്കിൽ നിന്നും ലോണായി എടുത്തു എന്നും, ആരാണ് കമ്പനി ഡയറക്ടർ എന്നും മറ്റുമുള്ള ചോദ്യങ്ങളോട് വഴുതി മാറുകയായിരുന്നു ഷിഹാബ് ഷാ. മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാകട്ടെ, ഇയാൾക്ക് സ്വന്തമായി ഒന്നുമില്ല എന്നാണ്. ഇയാൾ തട്ടിപ്പിന്റെ രാജാവാണ് എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
തന്റെ വില്ലകൾ കോടതി കണ്ടുകെട്ടി എന്ന ആരോപണം വസ്തുത വിരുദ്ധമാണെന്നും ശിഹാബ് അറിയിച്ചു. 400 കോടി രൂപ മൂല്യമുള്ളതാണ് ഗ്രൂപ്പിന്റെ പദ്ധതികൾ. വില്ലാ പദ്ധതി അവസാനഘട്ടത്തിലാണ്. സൗഖ്യ ചികിത്സാ പദ്ധതിയുടെ നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിക്ഷേപകരിൽ പലരും പുതിയത് പുതിയ പദ്ധതിക്കായും താൽപര്യം കാണിച്ചിട്ടുണ്ട്. നിക്ഷേപകരിൽ ചിലർ ദുരുദ്ദേശ്യത്തോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷിഹാബ് ഷാ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാനൂറ് കോടി രൂപ താൻ മുടക്കി എന്ന് പറയുമ്പോഴും ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ ഷിഹാബ് ഷാ തയ്യാറാകുന്നില്ല. ഒന്നുകിൽ ഷിഹാബ് ഷാ കള്ളം പറയുന്നു അല്ലെങ്കിൽ അയാൾ കള്ളപ്പണം വെച്ച് കളിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. പ്രമുഖരുമൊത്തുള്ള ഫോട്ടോകൾ കാട്ടി പ്രവാസികളുടെ പണം കൈക്കലാക്കാനാണ് ഷിഹാബ് ഷാ ശ്രമിക്കുന്നത് എന്ന് പകൽപോലെ വ്യക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ശിഹാബ് ഷാ ഗൾഫ് മലയാളികളെ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിന്റെ കഥ മറുനാടൻ നേരത്തേ പുറത്തുവിട്ടിരുന്നു. തട്ടിപ്പിനിരയായ ഗൾഫ് മലയാളികൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും നിരവധി തവണ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുകയും ചെയ്തിട്ടും നീതി ലഭിക്കാതെ വന്നതോടെ ഒടുവിൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. കോടതിയിൽ നിന്നും നിക്ഷേപകർക്ക് അനുകൂലമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. ജനുവരി 12ന് ശിഹാബ് ഷായുടെ പേരിലുള്ള പതിനെട്ടോളം പ്രോപ്പർട്ടികളും അറ്റാച്ച് ചെയ്ത് നൽകി. 29ന് കോടതിയിൽ നിന്നും ആമീൻ പോയി അറ്റാച്ച്മെന്റ് പ്രോസസുകൾ പൂർത്തിയാക്കി കഴിഞ്ഞു. പൊലീസും ഭരണകൂടവും രാഷ്ട്രീയ പ്രേരിതമായ കേസ് എന്ന് നിസ്സാരവത്ക്കരിക്കാൻ ശ്രമം തട്ടിപ്പിലാണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ഷിഹാബ് ഷായ്ക്ക് എതിരെയാണ് വില്ലാ തട്ടിപ്പിന്റെ പേരിൽ ഗൾഫ് മലയാളികൾ മുഖ്യമന്ത്രിക്ക് തന്നെ പരാതി നൽകിയത്. കോടികളാണ് വില്ലാ പ്രോജക്റ്റിന്റെ പേര് പറഞ്ഞു കെൻസ ഹോൾഡിംസ് തട്ടിച്ചത്. പ്രവാസി മലയാളികൾ തന്നെയാണ് വില്ലാ തട്ടിപ്പിന്റെ ഈ കഥ മറുനാടനോട് പറഞ്ഞത്. 2016 ൽ പൂർത്തിയാകും എന്ന് പറഞ്ഞ 2015-ൽ തന്നെ മുഴുവൻ പണവും വാങ്ങിയ വില്ലാ-റിസോർട്ട് പ്രോജക്റ്റ് ആറു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. തങ്ങൾ പണം മുടക്കിയ പ്രോജക്റ്റ് മാറ്റി മറിച്ചും വേറെ നിക്ഷേപം ക്ഷണിച്ചും ശിഹാബ് ഷാ തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രവാസി മലയാളികൾ നൽകിയ പരാതി.
വയനാടൻ പ്രകൃതി ഭംഗി നുകർന്ന് മമ്മൂട്ടിക്കും കാവ്യാ മാധവനും സുനിൽ ഷെട്ടിക്കും ഒപ്പം അയൽക്കാരായി വില്ലകളിൽ താമസിക്കാം. 45 ലക്ഷം മുതൽ 75 ലക്ഷം വരെ മുടക്കി ഒരു വില്ല വാങ്ങിയാൽ വർഷം തോറും 15 ലക്ഷം വരുമാനം കിട്ടും എന്നൊക്കെയാണ് ദുബായിലെ മലയാളികൾക്ക് മുൻപിൽ തന്റെ വയനാട്ടിലെ വില്ലാ പ്രോജക്റ്റിനെക്കുറിച്ച് കെൻസ ഹോൾഡിങ്സിന്റെ ശിഹാബ് ഷാ പറഞ്ഞത്. ഓരോ വർഷവും നിങ്ങൾക്ക് 15 ദിവസം വില്ലയിൽ കുടുംബ സഹിതം ഫ്രീയായി താമസിക്കാം എന്ന് കൂടി പറഞ്ഞതോടെയാണ് കെൻസയുടെ വില്ലാ പ്രോജക്ടിൽ ഗൾഫ് മലയാളികൾ പണം മുടക്കിയത്. 2015-ൽ തുടങ്ങിയ റിസോർട്ട് വില്ലാ പ്രോജക്റ്റ് 2016 ൽ പൂർത്തിയാകും എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പ്രോജക്റ്റ് കൂടെക്കൂടെ മാറ്റുന്നതും ഇതേ പ്രോജക്ടിൽ കൂടുതൽ പേരിൽ നിന്നും ശിഹാബ് ഷാ നിക്ഷേപം ക്ഷണിക്കുന്നതുമാണ് നിക്ഷേപകർ കണ്ടത്.
20 വില്ലകൾ പിന്നീട് 48 വില്ലകൾ ആയി മാറുകയും റിസോർട്ട് പ്രോജക്റ്റ് വെൽനെസ് ആശുപത്രി പ്രോജക്റ്റ് ആവുകയുമൊക്കെ ചെയ്തു. 2016-ൽ പൂർത്തിയാക്കും എന്ന പറഞ്ഞ വില്ലാ പ്രോജക്ടിന്റെ വാലും തുമ്പും പോലും ഇതുവരെ ആയിട്ടുമില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലാക്കി ഗൾഫ് മലയാളികൾ പരാതിയുമായി രംഗത്ത് വന്നത്. വില്ലാ പ്രോജക്ടിന്റെ പോഎരിൽ ഗൾഫ് മലയാളികളിൽ നിന്നും കോടികളാണ് സ്വപ്നങ്ങളുടെ ഈ വ്യാപാരി കവർന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ തട്ടിപ്പിന്നിരയായർ പരാതി നല്കിയിരുന്നു. എന്നാൽ അതിന് അനുകൂലമായ സമീപനമല്ല അവരിൽ നിന്നും ഉണ്ടായതെന്ന് പരാതിക്കാർ വ്യക്തമാക്കി.
തൃശൂർ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാൽ നടപടികൾ കേരളത്തിൽ സ്വീകരിക്കണം. ഗൾഫിൽ നിന്നും നടപടികൾ സ്വീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ വന്നു കെൻസയ്ക്ക് എതിരായ നടപടികൾക്ക് നിക്ഷേപകർ തയ്യാറായത്. തൃശൂരിൽ രൂപീകരിച്ച് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കെൻസ ഹോൾഡിങ്സ്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി ഗൾഫ് മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റി എന്നാണ് കെൻസ ഹോൾഡിങ്സിനെതിരെയുള്ള പരാതി. നിരവധി മലയാളികളാണ് കെൻസ ഹോൾഡിങ്സ് ചെയർമാൻ ശിഹാബ് മുഹമ്മദ് എന്ന ശിഹാബ് ഷായുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ഷായ്ക്ക് മികച്ച സംരഭകനുള്ള അവാർഡ് നൽകിയത് പിണറായി വിജയൻ
മുഖ്യമന്ത്രിയിൽ നിന്ന് മികച്ച സംരഭകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഡോ.ശിഹാബ് മുഹമ്മദ് എന്ന ശിഹാബ് ഷാ. സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യവസായമന്ത്രി ഇ.പി.ജയരാജനും സംബന്ധിച്ച ചടങ്ങിലാണ് ഈ അവാർഡ് ശിഹാബ് ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് വെൽനെസ് ടൂറിസം മേഖലയിലും മികവ് തെളിയിച്ച ശിഹാബ് ഷാ തൃശൂർ വെങ്കിടങ്ങ് സ്വദേശിയാണ്. വെൽനെസ് ടൂറിസം രംഗത്ത് വ്യത്യസ്ത ആശയങ്ങളോടെ ബിസിനസ് രംഗത്ത് വിജയം കൈവരിച്ച വ്യക്തിത്വമാണ് ശിഹാബ് ഷാ എന്നാണ് ഈ അവാർഡ് പരിപാടിയിൽ പ്ലേ ചെയ്ത പ്രൊഫൈൽ വീഡിയോയിൽ പറയുന്നത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വേരുറപ്പിച്ച കെൻസ ഹോൾഡിങ്സിന്റെ ചെയർമാൻ. ആകാശത്തോളമുള്ള സ്വപ്നങ്ങളും ആശയങ്ങളും യാഥാർഥ്യമാക്കാനുള്ളതാണ് എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയുന്നു ശിഹാബ് ഷാ. ഇതെല്ലാം കേട്ട് ചേർത്ത് നിർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിഹാബ് ഷായ്ക്ക് ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്ക്കാരം നൽകുന്നത്. ഈ രീതിയിൽ ഉള്ള വ്യവസായി തങ്ങളെ ചതിക്കും എന്ന് കരുതാതിരുന്നതുകൊണ്ടാണ് മലയാളികൾ ശിഹാബ് ഷായുടെ വാക്കുകളിൽ വീണത്.
ഒരു തവണ പണം മുടക്കിയവരെ പിന്നീട് വിളിക്കില്ല
ഒരു തവണ പണം മുടക്കി വഞ്ചിതരായവരെ ഇതേ പ്രോജക്റ്റ് വേറെ രീതിയിൽ അവതരിപ്പിക്കുമ്പോൾ കെൻസ ക്ഷണിക്കില്ല. മുൻപ് കുറെ ആളുകൾ മുതൽ മുടക്കിയ ഭൂമിയിലാണ് തങ്ങളും നിക്ഷേപം നടത്തുന്നത് എന്നത് അറിയാതെയാണ് അടുത്ത സംഘം നിക്ഷേപകർ പണം നിക്ഷേപിക്കുന്നത്. തൃശൂർ കേന്ദ്രമാക്കി കെൻസ ഹോൾഡിങ്സ് രൂപീകരിക്കുകയും ഗൾഫ് നാടുകളിൽ കറങ്ങി നടന്നു തട്ടിപ്പ് നടത്തുകയുമാണ് കെൻസയുടെ ശിഹാബ് ഷാ ചെയ്തത്. പിടി വീഴാത്തതിനാൽ തട്ടിപ്പുകൾ തുടരാനും ശിഹാബ് ഷായ്ക്ക് കഴിയുന്നു. വേറൊരാളുടെ ഭൂമി കാണിച്ച് പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിനു ശിഹാബ് ഷായുടെ പേരിൽ കേസുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്ത് ഗൾഫിൽ സുഖലോലുപതയിൽ തട്ടിപ്പും നടത്തി കഴിയുകയാണ് ശിഹാബ് ഷാ എന്നാണ് കെൻസയുടെ തട്ടിപ്പിന്നിരയായവർ പറയുന്നത്.
മമ്മൂട്ടിയുടെയും സുനിൽ ഷെട്ടിയുടെയും കാവ്യയുടെയും പേര് പറഞ്ഞു കബളിപ്പിക്കൽ:
കെൻസ ഹോൾഡിങ്സ് വയനാട്ടിൽ റിസോർട്ട് തുടങ്ങുന്നു. നിങ്ങൾക്ക് ഒരു വില്ല വാങ്ങാം എന്നാണ് പറഞ്ഞത്. 45 ലക്ഷവും അറുപത് ലക്ഷവും വില്ലയ്ക്ക് മുടക്കിയവരുണ്ട്. വയനാട് ബാണാസുര സാഗർ ഡാമിന്റെ തീരത്ത് കുറച്ച് സ്ഥലം കണ്ടെത്തിയാണ് കെൻസ റിസോർട്ട് വില്ല പ്രോജ്കറ്റ് ഗൾഫിൽ അനൗൺസ് ചെയ്തത്. ഗൾഫ് മലയാളികളെ ഉന്നം വച്ചാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചത് എന്നതിനാൽ തട്ടിപ്പിന്നിരയായത് ഗൾഫ് മലയാളികളാണ്. വില്ലയ്ക്കായി പണം മുടക്കുമ്പോൾ അബുദാബിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയ സന്തോഷ് കുമാറിനോട് ശിഹാബ് ഷാ പറഞ്ഞത് നിങ്ങളുടെ തൊട്ടടുത്തുള്ള വില്ല കാവ്യാ മാധവന്റെതാണ് എന്നാണ്.. സുനിൽ ഷെട്ടി ഇവിടെ വില്ല വാങ്ങുന്നുണ്ട് എന്ന് പറഞ്ഞ ശിഹാബ് ഷാ പിന്നീട് പറഞ്ഞത് മമ്മൂട്ടിക്കും അവിടെ വില്ലയുണ്ട് എന്നാണ്. നടി ഭാമ വില്ല വാങ്ങിയ ചിത്രവും പുറത്തു വിട്ടിരുന്നു.
അൻപത് ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിഞ്ഞാൽ ഒരു കോടിയാകും
ഇതേ രീതിയിൽ സിനിമാ താരങ്ങളുടെ പേര് പറഞ്ഞു കബളിപ്പിച്ചാണ് കോടികൾ തട്ടിയത്. സുനിൽ ഷെട്ടിയും ശിഹാബ് ഷായും മമ്മൂട്ടിയും ശിഹാബ് ഷായും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ശിഹാബ് ഷാ പുറത്ത് വിടുകയും ചെയ്തിരുന്നു. നാൽപ്പത്തിയഞ്ചു ലക്ഷത്തിനു വില്ല വാങ്ങിയാൽ ആജീവാന്ത സമ്പാദ്യം. പത്ത് വർഷത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒരു വർഷം കഴിഞ്ഞു വില്ല പൂർത്തിയാകുമ്പോൾ 25000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. അഞ്ച് വർഷം കഴിഞ്ഞാൽ നിങ്ങളുടെ മുടക്ക് മുതൽ ഒരു കോടി രൂപയാകും. വില്ലകൾ ടൂറിസ്റ്റുകൾക്ക് നൽകും. നിങ്ങൾക്ക് വില്ലയിൽ വന്നാൽ ഭക്ഷണം ഉൾപ്പെടെ പതിനഞ്ചു ദിവസം താമസിക്കാം എന്നൊക്കെയുള്ള മോഹനവാഗ്ദാനമാണ് ശിഹാബ് ഷാ നിരത്തിയത്. പറഞ്ഞ പണം നൽകിയെങ്കിലും പിന്നീടൊന്നും നടന്നില്ല. പതിനഞ്ചു ലക്ഷം മുതൽ 60 ലക്ഷം വരെ കയ്യിൽ നിന്നും നഷ്ടമായവരുണ്ട്. അഞ്ചോ ആറോ വില്ലയുടെ പണി മാത്രം തുടങ്ങിയിട്ടുണ്ട്. -കെൻസയുടെ തട്ടിപ്പിന്നിരയായവർ പറയുന്നു.
തട്ടിപ്പിന്നിരയായ സന്തോഷ് പറയുന്നത് ഇങ്ങനെ:
ബഷിർ അലി ശിഹാബ് തങ്ങൾ ആണ് 2015 ൽ പ്രൊജക്റ്റ് ലാഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. അതൊക്കെ കണ്ടിട്ട് തന്നെയാണ് പണം നൽകിയത്. നാല്പത്തിയഞ്ചു ലക്ഷം രൂപയാണ് എനിക്ക് നഷ്ടമായത്. അഞ്ചു വർഷം മുൻപ് നൽകിയ തുക. അവിടെ ഒരു റിസോർട്ട് വരുമെന്നും വില്ല ജീവിതകാലം ആദായം കിട്ടാൻ വഴിയോരുങ്ങുമെന്നും മനസ്സിൽ കരുതി. പക്ഷെ പിന്നീടാണ് ഈ പ്രോജ്കക്റ്റ് നിരന്തരം മാറ്റുന്നതായും വേറെ പരിപാടികൾ ഇതേ ഭൂമിയിൽ ആസൂത്രണം ചെയ്തു ശിഹാബ് മുഹമ്മദ് പണം തട്ടുന്നതായും വ്യക്തമാകുന്നത്. കാവ്യാ മാധവന്റെ വില്ലയാണ് തൊട്ടടുത്ത് ഉള്ളത് എന്നാണ് എന്നോടു പറഞ്ഞത്.
നല്ല റിസോർട്ട് പ്രോജക്റ്റ് ആയി തോന്നുകയും ചെയ്തു. ആകർഷകമായ ഓഫർ ആണ് നൽകിയിരുന്നത്. നാൽപ്പത്തിയഞ്ചു ലക്ഷം നൽകി ഒരു വില്ല വാങ്ങിയാൽ അത് നമ്മുടെ പേരിൽ ആജീവനാന്ത പ്രോപ്പർട്ടിയായി കിടക്കുകയും ചെയ്യും. തട്ടിപ്പ് ആണെന്ന് മനസിലാക്കാൻ വൈകുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- മലയാളി കെയർ ജീവനക്കാരൻ നടത്തിയ ക്രൂരതയ്ക്ക് ജയിൽ ശിക്ഷ; എക്സിറ്ററിൽ നടന്നത് സമാനതകൾ ഇല്ലാത്ത കെയർ ഹോം പീഡനം എന്ന് കോടതി; നഴ്സിങ് കെയർ ഹോമുകളിൽ സിസിടിവി വന്നതോടെ കെയർ ഹോമിൽ ജോലി ചെയ്യുന്ന മലയാളികൾ മര്യാദക്കാരായില്ലെങ്കിൽ ജയിൽ വാസം പിറകേയെത്തും
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്