ഗവിയെ നോട്ടമിടുന്നത് 'ആഗോള ഭീമന്മാരായ ഷെൽ കമ്പനി'; എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് പാടത്ത് 'ഭീകരരെ' സഹായിച്ച ഉദ്യോഗസ്ഥനും; ജെവവൈവിധ്യ കലവറയെ വിദേശ സ്ഥാപനത്തിന് കൈമാറാനുള്ള നീക്കം അറിഞ്ഞ് മന്ത്രിയും ഞെട്ടി; പ്രതിനിധി സംഘം ഗവി സന്ദർശിച്ചത് സർക്കാർ അറിയാതെ; കടുവാ സങ്കേതത്തിൽ നടക്കുന്നതെല്ലാം ദുരൂഹതകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഗവിയിലെ 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കുന്നതു സംബന്ധിച്ച നീക്കങ്ങളെല്ലാം നടത്തിയത് രഹസ്യമായി. വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയുടെ പരിപാലനം 'കാർബൺ ന്യൂട്രൽ പദ്ധതി' എന്നപേരിൽ അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാനുള്ള പദ്ധതിനിർദ്ദേശം സർക്കാർ അംഗീകരിക്കില്ല. ആഗോള ഭീമന്മാരായ ഷെൽ എന്ന കമ്പനിക്ക് വേണ്ടിയാണ് നീക്കം. ദുരൂഹതകൾ ഏറെയുള്ള പദ്ധതി വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നാണ് സൂചന. അതിനിടെ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പദ്ധതിയുമായി മുമ്പോട്ട് പോകാനും അണിയറ നീക്കങ്ങൾ സജീവമാണ്. നെതർലൻഡ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ആംഗ്ലോ-ഡച്ച് എണ്ണ-വാതക കമ്പനിയാണ് ഷെൽ.
അമേരിക്കൻ ഏജൻസി വഴിയാണ് കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാ(സി.എസ്.ആർ.)ഫണ്ട് ലഭ്യാക്കാനുള്ള നീക്കം. ഈ ഫണ്ടിൽ നിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യത്തെ ആലോചന. വിവാദമാകുമെന്നു കണ്ട്, പിന്നീട് 15 വർഷമായി ചുരുക്കി. വർഷംതോറും കമ്പനി നൽകാമെന്നേറ്റ തുകയിലും കുറവുവരുത്തിയതായി സൂചനയുണ്ട്. ഇതെല്ലാം ഈ പദ്ധതിയെ ദുരൂഹമാക്കുന്നു.
പെരിയാർ കടുവാ സങ്കേതത്തിലെ പാടം എന്ന സ്ഥലത്ത് ഭീകരരുടെ ക്യാമ്പ് നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. സ്ഫോടനം അടക്കം ഇവിടെ സംഭവിച്ചുവെന്നായിരുന്നു ഉയർന്ന ആരോപണം. ഈ സംഘത്തിന് ഒത്താശ ചെയ്ത ഒരു ഉദ്യോഗസ്ഥനാണ് വിദേശ കമ്പനിയെ ഗവിയിലേക്ക് കൊണ്ടു വരുന്നത്. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നു. അതിനിടെ കെഎഫ്ഡിസി ഗവി ഡിവിഷന്റെ പരിധിയിലുള്ള സ്ഥലങ്ങൾ കടുവാ സംരക്ഷിത മേഖലയാക്കി മാറ്റാനുള്ള നീക്കം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതിനു മുന്നോടിയായി ഗവി ഡിവിഷനിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ വംശജരായ തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചാൽ ഒഴിഞ്ഞ് പോകാൻ തയാറാണോയെന്നു ചോദിച്ചു കെഎഫ്ഡിസി അധികൃതർ കത്തു നൽകി. ഇതിന് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. വനം മന്ത്രി എകെ ശശീന്ദ്രനും ഗവി സ്വകാര്യ കമ്പനിക്ക് പരിപാലനത്തിന് നൽകുന്നതിനെ എതിർക്കുകയാണ്.
കമ്പനിയുടെ ഫണ്ട് സ്വീകരിച്ച് ജൈവവൈവിധ്യ കലവറയായ ഗവിയിലെ ഭൂമി കൈമാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ആശങ്ക മുഖ്യമന്ത്രിയും തിരിച്ചറിയുന്നു. പശ്ചിമഘട്ടമേഖലയിൽ പരിപാലനത്തിനെന്നപേരിൽ വിദേശ കമ്പനിയെ കൊണ്ടുവന്നാൽ ജൈവവൈവിധ്യം സംബന്ധിച്ച് ഗവേഷണം നടത്താനും അത് ചൂഷണം ചെയ്യാനുമുള്ള സാധ്യത ഉണ്ടാകും. വിഭാവനം ചെയ്തിരിക്കുന്ന കരാറനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വിദേശത്താണ് നടത്തേണ്ടത്. ഇതെല്ലാം കേരളത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണ്. വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കം സംബന്ധിച്ച് വാർത്ത പുറത്തുവന്നതോടെ വനംമന്ത്രി പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
ആഗോള ഭീമന്മാരായ കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവി സന്ദർശിച്ചതും സർക്കാരിനെ അറിയിക്കാതെയാണെന്നാണ് വിവരം. പെരിയാർ കടുവാ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനമായ ഗവിയിലെ വനഭൂമിയിൽ വിദേശ കമ്പനി പ്രതിനിധികൾ എത്തുന്ന വിവരം കടുവാസങ്കേതം ഫീൽഡ് ഓഫീസിലും അറിയിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ആദ്യം തയ്യാറാക്കിയ പദ്ധതിനിർദ്ദേശമനുസരിച്ച് ഗവിയിലെ വനഭൂമി 50 വർഷത്തേക്ക് വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു പരിപാടിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വിദേശ കമ്പനിയുമായി സഹകരിച്ചുള്ള വന പരിപാലന പദ്ധതിയുടെ നിർദ്ദേശം വനംവകുപ്പിന് ലഭിച്ചിരുന്നുവെന്നും വിദഗ്ധപരിശോധന ആവശ്യമായതിനാൽ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി ആലോചിക്കേണ്ട വിഷയമാണ്. ധൃതിപിടിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കമ്പനിക്ക് ഗവിയിൽ ഓഫീസ് സൗകര്യം ചെയ്തുകൊടുക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നത്രേ. വിവാദമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കരാർ കാലാവധി 15 വർഷമായി ചുരുക്കി. ഓഫീസ് തുടങ്ങുന്ന കാര്യം പുതിയ പദ്ധതിനിർദ്ദേശത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തുവെന്നാണ് മാതൃഭൂമിയിൽ രതീഷ് രവി റിപ്പോർട്ട് ചെയ്യുന്നത്. കേരള വനം വികസന കോർപ്പറേഷനിൽ നിലവിൽ ഡയറക്ടർ ബോർഡ് ഇല്ല. സർക്കാർ ഉദ്യോഗസ്ഥരായ നാലുപേരാണ് ഇപ്പോൾ ബോർഡ് അംഗങ്ങളായി പ്രവർത്തിക്കുന്നത്. ചെയർപേഴ്സൺ, വനം സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ധനവകുപ്പിൽനിന്നുള്ള പ്രതിനിധി എന്നിവരാണവർ. ഇവർക്ക് പദ്ധതിനിർദ്ദേശത്തിന്റെ പകർപ്പ് നൽകിയിരുന്നു. വനംവകുപ്പിനു നൽകിയ പദ്ധതിനിർദ്ദേശത്തിൽ ചെയർപേഴ്സൺ ലതികാ സുഭാഷിന്റെ ഒപ്പുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ശ്രീലങ്കയിൽ നിന്ന് അഭയാർഥികളായി 1971-78 കാലഘട്ടത്തിൽ എത്തിയ തമിഴ് വംശജരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ഗവി ഡിവിഷനിൽ ജോലി ചെയ്യുന്ന 160 തൊഴിലാളികൾ. ഇവരുടെ ആശ്രിതരുൾപ്പെടെ 500ൽ അധികം ആളുകൾ ഗവിയിൽ ഇപ്പോൾ താമസമുണ്ട്. ഒരാഴ്ച മുൻപാണ് 2 പേജുള്ള ഫോം ഗവി ഡിവിഷൻ ഓഫിസിൽ നിന്ന് നൽകി തുടങ്ങിയത്. താൽപര്യം ഉള്ളവർക്ക് ഇവ പൂരിപ്പിച്ച് തിരികെ നൽകാം. ആരെയും നിർബന്ധിക്കുന്നില്ലെന്നും തിരികെ ലഭിക്കുന്ന സമ്മതപത്രങ്ങൾ കോട്ടയം ഡിവിഷൻ ഓഫിസിലേക്ക് അയയ്ക്കുമെന്നും ഡിവിഷൻ മാനേജർ അറിയിച്ചിട്ടുണ്ട്.
ഗവിയിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ വംശജരായ തൊഴിലാളികളോട് ഒഴിഞ്ഞ് പോകാൻ തയാറാണോയെന്നു ചോദിച്ചു കെഎഫ്ഡിസി അധികൃതർ നൽകിയ സമ്മതപത്രം. ഗവി മേഖലയിൽ നിന്ന് കഴിവതും ആളുകളെ ഒഴിപ്പിച്ച ശേഷം ഈ പ്രദേശം പൂർണമായും കടുവ സംരക്ഷിത മേഖലയാക്കി മാറ്റുന്നതിനുള്ള നീക്കം കഴിഞ്ഞ കുറെ വർഷങ്ങളായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. രണ്ട് മാസം മുൻപ് കെഎഫ്ഡിസി എംഡി പ്രകൃതി ശ്രീവാസ്തവ ഗവിയിൽ എത്തി തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു.
10 ലക്ഷം രൂപയിൽ കുറയാതെ നഷ്ടപരിഹാരം ലഭിച്ചാൽ ഗവിയിലെ ജോലിയും മറ്റ് എല്ലാ അവകാശ വാദങ്ങളും ഉപേക്ഷിച്ച് പോകുമോ എന്നായിരുന്നു പ്രധാന ചോദ്യമെന്നു തൊഴിലാളികൾ പറയുന്നു. ചിലർ ഈ പാക്കേജിനെ അനുകൂലിച്ചെങ്കിലും ഇത്രയും കുറഞ്ഞ തുകയുമായി ഗവി വിട്ടുപോകുന്നതിനോടു ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും താൽപര്യമില്ല. അതേസമയം, മാന്യമായ നഷ്ടപരിഹാരം ലഭിച്ചാൽ പോകുന്നതിനോടു എതിർപ്പില്ലെന്നും ചിലർ പറയുന്നു.
ഗവി വനമേഖല ഗൂഡ്രിക്കൽ റേഞ്ചിന്റെ കീഴിലാണ്. ഗവിയിൽ നിന്ന് കുമളിവള്ളക്കടവിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളുടെ പരിധിയിലാണ്. കെഎഫ്ഡിസിയുടെ പരിധിയിലുള്ള മിക്ക പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടെന്നു വനം വകുപ്പ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്