കമ്മ്യുണിസത്തിന്റെ അന്തകൻ; ശീതയുദ്ധത്തിന് അന്ത്യം കുറിച്ച ഭരണതന്ത്രജ്ഞൻ; ജർമ്മനിയെ വിഭജിച്ച വന്മതിൽ തകർത്ത് ഐക്യം ഉണ്ടാക്കിയ ഭരണാധികാരി; കിഴക്കൻ യൂറോപ്പിനെ അടിമത്ത്വത്തിൽ നിന്നും മോചിപ്പിച്ച പോരാളി; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടായി അഞ്ചുവർഷം കൊണ്ട് എല്ലാം ക്ലീൻ ചെയ്ത ലോക നേതാവ്; മിഖായേൽ ഗോർബചേവ് ബാക്കിയാക്കുന്നത്
മറുനാടൻ ഡെസ്ക്
മിഖായേൽ ഗോർബചേവ് തന്റെ 91-ാം വയസ്സിൽ ഓർമ്മയാകുമ്പോൾ മറിയുന്നത് ചരിത്ര പുസ്തകത്തിലെ മറ്റൊരു താൾ തന്നെയാണ്. ലോക രാഷ്ട്രീയത്തിന്റെ ഗതിയെ ഗോർബചേവിനോളം സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്നു തന്നെ പറയാം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആവിർഭവിച്ച ദ്വിധ്രുവ ലോകത്തെ മാറ്റിമറിച്ച ഗോർബചേവ് അത്യുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾക്ക് ഏറെ പ്രിയപ്പെട്ടവൻ ആയപ്പോൾ മറ്റൊരു കൂട്ടർക്ക് വെറുക്കപ്പെട്ടവൻ ആകുകയായിരുന്നു.
സ്റ്റാലിൻ പടുത്തുയർത്തിയ ഉരുക്കുകോട്ടയിൽ വിള്ളലിട്ട് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് തന്നെ കാരണമായ ഗോർബചേവ് വ്ളാഡിമിർ പുടിനെ പോലുള്ള അതീതീവ്ര ദേശീയവാദികളാൽ ഇന്നും അപലപിക്കപ്പെടുന്ന നേതാവാണ്. ദീർഘകാലമായി വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയനായി കൊണ്ടിരുന്ന അദ്ദേഹം മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യ ശാസനം വലിച്ചത്. ഇന്റർഫാക്സ്, ടാസ്സ്, ആർ ഐ എ നൊവോസ്റ്റി തുടങ്ങിയ മാധ്യങ്ങളായിരുന്നു ഈ വിവരം ആദ്യം പുറത്തുവിട്ടത്.
ഏഴുവർഷത്തിൽ താഴെ മാത്രം അധികാരത്തിലിരുന്ന മിഖായേൽ ഗോർബചേവ് പക്ഷെ ഈ ഹ്രസ്വകാലയളവിനുള്ളിൽ തന്നെ ചരിത്രം മാറ്റിക്കുറിക്കുന്ന പല സംഭവങ്ങൾക്കും തുടക്കം കുറിച്ചു. സ്റ്റാലിൻ പടുത്തുയർത്തിയ കിഴക്കൻ യൂറോപ്യൻ സാമ്രാജ്യത്തെ തകർത്തുകൊണ്ട് പോളണ്ട്, യുക്രെയിൻ, ബാൾട്ടിക് റിപ്പബ്ലിക്കുകൾ തുടങ്ങിയ പല രാജ്യങ്ങളിലും നൂറ്റാണ്ടുകളായി തുടർന്നിരുന്ന റഷ്യൻ അപ്രമാദിത്തം അദ്ദേഹം അവസാനിപ്പിച്ചു. മാത്രമല്ല, ലോകത്തെ എന്നും മുൾമുനയിൽ നിർത്തിയിരുന്ന, പാശ്ചാത്യശക്തികളുമായുള്ള ആണവ മത്സരവും അവസാനിപ്പിച്ചു.
യു എസ് എസ് ആറിന്റെ പതനമാണ് 20-ാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഏറ്റവും വലിയ ദുരന്തം എന്ന് പറഞ്ഞിരുന്ന വ്ളാഡിമിർ പുടിൻ ഗോർബചേവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം, ബോറിസ് ജോൺസൺ ഉൾപ്പടെയുള്ള പാശ്ചാത്യ നേതാക്കൾ ബഹുമാനിക്കപ്പെട്ട വ്യക്തിത്വം എന്നായിരുന്നു ഗോർബചേവിനെ വിശേഷിപ്പിച്ചത്. ചരിത്രത്തിന്റെ ഗതി മാറ്റി വരച്ചയാൾ എന്നായിരുന്നു യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശീതയുദ്ധം അവസാനിപ്പിക്കുവാനും, ലോകത്ത് സമാധാനം കൊണ്ടുവരാനും മറ്റേതൊരു വ്യക്തിയേക്കാൾ കൂടുതൽ നിർണ്ണായകമായ പങ്കു വഹിച്ചയാൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1985-ൽ തന്റെ 54-ാം വയസ്സിൽ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ തകർച്ചയെ അഭിമുഖീകരിക്കുന്ന ഒരു സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന് ഭരിക്കാൻ ലഭിച്ചത്. പരിമിതമായ രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികൾ ആയിരുന്നു അദ്ദേഹം സ്വീകരിച്ചത്. അന്നുവരെ സോവിയറ്റ് യൂണിയനിൽ ആരും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം (ഗ്ലാസ്സ്നോസ്ത്) അനുവദിച്ചതോടെ പാർട്ടിക്കെതിരായി പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്ന് വന്നത്.
എന്നാൽ, അന്നത്തെ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന വിവിധ ദേശീയതകൾ ഉയർന്ന് വരുവാനും ഇത് ഇടയാക്കി. ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ ബാൾട്ടിക് പ്രദേശങ്ങൾ സ്വാതന്ത്ര്യത്തിനായി പോർവിളി കൂട്ടാൻ തുടങ്ങി. തുടർന്ന് അത് മറ്റ് സോവിയറ്റുകളിലേക്കും വ്യാപിച്ചു. 1989 - ൽ ഉയർന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പക്ഷെ ഗോർബചേവ് തന്റെ മുൻഗാമികളെ പോലെ ബലം പ്രയോഗിച്ചില്ല. 1956-ൽ ഹംഗറിയിലും 1968 -ൽ ചെക്കോസ്ലോവാക്യയിലും സംഭവിച്ചതുപോലെ ടാങ്കുകൾ പ്രതിഷേധക്കാരുടെ നെഞ്ചത്തുകൂടി ഓടിക്കയറിയില്ല. എന്നാൽ അതേ വർഷംചൈനയിൽ ഉണ്ടായ പ്രക്ഷോഭം ക്രൂരമായ രീതിയിൽ അടിച്ചമർത്തപ്പെടുകയായിരുന്നു.
എന്നിരുന്നാലും 15 റിപ്പബ്ലിക്കുകളുടെ സ്വയംഭരണാവകാശം വകവെച്ചു കൊടുക്കാൻ ഗോർബചേവിന്റെ ഭരണകൂടം തയ്യാറായില്ല. 1991 ആഗസ്റ്റിൽ ഗോർബചേവിനെ അട്ടിമറിക്കാൻ ഒരു ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല,. എന്നാൽ, ഏറെ നാൾ അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. എതിരാളിയായ ബോറിസ് യെല്റ്റ്സിൻ കൂടുതൽ ശക്തിയായി തിരിച്ചടിച്ച്തോടെ കൃസ്ത്മസ് ദിനത്തിൽ അധികാരമൊഴിയുകയായിരുന്നു മിഖായേൽ ഗോർബചേവ്. അവിടെ തുടങ്ങുകയായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം.
പാശ്ചാത്യ രജ്യങ്ങൾ ഏറെ ആഘോഷിച്ച ഒന്നായിരുന്നു ഈ പതനം. എന്നാൽ, റഷ്യൻ ജനതക്ക് അത് ഒരിക്കലും ഉൾക്കൊള്ളാനായില്ല. ജനാധിപത്യത്തിന് അവർ കൊടുക്കേണ്ടി വന്ന വില ഏറെ വലുതായിരുന്നു. ജീവിത നിലവാരം കുത്തനെ താഴ്ന്ന റഷ്യൻ ജനത പട്ടിണിയും പരിവട്ടവും ഏറെ അനുഭവിച്ചു. ഗോർബചേവിന്റെ നയങ്ങൾ റഷ്യാക്കാർക്കിടയിൽ ഏറെ വിമർശിക്കപ്പെട്ടു. എന്നാൽ, ഒരു ആണവായുധ ശക്തിയായ രാജ്യത്തിനകത്ത് കലാപമുണ്ടായാലുള്ള ഭീകരത ഭയന്നായിരുന്നു താൻ അന്ന് പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശക്തി പ്രയോഗിക്കാതിരുന്നതെന്ന് കാൽ നൂറ്റാണ്ടിനു ശേഷം ഗോർബ ചേവ് പറഞ്ഞിരുന്നു.
വലിയൊരു പരിവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഗോർബചേവിന്റെ ഭരണം ആരംഭിച്ചതെങ്കിലും, അതുയർത്തിയ കൊടുങ്കാറ്റി അദ്ദേഹത്തിന്റെ അധികാരം തന്നെ നഷ്ടപ്പെടുകയായിരുന്നു. എന്നിരുന്നാൽ പോലും രണ്ടാം കോകമഹായുദ്ധത്തിനു ശേഷമുള്ള ലോകത്ത് ഇത്രയധികം പരിവർത്തനങ്ങൾക്ക് കാരണമായ മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്നു തന്നെ പറയാം. 1992- അസ്സോസിയേറ്റ് പ്രസ്സിനു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, രാജ്യത്തിനും, യൂറോപ്പിനും, ലോകത്തിനും ആവശ്യമായിരുന്ന ചില പർഷ്കാരങ്ങൾ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ് തന്നെ താൻ വിലയിരുത്തുന്നത് എന്നായിരുന്നു.
ശീതയുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത വ്യക്തി എന്നനിലയിൽ അദ്ദേഹത്തിന് 1990-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പുരസ്കാരങ്ങളുടെ ഒരു കുത്തൊഴുക്കു തന്നെയായിരുന്നു. ലോകം മുഴുവൻ ആരാധിക്കപ്പെട്ടപ്പോഴും സ്വന്തം നാട്ടിൽ അദ്ദേഹം ഏറ്റവുമധികം വെറുക്കപ്പെട്ടവൻ ആയി മാറിക്കഴിഞ്ഞിരുന്നു. സ്വന്തം അധികാരം പോലും നഷ്ടപ്പെടുത്തി അദ്ദേഹം അവസാനിപ്പിച്ച ശീതയുദ്ധം ഉയർത്തെഴുന്നേൽക്കാൻ ആരംഭിക്കുന്നതും തന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന് കാണേണ്ടി വന്നു.
യുക്രെയിൻ ആക്രമണത്തോടെ വീണ്ടും പാശ്ചാത്യ ചേരികൾ റഷ്യക്ക് എതിരായി തിരിഞ്ഞ സാഹചര്യത്തിലാണ് ഗോർബചേവ് മരണമടയുന്നത്. സോവിയറ്റ് യൂണിയന്റെ മനപ്പൂർവ്വം തകർത്ത ചതിയൻ എന്നായിരുന്നു കുറച്ചു നാൾക്ക് മുൻപ് ഒരു റഷ്യൻ പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞത്. അതേസമയം ഇക്കഴിഞ്ഞ ജൂൺ 30 ന് ഗോർബചേവിനെ ആശുപത്രിയിൽ എത്തി സന്ധർശിച്ച ലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞൻ റൾസൻ ഗ്രിൻബെർഗ് പറഞ്ഞത് അദ്ദേഹം ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു, പക്ഷെ അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു എന്നായിരുന്നു.
ഒരു ജീവിതം കൊണ്ടു തന്നെ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചുവോ അതെല്ലാം ഇല്ലാതെയാകുന്ന കാഴ്ച്ചകൾ കൂടി ഗോർബചേവിന് കാണേണ്ടി വന്നു. ഒരിക്കൽ അവസാനിപ്പിച്ച ശീതയുദ്ധം തിരികെ വരുന്നത് മാത്രമല്ല, തന്റെ അധികാരത്തിനു കീഴിൽ ഊട്ടിയുറപ്പിച്ച അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെയാകുന്നതും അദ്ദേഹത്തിനു കാണേണ്ടി വന്നു. അതുമാത്രമല്ല, സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ വിവിധ ദേശീയതകളെ വീണ്ടും റഷ്യക്ക് കീഴിൽ കൊണ്ടു വരണമെന്ന മുറവിളിയും അദ്ദേഹത്തിനു കേൾക്കേണ്ടതായി വന്നു.
തെക്കൻ റഷ്യയിൽ സ്റ്റാവ്രോപോൾ മെഖലയിൽ ഒരു സാധാരണ കർഷക് കുടുംബത്തിൽ 1931 മാർച്ച് 2നായിരുന്നു മിഖായേൽ ഗോർബചേവിന്റെ ജനനം. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും, സ്റ്റാലിന്റെ ഉരുക്കുഭരണവും ഒക്കെ അനുഭവിച്ചായിരുന്നു അദ്ദേഹത്തിന്റെ ബാല്യ കൗമാരങ്ങൾ കടന്നുപോയത്. ഗോർബചേവിന്റെ മുത്തച്ഛനെ ഒമ്പത് വർഷത്തേക്ക് തടവ് ശിക്ഷക്ക് വിധിക്കുക പോലും ഉണ്ടായിട്ടുണ്ട്.
1950- ൽ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിയമ പഠനത്തിനു ചേർന്ന ഗോർബചേവ് അഞ്ചു വർഷത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. 1979-ൽ ത ന്റെ 49-ാം വയസ്സിൽ അദ്ദേഹം പോളിറ്റ്ബ്യുറോയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്