ലൗജിഹാദ് ആരോപണം ഇസ്ലാം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം; ഹലാൽ വിവാദത്തിന് പിന്നിലുള്ളത് വാണിജ്യ താൽപ്പര്യങ്ങൾ; ഇസ്ലാമിന്റെ കാര്യങ്ങൾ പരിഗണിക്കുന്നതിൽ മുസ്ലിംലീഗ് സമ്പൂർണ്ണപരാജയം; എൽഡിഎഫും യുഡിഎഫും ബിജെപിക്ക് ഈസി വാക്കോവറിനുള്ള കളമൊരുക്കുന്നു; തങ്ങളുടെ കൂറ് ആർഎസ്എസ് വിരുദ്ധരോട്: ഷൂട്ട് അറ്റ് സൈറ്റിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇസ്ലാമിനെതിരെ വളരെ അപകടം പിടിച്ച പ്രചരണമാണ് ക്രൈസ്തവർക്കിടയിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും അതിന്റെ ഏറ്റവും ഭീകരമായ രൂപമാണ് ലൗജിഹാദെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ.മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് അദ്ധ്യക്ഷൻ സംഘടനയെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തങ്ങൾക്കെതിരെയുണ്ടാകുന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ചത്.
വ്യാജഐഡിയിലാണ് സോഷ്യമീഡിയയിൽ ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്.അവർ ഉയർത്തുന്ന വലിയ ആരോപണമാണ് ലൗജിഹാദ്. എല്ലാ പ്രണയ വിവാഹങ്ങളും ലൗജിഹാദല്ല.ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. അത് എല്ലാ വിഭാഗത്തിലും ഉണ്ട്. അങ്ങോട്ടും ഇങ്ങോട്ടും. പക്ഷെ ഈ പ്രചരിക്കുന്നത് പോലെ വ്യാപകമായ തോതിൽ ലൗജിഹാദ് ഉണ്ടെങ്കിൽ ആരോപണമല്ലാതെ വ്യക്തമായ ഡാറ്റ പുറത്ത് വിടണം. അന്വേഷിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.നടക്കുന്നത് ഇസ്ലാംചെറുപ്പക്കാരെ ബോധപൂർവ്വം ജയിലിലേക്കയക്കാനുള്ള ശ്രമമാണ് ഇതെന്നും ലൗജിഹാദിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു.
ഹലാൽ ഭക്ഷണം വ്യക്തി സ്വാതന്ത്രവുമായി ബന്ധപ്പെട്ടതാണ്. വേണ്ടവർ അത് കഴിച്ചോട്ടെ. വേണ്ടാത്തവർ കഴിക്കണ്ട. അല്ലാതെ അത് അടിച്ചേൽപ്പിക്കുന്ന ഒരു രീതി എവിടെയുമില്ല. അത് നേരത്തെ സുചിപ്പിച്ച പോലെ പ്രൊപ്പഗാൻഡയുടെ ഭാഗമായി ഉണ്ടായതാണ്.മാത്രമല്ല ഈ വിഷയത്തെ വാണീജ്യവൽക്കരിക്കുന്ന ശ്രമവും നടക്കുന്നുണ്ട്.ഹലാൽബോർഡ് വെക്കുന്നത് പോലെ ഹലാൽ വിരുദ്ധബോർഡ് വെക്കുന്നതിലും സ്വാതന്ത്രമുണ്ടെന്നും ഹാലാൽ വിവാദത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പൗരത്വനിയമ ഭേദഗതി തർക്കവുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയോളം പോപ്പുലർ ഫ്രണ്ടിലേക്ക് എത്തി എന്നത് ആരോപണത്തോടുള്ള പ്രതികരണം ഇങ്ങനെ; ഇത്തരത്തിൽ ആരോപണം നടത്തിയ അന്വേഷണസംഘം ഇപ്പോൾ അത് തിരുത്തിയിട്ടുണ്ട്.ഇതിലും വലിയ ആരോപണങ്ങൾക്കിടയിലൂടെയാണ് സംഘടന വളർന്നുവന്നത്.പോപ്പുലർ ഫ്രണ്ട് തുറന്ന പുസ്തകമാണ്. ആർക്കും എപ്പോഴും പരിശോധന നടത്താം.ഇഡി കേന്ദ്രത്തിന്റെ വെറും ടൂളാണ്.അവരുടെ പ്രതികാരം തീർക്കാൻ ഇഡിയെ ഉപയോഗിക്കുകയാണ്.വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കിലെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ബൈലോയിലെ ഏറ്റവും പ്രധാന നിർദ്ദേശം.തങ്ങൾ പണം കണ്ടെത്തുന്നത് രാജ്യത്തിനകത്ത് നിന്നു തന്നെയുള്ള പിരിവിലൂടെയാണ്.അല്ലാതെ മറ്റൊരു രാജ്യത്ത് നിന്നും പണം വന്നിട്ടില്ല.ഏതന്വേഷണത്തെ നേരിടാനും തയ്യാറുമാണ്.ഇതൊക്കെ ആരോപണങ്ങളാണ്. സത്യത്തിനും നീതിക്കും എതിരായി ഒന്നും ചെയ്യില്ല.
തങ്ങളുടെ പ്രവർത്തകരെ ഞങ്ങൾ മോണിറ്റർ ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പക്ഷെ വർഗ്ഗീയത പടർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പ്രൊഫൈലിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് ആരും അന്വേഷിക്കുന്നുമില്ല.നിലപാടിനെ വിമർശിക്കുന്ന തെറ്റില്ല പക്ഷെ ഉപയോഗിക്കുന്ന ഭാഷ രീതി എന്നിവയെക്കുറിച്ചൊക്കെ കൃത്യമായ നിർദ്ദേശം പ്രവർത്തകർക്ക് നൽകുന്നുണ്ട്്. വീഴ്ച്ച കണ്ടെത്തിയപ്പോൾ നടപടിയെടുത്തിട്ടുമുണ്ടെന്നായിരുന്നു ആർഎസ്എസിനേക്കാൾ കടന്ന വർഗീയ വിദ്വേഷവും മതദ്വേഷവും പ്രചരിപ്പിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്നു വിമർശനം ശക്തമാണല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി.
ഒരുപാട് പ്രശ്നങ്ങൾ രാജ്യത്തെ മുസ്ലീങ്ങൾ നേരിടുന്നുണ്ട്. അവസരം നിഷേധിക്കപ്പെടുന്നത് തൊട്ട് പലതരത്തിൽ. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.യുഡിഎഫിനോടൊപ്പം മുസ്ലിംലീഗ് ഉള്ളതുകൊണ്ട് അവിടെ മറ്റൊന്നും നടക്കില്ല.സിപിഎമ്മിലേക്ക് വന്നാൽ അവർ ഈ വിഭാഗത്തെ അല്ല പരിഗണിക്കുന്നത് മറിച്ച് ചില വ്യക്തികളെ മാത്രമാണ്.കേരളത്തിലെ സർക്കാർ ജോലി നോക്കു.എത്രപേരുണ്ട് മുസ്ലീങ്ങൾ , മന്ത്രിമാർ എംഎൽഎമാർ ഒക്കെ എടുത്തുനോക്കു ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന എത്രപേരെ കാണാൻ സാധിക്കും.തുലോം കുറവാണ് അത്.
യാഥാർത്ഥ വസ്തുത ഇതാണെന്നിരിക്കെ എല്ലാരുടെയും അവസരങ്ങൾ സംവരണം വഴി മുസ്ലീങ്ങൾ അടിച്ചുമാറ്റുന്നു എന്ന തരത്തിലുള്ള കുപ്രചരണമാണ് നടക്കുന്നത്.പക്ഷെ സ്റ്റാറ്റിസ്റ്റിക്സ് വച്ച് ഈ തെറ്റിധാരണ മാറ്റേണ്ടത് സർക്കാരാണ്.ഇനി പ്രചരിക്കുന്നതൊക്കെ സത്യമാണെങ്കിൽ പരിഹാരം കാണാൻ തയ്യാറാണ്.പക്ഷെ പ്രചരിക്കുന്നതൊന്നും ശരിയല്ല.അത് തെളിയിക്കാൻ സർക്കാരോ മറ്റുമുന്നണിയോ ഇടപെടുന്നില്ല.ബിജെപിയാകട്ടെ കുറ്റം മുഴുവൻ ചാർത്തുന്നത് തങ്ങൾക്കുമേലാണ് ഈ രിതി തുടർന്നാൽ അത് ഇസ്ലാം വിഭാഗത്തിന്റെ സാമൂഹിക ഘടന തകർക്കുമെന്നതിൽ യാതൊരു തർക്കവും ഇല്ലെന്നും സംവരണത്തെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമാക്കി.
ലീഗിനെപ്പറ്റിയുടെ പ്രതികരണം ഇങ്ങനെ; മുസ്ലിംലീഗ് കൃത്യമായ രാഷ്ട്രീയ പാർട്ടിയാണ്. എന്ത് ആശയത്തോടെയാണോ, അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ മുസ്ലിംലീഗ് രൂപീകരിച്ചത് അവർക്കുവേണ്ടി കാര്യമായൊന്നും ചെയ്യാൻ മുസ്ലിംലീഗിന് സാധിച്ചിട്ടില്ല.മാത്രമല്ല മുസ്ലിംലീഗിന്റെ ഗ്രാഫും താഴോട്ടാണ്. മുൻപ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിനിധികൾ ഉണ്ടായിരുന്നു ലീഗ് ഇപ്പോൾ മലബാർ മേഖലയിലേക്ക് മാത്രമായി ചുരുങ്ങി.സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ എല്ലാ അർത്ഥത്തിലും ലീഗ് പരാജയമാണ്.
ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് യോജിച്ചുപോകാൻ പറ്റുന്ന മേഖലകളിലൊക്കെ ലീഗുമായി യോജിച്ചുപോകും.അല്ലാത്തപക്ഷം രണ്ടാൾക്കും രണ്ട് കാഴ്ച്ചപ്പാടാണ്.ലീഗും ഇടതുപക്ഷവും തമ്മിലുള്ള വിരുദ്ധതയൊക്കെ വെറും ടെക്നിക്കൽ മാത്രമാണ്.രണ്ടുപേരും തമ്മിലുള്ള അന്തർധാരയൊക്കെ സജീവമാണ്.
ആർഎസ്എസിനെപ്പറ്റി വളരെ വിശദമായാണ് കാഴ്ച്ചപ്പാട് വിശദീകരിച്ചത്. വൈവിദ്ധ്യങ്ങളുള്ള ഈ രാജ്യത്തെ തകർക്കുന്ന ശക്തിയായിട്ടാണ് 1925 ൽ ആർഎസ്എസ് വരുന്നത്.ഇവരുടെ ഈ കടന്നുവരവോടെ അരക്ഷിതരായ രാജ്യത്തെ മുസ്ലിംങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആർ എസ് എസിനെതിരെയുള്ള പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തുക വഴി ജനകീയമായ ചെറുത്തുനിൽപ്പിനുള്ള കളമൊരുക്കലുമാണ് പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം.
മ്അദനിയുടെ ഐഎസ്എസിനു പകരമല്ല പോപ്പുലർ ഫ്രണ്ട് രൂപീകൃതമായത്. ആ ഒരു അന്തരീക്ഷം പോപ്പുലർ ഫ്രണ്ടിന് കളമൊരുക്കിയിട്ടുണ്ടാവാം. പക്ഷെ ലക്ഷ്യം അതല്ല.ആർഎസ്എസിന് ബദൽ അല്ല പോപ്പുലർ ഫ്രണ്ട്. ആർഎസ്എസിന്റെ ആശയങ്ങളെ ചെറുക്കുന്ന എതിർക്കുന്ന ഒന്നാണ് പോപ്പുലർ ഫ്രണ്ട്. പക്ഷെ ആർഎസ്എസിന്റെ രീതികളിലൊ ആശയത്തിലോ ഒരിക്കലും പോപ്പുലർ ഫ്രണ്ടിനെ താരതമ്യപ്പെടുത്താൻ പറ്റില്ല.ഭരണഘടനയെ അനുസരിച്ചുള്ള ഭരണഘടനയെ നിലനിർത്താനുള്ള പോരാട്ടമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്.
ആർഎസ്എസിനെ ഭയപ്പെടുന്നില്ല.പക്ഷെ ഭരണഘടന കത്തിച്ച് പ്രതിഷേധിച്ച സംഘടനയാണ് ആർഎസ്എസ്. ഗോൾവാൾക്കറിന്റെ വിചാരധാരയിൽ തങ്ങളുടെ ആഭ്യന്തര ശത്രുക്കളെ കൃത്യമായി പറയുന്നുണ്ട്.ക്രിസ്ത്യൻ, മുസ്ലിം,കമ്മ്യൂണിസ്റ്റ്കാർ.അവസാനം ചെന്നൈയിൽ വച്ച് അത് പരിഷ്കരിച്ചപ്പോൾ മാക്സിസവും ഇസ്ലാമും മാത്രമായി.അതുകൊണ്ട് തന്നെ ആർഎസ്എസിനെ എതിർക്കുന്നത് അതിലെ ആളുകളോടുള്ള വിയോജിപ്പ് കൊണ്ടല്ല.മറിച്ച് ആശയത്തോടും രീതികളോടുമാണ്.
ആർഎസ്്എസ് പോലെ തങ്ങളുടെ ശത്രുക്കളെ ഇലായ്മചെയ്യാൻ പരിശീലനം നേടുന്ന വേറെത് സംഘടനയുണ്ട് രാജ്യത്ത്.ആർഎസ്എസുമായി തർക്കമുണ്ട് അതല്ലാതെ ഏതെങ്കിലും അക്രമത്തിന് പോപ്പുലർ ഫ്രണ്ട് മുന്നിട്ടിറങ്ങി എന്നുപറയാനാകുമോ.സത്യസന്ധനായ ഒരു ഹിന്ദുമത വിശ്വാസി ഒരു ഇസ്ലാംമത വിശ്വാസിയെ എതിർക്കില്ലെന്ന് തന്നെയാണ് തങ്ങൾ കരുതുന്നത്. പക്ഷെ ആർഎസ്എസ് ചെയ്യുന്നത് അതല്ല. ബോധപൂർവ്വം ഇസ്ലാമിനെതിരെ അക്രമം നടത്തുകയാണ്.
ആർഎസ്എസ് വിരുദ്ധത ആരോണോ പുലർത്തുന്നത്, അവർക്ക് തങ്ങൾ സ്വീകാര്യരല്ലെങ്കിലും തങ്ങൾ ആവുന്ന സഹായം അവർക്ക് ചെയ്തുകൊടുക്കും.എൽഡിഎഫും യുഡിഎഫും ആർഎസ്എസ് വിരുദ്ധത മുഖംമുടിയാക്കുന്നുവെങ്കിലും ബിജെപിക്ക് ഈസി വാക്കോവറിന് വേണ്ട് അവസരം ഒരുക്കികൊടുക്കുകയുമാണ് ചെയ്യുന്നത്.സംഘപരിവാർ വിരുദ്ധരെ പ്രമോട്ട് ചെയ്യുകയാണ് തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ നിലപാട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് വേദിയൊരുങ്ങത് കേരളത്തിൽ തന്നെയാണ്. എന്നാൽ ഇന്ന് ഡൽഹി ആസ്ഥാനമായി ദേശീയ പ്രസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത്.1993 ലാണ് ആദ്യരൂപമായ നാഷണൽ ഡവലപ്പ്മെന്റ് ഫ്രണ്ട് വരുന്നത്.ബാബ്റി മസ്ജിദ് പ്രശ്നത്തെത്തുടർന്ന് അരക്ഷിതരായ ജനങ്ങളുടെ പ്രശ്നങ്ങളെ ജനാധിപത്യ രീതിയിൽ അവതരിപ്പിക്കാനും ഏകോപിപ്പിക്കാനുമാണ് എൻഡിഎഫ് ആരംഭിക്കുന്നത്.എങ്കിലും വിവിധ സംസ്ഥാനങ്ങളിൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ഉണ്ടായിരുന്നു. ഇവയെയെല്ലാം ഏകോപിപ്പിച്ചാണ് 2007 ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. അരികുവൽക്കരിക്കപ്പെട്ട മുസ്ലിംവിഭാഗങ്ങളുടെ ഉന്നമനമായിരുന്നു തുടക്കം മുതൽക്കെ സംഘടനയുടെ ലക്ഷ്യം.
2005 ൽ മുസ്ലിം മതവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച രജീന്ദർ സച്ചാർ കമ്മീഷൻ രാജ്യത്ത് ഈ മതവിഭാഗം നേരിടുന്ന പ്രശ്നങ്ങളെ കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനുസരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധങ്ങളായ പദ്ധതികല് ആവിഷ്കരിച്ചിരുന്നു. എന്നാൽ ഇവയൊക്കെ വിദ്യാഭ്യാസ മേഖലയിൽ മാത്രം പരിമിതപ്പെട്ടപ്പോൾ മുസ്ലിം വിഭാഗത്തിന്റെ സമഗ്രമായ ഉന്നമനം മതത്തിനകത്ത് നിന്നുനൊണ്ടു തന്നെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു പോപ്പുലർ ഫ്രണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ ആശയത്തിൽ നിന്നു രൂപംകൊണ്ടതാണ് എസ്ഡിപിഐ.എല്ലാപോപ്പുലർ ഫ്രണ്ടുകാരും എസ്ഡിപിഐ ആകണമെന്നില്ല.. നേരെ തിരിച്ചും.പോപ്പുലർ ഫ്രണ്ടിനോട് സഹകരിക്കാൻ പറ്റാത്ത നിരവധി മുസ്ലിംങ്ങളുണ്ട്. അവർക്കുകൂടി വേണ്ടിയാണ് എസ്ഡിപിഐ.അവർക്ക് സ്വന്തമായി തെരഞ്ഞെടുപ്പും ഭരണരീതികളും ഒക്കെ ഉണ്ട്.പോപ്പുലർ ഫ്രണ്ടിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിഭജനത്തിന്റെ ഇരകലാണ് മുസ്ലീങ്ങൾ അതുകൊണ്ട് തന്നെ കേരളത്തിനകത്ത് ഒരു ജില്ലയൊ സംസ്ഥാനമൊന്നും ഞങ്ങൾ ചോദിച്ചിട്ടില്ല.മലപ്പുറത്തിന്റെ കാര്യമെടുത്താൽപോലും അവിടെ ബിജെപിക്കുപോലും ഓഫീസ് ഉണ്ട്. സുരേന്ദ്രന്റെ പ്രതികരണത്തിനായി ഇദ്ദേഹം പറഞ്ഞു. ഇനി അതല്ലെങ്കിൽ മലപ്പുറം വേറെ രാജ്യമാണെന്നും അവിടെ തങ്ങൾ പ്രവർത്തിക്കാൻ ഇല്ലെന്നും സുരേന്ദ്രൻ തന്നെ പറയട്ടെഎന്നും അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്