ക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്രൈസ്തവ മേഖലയിലെ മുസ്ലിംവിരോധം ആർഎസ്എസിന്റെ അജണ്ടയാണെന്ന് കെ പി സി സി വൈസ്പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ.ക്രൈസ്തവ മേഖലിയിൽ മുസ്ലിംവിരോധം തുടങ്ങിയിട്ട് മൂന്നുമാസക്കാലമെ ആയുള്ളു. ഇതിൽ ബിജെപിയുടെ കൃത്യമായ ഇടപെടൽ ഉണ്ട്.തന്നെപ്പോലും ഇ അടുത്തകാലത്ത് കത്തോലിക്ക വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറുനാടൻ മലയാളിയുടെ അഭിമുഖം ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചുനാളായി തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം പോസ്റ്ററുകളുടെ പ്രൊഫൈൽ നോക്കിയാൽ പലതും ഭാരതീയ ജനതാപാർട്ടിയുടെ അനുഭാവികളാണ്. ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ. പക്ഷെ ഇപ്പോഴിത് സിപിഎമ്മും ഉപയോഗപ്പെടുത്തുന്നു.പക്ഷെ ബിജെപി ആർഎസ്എസ് സംഘം വിചാരിച്ചത് പോലെ ഇ വിഷയത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ഭരണത്തിനായി അവർ എന്തും ചെയ്യും അതാണ് ഇതിന്റെയെക്കെ അടിസ്ഥാനം. ക്രൈസ്തവർക്കിടയിലെ മുസ്ലിം വിരോധ നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയാണ് ജോസഫ് വാഴക്കൻ വിശദീകരിച്ചത്.
വരുന്ന തെരഞ്ഞടുപ്പിനെക്കുറിച്ചും കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത പരാജയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ; തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവണമെന്നാണ് ആഗ്രഹം.നിൽക്കാൻ പാർട്ടി പറഞ്ഞിട്ടുണ്ട്. ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസം. അവസരം ലഭിച്ചാൽ മൂവാറ്റ്പുഴ വേണമെന്നാണ് ആഗ്രഹം. തീർച്ചയായിട്ടും വിജയിക്കുകയും ചെയ്യും.കഴിഞ്ഞ പത്ത് വർഷമായി മൂവാറ്റ്പുഴയിലുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും അതൊന്നും തന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.ആദ്യതവണ വിജയിച്ചപ്പോൾ ഞാൻ മൂവാറ്റുപുഴയിൽ എത്തിയതെ ഉണ്ടായിരുന്നുള്ളു. അപ്പോൾ തന്നെ വിജയം ലഭിച്ചതുകൊണ്ട് ഞാൻ ലക്ഷ്യം വച്ചത് നാട്ടിൽ പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതായിരുന്നു.അതൊക്കെ ഭംഗിയായി പൂർത്തിയാക്കാനും പറ്റി.
പക്ഷെ അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക സമയത്തും ഞാൻ തലസ്ഥാനത്തായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലെ ജനങ്ങളുമായി വേണ്ടത്ര ഇടപെടാൻ സാധിച്ചില്ല. അതാണ് ഒരു പ്രധാനകാരണം.പിന്നെ ഘടകകക്ഷികളിലെ ചില അഭിപ്രായ ഭിന്നതയും തിരിച്ചടിയായി. മാത്രമല്ല പി ആർ വർക്ക് എന്ന രീതി അ സമയത്ത് തുടങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു അതും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.
കള്ളക്കളികൾ നടത്താനും കള്ളം പ്രചരിപ്പിക്കാനും ഭരണത്തിൽ കയറാനും സിപിഐയെക്കഴിഞ്ഞെ ആളുള്ളു.ചെറിയ പാർട്ടിയാണെന്നൊന്നും നോക്കണ്ട. നുണപ്രചരണത്തിൽ സിപിഎമ്മിന് മുകളിലാണ് സിപിഐ.വ്യക്തിപരമായ അനുഭവം അതാണ്.ഇ രീതിയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി.പിന്നെ വികസന പ്രവർത്തനങ്ങൾ ഒട്ടേറെ നടപ്പാക്കിയതോണ്ട് എന്തായാലും ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതും തിരിച്ചടിയായി.
സോഷ്യൽ മീഡിയയിലേ അപകീർത്തിപ്പെടുത്തലും അ സമയത്ത് ഒരു മാർഗ്ഗമായിരുന്നു. ലോകത്തുള്ള എല്ലാ അഴിമതികളും തന്റെ പേരിലാക്കുന്നത് പോലെയായിരുന്നു പ്രചരണം. അമേരിക്കയിൽ പാറമട ഉടമകൾക്കൊപ്പം പോയത് ഗവൺമെന്റ് പ്രതിനിധിയായാണ്. അത് വരെ ദുരുപയോഗം ചെയ്തു.എയർപോർട്ടിൽ നിന്ന് സ്വർണം കടത്തിയതിന് പിടികൂടിയ പൊലീസുകാരനെ നിയമിക്കൻ ഇടപെട്ടത് താനാണെന്ന് വരെ പറഞ്ഞുണ്ടാക്കി. അത്രയേറെ കുപ്രചരണമായിരുന്നു തനിക്ക് മേലെ.
ഇതിൽ ഏറ്റവും തിരിച്ചടിയായത് സചീന്ദ്രന്റെ ഭാര്യയുടെ വെളിപ്പെടുത്തലാണ്.എന്നാൽ അത് പണ്ട് യൂത്ത് കോൺഗ്രസ്സിൽ ഉണ്ടായിട്ട് ഇടതുപക്ഷത്തേക്ക് പോയ ശ്രീനിജിന്റെ ഭാര്യപിതാവായ കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു.പക്ഷെ ഓഡിയോ എഡിറ്റ് ചെയ്ത് അത് തനിക്കെതിരെ ഉള്ളതാക്കി മാറ്റുകയായിരുന്നു.പിന്നീട് ഇത് ചെയ്തവർ തന്നോട് ഞങ്ങൾ എഡിറ്റ് ചെയ്ത് ചെയ്തതാണെന്നു തുറന്നു പറഞ്ഞിരുന്നു. വീണ്ടും ഇതിന്റെ പുറകെ നടക്കാൻ കഴിയാത്തതുകൊണ്ട് താൻ അ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
ചാനൽ ചർച്ചകൾ തന്നെ പാർട്ടിയേൽപ്പിക്കുന്ന ദൗത്യമാണ്. പാർട്ടിക്ക് നേരെ വരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കേണ്ടത് നേതാവ് എന്ന നിലയിൽ തന്റെ കടമ കൂടിയാണ്. പക്ഷെ പലപ്പോഴും ഇത്തരത്തിൽ പ്രതരോധിച്ച് താൻ നാണം കെട്ടിട്ടുണ്ട്. അതിൽ പ്രധാനം ബാർക്കോഴക്കേസാണ്.കെ എം മാണിക്കെതിരായ ആരോപണങ്ങളുടെ പ്രതിരോധങ്ങൾ എല്ലാം തിരിച്ചടിയായവുകയായിരുന്നു.
മാണിസർ നെ പ്രത്രോധിച്ചതിൽ ഖേദം തോന്നുന്നില്ല പക്ഷെ വ്യക്തിപരമായി വേദനിപ്പിച്ചത് കെ എം മാണിക്കെതിരായി താനും രമേശ് ചെന്നിത്തലയുമൊക്കെ ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തി എന്നത് തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നുമായിരുന്നു മണ്ഡലത്തേക്കാൾ പ്രധാന്യം ചാനൽ ചർച്ചക്ക് കൊടുത്തുവെന്ന ആക്ഷേപത്തിൽ ജോസഫ് വാഴ്ക്കന്റെ മറുപടി.
പാറമടമുതലാളിയോ വമ്പൻ സ്വത്തുക്കളുടെ ഉടമയോ ആണെന്ന് ചോദ്യത്തിന് ചിരിയോടെയുള്ള മറുപടി ഇങ്ങെനെ; പാറമടമൊലാതലാളിയൊന്നുമല്ല ഞാൻ.താൻ താമസിക്കുന്ന സ്ഥലം ഒരുപാട് പാറമടകൾ ഒക്കെയുള്ള സ്ഥലമാണ്.പക്ഷെ അതിലൊന്നുപോലും തന്റെതല്ല. മാത്രമല്ല ഇത്തരം മുതലാളിമാരോടൊന്നും തെറ്റായ തരത്തിലുള്ള ഒരു ബന്ധവും തനിക്കില്ല.
ഭാഗ്യം, ജനിച്ച പ്രദേശം, ഗോഡ്ഫാദർമാർ എന്നി ഘടകങ്ങൾ രാഷ്ട്രീയത്തിൽ പ്രധാനമാണ്. എങ്ങിനെയാണോ താൻ രാഷ്ട്രീയത്തിലേക്ക് വന്നത് അതേ പോലെ തന്നെയാണ് ഇപ്പോഴും തന്റെ നിലപാടുകൾ.മാത്രമല്ല തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കണമെങ്കിൽ നമ്മുടെ കമ്മ്യൂണിറ്റി, പ്രദേശമുൾപ്പടെ ഘടകമായി വരും. അതുകൊണ്ട് തന്നെ തന്റെ ഭാഗമൊക്കെ എപ്പഴും കേരള കോൺഗ്രസ്സിന്റെ ഏരിയയായിരുന്നു.
ഇത്രയൊക്കെ കാരണങ്ങൾ കൊണ്ട് അവസരം കുറഞ്ഞു എന്നത് സത്യമാണ്. പക്ഷെ മനഃപൂർവ്വം തഴഞ്ഞു എന്ന ചിന്തയില്ല. അങ്ങിനെ ഉണ്ടെങ്കിൽ താൻ മൂവാറ്റുപുഴയിൽ എത്തില്ല. മാത്രമല്ല പാർട്ടി ചുമതലകൾ നൽകിയും പാർട്ടി തന്നെ നേതൃസ്ഥാനത്ത് തന്നെ നിർത്തി. സമകാലീനരൊക്കെ ഉയർന്നസ്ഥാനങ്ങളിൽ എത്തിയപ്പോൾ വാഴക്കനെ പാർട്ടി തഴഞ്ഞുവെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്.
രമേശ് ചെന്നിത്തലുമായുള്ള ആത്മബന്ധത്തെക്കുറിച്ചു ജോസഫ് വാഴക്കൻ അഭിമുഖത്തിൽ വാചാലനായി.കോളേജ് വിദ്യാഭ്യസവും ലോകേളേജ് കാലഘട്ടവും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനവുമാണ് രമേശ് ചെന്നിത്തലുമായി അടുപ്പിച്ചത്.ഇന്നും അ ബന്ധം തുടരുന്നു.രമേശ് ചെന്നിത്തല ഒരുപാട് കഴിവും ദൈവാനുഗ്രഹവും ഉള്ള ആളാണ്. തിരിച്ചടികളെ നേരിടാൻ പ്രാപ്തനും കഠിനധ്വാനിയുമാണ്. അതിനുള്ള ഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയെ കേരളം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല.കാലഘട്ടത്തിന് പറ്റിയ നേതാവാണ് രമേശ് ചെന്നിത്തല.പാർട്ടി നേതൃത്വത്തിൽ അദ്ദേഹം തെളിയിച്ചതാണ്. കരുണാകരൻ പാർട്ടിവിട്ടുപോയി പാർട്ടി തകർന്നു നിൽക്കുമ്പോഴാണ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പാർട്ടിയെ രക്ഷിച്ചെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുമായി കൈകോർത്ത് നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. കേരളത്തിലെ ഒരു സാധാരണക്കാരനും പിണറായി വിജയനെ നേരിട്ട് കാണുവാനോ നിവേദനം നൽകുവാനോ സാധിച്ചിട്ടില്ല.എന്നാൽ ഉമ്മൻ ചാണ്ടി എപ്പഴും സാധാരണക്കാർക്കിടയിൽ ജീവിക്കുന്നവരാണെന്നും അനുബന്ധമായ അദ്ദേഹം സൂചിപ്പിച്ചു.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്