ഗർഭഛിദ്രത്തെ നിയന്ത്രിക്കുന്നത് സ്ത്രീ വിരുദ്ധം; ഗർഭത്തിന് എത്രമാസം പ്രായമുണ്ടെങ്കിലും സ്ത്രീ ആഗ്രഹിച്ചാൽ നടത്തണം; ലോക രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന; നടപ്പിലായാൽ ഇല്ലാതാവുക ജീവനുള്ള അനേകം കുരുന്നുകൾ
മറുനാടൻ മലയാളി ബ്യൂറോ
വളർന്നു വരുന്ന ഒരു ജീവനെ ഇല്ലാതെയാക്കാൻ മനുഷ്യന് അവകാശമുണ്ടോ എന്ന ചോദ്യം കാലങ്ങളായി വലിയ ചർച്ചകൾക്ക് വഴി തെളിച്ച ഒന്നാണ്. പല രാജ്യങ്ങളിലും ഗർഭഛിദ്രം പാടെ നിരോധിച്ചിരിക്കുമ്പോൾ ചിലയിടങ്ങളിൽ, ഒരു ഗർഭധാരണം കഴിഞ്ഞ് ഒരു നിശ്ചിത കാലാവധിക്കുള്ളിൽ അത് നടത്തുവാൻ നിയമം സമ്മതം നൽകുന്നുണ്ട്. ചില രാജ്യങ്ങളിൽ അങ്ങനെ സമ്മതമുണ്ടെങ്കിലും ഗർഭഛിദ്രം നടത്തുവാൻ വേറെയും ചില വ്യവസ്ഥകൾ ഉണ്ട്. ഇന്നും, ശാസ്ത്രത്തിനും മനുഷ്യന്റെ ചിന്തകൾക്കും ഉത്തരം കണ്ടെത്താനാകാത്ത ഒരു പ്രഹേളികയാണ് ഗർഭഛിദ്രം അനുവദിക്കണമോ എന്നത്.
എന്നാൽ ഇപ്പോൾ, ലോകത്തിലെ ആരോഗ്യ മേഖലയിൽ നിർണ്ണായക സ്വധീനം ചെലുത്തുന്ന ലോകാരോഗ്യസംഘടന തന്നെ ഗർഭഛിദ്രത്തിനായി നിലകൊള്ളുകയാണ് എന്ന് മെയിൽ ഓൺ സണ്ടേ വെളിപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നത് ഗർഭകാലത്തിന്റെ ഏതൊരു സമയത്തും ഗർഭഛിദ്രം നിരോധിക്കപ്പെടുക എന്നത് സ്ത്രീകളുടെ അവകശങ്ങൾക്ക് നേരെയുള്ള കൈകടത്തലാണ് എന്നാണ്.
അതേസമയം ടോറി എം പി ഫിയോണ ബ്രൂസിന്റെ നേതൃത്വത്തിലുള്ള ഓൾ-പാർട്ടി പാർലമെന്ററി പ്രോ-ലൈഫ് ഗ്രൂപ്പ് പറഞ്ഞത് കുട്ടിയുടെ ജനനം വരെ ഗർഭം ഛിദ്രം നിയമവിധേയമാക്കുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു. അങ്ങനെ വന്നാൽ, ജനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഒരു മനുഷ്യ ജീവിതം ഇല്ലാതെയാകാനുള്ള സാധ്യതയുണ്ടെന്നും ഫിയോണ ബ്രൂസ് പറഞ്ഞു. പൂർണ്ണ വളർച്ചയെത്തിയ ഒരു ശിശുവിനെ ഇല്ലാതെയാക്കുക എന്നു പറഞ്ഞാൽ അതുകൊലപാതകത്തിനു സമമായ് കുറ്റമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത് ഇങ്ങനെയാണ്. എല്ലാ സാഹചര്യങ്ങളിലും ഗർഭ ഛിദ്രം അനുവദിക്കുക. ലിംഗഭേദത്തിന്റെ പേരിൽ ഗർഭഛിദ്രം തടയുന്ന നിയമങ്ങൾ പോലും ഉണ്ടാകരുത്. സ്ത്രീക്ക് ഗർഭഛിദ്രം നടത്തുവാൻ ഡോക്ടറുടെയൊ നഴ്സിന്റെയോ അനുമതി വേണമെന്നുള്ള നിബന്ധനകൾ എടുത്തുകളയണം. ഗർഭഛിദ്രത്തിനുള്ള ഗുളികകളും മറ്റും ഫോണിലൂടെ ഓർഡർ ചെയ്താൽ കൊറിയർ വഴി വീട്ടിലെത്തിക്കുന്ന സംവിധാനങ്ങൾ രൂപീകരിക്കണം. മനസാക്ഷിക്കുത്തിന്റെ പേരുപറഞ്ഞ് ഗർഭഛെദ്രത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന ഡോക്ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും ജോലിയിൽ നിന്നും നീക്കം ചെയ്യണം.
ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടം വഹിക്കുന്ന ഐക്യരാഷ്ട്ര സഭയും ഈ പുതിയ നിർദ്ദേശങ്ങളെ പിന്തുണക്കുകയാണ്. സുരക്ഷിതമായ ഗർഭഛിദ്രത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളും നിയമങ്ങളും എടുത്തുകളയണം എന്നു തന്നെയാണ് ഐക്യരാഷ്ട്ര സംഘടനയും പറയുന്നു. അതുപോലെ എപ്പോൾ ഗർഭഛിദ്രം നടത്തണം എന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാക്കേണ്ടതാണെന്നും സഭ പറയുന്നു.
എന്നാൽ, 210 പേജുള്ള ഈ മാർഗ്ഗ നിർദ്ദേശ രേഖയിൽ ഒരിടത്തും ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നതിന്റെ ധാർമ്മികതയെ കുറിച്ചു നടക്കുന്ന സംവാദങ്ങൾ ഒന്നും തന്നെ പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം, പൂർണ്ണ വളർച്ചയെത്തിയ ഒരു കുഞ്ഞിനെ, ജനിക്കും മുൻപ് കൊല്ലുന്നതിന്റെ നൈതികതയും ഈ രേഖകളിൽ എങ്ങും പരാമർശിക്കുന്നു പോലുമില്ല. അതുപോലെ, പല വികസ്വര രാജ്യങ്ങളിലും പതിവായ സ്ത്രീ ഭ്രൂണഹത്യയെ കുറിച്ചും ഇത് മിണ്ടുന്നില്ല. ഗർഭഛിദ്രം സ്ത്രീയുടെ അവകാശമാണെന്ന്വാദിക്കുമ്പോഴും, സ്ത്രീ ആയിപ്പോയതുകൊണ്ടു മാത്രം ഗർഭപാത്രത്തിനുള്ളിൽ ഒടുങ്ങാൻ വിധിക്കപ്പെടുന്ന സ്ത്രീ ഭ്രൂണങ്ങൾക്ക് അവകാശമില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഈ മാർഗ്ഗ നിർദ്ദേശ രേഖ പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപായി ലോകാരോഗ്യ സംഘടന ലോകത്തിലെ 12 വിദഗ്ദരുമായി കൂടിയാലോചിച്ചിരുന്നു അതിലൊന്ന് യു കെ ആസ്ഥാനമായ മേരി സ്റ്റോപ്പസ് ഇന്റർനാഷണലിന്റെ ഗ്ലോബൽ മെഡിക്കൽ ഡയറക്ടറായ ധമ്മിക പെരേരയാണ്. ഇവരുടെ ബ്രിട്ടീഷ് ശാഖ മാത്രം പ്രതിവർഷം 60,000 ഗർഭഛിദ്രങ്ങൾ നടത്തുന്നുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുപോൽ അമേരിക്കയിൽ ഏറ്റവുമധികംഗർഭഛിദ്രങ്ങൾ നടത്തുന്ന പ്ലാൻഡ് പാരന്റ്ഹൂഡ് എന്ന സ്ഥാപനത്തിന്റെ മേധാവി ഡോ. ലോറാ കാസിൽമാനും ലോകാരോഗ്യ സംഘടന വിശ്വാസത്തിലെടുത്ത വിദഗ്ദരിൽ ഒരാളാണ്.
ലോകാരോഗ്യ സംഘടന കൂടിയാലോചിച്ച വിദഗ്ദരിൽ മറ്റൊരാൾ ഗർഭഛിദ്രത്തിനുള്ള അവകാശം വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഇന്റർനാഷണൽ പ്ലാൻഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ നേതാവായ കാർത്തിക് ശ്രീനിവാസനാണ്. ഗർഭഛിദ്രം അവകാശമാക്കാൻ വാദിക്കുന്ന സെന്റർ ഫോർ റീപ്രൊഡക്ഷൻ റൈറ്റ്സിലെ ക്രിസ്റ്റിന സാമ്പസും ഈ വിദഗ്ദരിൽ ഒരാളായിരുന്നു.
ഗർഭഛിദ്രം പൂർണ്ണമായും കുറ്റവിമുക്തമാക്കണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതിനെ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കാൻ ശ്രമിക്കരുതെന്നും അവർ പറയുന്നു. ഗർഭത്തിന്റെ അവസാന നാളുകളിൽ ഗർഭഛിദ്രത്തിന് അനുമതിക്കാതിരുന്നാൽ അത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും രേഖയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍