സ്കൂളിലോ കോളേജിലോ ഒരു സ്റ്റേജിൽ പോലും കയറാത്ത നടൻ; ആകെ കൈമുതൽ ഡോ. എസ് ജനാർദ്ദനന്റെ ലൊക്കേഷനിലെ പാഠങ്ങൾ; ദൂരങ്ങൾ താണ്ടി മിഠായിയുമായി വന്ന രണ്ട് അമ്മമാർ ഇന്നും മറക്കാനാവാത്ത അനുഭവം; ചെമ്പരത്തി സീരിയലിലെ ആനന്ദ് ജീവിതവും അഭിനയവും പറയുന്നു

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സീ കേരള ചാനലിലെ സൂപ്പർ ഹിറ്റ് സീരിയലിലെ ഏവരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ആനന്ദ്. തന്റെ കരിയറിലെ രണ്ടാമത്തെ സീരിയൽ ആയിരുന്നിട്ടും വർഷങ്ങൾ തഴക്കമുള്ള അഭിനേതാവിനെപ്പോലെ ആനന്ദിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് കയറുകയായിരുന്നു സ്റ്റെബിൻ ജേക്കബ് എന്ന യുവതാരം. സ്കൂളിലോ കോളേജിലോ പോയിട്ട് വീട്ടിൽ കണ്ണാടിയുടെ മുൻപിൽ പോലും അഭിനയിച്ചു നോക്കാത്ത സ്റ്റബിനാണ് ഇന്ന് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്നത്. അതിന് സ്റ്റബിൻ മുഴുവൻ ക്രെഡിറ്റ് കൊടുക്കുന്നതാകട്ടെ സംവിധായകൻ ഡോ എസ് ജനാർദ്ദനനും.
ഫേസ്ബുക്കിൽ ഫോട്ടോ കണ്ടിട്ടാണ് ഏഷ്യാനെറ്റിലെ ഒരു സീരിയിൽ അഭിനയിക്കാൻ എസ് ജനാർദ്ദനൻ സ്റ്റെബിനെ വിളിക്കുന്നത്. ആദ്യമൊക്കെ സ്റ്റബിൻ തന്നെ ഉഴപ്പിയെങ്കിലും ഡോക്ടർ പിടിമുറുക്കിയതോടെ സീരിയലിന്റെ ഭാഗമായി. ആദ്യ സീരിയലിൽ നിന്ന് വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് രണ്ടാമത്തെ സീരിയലിലേക്ക് എത്തുമ്പോൾ ഇടവേളകളുടെ പതർച്ചയൊന്നുമില്ലാതെ രണ്ടാം തവണയും കൈയടി നേടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആനന്ദ് അഥവ സ്റ്റബിൻ. തന്റെ അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്റ്റിബിൻ മനസു തുറന്നു. സിനിമാറ്റിക് വീഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സറ്റബിൻ മനസ്സു തുറന്നത്.
സ്റ്റബിന്റെ വാക്കുകൾ ഇങ്ങനെ: വളരെ യാദൃശ്ചികമായാണ് ഈ മേഖലയിൽ ഞാൻ എത്തിയത്. അഭിനയം തലക്ക് പിടിച്ച് ഈ ഫീൽഡിലേക്ക് വന്ന ആളല്ല ഞാൻ. സ്കൂൾ കോളേജ് പഠനകാലത്തൊന്നും ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ല. ഫേസ്ബുക്കിൽ ഫോട്ടൊ കണ്ടിട്ടാണ് ജനാർദ്ദനൻ സർ തന്നെ ആദ്യമായി സീരിയലിലേക്ക് പരിഗണിക്കുന്നത്. തന്റെ സുഹൃത്ത് വഴിയാണ് ഫോട്ടൊ അദ്ദേഹം കണ്ടത്. അപ്പോൾ മൊബൈലിൽ ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ എടുത്ത് അയക്കാൻ പറഞ്ഞു. പക്ഷെ ചമ്മൽ കാരണം അത് പോലും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ എന്നെ വിടാൻ സർ ഒരുക്കമായിരുന്നില്ല.വീണ്ടും വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ നേരിട്ട് സാറിന്റെ അടുത്തേക്ക് വരാം എന്ന്.
അങ്ങിനെ തിരുവനന്തപുരത്ത് വന്ന കണ്ടു. മൂന്നാമത്തെ ദിവസം ഷൂട്ട് തുടങ്ങി. ഏഷ്യാനെറ്റിലെ സീരിയൽ അമ്പത് എപ്പിസോടെ ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞ് ഏതാണ്ട് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷമാണ് ചെമ്പരത്തിയിലേക്ക് വരുന്നത്. ഞാൻ പഠിച്ചത് ആനിമേഷൻ ആണ്. പിന്നെ പ്രൊഫഷനായി തെരഞ്ഞെടുത്തത് ഇന്റീരിയർ ഡിസൈനാണ്. അങ്ങിനെ കുറച്ചു നാൾ അതിന്റെ ഒരു ബിസിനസ് നടത്തി. ഇപ്പോൾ സീരിയലിൽ സജീവമായപ്പോൾ ബിസിനസ് ഒഴിവാക്കി. പിന്നെ സാറിന്റെ കുടെ വർക്ക് ചെയ്യുന്നത് തന്നെ നമ്മൾ വലിയ എക്സ്പീരിയൻസാണ്.
ഒരു കോളേജിൽ നിന്നൊക്കെ പഠിച്ചിറങ്ങുന്ന ഫീലാണ് ഒരൊ ലൊക്കേഷനും. പിന്നെ എനിക്കറിയാവുന്നിടത്തോളം സീരിയലിൽ എല്ലാരും നല്ല സഹകരമാണ്. എന്റെയൊക്കെ അഭിനയത്തെ ഏറെ സ്വാധീനിക്കുന്നത് ഈ സഹകരണം തന്നെ.
ഏഷ്യാനെറ്റിൽ ചെറിയ വർക്കായതുകൊണ്ട് തന്നെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ചെമ്പരത്തിയിൽ എത്തിയതോടെയാണ് ഒരു സ്റ്റാർഡം കിട്ടിത്തുടങ്ങിയത്. ഇപ്പോൾ അത്യാവശ്യം ആൾക്കാരൊക്കെ തിരിച്ചറിയാൻ തുടങ്ങി. മറക്കാൻ പറ്റാത്ത ഒരനുഭവം ലൊക്കേഷനിൽ എന്നെത്തേടി വന്ന രണ്ട് അമ്മമാരാണ്. അന്ന് ചെമ്പരത്തി തുടങ്ങി കുറച്ച് എപ്പിസോഡെ ആയുള്ളൂ. ഒരുപാട് ദുരെ നിന്ന് ലൊക്കേഷന്‍ ഉണ്ടെന്നറിഞ്ഞ് ബസ് പിടിച്ച് വന്നതാണ്. ഞങ്ങൾക്ക് ഇതെ തരാനുള്ളൂ എന്നും പറഞ്ഞത് കുറച്ച് മിഠായിയും തന്നിട്ടാണ് പോയത്. അത് വല്ലാത്ത അനുഭവമായിരുന്നു.
അഭിനയത്തിലേക്ക് വരുന്നതിന് മുൻപുള്ള എന്റെ ജീവിതവും ഇപ്പഴത്തെ ജീവിതവും തമ്മിൽ എനിക്ക് വല്യവ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഞാൻ മുൻപ് എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോഴും. ജീവിതത്തിലോ പെരുമാറ്റത്തിലോ ഒന്നും ഒരുമാറ്റവും വരുത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ അങ്ങിനെ ഒരു മാറ്റം തോന്നിയിട്ടില്ല.
പുതിയ പ്രൊജ്ക്ടുകളെക്കുറിച്ച് പറയുമ്പോൾ സിനിമ ആഗ്രഹമുണ്ട്. പിന്നെ ഓൾറഡി ഒരു സിനിമ ചെയ്തു. തിമിരം എന്നു പറഞ്ഞിട്ട്.അത് കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. 20 ഓളം ഫെസ്റ്റിവലുകളിൽ ചിത്രപ്രദർശിപ്പിച്ചു. പത്തോളം അവാർഡുകളും ചിത്രം ഇതുവരെ നേടിക്കഴിഞ്ഞു. കൂടാതെ ഞങ്ങൾ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയുണ്ട്. അതിലും ഒരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളൊക്കെ നടക്കുന്നുണ്ട്. പക്ഷെ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല.പിന്നെ കോവിഡ് കാലവുമല്ലെ. നമുക്കൊന്നും പ്രഡിക്ട് ചെയ്യാൻ പറ്റില്ലലോ.
ഇനി കുടുംബത്തെക്കുറിച്ച് പറഞ്ഞാൽ വിനിഷ എന്നാണ് ഭാര്യയുടെ പേര്. ഡോക്ടറാണ്. വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടു. നെയ്യാറ്റിൻകരയാണ് സ്വദേശം. പ്രണയവിവാഹമാണോ എന്ന് ചോദിച്ചാൽ അതെ.. എന്നാൽ അല്ലെ എന്ന് ചോദിച്ചാൽ അല്ല. ഞങ്ങൾ മുൻപെ പരിചയക്കാരായിരുന്നു. കല്യാണം കഴിക്കേണ്ട സമയമായപ്പോൾ എന്നാൽ പരസ്പരം തന്നെ ആവാമോ ന്ന് ചോദിച്ചു. അങ്ങിനെയാണ് കല്യാണം നടക്കുന്നത്. എറണാകുളത്താണ് വിനിഷ പഠിച്ചത് പരിചയപ്പെടുന്നത് അങ്ങിനെയാണ്. ഇതാണ് കുടുംബം.
ഇനി കൊറോണയൊക്കെ കഴിഞ്ഞ് എല്ലാ മേഖലയും സജീവമാകും എന്നാണ് പ്രതീക്ഷ.അങ്ങിനെയെങ്കിൽ കൂടുതൽ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തണം എന്നാണ് ആഗ്രഹം. അതിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും സ്റ്റെബിൻ പറഞ്ഞു നിർത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- കുരുമുളക് കട്ട കള്ളനെ പൊക്കാൻ പോയത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ; മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയുടെ ഫോൺ കണ്ടു പൊലീസും ഞെട്ടി; ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും അധിപനെന്നു തോന്നിപ്പോകും! പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- സിനിമ തുടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി മോശം റിവ്യൂ നൽകി; ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് ഒരു കൂട്ടം ആളുകൾ: സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത് സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ച്
- ബിജെപി വിട്ട് സിപിഎമ്മിലെത്തുന്നത് സംവിധായകൻ രാജസേനൻ; എകെജി സെന്ററിലെത്തി എംവി ഗോവിന്ദനുമായി ചർച്ച നടത്തി സംവിധായകനും നടനുമായ സിനിമാക്കാരൻ; അരുവിക്കരയിലെ പഴയ സ്ഥാനാർത്ഥിയെ ഇടതിലേക്ക് അടുപ്പിച്ചത് കണ്ണൂരിലെ മധ്യസ്ഥർ; കൂടുതൽ ബിജെപിക്കാർ സിപിഎം റഡാറിൽ; ഓപ്പറേഷൻ 'അരിവാൾ' തുടങ്ങുമ്പോൾ
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോർട്ട് എഴുതി നൽകി; എൽഡിഎഫ് ആ ഘട്ടത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിച്ചു; എന്തോ ധാരണ ആ സമയത്ത് ഉണ്ടായി; ഇടനിലക്കാരൻ തിരുവഞ്ചൂരോ? ദിവാകരൻ ചിലത് പറയുമ്പോൾ
- കള്ളബോട്ട് കയറി യു കെയിൽ എത്തിയവർ ഹോട്ടലിൽ സൗകര്യം കുറവെന്ന് പറഞ്ഞ് സമരത്തിൽ; ഒരു മുറിയിൽ രണ്ടു പേർക്ക് താമസിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിഷേധം; അനധികൃത കുടിയേറ്റക്കാർ ബ്രിട്ടീഷുകാരുടെ ക്ഷമ പരീക്ഷിക്കുന്നതിങ്ങനെ
- അപകടത്തിൽ പെട്ട യാത്രാ തീവണ്ടികൾ സഞ്ചരിച്ചത് 100 കിലോ മീറ്റർ അധികം വേഗതയിൽ; രണ്ടു കൂട്ടിയിടിയുണ്ടായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ; പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണത സ്പീഡ് കൂടിയതിനാൽ; പരമാവധി വേഗതയ്ക്കൊപ്പം സിഗ്നൽ തകരാറും സംശയത്തിൽ; ഒഡീഷയിൽ കാരണം കണ്ടെത്താൻ അന്വേഷണം
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല്‍ കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍