സ്കൂളിലോ കോളേജിലോ ഒരു സ്റ്റേജിൽ പോലും കയറാത്ത നടൻ; ആകെ കൈമുതൽ ഡോ. എസ് ജനാർദ്ദനന്റെ ലൊക്കേഷനിലെ പാഠങ്ങൾ; ദൂരങ്ങൾ താണ്ടി മിഠായിയുമായി വന്ന രണ്ട് അമ്മമാർ ഇന്നും മറക്കാനാവാത്ത അനുഭവം; ചെമ്പരത്തി സീരിയലിലെ ആനന്ദ് ജീവിതവും അഭിനയവും പറയുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സീ കേരള ചാനലിലെ സൂപ്പർ ഹിറ്റ് സീരിയലിലെ ഏവരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ആനന്ദ്. തന്റെ കരിയറിലെ രണ്ടാമത്തെ സീരിയൽ ആയിരുന്നിട്ടും വർഷങ്ങൾ തഴക്കമുള്ള അഭിനേതാവിനെപ്പോലെ ആനന്ദിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് കയറുകയായിരുന്നു സ്റ്റെബിൻ ജേക്കബ് എന്ന യുവതാരം. സ്കൂളിലോ കോളേജിലോ പോയിട്ട് വീട്ടിൽ കണ്ണാടിയുടെ മുൻപിൽ പോലും അഭിനയിച്ചു നോക്കാത്ത സ്റ്റബിനാണ് ഇന്ന് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്നത്. അതിന് സ്റ്റബിൻ മുഴുവൻ ക്രെഡിറ്റ് കൊടുക്കുന്നതാകട്ടെ സംവിധായകൻ ഡോ എസ് ജനാർദ്ദനനും.
ഫേസ്ബുക്കിൽ ഫോട്ടോ കണ്ടിട്ടാണ് ഏഷ്യാനെറ്റിലെ ഒരു സീരിയിൽ അഭിനയിക്കാൻ എസ് ജനാർദ്ദനൻ സ്റ്റെബിനെ വിളിക്കുന്നത്. ആദ്യമൊക്കെ സ്റ്റബിൻ തന്നെ ഉഴപ്പിയെങ്കിലും ഡോക്ടർ പിടിമുറുക്കിയതോടെ സീരിയലിന്റെ ഭാഗമായി. ആദ്യ സീരിയലിൽ നിന്ന് വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് രണ്ടാമത്തെ സീരിയലിലേക്ക് എത്തുമ്പോൾ ഇടവേളകളുടെ പതർച്ചയൊന്നുമില്ലാതെ രണ്ടാം തവണയും കൈയടി നേടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആനന്ദ് അഥവ സ്റ്റബിൻ. തന്റെ അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്റ്റിബിൻ മനസു തുറന്നു. സിനിമാറ്റിക് വീഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സറ്റബിൻ മനസ്സു തുറന്നത്.
സ്റ്റബിന്റെ വാക്കുകൾ ഇങ്ങനെ: വളരെ യാദൃശ്ചികമായാണ് ഈ മേഖലയിൽ ഞാൻ എത്തിയത്. അഭിനയം തലക്ക് പിടിച്ച് ഈ ഫീൽഡിലേക്ക് വന്ന ആളല്ല ഞാൻ. സ്കൂൾ കോളേജ് പഠനകാലത്തൊന്നും ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ല. ഫേസ്ബുക്കിൽ ഫോട്ടൊ കണ്ടിട്ടാണ് ജനാർദ്ദനൻ സർ തന്നെ ആദ്യമായി സീരിയലിലേക്ക് പരിഗണിക്കുന്നത്. തന്റെ സുഹൃത്ത് വഴിയാണ് ഫോട്ടൊ അദ്ദേഹം കണ്ടത്. അപ്പോൾ മൊബൈലിൽ ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ എടുത്ത് അയക്കാൻ പറഞ്ഞു. പക്ഷെ ചമ്മൽ കാരണം അത് പോലും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ എന്നെ വിടാൻ സർ ഒരുക്കമായിരുന്നില്ല.വീണ്ടും വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ നേരിട്ട് സാറിന്റെ അടുത്തേക്ക് വരാം എന്ന്.
അങ്ങിനെ തിരുവനന്തപുരത്ത് വന്ന കണ്ടു. മൂന്നാമത്തെ ദിവസം ഷൂട്ട് തുടങ്ങി. ഏഷ്യാനെറ്റിലെ സീരിയൽ അമ്പത് എപ്പിസോടെ ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞ് ഏതാണ്ട് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷമാണ് ചെമ്പരത്തിയിലേക്ക് വരുന്നത്. ഞാൻ പഠിച്ചത് ആനിമേഷൻ ആണ്. പിന്നെ പ്രൊഫഷനായി തെരഞ്ഞെടുത്തത് ഇന്റീരിയർ ഡിസൈനാണ്. അങ്ങിനെ കുറച്ചു നാൾ അതിന്റെ ഒരു ബിസിനസ് നടത്തി. ഇപ്പോൾ സീരിയലിൽ സജീവമായപ്പോൾ ബിസിനസ് ഒഴിവാക്കി. പിന്നെ സാറിന്റെ കുടെ വർക്ക് ചെയ്യുന്നത് തന്നെ നമ്മൾ വലിയ എക്സ്പീരിയൻസാണ്.
ഒരു കോളേജിൽ നിന്നൊക്കെ പഠിച്ചിറങ്ങുന്ന ഫീലാണ് ഒരൊ ലൊക്കേഷനും. പിന്നെ എനിക്കറിയാവുന്നിടത്തോളം സീരിയലിൽ എല്ലാരും നല്ല സഹകരമാണ്. എന്റെയൊക്കെ അഭിനയത്തെ ഏറെ സ്വാധീനിക്കുന്നത് ഈ സഹകരണം തന്നെ.
ഏഷ്യാനെറ്റിൽ ചെറിയ വർക്കായതുകൊണ്ട് തന്നെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ചെമ്പരത്തിയിൽ എത്തിയതോടെയാണ് ഒരു സ്റ്റാർഡം കിട്ടിത്തുടങ്ങിയത്. ഇപ്പോൾ അത്യാവശ്യം ആൾക്കാരൊക്കെ തിരിച്ചറിയാൻ തുടങ്ങി. മറക്കാൻ പറ്റാത്ത ഒരനുഭവം ലൊക്കേഷനിൽ എന്നെത്തേടി വന്ന രണ്ട് അമ്മമാരാണ്. അന്ന് ചെമ്പരത്തി തുടങ്ങി കുറച്ച് എപ്പിസോഡെ ആയുള്ളൂ. ഒരുപാട് ദുരെ നിന്ന് ലൊക്കേഷന്‍ ഉണ്ടെന്നറിഞ്ഞ് ബസ് പിടിച്ച് വന്നതാണ്. ഞങ്ങൾക്ക് ഇതെ തരാനുള്ളൂ എന്നും പറഞ്ഞത് കുറച്ച് മിഠായിയും തന്നിട്ടാണ് പോയത്. അത് വല്ലാത്ത അനുഭവമായിരുന്നു.
അഭിനയത്തിലേക്ക് വരുന്നതിന് മുൻപുള്ള എന്റെ ജീവിതവും ഇപ്പഴത്തെ ജീവിതവും തമ്മിൽ എനിക്ക് വല്യവ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഞാൻ മുൻപ് എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോഴും. ജീവിതത്തിലോ പെരുമാറ്റത്തിലോ ഒന്നും ഒരുമാറ്റവും വരുത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ അങ്ങിനെ ഒരു മാറ്റം തോന്നിയിട്ടില്ല.
പുതിയ പ്രൊജ്ക്ടുകളെക്കുറിച്ച് പറയുമ്പോൾ സിനിമ ആഗ്രഹമുണ്ട്. പിന്നെ ഓൾറഡി ഒരു സിനിമ ചെയ്തു. തിമിരം എന്നു പറഞ്ഞിട്ട്.അത് കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. 20 ഓളം ഫെസ്റ്റിവലുകളിൽ ചിത്രപ്രദർശിപ്പിച്ചു. പത്തോളം അവാർഡുകളും ചിത്രം ഇതുവരെ നേടിക്കഴിഞ്ഞു. കൂടാതെ ഞങ്ങൾ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയുണ്ട്. അതിലും ഒരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളൊക്കെ നടക്കുന്നുണ്ട്. പക്ഷെ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല.പിന്നെ കോവിഡ് കാലവുമല്ലെ. നമുക്കൊന്നും പ്രഡിക്ട് ചെയ്യാൻ പറ്റില്ലലോ.
ഇനി കുടുംബത്തെക്കുറിച്ച് പറഞ്ഞാൽ വിനിഷ എന്നാണ് ഭാര്യയുടെ പേര്. ഡോക്ടറാണ്. വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടു. നെയ്യാറ്റിൻകരയാണ് സ്വദേശം. പ്രണയവിവാഹമാണോ എന്ന് ചോദിച്ചാൽ അതെ.. എന്നാൽ അല്ലെ എന്ന് ചോദിച്ചാൽ അല്ല. ഞങ്ങൾ മുൻപെ പരിചയക്കാരായിരുന്നു. കല്യാണം കഴിക്കേണ്ട സമയമായപ്പോൾ എന്നാൽ പരസ്പരം തന്നെ ആവാമോ ന്ന് ചോദിച്ചു. അങ്ങിനെയാണ് കല്യാണം നടക്കുന്നത്. എറണാകുളത്താണ് വിനിഷ പഠിച്ചത് പരിചയപ്പെടുന്നത് അങ്ങിനെയാണ്. ഇതാണ് കുടുംബം.
ഇനി കൊറോണയൊക്കെ കഴിഞ്ഞ് എല്ലാ മേഖലയും സജീവമാകും എന്നാണ് പ്രതീക്ഷ.അങ്ങിനെയെങ്കിൽ കൂടുതൽ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തണം എന്നാണ് ആഗ്രഹം. അതിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും സ്റ്റെബിൻ പറഞ്ഞു നിർത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍