മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ കൈവെട്ടാൻ കാരണമാകുമോ?ഡി ടി പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താഞ്ഞതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് മറുനാടനോട്
കൊച്ചി: പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ഒരു ഭാഗമെടുത്തു ചോദ്യമാക്കിയപ്പോൾ അതിലെ ഭ്രാന്തൻ എന്ന കഥാപാത്രത്തിനു മുഹമ്മദ് എന്നു പേരു കൊടുത്തതുമൂലമാണ് മതനിന്ദയാണെന്നു പറഞ്ഞ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ അതിക്രൂരസംഭവമുണ്ടായതും പിന്നീട് കേസിൽ ഇന്നലെ 10 പേരെ എട്ടു വർഷം തടവിനു ശിക്ഷിച്ചതും. അപ്പോൾ ഏതു രചനയിലും മുഹമ്മദ് എന്നു പേരിട്ടാൽ അതു പ്രവാചകനിന്ദയാകുമോ എന്ന സംശയമുയരുന്നു.
പടച്ചോനേ എന്ന പ്രയോഗമുൾപ്പെടുന്ന ലേഖനത്തിൽ മുസ്ലീമിന്റെ പേരാണല്ലോ വേണ്ടത് എന്ന സാമാന്യയുക്തി വച്ച് ലേഖകന്റെ പേരായ പി ടി കുഞ്ഞുമുഹമ്മദിൽനിന്നു മുഹമ്മദ് എടുത്തതാണെന്ന് അദ്ധ്യാപകൻ. പ്രശ്നം ലഘുവാണെന്നു തോന്നാം. പക്ഷേ പിന്നീടുണ്ടായതു ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ. ഫലമോ? അദ്ധ്യാപകന്റെ കൈ വെട്ടി, ഭാര്യ ആത്മഹത്യ ചെയ്തു. മതേതരകേരളത്തിൽ ഉണങ്ങാത്ത മുറിവുമുണ്ടായി. ഇനിയിങ്ങനെയൊരു സംഭവമാവർത്തിക്കരുതല്ലോ.
മുഹമ്മദ് എന്ന പേരുപയോഗിക്കുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറൽസെക്രട്ടറി കെ എച്ച് നാസറുമായി മറുനാടൻ മലയാളി ലേഖകൻ ആശങ്ക പങ്കുവച്ചു. അദ്ദേഹവുമായി നടത്തിയ അഭിമുഖം
മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ എൻ ഐ എ കോടതിയുടെ വിധിയെ എങ്ങനെ കാണുന്നു?
മൂവാറ്റുപുഴ സംഭവത്തിൽ പൊലീസും രാഷ്ട്രീയ -ഭരണനേതൃത്വവും ഗൂഢാലോചന നടത്തിയെന്നതു വ്യക്തമാക്കുന്നതാണു കോടതി വിധി. ഒരു കുറ്റക്രത്യം എവിടെയെങ്കിലും ഉണ്ടായാൽ ക്രിമിനൽ കേസ് എടുക്കണമെന്നതാണ് ഇന്ത്യയിലെ നിയമം. എന്നാൽ മൂവാറ്റുപുഴയിൽ ഉണ്ടായ പ്രാദേശിക ആക്രമണത്തിൽ യു എ പി എ പോലുള്ള കരിനിയമം ഉപയോഗിച്ചതു തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണ്. ഈ നിയമം യഥാർത്ഥത്തിൽ ഭരണഘടന അനുവദിക്കുന്ന പൗരാവകാശത്തിന് എതിരാണ്. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് പ്രതിപ്പട്ടികയിൽ 57 പേരെ ഉൾപെടുത്തിയിരുന്നു എന്നാൽ എൻ ഐ എ കേസ് അന്വേഷിച്ചപ്പോൾ അത് 37 ആയി ചുരുങ്ങി. തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ ഇവരിൽ 18 പേർ കൂടി കുറ്റവിമുക്തരായി. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസും രാഷ്ട്രീയ -ഭരണനേതൃത്വവും നടത്തിയ ഗൂഢാലോചനയിലേയ്ക്കാണ്.
കൂടാതെ മൂവാറ്റുപുഴ സംഭവത്തിനു ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മൂവാറ്റുപുഴയിലെത്തി കൂടിയാലോചന നടത്തുകയും പോപ്പുലർ ഫ്രണ്ടിനെ തകർക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. അവിടെ ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഒരു മജിസ്ട്രേറ്റു കോടതിയിൽ വിചാരണ ചെയ്യേണ്ട കുറ്റകൃത്യം ദേശീയ അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് എൻ ഐ എ കോടതിയിൽ വിചാരണ ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ തകർക്കുക എന്നത് അന്നത്തെ സർക്കാരിന് നേതൃത്വം നൽകിയ സി പി എമ്മിന്റെ ലക്ഷ്യമായിരുന്നു.ഇതിനു വീണു കിട്ടിയ അവസരമെന്നനിലയിലാണ് സർക്കാർ അന്നു പ്രവർത്തിച്ചത്. അതിനു വേണ്ടിയാണ് കേരളത്തിൽ ആദ്യമായി യു എ പി എ നിയമം ഈ കേസിൽ ചുമത്തിയത്. അന്നു യു എ പി എ പ്രയോഗിക്കാൻ മുൻകൈയെടുത്ത സി പി എം ഇന്ന് ഈ നിയമത്തിനെതിരെ പ്രചരണം നടത്തുന്നുവെന്നത് മറ്റൊരു വിരോധാഭാസം. മാത്രമല്ല മൂവാറ്റുപുഴ സംഭവം മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി ചർച്ചാ വിഷയമാക്കാനും പൊലീസും ഭരണകൂടവും ശ്രമിച്ചു.
അതിൽ അവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. തുടർച്ചയായി 104 ദിവസം ഈ സംഭവം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സംഭവത്തോടനുബന്ധിച്ച് പൊലീസ് പോപ്പുലർഫ്രണ്ട് പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കഠിനമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവർത്തകരുടെ വീടുകളിൽ പോലും അസമയങ്ങളിൽ പൊലീസ് എത്തുകയും സ്്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്. പൊലീസിന്റെ ഈ പീഡനങ്ങൾക്കെതിരെ പ്രതികരിച്ചവരെ പോലും പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. മൂവാറ്റുപുഴയിലെ കോളജ് അദ്ധ്യാപകനായ അനസിനെയും എറണാകുളത്തെ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.എൻ എം സിദ്ദിഖിനെയും പൊലീസ് അറസ്റ്റു ചെയതത് ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ പൊലീസിന്റെ ഇത്തരം നീക്കങ്ങൾ ജനം അംഗീകരിച്ചില്ല. അതിന് ഉദാഹരണമാണ് അനസ് ജയിലിൽ കിടന്നു മത്സരിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചത്.
യഥാർത്ഥത്തിൽ പ്രൊഫ:ടി ജെ ജോസഫ് പ്രവാചകനിന്ദ നടത്തിയെന്ന് പോപ്പുലർ ഫ്രണ്ട് വിശ്വസിക്കുന്നുണ്ടോ? പി ടി കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിൽനിന്ന് എടുത്ത ഒരു ഭാഗത്തിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന ഒരു സാധാരണ മുസ്ലിം പേരു നല്കി എന്നത് ഒരു കുറ്റമാണോ? ചിഹ്നം ഇടാനുള്ള ചോദ്യമായതിനാൽ ആ സംഭാഷണത്തിൽ പേര് അനിവാര്യമല്ലേ?
പ്രൊഫ:ടി ജെ ജോസഫ് പ്രവാചകനെ നിന്ദിക്കുക എന്ന ഉദ്ദേശ്യത്തിലല്ല മുഹമ്മദ് എന്ന പേരുപയോഗിച്ചതെങ്കിൽ തെറ്റല്ല. പക്ഷേ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. അദ്ദേഹം ചോദ്യപേപ്പർ തയ്യാറാക്കി ടൈപ്പ് ചെയ്യാൻ ചെന്നപ്പോൾ ഡി ടി പി ഓപ്പറേറ്റർ അദ്ദേഹത്തോട്് മുഹമ്മദ് എന്നത് നബിയുടെ പേരാണ് ഈ ഭാഗത്തുനിന്ന് ഈ പേര് ഒഴിവാക്കി മറ്റൊരു പേര് ഉപയോഗിക്കുക എന്നു പറഞ്ഞു എന്നാൽ അദ്ദേഹം അതു ചെവിക്കൊള്ളാൻ തയ്യാറായില്ല. പിന്നീട് പരീക്ഷ എഴുതാനിരുന്ന കുട്ടികളും ഇതേ കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോഴും അദ്ദേഹം ധാർഷ്ട്യത്തോടെ തന്നെ പ്രതികരിക്കുകയായിരുന്നു. മാത്രമല്ല പിന്നീട് ഒരിക്കലും താൻ ചെയ്തത് തെറ്റായിപ്പോയി എന്നോ അബദ്ധം പറ്റിയെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഇതിൽ നിന്ന് നമുക്ക് എന്താണ് മനസിലാക്കാൻ കഴിയുക
അദ്ധ്യാപകനെതിരെ നടന്ന ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിലപാടെന്താണ്?
അദ്ധ്യാപകനെതിരെ നടന്ന ആക്രമണത്തെ അന്നും ഇന്നും എന്നും പോപ്പുലർ ഫ്രണ്ട് അപലപിക്കുന്നു. അക്രമം ഒരിക്കലും പോപ്പുലർ ഫ്രണ്ടിന്റെ നയമല്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയ്ക്കും ഭരണഘടനയുണ്ട്. അതിലും അക്രമത്തിനെതിരായ നിലപാടാണുള്ളത്.
പിന്നെ എന്തുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ അദ്ധ്യാപകനെ ആക്രമിക്കാൻ തയ്യാറായത്.?
അത് ഒരിക്കലും സംഘടനയുടെ തീരുമാനമായിരുന്നില്ല.പ്രവാചകനെ ഒരാൾ നിന്ദിച്ചു എന്നറിഞ്ഞപ്പോൾ പ്രാദേശികരായ ചില ചെറുപ്പക്കാർക്കുണ്ടായ രോഷമായിരുന്നു അത്. ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചകൻ അവരുടെ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ആ പ്രവാചകനെ ആരെങ്കിലും നിന്ദിച്ചാൽ ഓരോ മുസ്ലീമും അവരവരുടെ വിവേകത്തിന് അനുസരിച്ച് പ്രതികരിക്കും. ഇവിടെ സംഭവിച്ചതും അതാണ്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃസ്ഥാനത്തുള്ള ഒരാളും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലില്ല എന്നത് സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ കുറ്റകൃത്യമല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്.
ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ നേതൃത്വം എന്തു നിലപാടാണ് സ്വീകരിക്കുക.?
ഞാൻ മുമ്പുപറഞ്ഞല്ലോ പോപ്പുലർ ഫ്രണ്ട് എല്ലാക്കാലത്തും ആക്രമണങ്ങൾക്ക് എതിരാണ്.ഭാവിയിൽ ഏതെങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടാൽ നിജസ്ഥിതി മനസിലാക്കി കുറ്റകൃത്യത്തിന്റെ വ്യാപ്തിക്കനുസരിച്ച് നടപടി സ്വീകരിക്കും.
മൂവാറ്റുപുഴ സംഭവം സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും തിരിച്ചടിയായില്ലേ?
ഒരിക്കലും ഇല്ല. ഈ സംഭവത്തിനു ശേഷവും സംഘടന സംഘടിപ്പിച്ച പ്രക്ഷോഭപരിപാടികളിലും സമ്മേളനങ്ങളിലുമെല്ലാം വൻതോതിലുള്ള ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
കൈവെട്ടുകേസ് സംഘടനയെ ഒരു തരത്തിലും ബാധിച്ചില്ലെന്നാണോ?
സംഘടനയെ ബാധിച്ചിട്ടില്ല.എന്നാൽ പൊലീസിന്റെ പീഡനവും അനാവശ്യചോദ്യം ചെയ്യലുകളുമെല്ലാം നിമിത്തം പല സംഘടനാ പ്രവർത്തകരുടെയും ബിസിനസുകൾ തകരാൻ കാരണമായിട്ടുണ്ട്
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- ഒളിയിടം ഒരുക്കിയവരെ പൂട്ടാൻ എൻഐഎ; സവാദും പോപ്പുലർഫ്രണ്ടിന് കുടുക്കാകും
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പാഴായത് മറ്റൊരു സുകുമാര കുറുപ്പാകാനുള്ള സാവദിന്റെ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- കാണാതായ ഡി.സി.സി പ്രസിഡന്റിന്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ; വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്