'ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി': അഭയാർത്ഥി രക്ഷാ ദൗത്യങ്ങളിലെ തരൂർ ടച്ച്; യു.എന്നിലെ ജോലി, മേശക്ക് മുന്നിലിരുന്ന് കടലാസുകൾ ഒപ്പിടുന്നതായിരുന്നില്ല; യു.എൻ സെക്രട്ടറി തിരഞ്ഞെടുപ്പിൽ 'നോ മോർ കോഫീസ്' എന്ന സന്ദേശവുമായി അമേരിക്ക പാര വച്ചു; ശശി തരൂരെന്ന ഡിപ്ലോമാറ്റിനെ കൂടുതൽ അടുത്തറിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
യു.എൻ സെക്രട്ടറി ജനറൽ പദത്തിലേക്ക് ഒരു ഇന്ത്യക്കാരൻ മത്സരിച്ചപ്പോൾ ലോകരാജ്യങ്ങളുടെ മുന്നിൽ ശശി തരൂർ എത്തിയത് ഇരുത്തം വന്ന ഡിപ്ലോമാറ്റിന്റെ മെയ് വഴക്കത്തോടെയായിരുന്നു. 22 ാം വയസ്സിൽ തന്നെ യു.എന്നിന്റെ സുപ്രധാന ചുമതല വഹിച്ചുകൊണ്ട് തുടങ്ങിയ തരൂർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അഭയാർത്ഥി പ്രശ്നങ്ങളിലും, യുദ്ധമേഖലകളിലെ സമാധാന ദൗത്യങ്ങളിലും യു.എന്നിന്റെ മുഖമായി മാറി. പ്രവർത്തന മേഖലയിലെ കഴിവും പ്രവീണ്യവും തരൂരിനെ സാക്ഷാൽ കോഫി അന്നന് പോലും ഏറ്റവും പ്രിയപ്പെട്ടവനാക്കി മാറ്റി. അതുകൊണ്ടു തന്നെയാവണം ജനകീയനായ കോഫി അന്നന്റെ പിൻഗാമിയാകാൻ ശ്രമിച്ച തരൂരിനെ 'നോ മോർ കോഫീസ്' എന്ന രഹസ്യ ക്യാമ്പയിനുമായി സെക്രട്ടറി പദത്തിൽ നിന്നും അകറ്റി നിർത്താൻ അമേരിക്ക തന്നെ മുൻകൈ എടുത്തതും. കൂടുതലറിയാം തരൂരെന്ന ലോകം കണ്ട ഏറ്റവും മികച്ച ഡിപ്ലോമാറ്റിനെ (ശശി തരൂരുമായുള്ള മറുനാടന്റെ അഭിമുഖം രണ്ടാം ഭാഗം)
അഭയാർത്ഥി പ്രശ്നങ്ങളിൽ യു.എന്നിന്റെ ഇടപെടലുകൾ എത് തരത്തിലായിരുന്നു?
ഒരു രാജ്യത്തിന്റെ പൗരത്വത്തിന്റെ പേരിലോ, അവിടുത്തെ മതത്തിന്റെ പേരിലോ, രാഷ്ട്രീയത്തിന്റെ പേരിലോ ആ രാജ്യത്ത് ഒരാൾ പീഡിപ്പിക്കപ്പെടുകയും ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പേരിൽ മറ്റൊരു രാജ്യത്ത് അഭയം തേടുകയും ചെയ്താൽ അയാളെ അഭയാർത്ഥിയായി കണ്ടുകൊണ്ട് വേണ്ട സഹായങ്ങൾ ചെയ്യാൻ യു.എൻ മുൻകൈയെടുക്കും. അതേസമയം കൂടുതൽ സൗകര്യമുള്ള ഒരു ജീവിതത്തിനായി മറ്റൊരു രാജ്യത്തേക്ക് എത്തുന്നവരെ സഹായിക്കേണ്ട ബാധ്യത യു.എന്നിനില്ല. ഇതാണ് പ്രഖ്യാപിത നയം. എന്നാൽ അഭയാർത്ഥി എന്ന പേര് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. സിംഗപ്പൂരിൽ വെച്ച് എനിക്ക് അത്തരത്തിൽ ഒരു അനുഭവമുണ്ടായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥിയെന്ന പേരിൽ വ്യാജരേഖ ഉണ്ടാക്കിയ ഒരാൾ എന്നെ സമീപിക്കുകയും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.എന്നാൽ ഒരാഴ്‌ച്ചക്ക് ശേഷം ഇതേ ആളുടെ പേരിലുള്ള അതേ രേഖയുമായി തന്നെ മറ്റൊരാൾ സമീപിച്ചപ്പോഴാണ് അഭയാർത്ഥി എന്ന പേരിൽ തട്ടിപ്പ് നടത്തുന്ന പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഒരു റാക്കറ്റാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കാനായത്.
അഭയാർത്ഥി പ്രശ്നങ്ങളിൽ വിവിധ രാജ്യങ്ങളുടെ സമീപനം? അക്കാലത്തെ അനുഭവങ്ങൾ
സിംഗപ്പൂരിനെ സംബന്ധിച്ചിടത്തോളം അഭയാർത്ഥികളുടെ കാര്യത്തിൽ നിയമവശങ്ങൾ കർക്കശമായി പാലിക്കുന്ന രാജ്യമായിരുന്നു. അനുഭവങ്ങളിലേക്ക് വന്നാൽ സിംഗപ്പുരിനടുത്തുള്ള രാജ്യമാണ് ഇന്തോനേഷ്യ, അവിടെയുള്ള സുമാത്രയിൽ അച്ചനീസ് എന്നൊരു സംഘടന അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ സംഘടനക്ക് സുമാത്രയിൽ അന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. ഏറ്റുമുട്ടലുകളടക്കം സംഘടനയും സുരക്ഷാസേനയുമായി അക്കാലത്ത് നടന്നിരുന്നു. അതിനിടയിലാണ് അച്ചനീസ് സംഘടനയിലുള്ള 5 പേർ സുമാത്രയിൽ നിന്നും സിംഗപ്പൂരിൽ എത്തിയിട്ടുണ്ടെന്നും അവരെ അഭയാർത്ഥികളായി പരിഗണിച്ചുകൊണ്ട് വേണ്ട സഹായങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ തന്നെ സമീപിച്ചത്.
ഇവർക്ക് സംരക്ഷണമൊരുക്കിയാൽ അത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുകയും യു.എന്നിന് അത് നാണക്കേടാകുകയും ചെയ്യുമെന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു. സിംഗപ്പൂർ ഭരണകൂടത്തെ വിവരം അറിയിച്ചെങ്കിലും എത്രയും പെട്ടന്ന് ഇവരെ രാജ്യത്ത് നിന്നും മാറ്റണമെന്നുള്ള അഭിപ്രായത്തിൽ അവർ ഉറച്ചുനിൽക്കുകയായിരുന്നു. അതേ തുടർന്ന് മറ്റ് വഴികൾ ആലോചിച്ചപ്പോൾ അച്ചനീസ് മൂവ്മെന്റിന് അക്കാലത്ത് നിശബ്ദ സഹായങ്ങൾ ചെയ്തുവന്നിരുന്നത് സ്വീഡനായിരുന്നു.
തുടർന്ന് അവരെ സമീപിക്കാം എന്നുള്ള തീരുമാനത്തിൽ സ്വീഡിഷ് അംബാസ്സിഡറെ ബന്ധപ്പെട്ടുകയും ഇരു ചെവിയറിയാതെ വിമാനമാർഗ്ഗം വഴി അവരെ സുരക്ഷിതമായി സ്വീഡനിലേക്ക് മാറ്റാനും സാധിച്ചു. എതെങ്കിലും തരത്തിൽ പുറം ലോകമോ മാധ്യമങ്ങളോ അറിഞ്ഞാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വലിയ പ്രശ്നങ്ങളിലേക്കുവരെ എത്താൻ സാധ്യതയുള്ള ഒരു സംഭവം പരിഹരിക്കാൻ കഴിഞ്ഞതും അഭയാർത്ഥികളായി എനിക്ക് മുന്നിൽ എത്തിയവരെ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നതും ഏറെ സന്തോഷമുളവാക്കിയ ഒരു സംഭവമായിരുന്നു. സമാനമായ രീതിയിൽ തൊട്ടടുത്ത വർഷമുണ്ടായ ഒരു അഭയാർത്ഥി പ്രശ്നം ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിൽ വലിയ ഭിന്നതക്കും അന്താരാഷ്ട്രാ തലത്തിൽ യു.എന്നിന് നാണക്കേടാകുന്ന തരത്തിലും എത്തിയപ്പോഴാണ് ഞാൻ സിംഗപ്പൂരിലെടുത്ത നിലപാടിന്റെ യഥാർത്ഥവില തിരിച്ചറിയാനായത്.
സിംഗപ്പൂരിൽ വെച്ചുള്ള മറ്റൊരു മറക്കാനാവാത്ത അനുഭവമായിരുന്നു ഒരു പോളിഷ് പൗരനെ രക്ഷപ്പെടുത്താൻ സാധിച്ചത്. ഒരു കപ്പലിൽ നിന്നും കടലിലേക്ക് ചാടിയ പോളിഷ് പൗരൻ എത്തിപ്പെട്ടത് അമേരിക്കൻ കപ്പൽ നങ്കൂരമിട്ടിരുന്ന സ്ഥലത്തായിരുന്നു. ഇയാളെ അമേരിക്ക തങ്ങളുടെ കപ്പലിനുള്ളിൽ തടവിലാക്കി. തങ്ങളുടെ തീരത്തെത്തിയ ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് സിംഗപ്പൂരും വാദിച്ചു. തുടർന്ന് സിംഗപ്പൂർ സർക്കാരിന്റെ വിളി എനിക്ക് വരികയും 103 ഡിഗ്രി പനി പിടിച്ചുകിടന്ന ഞാൻ ആ പ്രശ്നം പരിഹരിക്കനായി ഇടപെടാൻ മുൻകൈയെടുക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങൾക്കും ഇയാളെ വിട്ടുനൽകാതെ എന്റെ സംരക്ഷണയിലേക്ക് അയാളെ മാറ്റുക എന്ന തീരുമാനമായിരുന്നു അന്ന് സ്വീകരിച്ചത്. തുടർന്ന് ഇയാളെ ഒരാഴ്ചക്കാലം എന്റെ സംരക്ഷണത്തിൽ താമസിപ്പിക്കുകയും യു.എന്നിന്റെ കൂടെ സഹായത്തോടെ സുരക്ഷിതമായി കാലിഫോർണിയയിലേക്ക് എത്തിക്കാനും അന്ന് കഴിഞ്ഞു. അവിടെയെത്തിയ ശേഷം അയാൾ എനിക്കൊരു പോസ്റ്റ് കാർഡിൽ ഇങ്ങനെ എഴുതിയയച്ചു. 'ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി'. തന്റെ യു.എൻ ജീവിതത്തോട് എന്നും ചേർത്തുവെക്കുന്നൊരു പോസ്റ്റ് കാർഡാണത്.
സമാധാന പാലന ദൗത്യത്തിലേക്കുള്ള മാറ്റം?
യു.എന്നിന്റെ സമാധാന പാലന ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച് തുടങ്ങുമ്പോൾ എനിക്ക് ആദ്യമായി ഏറ്റെടുക്കേണ്ടി വന്നത് യൂഗോസ്ലാവ്യയിലെ ആഭ്യന്തര യുദ്ധമായിരുന്നു. 91 മുതൽ 96 വരെ യുദ്ധത്തിന്റെ സമാധാന പാലന ദൗത്യവുമായി പ്രവർത്തിച്ചു. വളരെ ഭീകരമായ അനുഭവങ്ങളിലൂടെയാണ് ആ കാലത്ത് കടന്നുപോയത്. യു.എന്നിന്റെ സമാധാനദൗത്യവുമായി 17 തവണയോളം വെള്ളക്കൊടിയുമായി നേരിട്ട് ഷെല്ലിങ് അടക്കം നടക്കുന്ന യുദ്ധഭൂമിയിലേക്ക് ഞാനും ഉദ്യോഗസ്ഥരും പോയിട്ടുണ്ട്. കുട്ടികളടക്കം ചോരയിൽ മുങ്ങിയ കണ്ണീരണിയിക്കുന്ന യുദ്ധ ചിത്രങ്ങൾ അന്ന് കാണേണ്ടി വന്നു. സിവിൽ യുദ്ധമായതിനാൽ തന്നെ മരിച്ചവരുടെ ചിത്രങ്ങൾ ഏത് പക്ഷത്തിന്റേതാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലൂടെയാണ് ആ യുദ്ധകാലം കടന്നുപോയത്.
അന്ന് ആ യുദ്ധത്തിനിടയിൽ എതിർപക്ഷക്കാർ തന്റെ ഭാര്യയേയും മകളേയും കൊന്നതിനെപ്പറ്റി ഒരാൾ തന്നോട് പങ്കുവെച്ചത് ഏറെ ക്രൂരത നിറഞ്ഞൊരു അനുഭവമായിരുന്നു. അയാൾ എല്ലാ വേനൽക്കാലത്തും വീടിന്റെ താക്കോൽ വിശ്വസിച്ച് ഏൽപ്പിച്ചിരുന്ന വ്യക്തിയാണ് അയാളുടെ ഭാര്യയേയും മകളേയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അക്കാലത്ത് സായുധസേനയുടെ സുരക്ഷാകവചത്തിൽ ജീവിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഏറെ ഭയത്തോടെയാണ് ഞാൻ അന്നവിടെ കഴിഞ്ഞുപോരുന്നതെന്ന് വീട്ടിലടക്കം അറിയിച്ചിരുന്നു. അത്തരത്തിൽ ഭീകരമായ അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. അല്ലാതെ യു.എന്നിലെ ജോലിയെന്നാൽ തന്റേത് ഒരു മേശക്ക് മുന്നിലിരുന്ന് കടലാസ്സുകളിൽ ഒപ്പിടുന്ന പണിയായിരുന്നില്ല. യു.എന്നിനെ സംബന്ധിച്ചിടത്തോളം യൂഗോസ്ലാവ്യയിലെ യുദ്ധം ഏറെ ശ്രമകരമായ സമാധാന ദൗത്യമായിരുന്നു. അതിന് നേതൃത്വം നൽകാൻ സാധിച്ചതിലൂടെ സംഘടനക്കുള്ളിലും ലോകസമൂഹത്തിന് മുന്നിലും തന്റേതായ ഇടം കണ്ടത്താൻ എനിക്ക് കഴിഞ്ഞു.
എങ്ങനെയായിരുന്നു യു.എന്നിന്റെ സമാധാന പരിപാലന രീതി?
സമാധാനം നിലനിൽക്കുന്നിടത്ത് മാത്രമേ അത് പരിപാലിക്കാൻ സാധിക്കുകയുള്ളൂ. അതിനായാണ് പല യുദ്ധ സമയങ്ങളിലും യു.എന്നിന്റെ ഇടപെടൽ പല രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളിലടക്കം ആവശ്യപ്പെടാറുള്ളത്. യുദ്ധം ആരംഭിച്ച് കഴിഞ്ഞ് അത്തരത്തിൽ ഒരു ഇടപെടലിന് പ്രസക്തിയില്ല. ദൗർഭാഗ്യവശാൽ പണ്ട് കാലങ്ങളിൽ നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ പലപ്പോഴും അത്തരത്തിലായിരുന്നു യു.എന്നിന്റെ ഇടപെടൽ. ഇതിന് അന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഒരു തരത്തിൽ കാരണക്കാരായിരുന്നു. ആവർക്ക് നേരിട്ട് ഇടപെടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ യുദ്ധത്തിന്റെ ആരംഭം കുറിച്ചതിന ശേഷം പലപ്പോഴും യു.എന്നിനെ അവർ സമാധാന ദൗത്യത്തിനായി സമീപിക്കുകയായിരുന്നു പതിവ്.
യു.എന്നിലെ ഉയർന്ന പദവിയിലേക്ക്?
പിന്നീടാണ് കോഫി അന്നൻ യു.എൻ സമാധാന പരിപാലന ദൗത്യത്തിന്റെ മേധാവിയായി കടന്നുവരുന്നത്. അദ്ദേഹത്തിനൊപ്പം അന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് വളരെ വലിയൊരു അനുഭവമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന് വേണ്ടിയുള്ള പല ഓർഡറുകളും താനായിരുന്നു തയ്യാറാക്കി അയച്ചിട്ടുള്ളത്. ആ അടുപ്പം നിലനിൽക്കേയാണ് ആഫ്രിക്കക്കുള്ള രണ്ടാം ടേമിന്റെ ഒഴിവിൽ കോഫി അന്നൻ യു.എൻ സെക്രട്ടറി ജനറലാവുന്നത്. അന്ന് എല്ലാവർക്കുമറിയാമെങ്കിലും രഹസ്യമായി അന്നന്റെ ക്യാമ്പയിൻ താനായിരുന്നു നടത്തിയിരുന്നത്. തുടർന്ന് അദ്ദേഹം പദവി ഏറ്റെടുത്ത ശേഷം തന്നെ സമാധാന ദൗത്യത്തിൽ നിന്നും മാറ്റി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ആ സമയത്താണ് യു.എന്നിലെ ഏറ്റവും വലിയ വിഭാഗമായ പബ്ലിക്ക് റിലേഷൻസിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ആ പ്രശ്നങ്ങളടക്കം പരിഹരിക്കാനായാണ് അന്ന് അണ്ടർ സെക്രട്ടറിയെ നിയമിക്കാൻ അന്നൻ തീരുമാനിക്കുന്നത്. തുടർന്ന് ആറ് മാസക്കാലം വിവിധയാളുകളെ ഇതിനായി തിരഞ്ഞുവെങ്കിലും ആ നിയോഗം അവസാനം അദ്ദേഹം തന്നെ ഏൽപ്പിക്കുകയായിരുന്നു.
നിയമനത്തിൽ ഏതെങ്കിലും തരത്തിലുള്ള എതിർപ്പുണ്ടായിരുന്നോ?
ഐക്യരാഷ്ട്ര സഭയ്ക്കുള്ളിൽ നിന്നോ രാജ്യങ്ങളുടെ ഭാഗത്ത് നിന്നോ യാതൊരു തരത്തിലുള്ള എതിർപ്പും എന്റെ നിയമനത്തിൽ ഉയർന്നിരുന്നില്ല. കാരണം എന്റെ കഴിവാണ് മാനദണ്ഡമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. സെൻസിറ്റീവ് വിഷയങ്ങളടക്കം കൈകാര്യം ചെയ്യാനുള്ള കഴിവും, ഭാഷകളിലുള്ള പ്രാവീണ്യവും, ഓരോ വിഷയങ്ങളിൽ ഇടപെടുന്ന രീതികളും, യു.എന്നിലെ എന്റെ പ്രവൃത്തി പരിചയവും എന്റെ നിയമനത്തിൽ പ്രധാന ഘടകങ്ങളായി മാറി. തുടർന്ന് ആറര വർഷം ആ നിലയിൽ പ്രവർത്തിക്കുമ്പോഴാണ് വിവിധ സ്ഥലങ്ങളിലെ അംബാസിഡർമാരടക്കമുള്ളവർ എനിക്ക് എന്തുകൊണ്ട് കോഫി അന്നൻ ഇരിക്കുന്ന പദവിയിലേക്ക് എത്തിക്കൂടാ എന്ന ചോദ്യം ഉന്നയിച്ചത്. അതിനവർ ഉദാഹരണമായി പറഞ്ഞതും സാധാരണ യു.എൻ ഉദ്യോഗസ്ഥനിൽ നിന്നും സെക്രട്ടറി ജനറൽ വരെയെത്തിയ കോഫി അന്നന്റെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു. മന്മോഹൻ സിങ്ങും അന്ന് അദ്ദേഹത്തിന്റെ നാഷണൽ സെക്യൂരിറ്റി അഡൈ്വസറായിരുന്ന എം.കെ നാരായണനും അടക്കമുള്ളവർ ആ ആലോചനയോട് യോജിച്ചുകൊണ്ട് രാജ്യത്തിന്റെ പിന്തുണ ഉറപ്പ് നൽകുകയായിരുന്നു.
മന്മോഹനുമായുള്ള ബന്ധം ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി യു.എൻ ജനറൽ സെക്രട്ടറി പദത്തിലേക്ക് മത്സരിക്കുന്നതിൽ നിർണ്ണായകമായോ?
യു.എൻ പോലെയുള്ള സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമ്പോൾ തീർച്ചയായും രാജ്യത്തിന്റെ ഔദ്യോഗിക പിന്തുണ ആവശ്യമാണ്. ഞാൻ യു.എൻ അണ്ടർ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് മന്മോഹൻ സിങ്ങ് പ്രധാനമന്ത്രി ആകുന്നത്. മാത്രമല്ല നേരത്തെ അദ്ദേഹം യു.എന്നിന്റെ സൗത്ത് കമ്മീഷനിൽ ഉള്ളപ്പോൾ തന്നെ ജനീവയിൽ വെച്ച് അദ്ദേഹവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി യു.എന്നിൽ എത്തിയപ്പോൾ തന്നെ സ്വകാര്യ വിരുന്നിനടക്കം ക്ഷണിച്ചിരുന്നു. അന്ന് പർവ്വേസ് മുഷാറഫുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച്ചയ്ക്ക് വരെ ഞാനാണ് വഴിയൊരുക്കിയത്.
മത്സര രംഗത്തെ അനുഭവം?
യു.എൻ അണ്ടർ സെക്രട്ടറി സ്ഥാനത്ത് നിന്നും താൽക്കാലികമായി അവധിയെടുത്തുകൊണ്ടാണ് മത്സര രംഗത്തേക്ക് ഇറങ്ങിയത്. കോഫി അന്നന്റെ നിർദ്ദേശപ്രകാരമായിരുന്നു ആ തീരുമാനം .തുടർന്ന് പ്രചരണം ആരംഭിച്ചു. തന്റെ സ്ഥാനാർത്ഥിത്വം ഏറെ വൈകിയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇത് പ്രചരണം തുടങ്ങുന്നതിലും കാലതാമസം ഉണ്ടാക്കി. എങ്കിലും ബാൻ കി മൂണുമായി നല്ല രീതിയിലുള്ള മത്സരം കാഴ്‌ച്ച വെക്കാനായി.തന്റെ തോൽവി ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അമേരിക്കയാണെന്ന് ബാലറ്റ് എണ്ണിയപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു. പിന്നീട് അതിന്റെ കാരണം കോഫി അന്നനെ പോലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നൊരു വ്യക്തി വീണ്ടും ആ പദവിയിൽ എത്തുന്നതിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു എന്നും തിരിച്ചറിയാൻ കഴിഞ്ഞു. ഇറാഖ് യുദ്ധത്തിലടക്കം അമേരിക്കക്കെതിരെ അന്നൻ സ്വീകരിച്ച നിലപാടായിരുന്ന അമേരിക്കയ്ക്ക് അദ്ദേഹത്തോടുള്ള എതിർപ്പിന് കാരണം. അന്ന് അവരൊരു തീരുമാനമെടുത്തത് 'നോ മോർ കോഫീസ്' എന്നതായിരുന്നു.
യു.എൻ വിടുന്നു
സെക്രട്ടറി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വീണ്ടും അണ്ടർ സെക്രട്ടറിയായി റീ ജോയിൻ ചെയ്തു. മറ്റൊരു സുപ്രധാന വകുപ്പിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയായി പ്രവർത്തിക്കാമോ എന്നായിരുന്നു പുതിയ സെക്രട്ടറിയായ ബാൻ കി മൂൺ തന്നോട് ചോദിച്ചത്. ആലോചിച്ച ശേഷം ഇല്ല എന്ന ഉത്തരമാണ് ഞാൻ നൽകിയത്. കാരണം യു.എന്നിൽ വീണ്ടും തുടർന്നാൽ തൊടുന്നതും പിടിക്കുന്നതുമെല്ലാം വിവാദമായി മാറാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെ യു.എന്നിലെ എന്റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്ക് മടങ്ങാനായിരുന്നു താൽപ്പര്യമെങ്കിലും ഒന്നര വർഷക്കാലം കൂടി ഒരു പ്രൈവറ്റ് കമ്പനിയുടെ ഭാഗമായി അവിടെ ജോലി ചെയ്തു.
തിരികെ ഇന്ത്യയിലേക്കുള്ള മടക്കം
യു.എന്നിലെ എന്റെ പ്രവർത്തനങ്ങൾക്കിടയിലും ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്താൻ സാധിച്ചിരുന്നു. മന്മോഹൻസിങ്ങ്, സോണിയാഗാന്ധി, വാജ്പേയ്, ജസ്വന്ത് സിങ് അടക്കമുള്ളവരുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഞാൻ യു.എൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സമയത്ത് വാജ്പേയ് സർക്കാരിലെ മന്ത്രിയായിരുന്ന ഒരാൾ തന്നെ ബിജെപി യിലേക്ക് കഷണിച്ചു. എന്നാൽ എന്റെ ആശയം എന്താണെന്ന് എന്റെ പുസ്തകങ്ങളിലൂടെ തന്നെ വ്യക്തമാണെന്നും അതിൽ അടിയുറച്ച് നിൽക്കുമെന്നും പറഞ്ഞ് അദ്ദേഹത്തെ അന്ന് ഒഴിവാക്കി.
കേരളത്തിലും അന്നത്തെ ഇടതുപക്ഷ സർക്കാരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. വി എസ് സർക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമുമായി ചേർന്ന് 25 പ്രവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികൾക്ക് അന്ന് മുൻകൈ എടുത്തിരുന്നു. എന്നാൽ നമ്മുടെ നാട്ടിലെ 'കൊടി' കുത്തൽ നയത്തെ തുടർന്ന് അവരെല്ലാം അതിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. കേരളത്തിൽ നിക്ഷേപിക്കാൻ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്നായിരുന്നു വ്യവസായികളുടെ പ്രതികരണം. രാജ്യത്തേക്കുള്ള മടങ്ങിവരവിൽ എല്ലാ പാർട്ടികൾക്കും ഞാൻ സ്വീകാര്യനായിരുന്നു.
ലോക്സഭാ സ്ഥാനാർത്ഥിയായി കോൺഗ്രസിലേക്കുള്ള വരവ്?
മടങ്ങിവരവിൽ കോൺഗ്രസ്സ് തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് അന്നത്തെ നേതൃത്വത്തിന് കീഴിൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യറാണെന്ന നിലപാട് സ്വീകരിച്ചു. തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ, എനിക്ക് പ്രായപൂർത്തിയായതിന് ശേഷം ആദ്യമായാണ് രാജ്യത്തെ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ട് കാണുന്നതും ഒപ്പം നേരിടാൻ ഒരുങ്ങുന്നതും എന്ന അവസ്ഥയായിരുന്നു.2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഞാൻ സ്ഥാനാർത്ഥിയാണെന്ന് അറിയുന്നത് തന്നെ. പല കോണിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
(തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- ഡോ ഷഹ്നയെ സ്ത്രീധനത്തിനായി ഒഴിവാക്കിയെന്ന പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു; അതിവേഗ നീക്കങ്ങളുമായി മെഡിക്കൽ കോളേജ് പൊലീസ്; ഡോ റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ; അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യും; നടപടി തെളിവ് ശക്തമായതിനാൽ
- വിസ്മയയെ കൊന്നത് എൻജിനിയറിങ് മിടുക്കന്റെ വിവാഹ ശേഷവും തുടർന്ന ആർത്തി; വളയിട്ട് കല്യാണം ഉറപ്പിച്ച യുവ ഡോക്ടറെ ചതിച്ചത് മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്ക് നേടിയ മിടുമിടുക്കൻ; ഡോക്ടർ സഖാവിന്റേതും കൊലച്ചതി; മറ്റൊരു കിരണായി ഡോ റുവൈസും മാറിയപ്പോൾ
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് അമ്മയും സഹോദരിയും; സഹോദരന്റെ നിലപാടും നിക്കാഹ് മുടങ്ങിയതിന് വിശദീകരണം; സ്ത്രീധനം ചോദിച്ച ബന്ധുക്കളേയും കണ്ടെത്തും; കുടുംബത്തെ രക്ഷിക്കാൻ എല്ലാം സ്വയം ഏറ്റെടുത്ത് ഡോ റുവൈസ്
- കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചു അരീക്കോട് സ്വദേശി; പത്ത് ദിവസം കൊണ്ട് ആ റീൽ കണ്ടത് 35 കോടി ആളുകൾ; റെക്കോർഡിനരികെ മുഹമ്മദ് റിസ്വാൻ
- ''സിനിമയിലൂടെ മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല; മുസ്ലിങ്ങളെ വിമർശനാത്മകമായി കാണുന്ന സിനിമ ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല'; ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വിവാദ കാലത്ത് പറഞ്ഞത് ഇങ്ങനെ; വൺസൈഡ് നവോത്ഥാനവാദം ജിയോ ബേബിയെ തിരിഞ്ഞുകൊത്തുമ്പോൾ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- 'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍