'ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി': അഭയാർത്ഥി രക്ഷാ ദൗത്യങ്ങളിലെ തരൂർ ടച്ച്; യു.എന്നിലെ ജോലി, മേശക്ക് മുന്നിലിരുന്ന് കടലാസുകൾ ഒപ്പിടുന്നതായിരുന്നില്ല; യു.എൻ സെക്രട്ടറി തിരഞ്ഞെടുപ്പിൽ 'നോ മോർ കോഫീസ്' എന്ന സന്ദേശവുമായി അമേരിക്ക പാര വച്ചു; ശശി തരൂരെന്ന ഡിപ്ലോമാറ്റിനെ കൂടുതൽ അടുത്തറിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
യു.എൻ സെക്രട്ടറി ജനറൽ പദത്തിലേക്ക് ഒരു ഇന്ത്യക്കാരൻ മത്സരിച്ചപ്പോൾ ലോകരാജ്യങ്ങളുടെ മുന്നിൽ ശശി തരൂർ എത്തിയത് ഇരുത്തം വന്ന ഡിപ്ലോമാറ്റിന്റെ മെയ് വഴക്കത്തോടെയായിരുന്നു. 22 ാം വയസ്സിൽ തന്നെ യു.എന്നിന്റെ സുപ്രധാന ചുമതല വഹിച്ചുകൊണ്ട് തുടങ്ങിയ തരൂർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അഭയാർത്ഥി പ്രശ്നങ്ങളിലും, യുദ്ധമേഖലകളിലെ സമാധാന ദൗത്യങ്ങളിലും യു.എന്നിന്റെ മുഖമായി മാറി. പ്രവർത്തന മേഖലയിലെ കഴിവും പ്രവീണ്യവും തരൂരിനെ സാക്ഷാൽ കോഫി അന്നന് പോലും ഏറ്റവും പ്രിയപ്പെട്ടവനാക്കി മാറ്റി. അതുകൊണ്ടു തന്നെയാവണം ജനകീയനായ കോഫി അന്നന്റെ പിൻഗാമിയാകാൻ ശ്രമിച്ച തരൂരിനെ 'നോ മോർ കോഫീസ്' എന്ന രഹസ്യ ക്യാമ്പയിനുമായി സെക്രട്ടറി പദത്തിൽ നിന്നും അകറ്റി നിർത്താൻ അമേരിക്ക തന്നെ മുൻകൈ എടുത്തതും. കൂടുതലറിയാം തരൂരെന്ന ലോകം കണ്ട ഏറ്റവും മികച്ച ഡിപ്ലോമാറ്റിനെ (ശശി തരൂരുമായുള്ള മറുനാടന്റെ അഭിമുഖം രണ്ടാം ഭാഗം)
അഭയാർത്ഥി പ്രശ്നങ്ങളിൽ യു.എന്നിന്റെ ഇടപെടലുകൾ എത് തരത്തിലായിരുന്നു?
ഒരു രാജ്യത്തിന്റെ പൗരത്വത്തിന്റെ പേരിലോ, അവിടുത്തെ മതത്തിന്റെ പേരിലോ, രാഷ്ട്രീയത്തിന്റെ പേരിലോ ആ രാജ്യത്ത് ഒരാൾ പീഡിപ്പിക്കപ്പെടുകയും ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പേരിൽ മറ്റൊരു രാജ്യത്ത് അഭയം തേടുകയും ചെയ്താൽ അയാളെ അഭയാർത്ഥിയായി കണ്ടുകൊണ്ട് വേണ്ട സഹായങ്ങൾ ചെയ്യാൻ യു.എൻ മുൻകൈയെടുക്കും. അതേസമയം കൂടുതൽ സൗകര്യമുള്ള ഒരു ജീവിതത്തിനായി മറ്റൊരു രാജ്യത്തേക്ക് എത്തുന്നവരെ സഹായിക്കേണ്ട ബാധ്യത യു.എന്നിനില്ല. ഇതാണ് പ്രഖ്യാപിത നയം. എന്നാൽ അഭയാർത്ഥി എന്ന പേര് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. സിംഗപ്പൂരിൽ വെച്ച് എനിക്ക് അത്തരത്തിൽ ഒരു അനുഭവമുണ്ടായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥിയെന്ന പേരിൽ വ്യാജരേഖ ഉണ്ടാക്കിയ ഒരാൾ എന്നെ സമീപിക്കുകയും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.എന്നാൽ ഒരാഴ്‌ച്ചക്ക് ശേഷം ഇതേ ആളുടെ പേരിലുള്ള അതേ രേഖയുമായി തന്നെ മറ്റൊരാൾ സമീപിച്ചപ്പോഴാണ് അഭയാർത്ഥി എന്ന പേരിൽ തട്ടിപ്പ് നടത്തുന്ന പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഒരു റാക്കറ്റാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കാനായത്.
അഭയാർത്ഥി പ്രശ്നങ്ങളിൽ വിവിധ രാജ്യങ്ങളുടെ സമീപനം? അക്കാലത്തെ അനുഭവങ്ങൾ
സിംഗപ്പൂരിനെ സംബന്ധിച്ചിടത്തോളം അഭയാർത്ഥികളുടെ കാര്യത്തിൽ നിയമവശങ്ങൾ കർക്കശമായി പാലിക്കുന്ന രാജ്യമായിരുന്നു. അനുഭവങ്ങളിലേക്ക് വന്നാൽ സിംഗപ്പുരിനടുത്തുള്ള രാജ്യമാണ് ഇന്തോനേഷ്യ, അവിടെയുള്ള സുമാത്രയിൽ അച്ചനീസ് എന്നൊരു സംഘടന അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ സംഘടനക്ക് സുമാത്രയിൽ അന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. ഏറ്റുമുട്ടലുകളടക്കം സംഘടനയും സുരക്ഷാസേനയുമായി അക്കാലത്ത് നടന്നിരുന്നു. അതിനിടയിലാണ് അച്ചനീസ് സംഘടനയിലുള്ള 5 പേർ സുമാത്രയിൽ നിന്നും സിംഗപ്പൂരിൽ എത്തിയിട്ടുണ്ടെന്നും അവരെ അഭയാർത്ഥികളായി പരിഗണിച്ചുകൊണ്ട് വേണ്ട സഹായങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ തന്നെ സമീപിച്ചത്.
ഇവർക്ക് സംരക്ഷണമൊരുക്കിയാൽ അത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുകയും യു.എന്നിന് അത് നാണക്കേടാകുകയും ചെയ്യുമെന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു. സിംഗപ്പൂർ ഭരണകൂടത്തെ വിവരം അറിയിച്ചെങ്കിലും എത്രയും പെട്ടന്ന് ഇവരെ രാജ്യത്ത് നിന്നും മാറ്റണമെന്നുള്ള അഭിപ്രായത്തിൽ അവർ ഉറച്ചുനിൽക്കുകയായിരുന്നു. അതേ തുടർന്ന് മറ്റ് വഴികൾ ആലോചിച്ചപ്പോൾ അച്ചനീസ് മൂവ്മെന്റിന് അക്കാലത്ത് നിശബ്ദ സഹായങ്ങൾ ചെയ്തുവന്നിരുന്നത് സ്വീഡനായിരുന്നു.
തുടർന്ന് അവരെ സമീപിക്കാം എന്നുള്ള തീരുമാനത്തിൽ സ്വീഡിഷ് അംബാസ്സിഡറെ ബന്ധപ്പെട്ടുകയും ഇരു ചെവിയറിയാതെ വിമാനമാർഗ്ഗം വഴി അവരെ സുരക്ഷിതമായി സ്വീഡനിലേക്ക് മാറ്റാനും സാധിച്ചു. എതെങ്കിലും തരത്തിൽ പുറം ലോകമോ മാധ്യമങ്ങളോ അറിഞ്ഞാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വലിയ പ്രശ്നങ്ങളിലേക്കുവരെ എത്താൻ സാധ്യതയുള്ള ഒരു സംഭവം പരിഹരിക്കാൻ കഴിഞ്ഞതും അഭയാർത്ഥികളായി എനിക്ക് മുന്നിൽ എത്തിയവരെ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നതും ഏറെ സന്തോഷമുളവാക്കിയ ഒരു സംഭവമായിരുന്നു. സമാനമായ രീതിയിൽ തൊട്ടടുത്ത വർഷമുണ്ടായ ഒരു അഭയാർത്ഥി പ്രശ്നം ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിൽ വലിയ ഭിന്നതക്കും അന്താരാഷ്ട്രാ തലത്തിൽ യു.എന്നിന് നാണക്കേടാകുന്ന തരത്തിലും എത്തിയപ്പോഴാണ് ഞാൻ സിംഗപ്പൂരിലെടുത്ത നിലപാടിന്റെ യഥാർത്ഥവില തിരിച്ചറിയാനായത്.
സിംഗപ്പൂരിൽ വെച്ചുള്ള മറ്റൊരു മറക്കാനാവാത്ത അനുഭവമായിരുന്നു ഒരു പോളിഷ് പൗരനെ രക്ഷപ്പെടുത്താൻ സാധിച്ചത്. ഒരു കപ്പലിൽ നിന്നും കടലിലേക്ക് ചാടിയ പോളിഷ് പൗരൻ എത്തിപ്പെട്ടത് അമേരിക്കൻ കപ്പൽ നങ്കൂരമിട്ടിരുന്ന സ്ഥലത്തായിരുന്നു. ഇയാളെ അമേരിക്ക തങ്ങളുടെ കപ്പലിനുള്ളിൽ തടവിലാക്കി. തങ്ങളുടെ തീരത്തെത്തിയ ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് സിംഗപ്പൂരും വാദിച്ചു. തുടർന്ന് സിംഗപ്പൂർ സർക്കാരിന്റെ വിളി എനിക്ക് വരികയും 103 ഡിഗ്രി പനി പിടിച്ചുകിടന്ന ഞാൻ ആ പ്രശ്നം പരിഹരിക്കനായി ഇടപെടാൻ മുൻകൈയെടുക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങൾക്കും ഇയാളെ വിട്ടുനൽകാതെ എന്റെ സംരക്ഷണയിലേക്ക് അയാളെ മാറ്റുക എന്ന തീരുമാനമായിരുന്നു അന്ന് സ്വീകരിച്ചത്. തുടർന്ന് ഇയാളെ ഒരാഴ്ചക്കാലം എന്റെ സംരക്ഷണത്തിൽ താമസിപ്പിക്കുകയും യു.എന്നിന്റെ കൂടെ സഹായത്തോടെ സുരക്ഷിതമായി കാലിഫോർണിയയിലേക്ക് എത്തിക്കാനും അന്ന് കഴിഞ്ഞു. അവിടെയെത്തിയ ശേഷം അയാൾ എനിക്കൊരു പോസ്റ്റ് കാർഡിൽ ഇങ്ങനെ എഴുതിയയച്ചു. 'ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി'. തന്റെ യു.എൻ ജീവിതത്തോട് എന്നും ചേർത്തുവെക്കുന്നൊരു പോസ്റ്റ് കാർഡാണത്.
സമാധാന പാലന ദൗത്യത്തിലേക്കുള്ള മാറ്റം?
യു.എന്നിന്റെ സമാധാന പാലന ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച് തുടങ്ങുമ്പോൾ എനിക്ക് ആദ്യമായി ഏറ്റെടുക്കേണ്ടി വന്നത് യൂഗോസ്ലാവ്യയിലെ ആഭ്യന്തര യുദ്ധമായിരുന്നു. 91 മുതൽ 96 വരെ യുദ്ധത്തിന്റെ സമാധാന പാലന ദൗത്യവുമായി പ്രവർത്തിച്ചു. വളരെ ഭീകരമായ അനുഭവങ്ങളിലൂടെയാണ് ആ കാലത്ത് കടന്നുപോയത്. യു.എന്നിന്റെ സമാധാനദൗത്യവുമായി 17 തവണയോളം വെള്ളക്കൊടിയുമായി നേരിട്ട് ഷെല്ലിങ് അടക്കം നടക്കുന്ന യുദ്ധഭൂമിയിലേക്ക് ഞാനും ഉദ്യോഗസ്ഥരും പോയിട്ടുണ്ട്. കുട്ടികളടക്കം ചോരയിൽ മുങ്ങിയ കണ്ണീരണിയിക്കുന്ന യുദ്ധ ചിത്രങ്ങൾ അന്ന് കാണേണ്ടി വന്നു. സിവിൽ യുദ്ധമായതിനാൽ തന്നെ മരിച്ചവരുടെ ചിത്രങ്ങൾ ഏത് പക്ഷത്തിന്റേതാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലൂടെയാണ് ആ യുദ്ധകാലം കടന്നുപോയത്.
അന്ന് ആ യുദ്ധത്തിനിടയിൽ എതിർപക്ഷക്കാർ തന്റെ ഭാര്യയേയും മകളേയും കൊന്നതിനെപ്പറ്റി ഒരാൾ തന്നോട് പങ്കുവെച്ചത് ഏറെ ക്രൂരത നിറഞ്ഞൊരു അനുഭവമായിരുന്നു. അയാൾ എല്ലാ വേനൽക്കാലത്തും വീടിന്റെ താക്കോൽ വിശ്വസിച്ച് ഏൽപ്പിച്ചിരുന്ന വ്യക്തിയാണ് അയാളുടെ ഭാര്യയേയും മകളേയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അക്കാലത്ത് സായുധസേനയുടെ സുരക്ഷാകവചത്തിൽ ജീവിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഏറെ ഭയത്തോടെയാണ് ഞാൻ അന്നവിടെ കഴിഞ്ഞുപോരുന്നതെന്ന് വീട്ടിലടക്കം അറിയിച്ചിരുന്നു. അത്തരത്തിൽ ഭീകരമായ അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. അല്ലാതെ യു.എന്നിലെ ജോലിയെന്നാൽ തന്റേത് ഒരു മേശക്ക് മുന്നിലിരുന്ന് കടലാസ്സുകളിൽ ഒപ്പിടുന്ന പണിയായിരുന്നില്ല. യു.എന്നിനെ സംബന്ധിച്ചിടത്തോളം യൂഗോസ്ലാവ്യയിലെ യുദ്ധം ഏറെ ശ്രമകരമായ സമാധാന ദൗത്യമായിരുന്നു. അതിന് നേതൃത്വം നൽകാൻ സാധിച്ചതിലൂടെ സംഘടനക്കുള്ളിലും ലോകസമൂഹത്തിന് മുന്നിലും തന്റേതായ ഇടം കണ്ടത്താൻ എനിക്ക് കഴിഞ്ഞു.
എങ്ങനെയായിരുന്നു യു.എന്നിന്റെ സമാധാന പരിപാലന രീതി?
സമാധാനം നിലനിൽക്കുന്നിടത്ത് മാത്രമേ അത് പരിപാലിക്കാൻ സാധിക്കുകയുള്ളൂ. അതിനായാണ് പല യുദ്ധ സമയങ്ങളിലും യു.എന്നിന്റെ ഇടപെടൽ പല രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളിലടക്കം ആവശ്യപ്പെടാറുള്ളത്. യുദ്ധം ആരംഭിച്ച് കഴിഞ്ഞ് അത്തരത്തിൽ ഒരു ഇടപെടലിന് പ്രസക്തിയില്ല. ദൗർഭാഗ്യവശാൽ പണ്ട് കാലങ്ങളിൽ നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ പലപ്പോഴും അത്തരത്തിലായിരുന്നു യു.എന്നിന്റെ ഇടപെടൽ. ഇതിന് അന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഒരു തരത്തിൽ കാരണക്കാരായിരുന്നു. ആവർക്ക് നേരിട്ട് ഇടപെടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ യുദ്ധത്തിന്റെ ആരംഭം കുറിച്ചതിന ശേഷം പലപ്പോഴും യു.എന്നിനെ അവർ സമാധാന ദൗത്യത്തിനായി സമീപിക്കുകയായിരുന്നു പതിവ്.
യു.എന്നിലെ ഉയർന്ന പദവിയിലേക്ക്?
പിന്നീടാണ് കോഫി അന്നൻ യു.എൻ സമാധാന പരിപാലന ദൗത്യത്തിന്റെ മേധാവിയായി കടന്നുവരുന്നത്. അദ്ദേഹത്തിനൊപ്പം അന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് വളരെ വലിയൊരു അനുഭവമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന് വേണ്ടിയുള്ള പല ഓർഡറുകളും താനായിരുന്നു തയ്യാറാക്കി അയച്ചിട്ടുള്ളത്. ആ അടുപ്പം നിലനിൽക്കേയാണ് ആഫ്രിക്കക്കുള്ള രണ്ടാം ടേമിന്റെ ഒഴിവിൽ കോഫി അന്നൻ യു.എൻ സെക്രട്ടറി ജനറലാവുന്നത്. അന്ന് എല്ലാവർക്കുമറിയാമെങ്കിലും രഹസ്യമായി അന്നന്റെ ക്യാമ്പയിൻ താനായിരുന്നു നടത്തിയിരുന്നത്. തുടർന്ന് അദ്ദേഹം പദവി ഏറ്റെടുത്ത ശേഷം തന്നെ സമാധാന ദൗത്യത്തിൽ നിന്നും മാറ്റി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ആ സമയത്താണ് യു.എന്നിലെ ഏറ്റവും വലിയ വിഭാഗമായ പബ്ലിക്ക് റിലേഷൻസിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ആ പ്രശ്നങ്ങളടക്കം പരിഹരിക്കാനായാണ് അന്ന് അണ്ടർ സെക്രട്ടറിയെ നിയമിക്കാൻ അന്നൻ തീരുമാനിക്കുന്നത്. തുടർന്ന് ആറ് മാസക്കാലം വിവിധയാളുകളെ ഇതിനായി തിരഞ്ഞുവെങ്കിലും ആ നിയോഗം അവസാനം അദ്ദേഹം തന്നെ ഏൽപ്പിക്കുകയായിരുന്നു.
നിയമനത്തിൽ ഏതെങ്കിലും തരത്തിലുള്ള എതിർപ്പുണ്ടായിരുന്നോ?
ഐക്യരാഷ്ട്ര സഭയ്ക്കുള്ളിൽ നിന്നോ രാജ്യങ്ങളുടെ ഭാഗത്ത് നിന്നോ യാതൊരു തരത്തിലുള്ള എതിർപ്പും എന്റെ നിയമനത്തിൽ ഉയർന്നിരുന്നില്ല. കാരണം എന്റെ കഴിവാണ് മാനദണ്ഡമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. സെൻസിറ്റീവ് വിഷയങ്ങളടക്കം കൈകാര്യം ചെയ്യാനുള്ള കഴിവും, ഭാഷകളിലുള്ള പ്രാവീണ്യവും, ഓരോ വിഷയങ്ങളിൽ ഇടപെടുന്ന രീതികളും, യു.എന്നിലെ എന്റെ പ്രവൃത്തി പരിചയവും എന്റെ നിയമനത്തിൽ പ്രധാന ഘടകങ്ങളായി മാറി. തുടർന്ന് ആറര വർഷം ആ നിലയിൽ പ്രവർത്തിക്കുമ്പോഴാണ് വിവിധ സ്ഥലങ്ങളിലെ അംബാസിഡർമാരടക്കമുള്ളവർ എനിക്ക് എന്തുകൊണ്ട് കോഫി അന്നൻ ഇരിക്കുന്ന പദവിയിലേക്ക് എത്തിക്കൂടാ എന്ന ചോദ്യം ഉന്നയിച്ചത്. അതിനവർ ഉദാഹരണമായി പറഞ്ഞതും സാധാരണ യു.എൻ ഉദ്യോഗസ്ഥനിൽ നിന്നും സെക്രട്ടറി ജനറൽ വരെയെത്തിയ കോഫി അന്നന്റെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു. മന്മോഹൻ സിങ്ങും അന്ന് അദ്ദേഹത്തിന്റെ നാഷണൽ സെക്യൂരിറ്റി അഡൈ്വസറായിരുന്ന എം.കെ നാരായണനും അടക്കമുള്ളവർ ആ ആലോചനയോട് യോജിച്ചുകൊണ്ട് രാജ്യത്തിന്റെ പിന്തുണ ഉറപ്പ് നൽകുകയായിരുന്നു.
മന്മോഹനുമായുള്ള ബന്ധം ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി യു.എൻ ജനറൽ സെക്രട്ടറി പദത്തിലേക്ക് മത്സരിക്കുന്നതിൽ നിർണ്ണായകമായോ?
യു.എൻ പോലെയുള്ള സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമ്പോൾ തീർച്ചയായും രാജ്യത്തിന്റെ ഔദ്യോഗിക പിന്തുണ ആവശ്യമാണ്. ഞാൻ യു.എൻ അണ്ടർ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് മന്മോഹൻ സിങ്ങ് പ്രധാനമന്ത്രി ആകുന്നത്. മാത്രമല്ല നേരത്തെ അദ്ദേഹം യു.എന്നിന്റെ സൗത്ത് കമ്മീഷനിൽ ഉള്ളപ്പോൾ തന്നെ ജനീവയിൽ വെച്ച് അദ്ദേഹവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി യു.എന്നിൽ എത്തിയപ്പോൾ തന്നെ സ്വകാര്യ വിരുന്നിനടക്കം ക്ഷണിച്ചിരുന്നു. അന്ന് പർവ്വേസ് മുഷാറഫുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച്ചയ്ക്ക് വരെ ഞാനാണ് വഴിയൊരുക്കിയത്.
മത്സര രംഗത്തെ അനുഭവം?
യു.എൻ അണ്ടർ സെക്രട്ടറി സ്ഥാനത്ത് നിന്നും താൽക്കാലികമായി അവധിയെടുത്തുകൊണ്ടാണ് മത്സര രംഗത്തേക്ക് ഇറങ്ങിയത്. കോഫി അന്നന്റെ നിർദ്ദേശപ്രകാരമായിരുന്നു ആ തീരുമാനം .തുടർന്ന് പ്രചരണം ആരംഭിച്ചു. തന്റെ സ്ഥാനാർത്ഥിത്വം ഏറെ വൈകിയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇത് പ്രചരണം തുടങ്ങുന്നതിലും കാലതാമസം ഉണ്ടാക്കി. എങ്കിലും ബാൻ കി മൂണുമായി നല്ല രീതിയിലുള്ള മത്സരം കാഴ്‌ച്ച വെക്കാനായി.തന്റെ തോൽവി ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അമേരിക്കയാണെന്ന് ബാലറ്റ് എണ്ണിയപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു. പിന്നീട് അതിന്റെ കാരണം കോഫി അന്നനെ പോലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നൊരു വ്യക്തി വീണ്ടും ആ പദവിയിൽ എത്തുന്നതിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു എന്നും തിരിച്ചറിയാൻ കഴിഞ്ഞു. ഇറാഖ് യുദ്ധത്തിലടക്കം അമേരിക്കക്കെതിരെ അന്നൻ സ്വീകരിച്ച നിലപാടായിരുന്ന അമേരിക്കയ്ക്ക് അദ്ദേഹത്തോടുള്ള എതിർപ്പിന് കാരണം. അന്ന് അവരൊരു തീരുമാനമെടുത്തത് 'നോ മോർ കോഫീസ്' എന്നതായിരുന്നു.
യു.എൻ വിടുന്നു
സെക്രട്ടറി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വീണ്ടും അണ്ടർ സെക്രട്ടറിയായി റീ ജോയിൻ ചെയ്തു. മറ്റൊരു സുപ്രധാന വകുപ്പിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയായി പ്രവർത്തിക്കാമോ എന്നായിരുന്നു പുതിയ സെക്രട്ടറിയായ ബാൻ കി മൂൺ തന്നോട് ചോദിച്ചത്. ആലോചിച്ച ശേഷം ഇല്ല എന്ന ഉത്തരമാണ് ഞാൻ നൽകിയത്. കാരണം യു.എന്നിൽ വീണ്ടും തുടർന്നാൽ തൊടുന്നതും പിടിക്കുന്നതുമെല്ലാം വിവാദമായി മാറാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെ യു.എന്നിലെ എന്റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്ക് മടങ്ങാനായിരുന്നു താൽപ്പര്യമെങ്കിലും ഒന്നര വർഷക്കാലം കൂടി ഒരു പ്രൈവറ്റ് കമ്പനിയുടെ ഭാഗമായി അവിടെ ജോലി ചെയ്തു.
തിരികെ ഇന്ത്യയിലേക്കുള്ള മടക്കം
യു.എന്നിലെ എന്റെ പ്രവർത്തനങ്ങൾക്കിടയിലും ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്താൻ സാധിച്ചിരുന്നു. മന്മോഹൻസിങ്ങ്, സോണിയാഗാന്ധി, വാജ്പേയ്, ജസ്വന്ത് സിങ് അടക്കമുള്ളവരുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഞാൻ യു.എൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സമയത്ത് വാജ്പേയ് സർക്കാരിലെ മന്ത്രിയായിരുന്ന ഒരാൾ തന്നെ ബിജെപി യിലേക്ക് കഷണിച്ചു. എന്നാൽ എന്റെ ആശയം എന്താണെന്ന് എന്റെ പുസ്തകങ്ങളിലൂടെ തന്നെ വ്യക്തമാണെന്നും അതിൽ അടിയുറച്ച് നിൽക്കുമെന്നും പറഞ്ഞ് അദ്ദേഹത്തെ അന്ന് ഒഴിവാക്കി.
കേരളത്തിലും അന്നത്തെ ഇടതുപക്ഷ സർക്കാരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. വി എസ് സർക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമുമായി ചേർന്ന് 25 പ്രവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികൾക്ക് അന്ന് മുൻകൈ എടുത്തിരുന്നു. എന്നാൽ നമ്മുടെ നാട്ടിലെ 'കൊടി' കുത്തൽ നയത്തെ തുടർന്ന് അവരെല്ലാം അതിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. കേരളത്തിൽ നിക്ഷേപിക്കാൻ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്നായിരുന്നു വ്യവസായികളുടെ പ്രതികരണം. രാജ്യത്തേക്കുള്ള മടങ്ങിവരവിൽ എല്ലാ പാർട്ടികൾക്കും ഞാൻ സ്വീകാര്യനായിരുന്നു.
ലോക്സഭാ സ്ഥാനാർത്ഥിയായി കോൺഗ്രസിലേക്കുള്ള വരവ്?
മടങ്ങിവരവിൽ കോൺഗ്രസ്സ് തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് അന്നത്തെ നേതൃത്വത്തിന് കീഴിൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യറാണെന്ന നിലപാട് സ്വീകരിച്ചു. തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ, എനിക്ക് പ്രായപൂർത്തിയായതിന് ശേഷം ആദ്യമായാണ് രാജ്യത്തെ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ട് കാണുന്നതും ഒപ്പം നേരിടാൻ ഒരുങ്ങുന്നതും എന്ന അവസ്ഥയായിരുന്നു.2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഞാൻ സ്ഥാനാർത്ഥിയാണെന്ന് അറിയുന്നത് തന്നെ. പല കോണിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഡൽഹിയിൽ ജനിച്ച് കറാച്ചിയിൽ വളർന്നു; താക്കോൽ സ്ഥാനം കൊടുത്തവനെ സ്ഥാനഭൃഷ്ടനാക്കി രാഷ്ട്രതലവനായ തോറ്റ യുദ്ധങ്ങളിലെ പോരാളി; ഒടുവിൽ രാജ്യദ്രോഹിയും; പിടിയിലാകും മുമ്പ് മരിച്ചാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടു വരേണ്ടത് വലിച്ചിഴച്ച്; ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം! 2019ലെ കോടതി വിധി ഇങ്ങനെ; മുഷറഫ് ഓർമ്മയാകുമ്പോൾ
- നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും; പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിൽ ഗോവിന്ദൻ; പിണറായിസത്തിന് വീണ്ടും കാലിടറുമ്പോൾ
- ഹാരി രാജകുമാരന്റെ പുരുഷത്വം ആദ്യം കവർന്നത് ഞാനാണ്; പബ്ബിന്റെ പിറകിലെ വഴിയിൽ വച്ച് ഒരു രാത്രിയിൽ; 21 വർഷം സൂക്ഷിച്ച ആ രഹസ്യം തുറന്നു പറഞ്ഞ് 41 കാരി; ഹാരിയുടെ പുസ്തകത്തിലെ ആദ്യ ഹീറോയിൻ രണ്ടു കുട്ടികളുടെ അമ്മ
- രണ്ടു പേരെ മതം മാറാൻ പ്രേരിപ്പിച്ചെന്നും മാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്ന് ആരോപണം; പരാതി നൽകിയത് ബജ്റംഗ് ദള്ളുകാരെന്ന് സഭ; മിഷൻ സെന്ററും ട്യൂഷനുമായി സേവനത്തിൽ നിറഞ്ഞ മലയാളി വൈദികനെ ജയിലിൽ അടച്ച് മധ്യപ്രദേശ് പൊലീസ്; നെയ്യാറ്റിൻകരക്കാരനായ അച്ചന്റെ ജയിൽ മോചനത്തിൽ പ്രതിസന്ധി
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- പ്രസംഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി നടത്തിയ അഴിമതി പേര് സഹിതം വിളിച്ചു പറഞ്ഞു; ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചു; ചാനലിന് ബൈറ്റ് നൽകുമ്പോൾ ലോക്കൽ സെക്രട്ടറി പാഞ്ഞെത്തി മർദിച്ചു; വീഡിയോ സഹിതം യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിട്ടും പൊലീസിന് അനക്കമില്ല: സിപിഎം നേതാവിന്റെ പരാതിയിൽ അടികൊണ്ട ആൾക്കെതിരെ കേസും
- സെർബിയ അടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയ ശേഷം ചെറു ബോട്ടുകളിൽ റിസ്ക് എടുത്ത് അഭയാർത്ഥികളായി ബ്രിട്ടണിൽ എത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം പെരുകുന്നു; ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യാക്കാർ! യു കെ പൗരന്മാരുടെ ഫീസിൽ ഡിഗ്രി പഠനം നടത്താൻ അഭയാർത്ഥികളാവുന്ന ഇന്ത്യാക്കാരുടെ ഞെട്ടിക്കുന്ന കഥ
- പുരുഷനേക്കാൾ മുകളിലാണ് സ്ത്രീയുടെ മഹത്വം; അത് തിരിച്ചറിയാൻ പറ്റാത്തവരാണ് ഞങ്ങൾക്ക് ഒപ്പമെത്തണം എന്നു പറയുന്നത്; അവരുണ്ടായതു കൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് വിശ്വസിക്കുന്നില്ല; ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിൽ നടിക്ക് കൂടുതൽ പിന്തുണ ലഭിച്ചേനെ; ഇന്ദ്രൻസ് മനസ്സ് തുറക്കുമ്പോൾ
- അഭിഭാഷക ചമഞ്ഞ് ഓട്ടോഡ്രൈവറെ കെട്ടി; കട്ടപ്പനക്കാരനെ പറ്റിച്ചത് ഹൈക്കോടതി മുറ്റത്തെ പെണ്ണുകാണലിൽ; കുളനടയിലെ ചതി പൊളിഞ്ഞത് താലികെട്ടിന് തൊട്ടു പിറകേ; പുതുപ്പള്ളിക്കാരനെ പറ്റിച്ചത് ആറു പവൻ; പത്ര പരസ്യം നൽകി കാമുകന്മാരെ വീഴ്ത്തി താലികെട്ടിന് ശേഷം ആഭരണവുമായി മുങ്ങും വിരുത്; വീണ്ടും കുടുങ്ങി ഹണിമൂൺ ശാലിനി
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍