വിഎസിനേയും പിണറായിയേയും തിരുത്താൻ തന്റേടമുള്ള നേതാക്കളുണ്ടായിരുന്നു; വെളിയത്തിനും ചന്ദ്രപ്പനും ശേഷം അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജ്ജവമില്ല; ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നത് പക്വത കുറവ്; പ്രായം പ്രശ്നമില്ല; 75 വയസ്സെന്നത് തീരുമാനമല്ല നിബന്ധന മാത്രം; മറുനാടനോട് മനസ്സ് തുറന്ന് സി ദിവാകരൻ; സിപിഐയിൽ പ്രശ്നം തുടരുമ്പോൾ
ബി എസ് ജോയ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ കടന്നാക്രമിച്ച് മുതിർന്ന നേതാവ് സി ദിവാകരൻ. 75 വയസ്സ് കഴിഞ്ഞവരെ നേതൃത്വ നിരയിൽ നിന്ന് ഒഴിവാക്കണമെന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വനം നൽകിയ മാർഗ നിർദ്ദേശം മാത്രമാണ്. അത് പാർട്ടി തീരുമാനം ആകണമെങ്കിൽ വിഷയത്തിന്മേൽ ചർച്ച നടക്കണം. പാർട്ടി അംഗങ്ങളും ഘടകങ്ങളും അത് അംഗീകരിക്കണം. അല്ലാതെ മാർഗ നിർദ്ദേശം തീരുമാനം ആണെന്ന് തെറ്റായി വ്യാഖ്യാനിച്ച് വീണ്ടും പദവികളിൽ അഭിരമിക്കാനുള്ള നീക്കം നടത്തുന്നവരുടെ നടപടി പക്വതയില്ലാത്തതാണെന്നായിരുന്നു സി ദിവാകരന്റെ പ്രധാന വിമർശനം.
സിപിഐ വ്യക്തികേന്ദ്രീകൃത പാർട്ടി ആക്കാനുള്ള നീക്കം തടയുമെന്ന് സി ദിവാകരൻ മറുനാടനോട് പറഞ്ഞു. പ്രായം ഒരു പ്രശ്നമല്ല: 75 വയസ്സ് നിബന്ധന തീരുമാനമല്ല.അതൊരു മാർഗ നീർദ്ദേശം മാത്രമാണെന്നും സി ദിവാകരൻ മറുനാടൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പാർട്ടിയുടെ അമരത്ത് പക്വതയുള്ള നേതാവ് വരണമെന്ന് മുതിർന്ന നേതാവ് തുറന്നു പറഞ്ഞു. സിപിഐയിൽ കാനം രാജേന്ദ്രനെതിരെ അതിശക്തമായ നിലപാട് മറുവിഭാഗം തുടരുമെന്നതിന് തെളിവാണ് ഈ അഭിമുഖം
ഇത്തവണ പാർട്ടി സമ്മേളനം ഗംഭീരമായി നടക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. എല്ലാ വിഷയങ്ങളിലും പുരോഗമന പരമായ ചർച്ചകൾ നടക്കും. ചർച്ചകളിലൂടെയാണ് നയ തീരുമാനങ്ങൾ രൂപീകരിക്കപ്പെടുന്നത്. അതിന് മുമ്പ് ചിലരുടെ ആഗ്രഹങ്ങൾ പാർട്ടി തീരുമാനമെന്ന പേരിൽ അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഇക്കാര്യം പരസ്യമായി പറയുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്നും സി ദിവാകരൻ പറഞ്ഞു. പിണറായി വിജയനോടും വി എസ് അച്യുതാനന്ദൻ തുടങ്ങിയ വലിയ സിപിഎം നേതാക്കളോടും ചെയ്യുന്നത് ശരിയല്ലെന്ന് പറയാൻ തന്റേടമുള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ വെളിയം ഭാർഗവൻ, സികെ ചന്ദ്രപ്പൻ എന്നിവർക്ക് ശേഷം സിപിഐയുടെ അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജവും ഇല്ലാതെ പോയി.
മുന്നണി സംവിധാനത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. അത് രാഷ്ട്രീയ നയത്തിന്റെ ഭാഗമായി ഏടുക്കേണ്ടതാണ്. സിപിഎം വലിയ പാർട്ടിയാണ്. സുപ്രധാനപ്പെട്ട അധികാരങ്ങളൊക്കെ കയ്യാളുന്ന പാർട്ടി സിപിഎം ആണ്. അതുകൊണ്ട് സിപിഐക്ക് പലപ്പൊഴും സിപിഎം എടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കേണ്ടി വന്നിട്ടുണ്ട്.അതൊരു കുറവായി കാണേണ്ടതില്ലെന്നും സി ദിവാകരൻ വ്യക്തമാക്കി. സമ്മേളനം തുടങ്ങും മുമ്പേ ഞാനാണ് എല്ലാം ഇനിയും ഞാൻ തന്നെയാകും എല്ലാം എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയായ നടപടിയല്ല. പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ ശക്തമായി പറയും-ദിവാകരൻ പറഞ്ഞു.
സിപിഐയിൽ പക്ഷങ്ങളുണ്ടെന്ന് പറയുന്നതും സമർത്ഥിക്കാൻ ശ്രമിക്കുന്നതും മാധ്യമങ്ങളാണ്. എനിക്ക് പക്ഷം ഇല്ലെന്നും എന്റേ പേരിൽ ഗ്രൂപ്പില്ലെന്നും സി ദിവാകരൻ അടിവരയിട്ടു. തനിക്കൊപ്പം നിന്നാൽ ഒന്നും കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം.അതുകൊണ്ടാകാം തന്റെ പേരിൽ ആരും ഗ്രൂപ്പ് തുടങ്ങാത്തത്. എന്റെ ഗ്രൂപ്പും പക്ഷവും സിപിഐ ആണ്. ആജീവനാന്തം പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട മനുഷ്യരെ പ്രായത്തിന്റെ പേരിൽ അകറ്റുന്നതിനോടാണ് വിയോജിപ്പ്.അത് പാർട്ടി വേദികളിൽ ഇനിയും ശക്തമായി ഉന്നയിക്കും. ഇതേ കാര്യം പാർട്ടി തീരുമാനമായി വരികയാണെങ്കിൽ താൻ അത് അംഗീകരിക്കുക തന്നെ ചെയ്യുമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.
പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളാനാകില്ല. എന്നാൽ സമവായത്തിലൂടെ കാര്യങ്ങളിൽ തീരുമാനം വരും എന്നാണ് തന്റെ പ്രതീക്ഷ. കാനം തന്നെ പാർട്ടി സെക്രട്ടറിയായി തുടരാനുള്ള സാധ്യതയും സി ദിവാകരൻ തള്ളിക്കളയുന്നില്ല.
കെല്ലം ജില്ലയാണ് പാർട്ടിയുടെ ശക്തി കേന്ദ്രം. കെ പ്രകാശ് ബാബു തുടങ്ങിയ നേതാക്കൾ അമരത്തേക്ക് വരണമെന്ന് അണികൾ ആഗ്രഹിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും സി ദിവാകരൻ പറഞ്ഞു. രണ്ടാം ഇടതുമുന്നണി സർക്കാരിലെ സിപിഐ മന്ത്രിമാർ കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വിമർശനങ്ങൾ ധാരാളം ഉണ്ട്. അതിനെല്ലാം മറുപടി പറയാനും എല്ലാവരെയും പ്രീതിപ്പെടുത്താനും മന്ത്രിമാർക്ക് ആകണമെന്നില്ല. എങ്കിലും മന്ത്രിമാരെല്ലാം മോശക്കാരെന്ന വിമർശനത്തോട് യോജിക്കാൻ കഴിയില്ല .
മലബാറിൽ സിപിഐ തീരെ ശക്തിയില്ലാത്ത പാർട്ടിയാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെ പാർട്ടി ശക്തമാണ്. മലബാർ മേഖയിൽ പാർട്ടി ശക്തമാകണം. സി കെ ചന്ദ്രപ്പൻ വരെയുള്ള പാർട്ടിയോട് ഇന്നത്തെ പാർട്ടിയെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും സി ദിവാകരൻ പറഞ്ഞു. ഇന്നുള്ള നേതൃത്വത്തിന് മുൻ നേതാക്കളുടെ അത്ര പക്വത ഇല്ല. ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നവരെ അണികൾ ഉൾക്കൊള്ളുകയില്ല. നിർഭാഗ്യവശാൽ ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നവരുടെ കൈകളിലാണ് ഇന്ന് സിപിഐ എന്നും ദിവാകരൻ ചൂണ്ടിക്കാട്ടി.
അതേ സമയം ആരോപണങ്ങൾക്ക് പരസ്യമായി ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും പാർട്ടി സമ്മേളനം കഴിഞ്ഞ് പരസ്യ പ്രതികരണം നടത്താമെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു .
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍