എം എം മണിയുമായി ഉള്ള ഭിന്നതയുടെ തുടക്കം മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കം; മണിക്ക് തോന്നിയത് എന്നേക്കാൾ നീ വളർന്നോ എന്ന ഈഗോ; വീട് നിർമ്മാണ വിവാദത്തിലും മണി ഒരു അനുകൂല വാക്കുപറഞ്ഞില്ല; മണിക്കൊപ്പം ഇനിയില്ല; എസ്.രാജേന്ദ്രൻ മറുനാടനോട് മനസുതുറന്നപ്പോൾ

പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: തന്റെ രാഷ്ട്രീയഭാവി ഇരുട്ടിലാവാൻ കാരണം ഹൈഡൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെന്നും ഇക്കാനഗറിൽ ഏറെ ആശിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കാൻ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്തരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടപെടലെന്നും മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ.
പാർട്ടി നയങ്ങൾ വിട്ടുള്ള ജീവിതം ഇല്ല. എംഎം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ അംഗമായി പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പാർട്ടി മെമ്പർഷിപ്പ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലെന്നറിയാം. അതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈഡൽ ടൂറിസം വികസന പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇതിന്റെ നടത്തിപ്പിൽ നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ഇതാണിപ്പോൾ രാഷ്ട്രീയ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്ന സാഹചര്യം സൃഷ്ടിച്ചത്, രാജേന്ദ്രൻ പറഞ്ഞു.
മൂന്നുതവണ സിപിഎം പ്രതിനിധിയായി ദേവികുളത്തുനിന്നും നിയമസഭയിൽ എത്തിയ രാജേന്ദ്രൻ ഇപ്പോൾ പാർട്ടിയുടെ കണ്ണിലെ കരടാണ്. നടപടിയെടുത്ത് പാർട്ടിയിൽ നിന്നകറ്റിയെങ്കിലും മുൻ മന്ത്രി എം എം മണി രാജേന്ദ്രനെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പരസ്യപ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
പോട്ടെ പോട്ടെ എന്നുകരുതി അടങ്ങിയിരുന്നാലും തലയിൽക്കറുന്ന എംഎം മണിയുടെ ശൈലി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. മറുപടി പറയേണ്ട വിഷയങ്ങളിൽ ഒരു മടിയും കൂടാതെ പ്രതികരി്ക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മറുനാടന്‍ അനുവദിച്ച കൂടിക്കാഴ്ചയിലാണ് എസ് രാജേന്ദ്രൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ചുവടെ.
ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഉയരുന്ന അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടോ ?
പിണറായി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങുകയും എസ് ശർമ്മ വകുപ്പിന്റെ ചുമതലയിൽ എത്തിയപ്പോൾ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത പദ്ധതിയാണിത്. എം എൽ എ ആയിരുന്ന 15 വർഷകാലത്തിനുള്ളിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികൾ വഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞിരുന്നു.ഹൈഡൽ പദ്ധതി നടത്തിപ്പ് ഈ വഴിക്കുള്ള നീക്കത്തിന് ആക്കം കൂട്ടി.
ഹൈഡൽ പദ്ധതി നടത്തിപ്പിൽ നിരന്തരമായി ഇടപെട്ടിരുന്നു. പ്രളയം ഉണ്ടായപ്പോഴും മഴ ശക്തമായപ്പോഴും മൂന്നാർ പട്ടണത്തിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സമയം പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഡാമിന്റെ ഷട്ടർ തുറക്കാൻ ജീവനക്കാരെ വിളിച്ചുകൂട്ടുന്നതിനും നടപടികൾക്കുമായി പാതിരാത്രികളിൽ പലവട്ടം വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ ഭാവിയെ ഇല്ലാതാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു എന്നത് കഴിഞ്ഞ ദിവസങ്ങളിലാണ് മനസ്സിലായത്. എം എം മണി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു കത്തുകൊടുത്തിരുന്നു. പുറമെ പല സ്ഥലങ്ങളിലും ഇടിഞ്ഞുവീഴുന്ന മണ്ണ് ഡാമിൽ നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും ഇതുമൂലം ഡാം നികന്നുവരുന്നെന്നും ഇത് വെള്ളപ്പൊത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്നുമായിരുന്നു കത്തിലെ സൂചന. ഒരു കോപ്പി ജില്ലാ കളക്ടർക്കും അയച്ചിരുന്നു.
ഇതിന്റെ പിന്നാലെ ചൊക്കനാട്ടിലേയ്ക്ക് പോകുന്ന റോഡ് ഇടിഞ്ഞു .ഇതെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ രാജാറാം ആരംഭിച്ച നിയമനടപടിയാണ് ഇപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണമായതെന്നാണ്് മനസ്സിലാക്കുന്നത്. പദ്ധതി നടത്തിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട് എന്റെ പേര്് പലരും പരാമർശിച്ചപ്പോഴാണ,് ഇതിന്റെ പിന്നിൽ നടന്ന കാര്യങ്ങൾ ഏകദേശം മനസ്സിലായത്.മന്ത്രി്ക്ക് ഒരു കത്തുകൊടുത്തു എന്നല്ലാതെ ഈ വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല.
എം എം മണി മന്ത്രിയായിരുന്നപ്പോൾ, പാർട്ടി നേതൃത്വം നൽകുന്ന മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പദ്ധതി പ്രദേശത്ത് ടൂറിസം വികസന പ്രവർത്തനങ്ങൾ നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ഇത് സംബന്ധിച്ച് കരാറിൽ ഏർപ്പെടുകയും ചെയ്്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ബാങ്ക് തയ്യാറാക്കിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നീക്കം നടന്നത്. അത് കോടതി ഇടപെടലിൽ നിന്നുപോയി. പദ്ധതി നിർമ്മാണം നിലയ്ക്കാൻ കാരണം ഞാൻ തന്നെയാണ് എന്ന് രീതിയിൽ സഹപ്രവർത്തകർ തന്നെ പ്രചരിപ്പിച്ചു.
സർവ്വീസ് സഹകരണ സംഘത്തിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭൂമിയുടെ കൃത്യമായ രേഖകൾ ബാങ്കിൽ സമർപ്പിക്കണം. പക്ഷേ ഈ രേഖകൾ ഇല്ലാതെ തന്നെ എഗ്രിമെന്റിന്റെ ബലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് മനസ്സിലായിട്ടുള്ളത്. ഇതാണിപ്പോൾ കോടതി ഇടപെടലിനെത്തുടർന്ന് നിലച്ചിരിക്കുന്നത്.
ഈ സ്ഥിതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പണം പിൻവലിച്ചോ എന്ന് വ്യക്തമല്ല, പദ്ധതിയുടെ നിർമ്മാണത്തിനായി ഇറക്കിയിട്ടുള്ള യന്ത്ര സാമഗ്രികൾക്ക് പണം മുടക്കിയത് ആരാണെന്നും അറയില്ല. ഞാൻ ഇനി ഇതിനുപിന്നാലെ പോകാനും ആഗ്രഹിക്കുന്നില്ല.
വീട് നിർമ്മാണത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളെക്കുറിച്ച് ?
71- ലെ കെഡിഎച്ച് ആക്ട് നിലവിൽ വന്ന ശേഷം ഞാൻ താമസി്ക്കുന്ന പ്രദേശം പൊതുമരാമത്ത് വകുപ്പും ഇലക്ട്രിസിറ്റി വകുപ്പും ചേർന്നുള്ള പ്രദേശമാണ്. സ്വാതന്ത്ര്യം കിട്ടി, കേരളം രൂപീകൃതമായി ,പിൽക്കാലത്ത് വകുപ്പുകൾ വിഭജിച്ചു. നിലവിൽ താമസിക്കുന്ന ഭൂമി സർക്കാർ പുറംപോക്കായിരുന്നു.
ഈ ഭൂമിക്ക് പട്ടയം നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകി. പട്ടയം കിട്ടി. എന്റെ ഒപ്പം 17 പേർക്ക് അസൈമെന്റ് കമ്മറ്റി പട്ടയം അനുവദിച്ചിരുന്നു. വൻകിട കയ്യേറ്റം ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ കൈവശ ഭൂമിയിലും പട്ടയ ഭൂമിയിലും മറ്റും വീട് പണിത ചെറുകിടക്കാർക്ക് എതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനായിരുന്നു ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. ഇതിൽ ഞാനും പെട്ടുപോകുകയായിരുന്നു.
താമസിച്ചിരുന്നത് പട്ടയ ഭൂമിയിലാണ്. ഇത് റഗുലറൈസ് ചെയ്യുന്നതിന് ഇപ്പോഴും ഉദ്യോഗസ്ഥർ തടസംനിൽക്കുകയാണ്. ഇത് സംബന്ധിച്ച് നടപടികൾ പുരോഗമിക്കുന്നുണ്ട്. വീട് പണിയുമ്പോൾ എതിരാളികളിൽ നിന്നുപോലും സഹായം ലഭിച്ചു. വാഴയ്ക്കൻ അന്ന് മൂവാറ്റുപുഴ എം എൽ എയാണ്. പാസുള്ള മണൽ വരുന്ന കാര്യത്തിൽ തടസ്സങ്ങളുണ്ടാവാതിരിക്കാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹം ആവശ്യമായ സഹായങ്ങൾ ചെയ്തു.
വൈകിട്ട് ടിവി ചർച്ചയിൽ രാജേന്ദ്രന്റെ കൊട്ടാരം പണി ആരും കാണുന്നില്ലെ എന്നൊക്കെ അദ്ദേഹം ചോദി്ക്കുന്നതും കേട്ടു. പിന്നീട് സഭയിൽ കണ്ടപ്പോൾ വീടുപണി തീർന്നോ എന്ന് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. തിരുവഞ്ചൂരും വീടുപണിയെക്കുറിച്ച് അറിഞ്ഞപ്പോൾ സാധാരണക്കാർ വീട് പണിയുന്നത് എതിർക്കാനില്ലന്ന് സഭയിൽ പറഞ്ഞു. ഫലത്തിൽ ചിലയാളുകൾ ഇവിടെ ഇരുന്ന് ചരടുവലികൾ നടത്തിയെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. അന്നത്തെ ഏര്യസെക്രട്ടറി ശശികുമാർ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ ഉപദ്രവിച്ചതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അന്ന് എം എം മണിയുൾപ്പെടെ ഒരു പാർട്ടി നേതാക്കളും എനിക്ക് അനുകൂലമായി ഒരുവാക്കുപോലും പറഞ്ഞില്ല എന്നതാണ് വാസ്തവം.
ഭാവിപരിപാടികൾ ?
എം എം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം കിട്ടുമെന്ന് കരുതുന്നില്ല. എന്നുവച്ച് പാർട്ടിയിൽ നിന്നും അകന്നുപോകാനും കഴിയില്ല. ജീവിതത്തിന്റെ ഭാഗമാണ് പാർട്ടി. പെട്ടെന്ന് പറിച്ചെറിയാൻ കഴിയില്ല. മെമ്പർഷിപ്പുള്ള പ്രവർത്തകനാകണമെന്നുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലന്നറിയാം.
വെറുതെയിരുന്നാലും എം എം മണി ഓരോന്ന് പറഞ്ഞ് അധിക്ഷേപിക്കൽ തുടരുകയാണ്.ഇന്നുവരെയുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ല.നാളെ എന്താവുമെന്ന് കണ്ടറിയാമെന്നാണ് കരുതുന്നത് .രാജേന്ദ്രൻ വാക്കുകൾ ചുരുക്കി.
- TODAY
- LAST WEEK
- LAST MONTH
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- കുരുമുളക് കട്ട കള്ളനെ പൊക്കാൻ പോയത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ; മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയുടെ ഫോൺ കണ്ടു പൊലീസും ഞെട്ടി; ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും അധിപനെന്നു തോന്നിപ്പോകും! പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- സിനിമ തുടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി മോശം റിവ്യൂ നൽകി; ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് ഒരു കൂട്ടം ആളുകൾ: സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത് സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ച്
- ബിജെപി വിട്ട് സിപിഎമ്മിലെത്തുന്നത് സംവിധായകൻ രാജസേനൻ; എകെജി സെന്ററിലെത്തി എംവി ഗോവിന്ദനുമായി ചർച്ച നടത്തി സംവിധായകനും നടനുമായ സിനിമാക്കാരൻ; അരുവിക്കരയിലെ പഴയ സ്ഥാനാർത്ഥിയെ ഇടതിലേക്ക് അടുപ്പിച്ചത് കണ്ണൂരിലെ മധ്യസ്ഥർ; കൂടുതൽ ബിജെപിക്കാർ സിപിഎം റഡാറിൽ; ഓപ്പറേഷൻ 'അരിവാൾ' തുടങ്ങുമ്പോൾ
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോർട്ട് എഴുതി നൽകി; എൽഡിഎഫ് ആ ഘട്ടത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിച്ചു; എന്തോ ധാരണ ആ സമയത്ത് ഉണ്ടായി; ഇടനിലക്കാരൻ തിരുവഞ്ചൂരോ? ദിവാകരൻ ചിലത് പറയുമ്പോൾ
- കള്ളബോട്ട് കയറി യു കെയിൽ എത്തിയവർ ഹോട്ടലിൽ സൗകര്യം കുറവെന്ന് പറഞ്ഞ് സമരത്തിൽ; ഒരു മുറിയിൽ രണ്ടു പേർക്ക് താമസിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിഷേധം; അനധികൃത കുടിയേറ്റക്കാർ ബ്രിട്ടീഷുകാരുടെ ക്ഷമ പരീക്ഷിക്കുന്നതിങ്ങനെ
- അപകടത്തിൽ പെട്ട യാത്രാ തീവണ്ടികൾ സഞ്ചരിച്ചത് 100 കിലോ മീറ്റർ അധികം വേഗതയിൽ; രണ്ടു കൂട്ടിയിടിയുണ്ടായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ; പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണത സ്പീഡ് കൂടിയതിനാൽ; പരമാവധി വേഗതയ്ക്കൊപ്പം സിഗ്നൽ തകരാറും സംശയത്തിൽ; ഒഡീഷയിൽ കാരണം കണ്ടെത്താൻ അന്വേഷണം
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല്‍ കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍