എം എം മണിയുമായി ഉള്ള ഭിന്നതയുടെ തുടക്കം മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കം; മണിക്ക് തോന്നിയത് എന്നേക്കാൾ നീ വളർന്നോ എന്ന ഈഗോ; വീട് നിർമ്മാണ വിവാദത്തിലും മണി ഒരു അനുകൂല വാക്കുപറഞ്ഞില്ല; മണിക്കൊപ്പം ഇനിയില്ല; എസ്.രാജേന്ദ്രൻ മറുനാടനോട് മനസുതുറന്നപ്പോൾ
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: തന്റെ രാഷ്ട്രീയഭാവി ഇരുട്ടിലാവാൻ കാരണം ഹൈഡൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെന്നും ഇക്കാനഗറിൽ ഏറെ ആശിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കാൻ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്തരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടപെടലെന്നും മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ.
പാർട്ടി നയങ്ങൾ വിട്ടുള്ള ജീവിതം ഇല്ല. എംഎം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ അംഗമായി പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പാർട്ടി മെമ്പർഷിപ്പ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലെന്നറിയാം. അതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈഡൽ ടൂറിസം വികസന പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇതിന്റെ നടത്തിപ്പിൽ നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ഇതാണിപ്പോൾ രാഷ്ട്രീയ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്ന സാഹചര്യം സൃഷ്ടിച്ചത്, രാജേന്ദ്രൻ പറഞ്ഞു.
മൂന്നുതവണ സിപിഎം പ്രതിനിധിയായി ദേവികുളത്തുനിന്നും നിയമസഭയിൽ എത്തിയ രാജേന്ദ്രൻ ഇപ്പോൾ പാർട്ടിയുടെ കണ്ണിലെ കരടാണ്. നടപടിയെടുത്ത് പാർട്ടിയിൽ നിന്നകറ്റിയെങ്കിലും മുൻ മന്ത്രി എം എം മണി രാജേന്ദ്രനെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പരസ്യപ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
പോട്ടെ പോട്ടെ എന്നുകരുതി അടങ്ങിയിരുന്നാലും തലയിൽക്കറുന്ന എംഎം മണിയുടെ ശൈലി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. മറുപടി പറയേണ്ട വിഷയങ്ങളിൽ ഒരു മടിയും കൂടാതെ പ്രതികരി്ക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മറുനാടന് അനുവദിച്ച കൂടിക്കാഴ്ചയിലാണ് എസ് രാജേന്ദ്രൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ചുവടെ.
ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഉയരുന്ന അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടോ ?
പിണറായി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങുകയും എസ് ശർമ്മ വകുപ്പിന്റെ ചുമതലയിൽ എത്തിയപ്പോൾ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത പദ്ധതിയാണിത്. എം എൽ എ ആയിരുന്ന 15 വർഷകാലത്തിനുള്ളിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികൾ വഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞിരുന്നു.ഹൈഡൽ പദ്ധതി നടത്തിപ്പ് ഈ വഴിക്കുള്ള നീക്കത്തിന് ആക്കം കൂട്ടി.
ഹൈഡൽ പദ്ധതി നടത്തിപ്പിൽ നിരന്തരമായി ഇടപെട്ടിരുന്നു. പ്രളയം ഉണ്ടായപ്പോഴും മഴ ശക്തമായപ്പോഴും മൂന്നാർ പട്ടണത്തിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സമയം പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഡാമിന്റെ ഷട്ടർ തുറക്കാൻ ജീവനക്കാരെ വിളിച്ചുകൂട്ടുന്നതിനും നടപടികൾക്കുമായി പാതിരാത്രികളിൽ പലവട്ടം വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ ഭാവിയെ ഇല്ലാതാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു എന്നത് കഴിഞ്ഞ ദിവസങ്ങളിലാണ് മനസ്സിലായത്. എം എം മണി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു കത്തുകൊടുത്തിരുന്നു. പുറമെ പല സ്ഥലങ്ങളിലും ഇടിഞ്ഞുവീഴുന്ന മണ്ണ് ഡാമിൽ നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും ഇതുമൂലം ഡാം നികന്നുവരുന്നെന്നും ഇത് വെള്ളപ്പൊത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്നുമായിരുന്നു കത്തിലെ സൂചന. ഒരു കോപ്പി ജില്ലാ കളക്ടർക്കും അയച്ചിരുന്നു.
ഇതിന്റെ പിന്നാലെ ചൊക്കനാട്ടിലേയ്ക്ക് പോകുന്ന റോഡ് ഇടിഞ്ഞു .ഇതെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ രാജാറാം ആരംഭിച്ച നിയമനടപടിയാണ് ഇപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണമായതെന്നാണ്് മനസ്സിലാക്കുന്നത്. പദ്ധതി നടത്തിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട് എന്റെ പേര്് പലരും പരാമർശിച്ചപ്പോഴാണ,് ഇതിന്റെ പിന്നിൽ നടന്ന കാര്യങ്ങൾ ഏകദേശം മനസ്സിലായത്.മന്ത്രി്ക്ക് ഒരു കത്തുകൊടുത്തു എന്നല്ലാതെ ഈ വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല.
എം എം മണി മന്ത്രിയായിരുന്നപ്പോൾ, പാർട്ടി നേതൃത്വം നൽകുന്ന മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പദ്ധതി പ്രദേശത്ത് ടൂറിസം വികസന പ്രവർത്തനങ്ങൾ നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ഇത് സംബന്ധിച്ച് കരാറിൽ ഏർപ്പെടുകയും ചെയ്്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ബാങ്ക് തയ്യാറാക്കിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നീക്കം നടന്നത്. അത് കോടതി ഇടപെടലിൽ നിന്നുപോയി. പദ്ധതി നിർമ്മാണം നിലയ്ക്കാൻ കാരണം ഞാൻ തന്നെയാണ് എന്ന് രീതിയിൽ സഹപ്രവർത്തകർ തന്നെ പ്രചരിപ്പിച്ചു.
സർവ്വീസ് സഹകരണ സംഘത്തിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭൂമിയുടെ കൃത്യമായ രേഖകൾ ബാങ്കിൽ സമർപ്പിക്കണം. പക്ഷേ ഈ രേഖകൾ ഇല്ലാതെ തന്നെ എഗ്രിമെന്റിന്റെ ബലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് മനസ്സിലായിട്ടുള്ളത്. ഇതാണിപ്പോൾ കോടതി ഇടപെടലിനെത്തുടർന്ന് നിലച്ചിരിക്കുന്നത്.
ഈ സ്ഥിതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പണം പിൻവലിച്ചോ എന്ന് വ്യക്തമല്ല, പദ്ധതിയുടെ നിർമ്മാണത്തിനായി ഇറക്കിയിട്ടുള്ള യന്ത്ര സാമഗ്രികൾക്ക് പണം മുടക്കിയത് ആരാണെന്നും അറയില്ല. ഞാൻ ഇനി ഇതിനുപിന്നാലെ പോകാനും ആഗ്രഹിക്കുന്നില്ല.
വീട് നിർമ്മാണത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളെക്കുറിച്ച് ?
71- ലെ കെഡിഎച്ച് ആക്ട് നിലവിൽ വന്ന ശേഷം ഞാൻ താമസി്ക്കുന്ന പ്രദേശം പൊതുമരാമത്ത് വകുപ്പും ഇലക്ട്രിസിറ്റി വകുപ്പും ചേർന്നുള്ള പ്രദേശമാണ്. സ്വാതന്ത്ര്യം കിട്ടി, കേരളം രൂപീകൃതമായി ,പിൽക്കാലത്ത് വകുപ്പുകൾ വിഭജിച്ചു. നിലവിൽ താമസിക്കുന്ന ഭൂമി സർക്കാർ പുറംപോക്കായിരുന്നു.
ഈ ഭൂമിക്ക് പട്ടയം നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകി. പട്ടയം കിട്ടി. എന്റെ ഒപ്പം 17 പേർക്ക് അസൈമെന്റ് കമ്മറ്റി പട്ടയം അനുവദിച്ചിരുന്നു. വൻകിട കയ്യേറ്റം ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ കൈവശ ഭൂമിയിലും പട്ടയ ഭൂമിയിലും മറ്റും വീട് പണിത ചെറുകിടക്കാർക്ക് എതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനായിരുന്നു ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. ഇതിൽ ഞാനും പെട്ടുപോകുകയായിരുന്നു.
താമസിച്ചിരുന്നത് പട്ടയ ഭൂമിയിലാണ്. ഇത് റഗുലറൈസ് ചെയ്യുന്നതിന് ഇപ്പോഴും ഉദ്യോഗസ്ഥർ തടസംനിൽക്കുകയാണ്. ഇത് സംബന്ധിച്ച് നടപടികൾ പുരോഗമിക്കുന്നുണ്ട്. വീട് പണിയുമ്പോൾ എതിരാളികളിൽ നിന്നുപോലും സഹായം ലഭിച്ചു. വാഴയ്ക്കൻ അന്ന് മൂവാറ്റുപുഴ എം എൽ എയാണ്. പാസുള്ള മണൽ വരുന്ന കാര്യത്തിൽ തടസ്സങ്ങളുണ്ടാവാതിരിക്കാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹം ആവശ്യമായ സഹായങ്ങൾ ചെയ്തു.
വൈകിട്ട് ടിവി ചർച്ചയിൽ രാജേന്ദ്രന്റെ കൊട്ടാരം പണി ആരും കാണുന്നില്ലെ എന്നൊക്കെ അദ്ദേഹം ചോദി്ക്കുന്നതും കേട്ടു. പിന്നീട് സഭയിൽ കണ്ടപ്പോൾ വീടുപണി തീർന്നോ എന്ന് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. തിരുവഞ്ചൂരും വീടുപണിയെക്കുറിച്ച് അറിഞ്ഞപ്പോൾ സാധാരണക്കാർ വീട് പണിയുന്നത് എതിർക്കാനില്ലന്ന് സഭയിൽ പറഞ്ഞു. ഫലത്തിൽ ചിലയാളുകൾ ഇവിടെ ഇരുന്ന് ചരടുവലികൾ നടത്തിയെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. അന്നത്തെ ഏര്യസെക്രട്ടറി ശശികുമാർ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ ഉപദ്രവിച്ചതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അന്ന് എം എം മണിയുൾപ്പെടെ ഒരു പാർട്ടി നേതാക്കളും എനിക്ക് അനുകൂലമായി ഒരുവാക്കുപോലും പറഞ്ഞില്ല എന്നതാണ് വാസ്തവം.
ഭാവിപരിപാടികൾ ?
എം എം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം കിട്ടുമെന്ന് കരുതുന്നില്ല. എന്നുവച്ച് പാർട്ടിയിൽ നിന്നും അകന്നുപോകാനും കഴിയില്ല. ജീവിതത്തിന്റെ ഭാഗമാണ് പാർട്ടി. പെട്ടെന്ന് പറിച്ചെറിയാൻ കഴിയില്ല. മെമ്പർഷിപ്പുള്ള പ്രവർത്തകനാകണമെന്നുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലന്നറിയാം.
വെറുതെയിരുന്നാലും എം എം മണി ഓരോന്ന് പറഞ്ഞ് അധിക്ഷേപിക്കൽ തുടരുകയാണ്.ഇന്നുവരെയുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ല.നാളെ എന്താവുമെന്ന് കണ്ടറിയാമെന്നാണ് കരുതുന്നത് .രാജേന്ദ്രൻ വാക്കുകൾ ചുരുക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്