തൊട്ടതിനെല്ലാം താങ്ക്യു താങ്ക്യു... ഒട്ടുമുഷിഞ്ഞാൽ സോറി സോറി....! ജോലിയെടുത്ത് കുടുംബം നോക്കിയ ഓട്ടൻതുള്ളലിനെ നെഞ്ചിലേറ്റിയ അച്ഛൻ; ഒറ്റപ്പെട്ട ബാല്യം; മരണ ഭയം മാറാൻ വായന; കടം വാങ്ങി വിദേശ പഠനം; അടിയന്തരാവസ്ഥയിൽ സിവിൽ സർവ്വീസ് മോഹം വേണ്ടെന്ന് വച്ചു; ഒടുവിൽ യുഎന്നിലുമെത്തി; അറിയപ്പെടാത്ത ജീവിത കഥ മറുനാടനോട് പറഞ്ഞ് ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്നും തന്റേതായ നിലപാടുകളും വിശ്വപൗരനെന്ന വ്യക്തിത്വം കൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് തിരുവനന്തപുരത്തിന്റെ എംപി കൂടിയായ ശശി തരൂർ. ഇന്നിപ്പോൾ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ മത്സരത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ മേഖലയുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ നേടുന്നത്. തിരക്കുകൾക്കിടയിലും മറുനാടന് നൽകിയ അഭിമുഖത്തിലൂടെ തന്റെ കുടുംബപശ്ചാത്തലവും, ബാല്യകാലവുമടക്കമുള്ള കാര്യങ്ങൾ തരൂർ പങ്കുവെക്കുകയാണ്.
കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മുതൽ തനിക്കെതിരെ ഉയരുന്ന 'എലൈറ്റ് ക്ലാസെന്ന' ആരോപണത്തെ തന്റെ കുടുംബപശ്ചാത്തലം വിശദീകരിച്ചുകൊണ്ട് തരൂർ പൂർണ്ണമായും തള്ളിക്കളയുന്നു. താൻ വളർന്നുവന്നത് ഒരു സാധാരണ ഇടത്തരം സാമ്പത്തികാവസ്ഥയുള്ള കുടുംബത്തിൽ നിന്നുമാണ്.
ആദ്യമായി അമേരിക്കയിലേക്ക് പഠിക്കാൻ പോയത് ലോണെടുത്ത തുക ഉപയോഗിച്ചാണെന്നും വിജ്ഞാനവും,വിനോദവും,വിവിധ സാഹചര്യങ്ങളിൽ നിന്നുമുള്ള തന്റെ രക്ഷപെടലുമെല്ലാം സാധ്യമായത് തന്റെ വായനയിലൂടെയാണെന്നും തരൂർ മനസ്സ് തുറക്കുന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം
വിശ്വപൗരനായിട്ടും ഇന്നും പേരിനൊപ്പമുള്ള പാലക്കാടൻ ഗ്രമാമവുമായുള്ള ബന്ധം ഓർത്തെടുക്കുമ്പോൾ?
അടിസ്ഥാനപരമായി താനും ഒരു പാലക്കാടുകാരനാണ്. അച്ഛനും അമ്മയും പാലക്കാടൻ ഗ്രാമത്തിൽ നിന്നും വളർന്നുവന്നവരാണ്. തന്റെ 19 ാം വയസ്സിലാണ് പേരുകൊണ്ട് പെരുമയുള്ള ഒരു ഇടത്തരം കുടുംബത്തിൽ നിന്നും ബോംബെ വഴി അച്ഛൻ ഇംഗണ്ടിലേക്ക് ജോലിക്കായി പോകുന്നത്. ഒരുപാട് കഷ്ടപ്പാടുകൾ അന്ന് കുടുംബത്തെ അലട്ടിയിരുന്നു.
കുടുംബത്തിന്റെ വിദേശബന്ധം ആരംഭിക്കുന്നത് അങ്ങനെയാണോ?
ടൈപ്പിങ് പഠിച്ച് ഇംഗ്ലണ്ടിലേക്ക് ജോലിക്ക് പോയി നല്ല നിലയിലേക്ക് എത്തിയ അച്ഛന്റെ മുതിർന്ന സഹോദരൻ തരൂർ പരമേശ്വരൻ വഴിയാണ് അച്ഛൻ ഇംഗണ്ടിലെത്തുന്നത്. തുടർന്ന് അവിടെ പഠിച്ച അച്ഛൻ സ്റ്റേറ്റ്സ്മാനിൽ ജോലിക്ക് പ്രവേശിച്ചു. തന്റെ ജനനമടക്കം പിന്നീട് അവിടെയായിരുന്നു. സ്റ്റേറ്റ്സ്മാന്റെ മാനേജ്മെന്റുമായി അച്ഛന് വളരെ ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.ജോലിക്കൊപ്പം തന്നെ മറ്റ് കാര്യങ്ങളിലും ഏറെ കഴിവുള്ള വ്യക്തിയായിരുന്നു അച്ഛൻ.
ഓട്ടൻ തുള്ളലടക്കം അച്ഛന് സുപരിചിതമായ മേഖലകളായിരുന്നു.ഇംഗ്ലീഷും മലയാളവും ചേർത്ത് പ്രാസത്തിലുള്ള തുള്ളൽ പദങ്ങളും അച്ഛൻ തന്റേതായ രീതിയൽ ചിട്ടപ്പെടുത്തിയിരുന്നതായും ഓർക്കുന്നു. പത്ത് വർഷക്കാലം അവിടെ ജോലി ചെയ്ത അച്ഛന് ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹം. അതിനിടെയാണ് സ്റ്റേറ്റ്സ്മാന്റെ ബോംബെ ഓഫീസിലേക്ക് ഒഴിവ് വരികയും അച്ഛൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്.
ഇംഗ്ലണ്ടിലെ പ്രവാസി പ്രവർത്തനങ്ങളിൽ അച്ഛൻ വളരെയധികം സജീവമായിരുന്നു. കൃഷ്മേനോനൊപ്പം ചേർന്ന് ഇന്ത്യ ക്ലബ്ബ് സ്ഥാപിക്കാൻ അച്ഛനാണ് മുൻ കൈ എടുത്ത്.ഇന്നും അവിടെയെത്തിയാൽ അച്ഛന്റെ ചിത്രം അവിടെ കാണാം. അച്ഛന്റെ ഓട്ടൻ തുള്ളലും പ്രസിദ്ധമായിരുന്നു. ബ്രീട്ടീഷ് ജീവിതത്തെ കുറിച്ച് അച്ഛനെഴുതിയ തുള്ളൽ പാട്ടിലെ രണ്ടു വരികൾ ഇങ്ങനെയായിരുന്നു....തൊട്ടതിനെല്ലാം താങ്ക് യൂ,താങ്ക് യൂ,ഒട്ടുമുഷിഞ്ഞാൽ സോറി,സോറി
കുടുംബത്തോടൊപ്പം കൊൽക്കത്തയിലേക്കുള്ള ചുവടുമാറ്റവും പിന്നീടുള്ള പഠനകാലവും എങ്ങനെയായിരുന്നു?
ബോംബെയിൽ ജോലി ചെയ്തുവരുമ്പോഴായിരുന്നു അച്ഛന് സ്റ്റേറ്റ്സ്മാന്റെ അഡ്വർടൈസ്മെന്റ് മാനേജരായി കൊൽക്കത്തയിൽ പോസ്റ്റിങ് ലഭിക്കുന്നത്. തുടർന്ന് കുടുംബത്തോടൊപ്പം തങ്ങൾ കൊൽക്കത്തയിലേക്കെത്തി. പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും തനിക്ക് അന്നേ അൽപ്പം വികൃതി കൂടുതലായിരുന്നു. സഹോദരങ്ങളെ കൂടി തനിക്കൊപ്പം നോക്കാനുള്ള ബുദ്ധിമുട്ട്് മൂലം തന്റെ പഠനം മോണ്ട് ഫോർട്ട് ബോർഡിങ് സ്കൂളിലേക്ക് മാറ്റുവാൻ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെയാണ് ബോർഡിങ് സ്കൂളിൽ തന്നെക്കാൾ മുതിർന്ന കുട്ടികളോടൊപ്പം അഞ്ചര വയസ്സിൽ താൻ മൂന്നാം ക്ലാസ്സ് പഠനത്തിലേക്ക് എത്തുന്നത്.
ബോർഡിങ് സ്കൂളിലെ ബാല്യകാലം?
ഏറെ പ്രയാസമേറിയതായിരുന്നു ബോർഡിങ് സ്കൂളിലെ തന്റെ പഠനകാലം.തന്നേക്കാൾ മുതിർന്ന കുട്ടികളോടൊപ്പമുള്ള പഠനം തന്നെ മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.കൂടാതെ ബാല്യകാലത്തിൽ തന്നെ മാതാപിതാക്കളെ പിരിഞ്ഞുള്ള ഒറ്റപ്പെടലും തന്നെ വേട്ടയാടിയിരുന്നു.ഇതിന്റെ ഭാഗമായി തന്നെ നിരന്തരം അസുഖബാധയും അലട്ടിയിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖമാണ് ഏറെയും ബുദ്ധിമുട്ടിലാക്കിയത്.
പിന്നീട് ബോംബെയിലെ സ്കൂളിലെത്തിയ തനിക്ക് സാങ്കേതിക കാരണങ്ങളാൽ ഒരു തവണ കൂടി മൂന്നാം ക്ലാസിൽ പഠിക്കേണ്ടി വന്നു. എട്ടാം ക്ലാസ് വരെ അവിടെയായിരുന്നു തന്റെ വിദ്യാഭ്യാസം.ഒറ്റപ്പെടലുകൾക്കിടയിലും അസുഖത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും തനിക്ക് കൂട്ടായത് വായനയായിരുന്നു. അത്തരത്തിൽ വളരെ ചെറുതിലെ തന്നെ വായനാശീലം വളർത്തിയെടുക്കാനും സാധിച്ചു. ഒമ്പതാം ക്ലാസ്സ് മുതൽ പ്രീ-ഡിഗ്രി വരെ കൊൽക്കത്തയിലായിരുന്നു പഠനം.
ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലേക്കെത്തുമ്പോൾ ജീവിതത്തലുണ്ടായ മാറ്റം?
പ്രീ-ഡിഗ്രി കാലഘട്ടം പൂർത്തീകരിച്ച് സെന്റ് സ്റ്റീഫൻസ് കോളേജിലേക്കെത്തുമ്പോൾ വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും വലിയൊരു വഴിത്തിരിവായാണ് അത് മാറിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക്ക് മികവുള്ള ക്യാമ്പസ്സായിരുന്നു അവിടത്തേത്.അവിടേക്ക് അഡ്മിഷൻ ലഭിച്ചത് പഠനമികവിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായും മെറിറ്റിലൂടെയായിരുന്നു. കോളേജിൽ പ്രസംഗത്തിലും,സംവാദങ്ങളിലും മികവ് പുലർത്താൻ സാധിച്ചു.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്വിസ് ക്ലബ്ബെന്ന പുതിയ ആശയത്തിന് സെന്റ് സ്റ്റീഫൻസിലൂടെ തുടക്കമിടാൻ സാധിച്ചു.
കോളേജിൽ രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നോ,കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ?
രാഷ്ട്രീയത്തെ പൂർണ്ണമായും അകറ്റി നിർത്തിയിരുന്ന ക്യാമ്പസ്സായിരുന്നു സെന്റ് സ്റ്റീഫൻസിന്റേത്. എന്നിരുന്നാലും രാഷ്ട്രീയമില്ലാതെ തന്നെ കോളേജ് യൂണിയന്റെ നേതൃനിരയിലേക്കെത്തി യൂണിയൻ പ്രസിഡന്റാവാൻ കഴിഞ്ഞു. അക്കാലത്തെ ഏറ്റവും വലിയ വിഷമമായി ഇന്നും നിലനിൽക്കുന്നത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അന്ന് നടന്നുവന്ന യുവജനപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിൽ നിന്നും കോളേജിലെ വിദ്യാർത്ഥികളെ വിലക്കി എന്നുള്ളതായിരുന്നു.
അമേരിക്കയിലേക്കുള്ള ചുവടുമാറ്റം?
സെന്റ് സ്റ്റീഫൻസിലെ പഠനത്തിന് ശേഷമാണ് അമേരിക്കയിലെ ഫ്ലച്ചർ യൂണിവേഴ്സിറ്റിയിലേക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നത്. അവിടെ ഫീസ് നൽകി പഠിക്കാനുള്ള സാമ്പത്തികാവസ്ഥ അന്ന് കുടുംബത്തിനില്ലായിരുന്നു. പോകാനുള്ള ടിക്കറ്റിനുള്ള പണം കണ്ടെത്തിയത് റ്റാറ്റാ എൻഡോവ്മെന്റ് ഫണ്ടിൽ നിന്നും ലോണെടുത്തായിരുന്നു. ശമ്പളം കൊണ്ട് ദൈനംദിന ചിലവുകളെ നിയന്ത്രിച്ചിരുന്ന ഇടത്തരം കുടുംബമായതിനാൽ വിദ്യാഭ്യാസത്തിലൂടെ ഉന്നതി നേടാനായിരുന്നു അച്ഛൻ ഉപദേശിച്ചിരുന്നത്.
ഫ്ലച്ചറിൽ നിന്നും യു.എന്നിലെ ജീവനക്കാരനിലേക്കുള്ള മാറ്റം?
22 ാം വയസ്സിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടാനായത് വലിയ നേട്ടമായിരുന്നു. അതും പൂർണ്ണ സ്കോളർഷിപ്പോടെ.പഠന ശേഷം തിരികെ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ഉദ്ദേശം. അതിനിടെയാണ് യു.എൻ ഹൈ കമ്മീഷൻ ഓഫ് റെഫ്യൂജീസ് എന്ന അഭയാർത്ഥികൾക്കായുള്ള മനുഷ്യാവകാശ സംഘടനയുടെ ഭാഗമായുള്ള ജോലിയിലേക്ക് അവസരം ലഭിക്കുന്നത്. അങ്ങനെയായിരുന്നു ജനീവയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അവിടെ പബ്ലിക്ക് റിലേഷൻസിലെ സാധാരണ ജീവനക്കാരനായി അങ്ങനെ തുടക്കം കുറിച്ചു.
വായനയും എഴുത്തും ചെറുപ്പം മുതലേ ശീലിച്ചിരുന്നു,ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ച് തുടങ്ങിയത് എപ്പോഴാണ്?
വായന വളരെ ചെറുതിലേ തന്നെ ശീലച്ചിരുന്നു.വളരെ എളുപ്പത്തിൽ തന്നെ പുസ്തകങ്ങൾ വായിച്ചു തീർക്കുന്നതിനാൽ ഒട്ടേറെ പുസ്തങ്ങൾ വായിക്കാനും സാധിച്ചിരുന്നു. എഴുത്തിലേക്ക് വന്നാൽ, ആദ്യമായി എഴുതി തുടങ്ങുന്നത് കുട്ടികളെ കുറിച്ചും അവരുടെ ബാല്യകാലത്തെ കുറിച്ചുമൊക്കെയുള്ളവയായിരുന്നു.അക്കാലത്ത് സ്റ്റേറ്റ്സ്മാന്റെ ഒരു സീരീസിൽ അത്തരത്തിലുള്ള തന്റെ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരുന്നു.
വളരെയേറെ ആത്മവിശ്വാസത്തോട് കൂടിയാണ് പുസ്തകങ്ങളെ സമീപിക്കാറ്.ഇത് എങ്ങനെയാണ് സാധിക്കുന്നത്.?
കോളേജ് കാലം മുതൽ ഫിക്ഷൻ,മാധ്യമലോകം തുടങ്ങിയവയെ കുറിച്ച് എഴുതാൻ ആരംഭിച്ചിരുന്നു.തുടർന്ന് കഥകളും മാധ്യമ ലോകത്തെ എഴുത്തുകളും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞു.ഇത് പുസ്തകങ്ങളെ ഏറെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതിൽ ഒരു പ്രധാന ഘടകമായിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടിയപ്പോഴും എഴുത്തിനും വായനക്കും ഒരു മുടക്കവും വരുത്തിയിട്ടില്ല.
ഇന്ത്യൻ സിവിൽ സർവ്വീസ് മോഹങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്,എന്തുകൊണ്ടാണ് അത് ഉപേക്ഷിച്ചത്?
താൻ അമേരിക്കയിലായിരുന്ന കാലഘട്ടത്തിലായിരുന്ന രാജ്യം അടിയന്തിരാവസ്ഥയിലൂടെ കടന്നുപോകുന്നത്.അന്ന് പത്രങ്ങളിൽ വന്നിരുന്ന വാർത്തകൾ ഏറെ അലോസരപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നു. അതിനാൽ തന്നെ സിവിൽ സർവ്വീസിലൂടെ രാജ്യത്തെ സേവിക്കാമെന്ന മോഹം ഉപേക്ഷിക്കാൻ അടിയന്തിരാവസ്ഥ ഒരു കാരണമാകുകയായിരുന്നു.
തുടർന്ന് സിംഗപ്പൂരിലേക്ക്?
25 ാം വയസ്സിലാണ് സിംഗപ്പൂരിലെ ഹൈ കമ്മീഷൻ ഓഫ് റെഫ്യൂജീസ് ഹെഡ് ആയി നിയമിതനാകുന്നത്.അവിടെയുള്ള അഭയാർത്ഥി പ്രശ്നങ്ങളിൽ യു.എന്നിന്റെ ഭാഗത്ത് നിന്നുകൊണ്ട് കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇത് പലപ്പോഴും ഭരണകൂടവുമായുള്ള തർക്കത്തിനും വഴിവെച്ചിരുന്നു.
യു.എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി ന്യൂയോർക്കിലേക്ക്?
89 ലാണ് യു.എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായുള്ള ജോലിയുമായി ന്യൂയോർക്കിലേക്ക് എത്തുന്നത്. ഹൈ കമ്മീഷനിൽ നിന്നും ആറ് മാസത്തെ ഇടവേളയെടുത്താണ് ന്യൂയോർക്കിലെ ജോലിയിലേക്ക് പ്രവേശിക്കുന്നത്.പിന്നീട് ആ ജോലിയിൽ സ്ഥിരപ്പെടുകയായിരുന്നു. ആ സമയത്താണ് തന്റെ പുസ്തകമായ ഗ്രേറ്റ് ഇന്ത്യൻ നോവൽ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന ഇന്ത്യയിൽ ജോലി ചെയ്യാനായിെൈ ടംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള വിളിയുമെത്തി.
(തുടരും )
- TODAY
- LAST WEEK
- LAST MONTH
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- കുരുമുളക് കട്ട കള്ളനെ പൊക്കാൻ പോയത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ; മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയുടെ ഫോൺ കണ്ടു പൊലീസും ഞെട്ടി; ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും അധിപനെന്നു തോന്നിപ്പോകും! പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- സിനിമ തുടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി മോശം റിവ്യൂ നൽകി; ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് ഒരു കൂട്ടം ആളുകൾ: സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത് സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ച്
- ബിജെപി വിട്ട് സിപിഎമ്മിലെത്തുന്നത് സംവിധായകൻ രാജസേനൻ; എകെജി സെന്ററിലെത്തി എംവി ഗോവിന്ദനുമായി ചർച്ച നടത്തി സംവിധായകനും നടനുമായ സിനിമാക്കാരൻ; അരുവിക്കരയിലെ പഴയ സ്ഥാനാർത്ഥിയെ ഇടതിലേക്ക് അടുപ്പിച്ചത് കണ്ണൂരിലെ മധ്യസ്ഥർ; കൂടുതൽ ബിജെപിക്കാർ സിപിഎം റഡാറിൽ; ഓപ്പറേഷൻ 'അരിവാൾ' തുടങ്ങുമ്പോൾ
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോർട്ട് എഴുതി നൽകി; എൽഡിഎഫ് ആ ഘട്ടത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിച്ചു; എന്തോ ധാരണ ആ സമയത്ത് ഉണ്ടായി; ഇടനിലക്കാരൻ തിരുവഞ്ചൂരോ? ദിവാകരൻ ചിലത് പറയുമ്പോൾ
- കള്ളബോട്ട് കയറി യു കെയിൽ എത്തിയവർ ഹോട്ടലിൽ സൗകര്യം കുറവെന്ന് പറഞ്ഞ് സമരത്തിൽ; ഒരു മുറിയിൽ രണ്ടു പേർക്ക് താമസിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിഷേധം; അനധികൃത കുടിയേറ്റക്കാർ ബ്രിട്ടീഷുകാരുടെ ക്ഷമ പരീക്ഷിക്കുന്നതിങ്ങനെ
- അപകടത്തിൽ പെട്ട യാത്രാ തീവണ്ടികൾ സഞ്ചരിച്ചത് 100 കിലോ മീറ്റർ അധികം വേഗതയിൽ; രണ്ടു കൂട്ടിയിടിയുണ്ടായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ; പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണത സ്പീഡ് കൂടിയതിനാൽ; പരമാവധി വേഗതയ്ക്കൊപ്പം സിഗ്നൽ തകരാറും സംശയത്തിൽ; ഒഡീഷയിൽ കാരണം കണ്ടെത്താൻ അന്വേഷണം
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല് കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്